Author: Suneesh

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രവർത്തകൻ പി ഇ ബി മേനോന്‍ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .ഭൗതികശരീരം വ്യാഴാഴ്ച വൈകുന്നേരം ആലുവയിലെ വസതിയിൽ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ ആലുവ യു സി കോളജിന് സമീപമുള്ള ടി.എൻ. എസ്. ശ്മശാനത്തിലാണ് സംസ്‌കാരം. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലൻ ആൻഡ് കമ്പനിയുടെ മേധാവിയാണ് പി. ഇ.ബി മേനോൻ. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം സംസ്കാരിക മേഖലയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിൽ സജീവമായി. ആർ എസ് എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം, 1999ൽ സഹപ്രാന്ത സംഘചാലക് ആയി. 2003ൽ പ്രാന്ത സംഘചാലക് ആയി ചുമതലയേറ്റ അദ്ദേഹം രണ്ട്…

Read More

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലെ കെ വി കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്. മുപ്പതോളം കടകൾ പൂർണ്ണമായും കത്തി നശിച്ചു. വൈകിട്ട് അഞ്ചരമണിയോടെ ഉണ്ടായ തീപിടുത്തം ഇതുവരെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. കണ്ണൂർ,പയ്യന്നൂർ,മട്ടന്നൂർ, പെരിങ്ങോം, എന്നിവിടങ്ങളിൽ നിന്നും എത്തിയ 11 യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘമാണ് തീ അണയ്ക്കാൻ ശ്രമം തുടരുന്നത്. നൂറോളം കടകൾ പ്രവർത്തിക്കുന്ന മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മൊബൈൽ ഷോപ്പുകളും തുണിക്കടകളും ഉൾക്കൊള്ളുന്നതാണ് കെട്ടിടം. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ആദ്യം തീ പടർന്നത് എന്നാണ് വിവരം. കെട്ടിടത്തിനകത്ത് ആരെങ്കിലും ഉണ്ടോ എന്ന സംശയം നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ഫയർഫോഴ്സ് ഓഫീസർ അരുൺ ഭാസ്കർ, കണ്ണൂർ റൂറൽ എസ് പി അനൂപ് പലിവാൽ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണയ്ക്കൽ തുടരുന്നത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. അടുത്ത 5 ദിവസം മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ പെയ്യാനാണ് സാധ്യതയുള്ളത്. അതിനാൽ കേരള- കർണാടക തീരങ്ങളിൽ ഉള്ളവർ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More

ദുബായ്: ചരിത്രത്തിൽ ആദ്യമായി മുഖാമുഖം വന്ന ഏഷ്യാ കപ്പ് ഫൈനലിൽ, പാകിസ്താനെ 5 വിക്കറ്റിന് തറപറ്റിച്ച് കിരീടം നിലനിർത്തി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പാകിസ്താനെ 19.1 ഓവറിൽ 146 റൺസിന് പുറത്താക്കി. മറുപടി ബാറ്റിംഗിൽ, 19.4 ഓവറിൽ 5 വിക്കറ്റിന് 150 റൺസ് അടിച്ച് ഇന്ത്യ ഏഷ്യാ കപ്പിലെ തങ്ങളുടെ അപ്രമാദിത്ത്വം അരക്കിട്ടുറപ്പിച്ച് ഒൻപതാം കിരീടം ചൂടി. മൈക്ക് ഹെസൻ എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ, കൃത്യമായ ഗൃഹപാഠം ചെയ്ത ശേഷമാണ് പാകിസ്താൻ ഫൈനലിൽ ഇന്ത്യക്കെതിരെ കളിക്കാൻ ഇറങ്ങിയത്. അതിന്റെ മുൻതൂക്കം രണ്ട് ഇന്നിംഗ്സുകളുടെയും തുടക്കത്തിൽ അവർക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ, പ്രതിഭാസമ്പത്ത് കൊണ്ടും പരിചയസമ്പത്ത് കൊണ്ടും പോരാട്ടവീര്യം കൊണ്ടും പാകിസ്താനേക്കാൾ ബഹുദൂരം മുന്നിലുള്ള ഇന്ത്യയെ പിടിച്ചുകെട്ടാൻ അത് മതിയാകുമായിരുന്നില്ല. പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യ ഇല്ലാതെ ഇറങ്ങിയ ഇന്ത്യക്കെതിരെ പവർപ്ലേയിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ പാകിസ്താന് സാധിച്ചു. അവരുടെ ആദ്യ വിക്കറ്റ് വീഴ്ത്താൻ പത്താമത്തെ ഓവറിലെ നാലാം…

