Author: Suneesh

മലയാളത്തിലെ ആദ്യ വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. കഴിഞ്ഞ വർഷം തിയേറ്ററുകളിൽ ആളെ നിറച്ച ത്രില്ലർ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥാകൃത്ത് ബാഹുൽ രമേശ് തിരക്കഥയൊരുക്കിയിരിക്കുന്ന സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് അഹമ്മദ് കബീറാണ്. ഒന്നാം സീസണിൽ നിന്നും രണ്ടാം സീസണിൽ എത്തുമ്പോഴും, വിട്ടുവീഴ്ചയില്ലാത്ത മേക്കിംഗിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ വിജയിക്കുന്നു. ഉന്നത നിലവാരമുള്ള പഴുതടച്ച തിരക്കഥയ്ക്കൊപ്പം, കണിശതയാർന്ന സംവിധാന മികവും കൂടിച്ചേരുമ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് പരിപൂർണ്ണ സംതൃപ്തിയാണ്. സ്വകാര്യ മ്യൂസിയത്തിൽ നടക്കുന്ന കവർച്ചയെ കുറിച്ച് അന്വേഷിക്കാൻ എത്തുന്ന ഡോഗ് സ്ക്വാഡിലെ ടെറി എന്ന ട്രാക്കർ ഡോഗ് അസ്വാഭാവികമായി പെരുമാറുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്. തുടർന്ന് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന സിവിൽ പോലീസ് ഓഫീസർ അമ്പിളി എന്ന കഥാപാത്രത്തിന്റെ ആഴങ്ങളിലേക്കും അയാളുടെ തിരോധാനത്തിന്റെ അന്വേഷണത്തിലേക്കും കഥാഗതി കടക്കുന്നു. നേരിട്ടുള്ള കഥ പറച്ചിലിനൊപ്പം പ്രേക്ഷകരെ ഒപ്പം കൊണ്ട് പോകുന്ന ഒരു ഇമോഷണൽ നോൺ ലീനിയർ ആഖ്യാന ശൈലി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലും ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് അടുത്ത 4 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ജൂൺ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ പരമാവധി 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കാസർകോട്, വയനാട്, തൃശൂർ, മലപ്പുറം, ഇടുക്കി, കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളിൽ പൂർണ്ണമായും, ആലപ്പുഴയിലും കോഴിക്കോടും കണ്ണൂരിലും ഭാ​ഗികമായുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിൽ മാത്രമാണ് അവധി. എന്നാൽ ഇവിടെ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിൽ മാത്രം പ്രൊഫഷണൽ കോളേജുകള്‍ ഒഴികെയുള്ള സ്കൂളുകള്‍ക്കും…

Read More

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണമടഞ്ഞ മലയാളി നേഴ്സ് രഞ്ജിത ജി നായർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങളും ജാതീയ അധിക്ഷേപവും നടത്തിയ റവന്യൂ ഉദ്യോഗസ്ഥനും ജോയിന്റ് കൗൺസിൽ നേതാവുമായ പവിത്രൻ സസ്പെൻഷനിലായി. സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ പതിവാക്കിയ ഇയാൾ, പ്രായഭേദമില്ലാതെ സ്ത്രീകളെ സെക്സ് ചാറ്റിനും ലൈംഗീക വൈകൃതങ്ങൾക്കും പ്രലോഭിപ്പിക്കുന്ന ഞരമ്പ് രോഗിയാണെന്ന് നിരവധി പേർ പരാതിപ്പെടുന്നു. ജാതീയ അധിക്ഷേപത്തിന്റെ പേരിൽ 9 മാസങ്ങൾക്ക് മുൻപ് കളക്ടറിൽ നിന്നും സസ്പെൻഷൻ ഏറ്റുവാങ്ങിയ പവിത്രൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ഭരണ തലത്തിലുള്ള സ്വാധീനം ഒന്നുകൊണ്ട് മാത്രമാണ്. വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിത നായർക്ക് ആദരാഞ്ജലി അർപ്പിച്ച് സാമൂഹിക മാധ്യമത്തിൽ വന്ന കുറിപ്പിന് താഴെയാണ് മനുഷ്യവംശത്തിന് തന്നെ അപമാനകരമായ കമന്റ് പവിത്രൻ ഛർദ്ദിച്ചത്. ‘ഒരു നായർ സ്ത്രീ ഉണ്ടായിരുന്നു… കേരള സർക്കാർ ജോലി നൽകിയ അവർ ലീവെടുത്ത് വിദേശത്ത് സാധനം തേടി പോയി… കിട്ടേണ്ടത് കിട്ടി…‘ നായർ സ്ത്രീകളുടെ പാരമ്പര്യം തനിക്ക് അറിയില്ലേ… വലിയ സാധനം…

