Author: Suneesh

അഹമ്മദാബാദ്: പതിനേഴ് വർഷത്തെ കാത്തിരിപ്പിന് വിരാമം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവും വിരാട് കോഹ്ലിയും. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വീറും വാശിയും നിറഞ്ഞ കന്നിക്കാരുടെ പോരാട്ടത്തിൽ, 6 റൺസിന് പഞ്ചാബ് കിംഗ്സിനെ വീഴ്ത്തിയാണ് ബംഗലൂരു കിരീടം ചൂടിയത്. ടോസ് നേടിയ പഞ്ചാബ് ക്യാപ്ടൻ ശ്രേയസ് അയ്യർ ബംഗലൂരുവിനെ ബാറ്റിംഗിന് ക്ഷണിച്ചപ്പോൾ ബംഗലൂരു ആരാധകരുടെ നെഞ്ചിൽ വെള്ളിടി വെട്ടി. അഹമ്മദാബാദിൽ ടി20യിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ 219 ആണ്. ചേസിംഗ് അനായാസമായ ഈ വിക്കറ്റിൽ നിരവധി തവണ ടീമുകൾ 200ന് മുകളിൽ ചേസ് ചെയ്ത് വിജയിച്ച ചരിത്രമുണ്ട്. ഒരു ദിവസം മുൻപ് ഇതേ ഗ്രൗണ്ടിലായിരുന്നു മുംബൈ ഉയർത്തിയ 200ന് മുകളിലുള്ള വിജയലക്ഷ്യം ഒരോവർ അവശേഷിക്കെ മറികടന്ന പഞ്ചാബ് ഫൈനലിലേക്ക് രാജകീയമായി രംഗപ്രവേശം ചെയ്തത്. അന്ന് ലോകത്തിലെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ എന്ന ഖ്യാതിയുള്ള ബൂമ്ര ഉൾപ്പെടെയുള്ളവർ…

Read More

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്സ് ഫൈനലിൽ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിനെതിരെ മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഒരോവർ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി പഞ്ചാബ് ഫൈനലിലേക്ക് മാർച്ച് ചെയ്തു. 44 റൺസ് വീതമെടുത്ത തിലക് വർമയും സൂര്യകുമാർ യാദവും 38 റൺസെടുത്ത ബെയർസ്റ്റോയും 37 റൺസെടുത്ത നമൻ ധീറുമാണ് മുംബൈയുടെ പ്രധാന സ്കോറർമാർ. കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി ലൈഫ് കിട്ടിയെങ്കിലും അത് മുതലാക്കാൻ കഴിയാതെ 8 റൺസുമായി രോഹിത് മടങ്ങി. 15 റൺസെടുത്ത പാണ്ഡ്യയും ഫോമിൽ ആയിരുന്നില്ല. പഞ്ചാബിന് വേണ്ടി അസ്മത്തുള്ള 2 വിക്കറ്റും ജേമിസൺ, സ്റ്റോയ്നിസ്, വൈശാഖ്, ചാഹൽ എന്നിവർ ഓരോ വിക്കറ്റും നേടി. 6 റൺസെടുത്ത പ്രഭ്സിമ്രാൻ സിംഗിനെ ബോൾട്ട് പുറത്താക്കിയതിന്റെ ഞെട്ടലിൽ പതറിയ പഞ്ചാബിനെ 38 റൺസെടുത്ത ജോഷ് ഇംഗ്ലിസും…

Read More

ചണ്ഡീഗഢ്: ടൂർണമെന്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയും ഏറ്റവും മികച്ച ബൗളിംഗ് നിരയും തമ്മിൽ നടന്ന ജീവന്മരണ പോരാട്ടത്തിൽ, ഗുജറാത്ത് ടൈറ്റൻസിനെ എലിമിനേറ്റ് ചെയ്ത് മുംബൈ ഇന്ത്യൻസ്. ചണ്ഡീഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന എലിമിനേറ്ററിൽ, ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയ മുംബൈക്കെതിരെ ഗുജറാത്തിന്റെ പോരാട്ടം 20 ഓവറിൽ 6 വിക്കറ്റിന് 208ൽ അവസാനിച്ചു. ഐക്കൺ താരം രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് ആയിരുന്നു മുംബൈ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. പവർ പ്ലേയിൽ നിരുത്തരവാദപരമായ ഫീൽഡിംഗിലൂടെ രോഹിതിനെ രണ്ട് തവണ കൈവിട്ട ഗുജറാത്ത് ഫീൽഡർമാർക്ക് അതിന് പകരം നൽകേണ്ടി വന്നത് കനത്ത വിലയായിരുന്നു. 50 പന്തിൽ 81 റൺസുമായാണ് രോഹിത് പിന്നീട് മടങ്ങിയത്. 47 റൺസെടുത്ത ബെയർസ്റ്റോ, 33 റൺസെടുത്ത സൂര്യകുമാർ യാദവ് എന്നിവരും മുംബൈക്ക് വേണ്ടി തിളങ്ങി. ടൂർണമെന്റിലെ ഏറ്റവും ശക്തമായ ബാറ്റിംഗ്…