Read More

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ദുരന്തം. വിജയ്‌യെ കാണാനെത്തിയ ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ ഉണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നിരവധി പേർ കുഴഞ്ഞുവീഴുകയും ചെയ്തു. സ്ഥലത്ത് ഉൾക്കൊള്ളാൻ കഴിയാത്ത വിധം ആളുകൾ തടിച്ച് കൂടിയതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി സ്ത്രീകളും കുട്ടികളും ഇൾപ്പെട്ടിട്ടുള്ളതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർക്ക് മാത്രമാണ് കോടതി അനുമതി നൽകിയിരുന്നത്. അൻപതിനായിരം പേർക്ക് ഒത്തുകൂടാനുള്ള സൗകര്യം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് രണ്ട് ലക്ഷത്തോളം പേർ പരിപാടിക്ക് എത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ…

Read More

ദുബായ്: ഏഷ്യാ കപ്പിലെ ഏറ്റവും ആവേശകരമായ അവസാന സൂപ്പർ ഫോർ മത്സരത്തിൽ, സൂപ്പർ ഓവറിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 5ന് 202 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ ശ്രീലങ്കയും അതേ ടോട്ടലിൽ കളി അവസാനിപ്പിച്ചതോടെ മത്സരം ടൈ ആയി. ഇതോടെ വിജയിയെ നിശ്ചയിക്കാൻ സൂപ്പർ ഓവർ അനിവാര്യമായി വരികയായിരുന്നു. ചേസ് ചെയ്ത ടീം എന്ന നിലയിൽ ശ്രീലങ്കയ്ക്ക് ആയിരുന്നു സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാൻ അവസരം. ലങ്കയ്ക്ക് വേണ്ടി കുശാൽ പെരേരയും ദസുൻ ശനകയുമാണ് ക്രീസിലേക്ക് എത്തിയത്. ബൗൾ ചെയ്യാൻ ഇന്ത്യ അർഷ്ദീപ് സിംഗിനെയും നിയോഗിച്ചു. ആദ്യ പന്തിൽ തന്നെ പെരേരയെ അർഷ്ദീപ് റിങ്കു സിംഗിന്റെ കൈകളിൽ എത്തിച്ചു. കമിന്ദു മെൻഡിസ് ആണ് പിന്നീട് ക്രീസിലേക്ക് എത്തിയത്. രണ്ടാമത്തെ പന്തിൽ കമിന്ദു സിംഗിൾ നേടി. മൂന്നാമത്തെ പന്തിൽ ശനകയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. നാലാമത്തെ പന്ത് വൈഡ്…

Read More

ദുബായ്: ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ തോൽവികളുടെ ചരിത്രം ആവർത്തിച്ച് പാകിസ്താൻ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇക്കുറി 6 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. നേരത്തേ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്താൻ പാകിസ്താന് സാധിച്ചു. എന്നാൽ, മറുപടി ബാറ്റിംഗിൽ 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി ഇന്ത്യ വിജയം ആഘോഷിക്കുകയായിരുന്നു. ഇന്ത്യയുമായുള്ള കഴിഞ്ഞ മത്സരത്തിന്റെ തനിയാവർത്തനമാകും എന്ന പ്രതീതി ഉയർത്തി തുടക്കം മുതൽ ലക്ഷ്യബോധമില്ലാതെ ബാറ്റ് വീശിയ പാക് ബാറ്റ്സ്മാന്മാർ നിരവധി അവസരങ്ങൾ തുറന്ന് നൽകി. എന്നാൽ പതിവിന് വിപരീതമായി ഇന്ത്യൻ ഫീൽഡർമാർ ക്യാച്ചുകൾ കൈവിട്ടതോടെ അവസരം മുതലാക്കിയ പാകിസ്താൻ ആക്രമിച്ച് കളിക്കുകയായിരുന്നു. അക്കൗണ്ട് തുറക്കും മുൻപ് ക്യാച്ചിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഓപ്പണർ…

Read More

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മുഖാമുഖത്തിൽ പാകിസ്താനെതിരെ 7 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി ഇന്ത്യ വിജയം ആഘോഷിച്ചു. ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും ഒരു ഘട്ടത്തിൽ പോലും പാകിസ്താന് ഇന്ത്യയുടെ ഏഴയലത്ത് എത്താൻ സാധിച്ചില്ല. ടീം സ്കോർ ഒരു റണ്ണിൽ നിൽക്കെ, സയാം അയൂബിനെ പൂജ്യത്തിന് പുറത്താക്കി ഹാർദിക് പാണ്ഡ്യ ഏൽപ്പിച്ച പ്രഹരത്തിൽ നിന്നും പിന്നീട് ഒരിക്കൽ പോലും അവർക്ക് മുക്തരാകാൻ സാധിച്ചില്ല. 44 പന്തിൽ 40 റൺസ് എടുത്ത ഓപ്പണർ സാഹിബ്സാദ ഫർഹാൻ ആണ് പാകിസ്താന്റെ ടോപ് സ്കോറർ. അവസാന ഘട്ടത്തിൽ കണ്ണും പൂട്ടിയടിച്ച് 16 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന ഷഹീൻ അഫ്രീദിയാണ് പാകിസ്താനെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്.…

Read More

സിഡ്നി: താൻ അർബുദ രോഗബാധിതനാണെന്ന് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്ക്. സ്കിൻ ക്യാൻസറാണ് തനിക്ക് ബാധിച്ചിരിക്കുന്നത്. കൃത്യമായ പരിശോധനകളും ശരിയായ സമയത്തെ രോഗനിർണ്ണയവും ചികിത്സയേക്കാൾ പ്രധാനമാണെന്ന് ക്ലാർക്ക് പറയുന്നു. ചികിത്സയ്ക്ക് ശേഷമുള്ള മുഖത്തിന്റെ ചിത്രവും സാമൂഹിക മാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സ്കിൻ ക്യാൻസർ ഒരു യാഥാർത്ഥ്യമാണ്, പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ. മൂക്കിൽ നിന്നും ഇന്ന് ഒരെണ്ണം കൂടി മുറിച്ച് മാറ്റി. കൃത്യമായ സമയത്ത് പരിശോധനകൾ നടത്തണം എന്ന സൗഹാർദ്ദപരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഇത്. വരാതെ നോക്കുന്നതാണ് രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ ഭേദം എന്നാണ് പൊതുവിൽ പറയാറുള്ളത്. എന്നാൽ എന്റെ കാര്യത്തിൽ കൃത്യമായ പരിശോധനകളും നേരത്തേയുള്ള രോഗ നിർണ്ണയവുമാണ് നിർണ്ണായകമായത്. നേരത്തേ കണ്ടു പിടിച്ചതിന് ഡോക്ടർക്ക് നന്ദി. ഇതാണ് ചിത്രത്തോടൊപ്പമുള്ള ക്ലാർക്കിന്റെ കുറിപ്പ്. ഫേസ്ബുക്ക്പോസ്റ്റ്: https://www.facebook.com/michaelclarkecricket/posts/pfbid0K8LCAcgdb8hJX4dnQyx4gwTQ6B9E6m7nYBdbfiZJxzeYRfJHjhgPhkT6Z3TZoLeGl 2011-2015 കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ടീമുകളുടെ ക്യാപ്ടനായിരുന്നു മൈക്കൽ ക്ലാർക്ക്. 2015ൽ ഓസ്ട്രേലിയക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനാണ്…

Read More

തിരുവനന്തപുരം: പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് കത്തിക്കയറുന്ന കഴിഞ്ഞ സീസണിലെ പതിവ് ആവർത്തിച്ച് കേരള ക്രിക്കറ്റ് ലീഗ്. രണ്ടാം സീസണിലെ ആവേശകരമായ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ 4 വിക്കറ്റിന്റെ വിജയം ആഘോഷിച്ച് സഞ്ജു സാംസണിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഗ്രീൻഫീൽഡിൽ ഈ സീസണിൽ ചേസ് ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാൻ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊച്ചി നായകൻ സാലി സാംസണിന്റെ തീരുമാനത്തെ ഒരുവേള ആശങ്കയുടെ നിഴലിൽ നിർത്തുന്നതായിരുന്നു കൊല്ലത്തിന്റെ വെടിക്കെട്ട്. അഭിഷേക് നായരെ ആദ്യമേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന വിഷ്ണു വിനോദും ക്യാപ്ടൻ സച്ചിൻ ബേബിയും അക്ഷരാർത്ഥത്തിൽ കൊച്ചി ബൗളർമാരെ അടിച്ചു പറത്തി. സച്ചിൻ ബേബി 44 പന്തിൽ 91 റൺസും വിഷ്ണു വിനോദ് 41 പന്തിൽ 94 റൺസും നേടിയതോടെ, 5 വിക്കറ്റിന് 236 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്താൻ കൊല്ലത്തിന് സാധിച്ചു. കൊച്ചിക്ക് വേണ്ടി പന്തെടുത്ത ഏഴിൽ അഞ്ച് ബൗളർമാരും ഓവറിൽ…

Read More