Read More

സമീപകാല വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് അഹമ്മദാബാദിൽ നടന്നതെന്ന് റിപ്പോർട്ട്. ജീവനക്കാർ ഉൾപ്പെടെ 242 പേരുമായി ലണ്ടനിലേക്ക് പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം ജനവാസ മേഖലയിൽ തകർന്ന് വീഴുകയായിരുന്നു. ദുരന്തത്തിൽ മുന്നൂറിനടുത്ത് ആളുകൾ കൊല്ലപ്പെട്ടിരിക്കാം എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നൽകുന്ന വിവരം. അഹമ്മദാബാദിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ്, ലണ്ടനിലെ ഗാട്വിക്ക് വിമാനത്താവളം ലക്ഷ്യമാക്കി യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം തകർന്ന് വീണത്. ഹോസ്റ്റലിൽ അപ്പോൾ ഉച്ചഭക്ഷണ സമയമായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാൻ കാരണം. വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. സീറ്റ് നമ്പർ 11എയിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം വലിയ ശബ്ദം കേട്ടു. ഉടൻ തന്നെ എമർജൻസി വാതിൽ വഴി ഇയാൾ രക്ഷപ്പെടുകയായിരുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 40 വയസ്സുകാരനായ രമേഷ് വിശ്വാസ്കുമാർ ആണ് രക്ഷപ്പെട്ട യാത്രക്കാരൻ. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴക്കും, ജൂൺ 12 മുതൽ 17 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ജൂൺ 12 മുതൽ 15 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. 12ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, 13/06/2025 മുതൽ 15/06/2025 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ…

Read More

ചലച്ചിത്ര പ്രവർത്തകനും ഛായാഗ്രാഹകനും മാധ്യമ പ്രവർത്തകനുമായ അമൽ കാനത്തൂർ രചിച്ച്, കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ‘വടക്കന്റെ മനസ്സ്‘ എന്ന പുസ്തകം രണ്ടാം പതിപ്പിലേക്ക് കടക്കുകയാണ്. ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ട് മുട്ടുന്ന അപരിചിതരായ രണ്ട് പേർ തമ്മിൽ നടക്കുന്ന സംഭാഷണത്തിന്റെ രൂപത്തിൽ രചിച്ചിരിക്കുന്ന ഈ പുസ്തകം, തെയ്യം എന്ന കലാരൂപത്തിന്റെയും അനുഷ്ഠാനത്തിന്റെയും ലോകത്തിലേക്ക് വായനക്കാരനെ അനായാസം ആനയിക്കുന്നു. തുലാം പത്തിന് തുടങ്ങി ഇടവപ്പാതിക്ക് അവസാനിക്കുന്ന മലബാറിന്റെ സമ്പന്നമായ തെയ്യാട്ട പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന ഈ പുസ്തകം, അനുവാചകരെ ക്ഷണനേരത്തേക്ക് വടക്കൻ കേരളത്തിലെ കാവുകളിലേക്ക് കൈ പിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നു. തെയ്യങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളിലും പുരാവൃത്തങ്ങളിലും വായനക്കാരന്റെ ശ്രദ്ധ പതിപ്പിക്കുക എന്നതാണ് പ്രധാനമായും ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ ചെയ്യാൻ ശ്രമിക്കുന്നത്. തെയ്യം എന്ന അതുല്യമായ അനുഷ്ഠാന കലയുടെ സാങ്കേതികമായ ചട്ടക്കൂടുകളിലേക്ക് കാര്യമായി കടന്നു ചെല്ലാൻ ശ്രമിക്കുന്നില്ല എങ്കിലും, കഥകളിൽ താത്പര്യമുള്ള ഏതൊരു വായനക്കാരനും ഒറ്റയിരുപ്പിൽ വായിച്ചു തീർക്കുവാൻ തക്കവണ്ണമാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. തെയ്യക്കോലങ്ങളുടെയും…

Read More

അഹമ്മദാബാദ്: പതിനേഴ് വർഷത്തെ കാത്തിരിപ്പിന് വിരാമം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവും വിരാട് കോഹ്ലിയും. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വീറും വാശിയും നിറഞ്ഞ കന്നിക്കാരുടെ പോരാട്ടത്തിൽ, 6 റൺസിന് പഞ്ചാബ് കിംഗ്സിനെ വീഴ്ത്തിയാണ് ബംഗലൂരു കിരീടം ചൂടിയത്. ടോസ് നേടിയ പഞ്ചാബ് ക്യാപ്ടൻ ശ്രേയസ് അയ്യർ ബംഗലൂരുവിനെ ബാറ്റിംഗിന് ക്ഷണിച്ചപ്പോൾ ബംഗലൂരു ആരാധകരുടെ നെഞ്ചിൽ വെള്ളിടി വെട്ടി. അഹമ്മദാബാദിൽ ടി20യിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ 219 ആണ്. ചേസിംഗ് അനായാസമായ ഈ വിക്കറ്റിൽ നിരവധി തവണ ടീമുകൾ 200ന് മുകളിൽ ചേസ് ചെയ്ത് വിജയിച്ച ചരിത്രമുണ്ട്. ഒരു ദിവസം മുൻപ് ഇതേ ഗ്രൗണ്ടിലായിരുന്നു മുംബൈ ഉയർത്തിയ 200ന് മുകളിലുള്ള വിജയലക്ഷ്യം ഒരോവർ അവശേഷിക്കെ മറികടന്ന പഞ്ചാബ് ഫൈനലിലേക്ക് രാജകീയമായി രംഗപ്രവേശം ചെയ്തത്. അന്ന് ലോകത്തിലെ പരിമിത ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ എന്ന ഖ്യാതിയുള്ള ബൂമ്ര ഉൾപ്പെടെയുള്ളവർ…

Read More

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്സ് ഫൈനലിൽ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിനെതിരെ മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഒരോവർ ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി പഞ്ചാബ് ഫൈനലിലേക്ക് മാർച്ച് ചെയ്തു. 44 റൺസ് വീതമെടുത്ത തിലക് വർമയും സൂര്യകുമാർ യാദവും 38 റൺസെടുത്ത ബെയർസ്റ്റോയും 37 റൺസെടുത്ത നമൻ ധീറുമാണ് മുംബൈയുടെ പ്രധാന സ്കോറർമാർ. കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി ലൈഫ് കിട്ടിയെങ്കിലും അത് മുതലാക്കാൻ കഴിയാതെ 8 റൺസുമായി രോഹിത് മടങ്ങി. 15 റൺസെടുത്ത പാണ്ഡ്യയും ഫോമിൽ ആയിരുന്നില്ല. പഞ്ചാബിന് വേണ്ടി അസ്മത്തുള്ള 2 വിക്കറ്റും ജേമിസൺ, സ്റ്റോയ്നിസ്, വൈശാഖ്, ചാഹൽ എന്നിവർ ഓരോ വിക്കറ്റും നേടി. 6 റൺസെടുത്ത പ്രഭ്സിമ്രാൻ സിംഗിനെ ബോൾട്ട് പുറത്താക്കിയതിന്റെ ഞെട്ടലിൽ പതറിയ പഞ്ചാബിനെ 38 റൺസെടുത്ത ജോഷ് ഇംഗ്ലിസും…

Read More

ചണ്ഡീഗഢ്: ടൂർണമെന്റിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയും ഏറ്റവും മികച്ച ബൗളിംഗ് നിരയും തമ്മിൽ നടന്ന ജീവന്മരണ പോരാട്ടത്തിൽ, ഗുജറാത്ത് ടൈറ്റൻസിനെ എലിമിനേറ്റ് ചെയ്ത് മുംബൈ ഇന്ത്യൻസ്. ചണ്ഡീഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന എലിമിനേറ്ററിൽ, ടോസ് നേടിയ മുംബൈ ബാറ്റിംഗ് തിരഞ്ഞെടുത്തു. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തിയ മുംബൈക്കെതിരെ ഗുജറാത്തിന്റെ പോരാട്ടം 20 ഓവറിൽ 6 വിക്കറ്റിന് 208ൽ അവസാനിച്ചു. ഐക്കൺ താരം രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് ആയിരുന്നു മുംബൈ ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. പവർ പ്ലേയിൽ നിരുത്തരവാദപരമായ ഫീൽഡിംഗിലൂടെ രോഹിതിനെ രണ്ട് തവണ കൈവിട്ട ഗുജറാത്ത് ഫീൽഡർമാർക്ക് അതിന് പകരം നൽകേണ്ടി വന്നത് കനത്ത വിലയായിരുന്നു. 50 പന്തിൽ 81 റൺസുമായാണ് രോഹിത് പിന്നീട് മടങ്ങിയത്. 47 റൺസെടുത്ത ബെയർസ്റ്റോ, 33 റൺസെടുത്ത സൂര്യകുമാർ യാദവ് എന്നിവരും മുംബൈക്ക് വേണ്ടി തിളങ്ങി. ടൂർണമെന്റിലെ ഏറ്റവും ശക്തമായ ബാറ്റിംഗ്…

Read More

ചണ്ഡീഗഢ്: ബൗളിംഗിലും ബാറ്റിംഗിലും സമഗ്രാധിപത്യം പുലർത്തി, ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗലൂരു ഐപിