- മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നുമായി പിടിയിൽ ആകുന്നത് ; കെടി ജലീൽ
- ഒരു പൊതി കഞ്ചാവിന് 500 രൂപ ; ഡിസ്കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും വരെ ; കളമശ്ശേരി ഗവൺമെന്റ് ഹോസ്റ്റലിലെ കഞ്ചാവ് വിൽപ്പന ഇങ്ങനെ
- ഹമാസ് അനുകൂല സമരങ്ങള്‍ക്ക് നേതൃത്വം നല്കി; ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് അധികൃതര്‍ നാടുകടത്തി
- മയക്കുമരുന്ന് കേസ് ; പോളിടെക്നിക് കോളേജിലെ രണ്ട് പൂർവ്വ വിദ്യാർത്ഥികൾ അറസ്റ്റിൽ
- ലൗ ജിഹാദ് പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ല ; പോലീസിന് നിയമോപദേശം
- ഇറാഖ്-യുഎസ് സംയുക്ത ഓപ്പറേഷൻ ; ഐ എസ് നേതാവ് അബു ഖാദിജ കൊല്ലപ്പെട്ടു
- പാകിസ്ഥാനിലെ മസ്ജിദിൽ നിസ്ക്കാരത്തിനിടെ സ്ഫോടനം ; മൂന്ന് പേർക്ക് പരിക്ക്
- വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
Author: Suneesh
തിരുവനന്തപുരം: എല്ലാ പൊതുവിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെ തെറ്റായ സമീപനങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടി ഹണി റോസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും തുടർനടപടികളിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയ രാഹുൽ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. സംഭവത്തിൽ ഹണി റോസ് നൽകിയ പരാതി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കേസെടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോവുകയുള്ളൂ എന്നാണ് അറിയാൻ സാധിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാതി നടത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ തൃശ്ശൂര്‍ സ്വദേശി സലിം എന്നയാളും കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലൂടെയും…
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. തൽഫലമായി വരും ദിവസങ്ങളിൽ, 24 മണിക്കൂറിൽ 64.5 മി. മീ മുതൽ 115.5 മി. മീ വരെ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കും. ഇതേ തുടർന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശ്വാസമായാണ് വീണ്ടും മഴ വരുന്നത്. കേരളത്തിന് പുറമേ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലും ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ അന്നേദിവസം മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട : പത്തനംതിട്ട പീഡന കേസിൽ, ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കും. പത്തനംതിട്ട എസ് പി, ഡിവൈഎസ്പി നന്ദകുമാർ ഉൾപ്പെടെ 25 പേർ അടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത് . കേസുമായി ബന്ധപ്പെട്ട് 14 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, ഇതുവരെ 30 പേരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരുടെ വൈദ്യ പരിശോധന നടത്തി . 30 പ്രതികളിൽ 13 പേരുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തി വരികയാണെന്നും പോലീസ് അറിയിച്ചു . അഞ്ചു വർഷത്തിനിടെ 62 പേർ പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നതാണ് പോലീസ് ലക്ഷ്യമിടുന്നത്. അതിനായി സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതോടൊപ്പം, പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പങ്കുവെച്ചവരിലേക്കും പ്രദർശിപ്പിച്ചവരിലേക്കും അന്വേഷണം നീളുമെന്നും മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും എന്നും പോലീസ് അറിയിച്ചിട്ടുണ്ട്.…
രാജ്കോട്ട്: തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം നേടിയതോടെ, അയർലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത 50 ഓവറിൽ 5ന് 370 എന്ന റെക്കോർഡ് ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ഐറിഷ് പോരാട്ടം 7ന് 254ൽ അവസാനിച്ചു. ഇതോടെ 116 റൺസിന്റെ കൂറ്റൻ വിജയവും ഇന്ത്യ ആഘോഷിച്ചു. ക്യാപ്ടൻ സ്മൃതി മന്ഥാനയും പ്രതിക റാവലും ചേർന്ന് സ്ഫോടനാത്മകമായ തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ, 17 ഓവറിൽ 156 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. മന്ഥാന 54 പന്തിൽ 73 റൺസ് നേടിയപ്പോൾ റാവൽ 61 പന്തിൽ 67 റൺസ് നേടി. പിന്നീട് ഒത്തുചേർന്ന ഹർലീൻ ഡിയോളും ജെമീമ റോഡ്രിഗസും ചേർന്ന് ഐറിഷ് ബൗളർമാരെ നിലം തൊടാതെ പറപ്പിച്ചു. ഹർലീൻ 84 പന്തിൽ 89 റൺസ് നേടിയപ്പോൾ, ജെമീമ 91 പന്തിൽ 102 റൺസെടുത്തു. ഇരുവരും…
കലോത്സവങ്ങളും കലാസാംസ്കാരിക പരിപാടികളും നടക്കുമ്പോൾ അതിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും പൊതുസമൂഹത്തിനും പോലീസിനും ഒരേ പോലെ തലവേദന സൃഷ്ടിക്കുന്നവരാണ് ചെറിയ ഒരു വിഭാഗം സാമൂഹ്യവിരുദ്ധർ. ഭോജനശാലയിൽ കടന്ന് ഭക്ഷണത്തിന് കുറ്റം പറഞ്ഞ് പ്രശ്നമുണ്ടാക്കുക, പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന കുട്ടികൾക്ക് നേരെ ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല ഭാഷണവും നടത്തുക തുടങ്ങി പരിഷ്കൃത സമൂഹത്തിന്റെ സ്വാഭാവിക ഗമനത്തെ അപമാനിക്കുന്ന ഇത്തരം വികലമനസ്സുകളെ പലപ്പോഴും സംഘാടകരും നാട്ടുകാരും പോലീസും നിയമപരമായി കൈകാര്യം ചെയ്ത് നടപടികൾക്ക് വിധേയരക്കാറുണ്ട്. എന്നാൽ, പൊതുസമൂഹത്തിൽ അനാവശ്യ പ്രിവിലേജ് ഉണ്ടെന്ന് സ്വയം പ്രഖ്യാപിച്ച് നാട്ടുകാരെ ഉപദേശിക്കുന്ന, റേറ്റിംഗിനും രാഷ്ട്രീയ താത്പര്യങ്ങൾക്കും വേണ്ടി സ്വയം മാധ്യമ ജഡ്ജി ചമഞ്ഞ് അനാവശ്യ മാധ്യമ വിചാരണകൾ നടത്തി ബുദ്ധിജീവി ചമയുന്ന, മാദ്ധ്യമ പ്രവർത്തകർ, അതും ഡോക്ട്രേറ്റ് ഒക്കെയുള്ള, സർക്കാർ ശമ്പളം വാങ്ങി പണിയെടുത്തിട്ടുള്ളവർ ഇത്തരം പ്രവൃത്തികൾ മറ്റൊരു തലത്തിൽ നിന്നുകൊണ്ട് ചെയ്താൽ അത് എങ്ങനെയാണ് നീതീകരിക്കപ്പെടുക? ഒരർത്ഥത്തിൽ പറഞ്ഞാൽ ഇത്തരം ഒരു സാമൂഹ്യവിരുദ്ധ പ്രവർത്തനമാണ് റിപ്പോർട്ടർ ചാനലിലെ മുതിർന്ന…
പത്തനംതിട്ട : പതിമൂന്നാം വയസ്സുമുതൽ നേരിട്ടത് കൊടും പീഡനം. അഞ്ചുവർഷത്തിനിടെ പീഡിപ്പിച്ചത് 64 പേർ. 18കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിൽ 40 പേർക്കെതിരെ പോക്സോ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ശിശുക്ഷേമ സമിതിക്ക് മുൻപാകെ കുട്ടിയുടെ വെളിപ്പെടുത്തലിലാണ് സംഭവം പുറത്തുവന്നത് . ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട് . കായിക താരമായ പെൺകുട്ടിയെ , പരിശീലകർ ഉൾപ്പടെ മറ്റ് കായിക താരങ്ങളും, സഹപാഠികളും, അയൽവാസികളും, ചേർന്നാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. 2019 ൽ പെൺകുട്ടിക്ക് 13 വയസ്സായിരുന്നു . അവിടുന്നാണ് ക്രൂരതയുടെ തുടക്കം. ആദ്യം പെൺകുട്ടിയുടെ ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സഹപാഠികൾക്ക് കൈ മാറുകയും ആയിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. കൂടാതെ മറ്റൊരു പീഡനക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട് . ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള കൗൺസിലിംഗ് ക്ലാസിനിടയുണ്ടായ കുട്ടിയുടെ തുറന്ന് പറച്ചിലിലാണ് കൊടും ക്രൂരതയുടെ…
തിരുവനന്തപുരം : ഒന്നു മുതൽ പത്തുവരെ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികൾക്ക് ഇനി ഫുൾ മാർക്ക് ലഭിക്കില്ല. സ്കൂൾ പരീക്ഷയും നിരന്തര മൂല്യനിർണയവും പരിഷ്കരിക്കാൻ ഒരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പരീക്ഷ രീതികളിലും മാറ്റം വരുത്തും. ദേശീയ പ്രവേശന പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ പിന്തള്ളപ്പെടുന്ന സാഹചര്യത്തിലാണ് മൂല്യനിർണയത്തിൽ പുതിയ പരിഷ്കരണം നടത്താനായി പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. കുട്ടികളുടെ വിശകലനശേഷി, അപഗ്രഥനം എന്നിവയിലുള്ള കഴിവ് വർദ്ധിപ്പിക്കുന്ന തരത്തിലാണ് ഇനിയുള്ള