Read More

ചണ്ഡീഗഢ്: ബൗളിംഗിലും ബാറ്റിംഗിലും സമഗ്രാധിപത്യം പുലർത്തി, ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗലൂരു ഐപിഎൽ ഫൈനലിൽ കടന്നു. ചണ്ഡീഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ, ടോസ് നേടിയ ബംഗലൂരു പഞ്ചാബിനെ ബാറ്റിംഗിന് ക്ഷണിച്ചു. കണിശതയാർന്ന ബൗളിംഗും ഫീൽഡിംഗും പുറത്തെടുത്ത ബംഗലൂരുവിന് മുന്നിൽ പഞ്ചാബ് ബാറ്റിംഗ് നിര ചീറ്റുകൊട്ടാരം പോലെ തകർന്ന് വീണപ്പോൾ, അവരുടെ സ്കോർ 14.1 ഓവറിൽ 101 റൺസിൽ അവസാനിച്ചു. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ സുയാഷ് ശർമ്മയും ജോഷ് ഹെയ്സല്വുഡും പഞ്ചാബിനെ വരിഞ്ഞ് മുറുക്കി. 2 വിക്കറ്റ് വീഴ്ത്തിയ യാഷ് ദയാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ റൊമാരിയോ ഷെപേർഡും ഭുവനേശ്വർ കുമാറും ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ തയ്യാറായില്ല. 26 റൺസ് എടുത്ത മാർക്കസ് സ്റ്റോയ്നിസിനും 18 റൺസ് വീതമെടുത്ത പ്രഭ്സിമ്രാൻ സിംഗിനും അസ്മതുള്ളയ്ക്കും മാത്രമേ പഞ്ചാബ് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ. എക്സ്ട്രാ ഇനത്തിൽ കിട്ടിയ 11 റൺസ്…

Read More

തിരുവനന്തപുരം: അടുത്ത 5 ദിവസം കൂടി കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് പ്രവചനം. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം തുടരുകയാണ്. മഴക്കെടുതിയിൽ തിങ്കളാഴ്ച ഒരു മരണം…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. മഴക്കെടുതിയിൽ 7 പേർ മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവർ വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീണുണ്ടായ അപകടത്തിൽ മരിച്ചു. തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. കോഴിക്കോട് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് ഒരാൾ മരിച്ചു. ഇടുക്കിയിൽ മരം വീണ് തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് ഒരാൾ കൂടി മരിച്ചു. പാലക്കാട് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് വില്ല്യാപ്പള്ളിയിലാണ് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി പ്രദേശവാസിയായ പവിത്രന്‍ എന്നയാൾ മരിച്ചത്. മുക്കം വാലില്ലാപ്പുഴയില്‍ സംരക്ഷണഭിത്തി കിടപ്പുമുറിയിലേക്ക് ഇടിഞ്ഞ് വീണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. ദേശീയ പാത നിര്‍മ്മാണം നടക്കുന്ന പയ്യോളിയില്‍ രാത്രി വലിയ വെള്ളക്കെട്ട് ഉണ്ടായി. പാലക്കാട് ജില്ലയിൽ മീൻപിടിക്കാൻ പോയ നാൽപ്പത്തിയെട്ടുകാരനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് മൈലാഞ്ചിക്കാട് പള്ളത്ത്പടി സുരേഷ്…

Read More

കൊച്ചി: വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കണ്ടെയ്‌നര്‍ കപ്പല്‍ ആലപ്പുഴയ്ക്ക് സമീപത്ത് ഉള്‍ക്കടലില്‍ ചരിഞ്ഞു. ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി. എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ ചിലത് കടലില്‍ വീണതോടെ കേരള തീരത്ത് ആശങ്ക പടർന്നിരിക്കുകയാണ്. മറൈന്‍ ഓയിലും രാസവസ്തുക്കളുമാണ് കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവ കടലില്‍ പരക്കാനിടയായാല്‍ അപകടകരമായ സാഹചര്യത്തിനിടയാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വെള്ളിയാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞത്തുനിന്ന് യാത്ര തിരിച്ചത്. കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവർ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുള്ള എം.എസ്.സി. എല്‍സ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. 1997 ല്‍ നിര്‍മ്മിച്ച കപ്പലാണിതെന്നാണ് റിപ്പോർട്ട്. ഒരു റഷ്യന്‍ സ്വദേശിയും 20 ഫിലീപ്പിന്‍സ് സ്വദേശികളും യുക്രൈനില്‍ നിന്നുള്ള രണ്ടുപേരും ഒരു ജോര്‍ജിയ സ്വദേശിയുമാണ് കപ്പലിലുണ്ടായിരുന്നവര്‍. സള്‍ഫര്‍ അടങ്ങിയ ദ്രാവകം കണ്ടെയ്‌നറുകളില്‍ ഉള്ളതിനാല്‍ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

കോർക്ക്: കോർക്കിൽ പുതിയ എം 28 മോട്ടോർവേ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ട് കോർക്ക് കൗണ്ടി കൗൺസിൽ. കോർക്ക് മുതൽ റിംഗാസ്കിഡി വരെയായിരിക്കും പാതയുടെ നിർമ്മാണം. 2028ൽ പണി പൂർത്തീകരിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കോർക്ക് തുറമുഖത്തെ റിംഗാസ്കിഡി തുറമുഖത്തിലെ ജാക്ക് ലിഞ്ച് ടണൽ, എം 8 കോർക്ക്- ഡബ്ലിൻ മോട്ടോർവേ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ എം 28 മോട്ടോർവേ. 11 കിലോമീറ്റർ ആയിരിക്കും ഇതിന്റെ നീളം. 456 മില്ല്യൺ യോറോയാണ് പദ്ധതിയുടെ ആകെ മൂല്യം. ഇതിൽ 206 മില്ല്യൺ യൂറോയുടെ നിർമ്മാണ പ്രവർത്തനത്തിനാണ് നിലവിൽ കരാർ ആയിരിക്കുന്നത്. കോർക്ക് കൗണ്ടി ഹാളിൽ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഗതാഗത മന്ത്രി ദാര ഒബ്രയാൻ, ഗ്രാമീണ ഗതാഗത സഹമന്ത്രി ജെറി ബട്ടിമർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു കരാറിൽ ധാരണയായത്.

Read More

ഡബ്ലിൻ: കളിക്കാർക്ക് ഇഷ്ടാനുസരണം സ്കോർട്ടോ ഷോർട്ട്സോ ധരിക്കാമെന്ന പ്രമേയം പാസാക്കി കമോഗി അസോസിയേഷൻ സ്പെഷ്യൽ കോൺഗ്രസ്. 98 ശതമാനം പ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഷോർട്ട്സ് ധരിക്കുന്നതിനുള്ള വിലക്കിനെതിരെ ഡബ്ലിനിലെയും കിൽകെന്നിയിലെയും കളിക്കാർ നടത്തിയ പ്രതിഷേധം വലിയ വിവാദങ്ങൾക്കും സംവാദങ്ങൾക്കും തിരി കൊളുത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ വോട്ടെടുപ്പിൽ, ക്രോക്ക് പാർക്കിലെ 133 പ്രതിനിധികളിൽ ബഹുഭൂരിപക്ഷവും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. വിവാദത്തിൽ ഭൂരിപക്ഷ അഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞതോടെ, വിഷയം തർക്കത്തിൽ നിന്ന് പരിഹാരത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ പ്രകടമായി തുടങ്ങിയതായി കമോഗി അസോസിയേഷൻ പ്രസിഡന്റ് ബ്രയാൻ മൊളോയ് പറഞ്ഞു. ഇന്ന് അർദ്ധരാത്രി മുതൽ ഓരോ കളിക്കാരനും സ്കോർട്ട്സോ ഷോർട്ട്സോ ധരിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More

മലയാളം ബോക്സ് ഓഫീസിന്റെ മാക്സിമം പൊട്ടൻഷ്യൽ അറിയാൻ ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് റെസ്പോൺസ് വന്നാൽ മതിയെന്ന പല്ലവി എത്രത്തോളം അർത്ഥവത്താണെന്ന് തെളിയിച്ച് മോഹൻലാൽ തന്റെ പടയോട്ടം തുടരുകയാണ്. വിമർശനത്തിനപ്പുറം കടക്കുന്ന വെറുപ്പിന്റെ പ്രചാരണങ്ങളെയും കൂസാതെ സ്വതസിദ്ധമായ തന്റെ അഭിനയസൗകുമാര്യം സ്വയം ആസ്വദിച്ച് അയാൾ മലയാള സിനിമയെ തനിക്ക് മാത്രം എത്തിക്കാൻ സാധിക്കുന്ന ഉയരങ്ങളിൽ പ്രതിഷ്ഠിക്കുന്നു. നാല് ദശാബ്ദങ്ങൾ കടന്ന് മോഹൻലാൽ എന്ന പ്രതിഭാസം തന്റെ അറുപത്തിയഞ്ചാം പിറന്നാളിലും മലയാള സിനിമയെ തന്റെ ചരിഞ്ഞ തോളിൽ ഉയർത്തി ആഘോഷങ്ങളുടെ കാവടിയാട്ടം തുടരുന്നു. മണിയൻപിള്ള രാജു, സുരേഷ് കുമാർ, ഉണ്ണി, പ്രിയദർശൻ, രവികുമാർ എന്നീ സുഹൃത്തുക്കൾക്കൊപ്പം 1978ൽ ചെയ്ത തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ വിശ്വനാഥൻ നായർ മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. ചിത്രത്തിൽ കുട്ടപ്പൻ എന്ന മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രമായാണ് മോഹൻലാൽ അഭിനയിച്ചത്. എന്നാൽ സെൻസറിംഗുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികൾ കാരണം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മാത്രമായിരുന്നു ആ…

Read More