ചോദ്യപേപ്പർ ഉണ്ടാവുക. ഇതുവഴി കുട്ടികളുടെ ചിന്താശേഷിയെ വികസിപ്പിക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ. റിസൾട്ട് മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 90% സ്കൂളുകളും അസൈൻമെന്റ്, സെമിനാറുകൾ, പ്രോജക്ട് എന്നിവ ഉൾപ്പെടുന്ന നിരന്തരം മൂല്യനിർണയത്തിന് മുഴുവൻ മാർക്കും നൽകാറുണ്ട് . എന്നാൽ ഇനിമുതൽ ഈ രീതികൾ ഉണ്ടാവില്ല. പകരം, കുട്ടികളുടെ അറിവിന്റെ നിലവാരവും, അർഹതയും നോക്കി മാത്രമേ പരീക്ഷകൾ വിജയിക്കാൻ ആവുകയുള്ളൂ. പാഠ്യപദ്ധതികൾ വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികൾ സ്കൂൾതലത്തിൽ ആർജിക്കാത്തതും, പരീക്ഷയുടെ…
മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്. അൻവറിനെ പാർട്ടിയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. ജനസേവനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന നേതാവാണ് അൻവർ. ജനങ്ങളുടെ അവകാശത്തിനായി എപ്പോഴും ശബ്ദമുയർത്തുന്ന അദ്ദേഹം ഇനി തൃണമൂലിനൊപ്പം ചേർന്ന് രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുമെന്ന് അഭിഷേക് ബാനർജി അറിയിച്ചു. നിലവിൽ കൊൽക്കത്തയിലുള്ള അൻവർ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയോടൊപ്പം ശനിയാഴ്ച മാധ്യമങ്ങളെ കാണും. തൃണമൂൽ കോൺഗ്രസിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് ലഭിക്കുമെന്നാണ് സൂചന. അതേസമയം അൻവറിന്റെ തൃണമൂൽ പ്രവേശനം കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങളെ ഒരേ പോലെ ഞെട്ടിച്ചിരിക്കുകയാണ്. എൽഡിഎഫിൽ നിന്ന് ഇറങ്ങിയ അൻവർ യുഡിഎഫിൽ…
അനഘ പ്രകാശ് പതിനയ്യായിരത്തിൽ ഏറെ പാട്ടുകൾ പാടി പ്രേക്ഷകരുടെ മനം കവർന്ന ഭാവഗായകൻ പി ജയചന്ദ്രൻ, 6 പതിറ്റാണ്ടുകളിലേറെയായി സംഗീത ആസ്വാദകര കീഴടക്കിയ മാന്ത്രിക ശബ്ദത്തിന്റെ ആവിഷ്കാരത്തിന് പേരുകേട്ട പിന്നണിഗായകൻ, യാത്രയായി. കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെയാണ് സംഗീത ലോകത്തേക്കുള്ള പി ജയചന്ദ്രന്റെ ആദ്യ ചുവടുവെപ്പ്. അദ്ദേഹത്തിന്റെ ഒരു ‘മുല്ലപ്പൂ മാലയുമായി‘ എന്ന ഗാനമാണ് ആദ്യം റെക്കോർഡ് ചെയ്യപ്പെട്ടത് എങ്കിലും, 1965ൽ പുറത്തിറങ്ങിയ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി ‘ എന്ന ഗാനം ആണ് അദ്ദേഹത്തിന്റെ കരിയറിന് ബ്രേക്ക് ആയത്. ഈ ഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിച്ച്, മലയാളികളുടെ മനസ്സിൽ ഇടം നേടി. എക്കാലത്തെയും എല്ലാവരുടെയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായി മാറി. ഭാവസാന്ദ്രമായ ആലാപനത്തിന് പേരുകേട്ട ഗായകന് അവസാനം വരെ ആസ്വാദകഹൃദയങ്ങളെ ഇളക്കി വിടാൻ കഴിവുള്ള യുവത്വത്തിന്റെ ചാരുതയുണ്ടായിരുന്നു. തലമുറകളുടെ മനം കവർന്ന പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അദ്ദേഹം ഭാഷയുടെ അതിരുകൾ ലംഘിച്ച് മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്…
കോഴിക്കോട് : സുഹൃത്ത് കൊണ്ടുവന്ന എലി വിഷം കലർന്ന ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് (44) ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ നിധീഷിന്റെ സുഹൃത്തായ കുറിഞ്ഞാലിയോട് സ്വദേശി മഹേഷിനെ (45)പോലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി ആറിന് രാത്രി ഇരുവരും മദ്യപിച്ചിരുന്നു. മദ്യപിക്കുന്ന സമയത്ത് മഹേഷ് ബീഫ് കൊണ്ടുവരികയും , നിധീഷ് കഴിക്കുകയും ചെയ്തു. ബീഫിൽ താൻ എലിവിഷം ചേർത്തതായി മഹേഷ് നിധീഷിനോട് പറഞ്ഞിരുന്നുവെങ്കിലും തമാശയാണെന്ന് കരുതി കഴിക്കുകയായിരുന്നു എന്നാണ് മഹേഷ് പോലീസിന് നൽകിയ മൊഴി. അടുത്ത ദിവസം രാവിലെ വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് നിധീഷ് ഓർക്കാട്ടേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ നേടി. സംഭവത്തിൽ വടകര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.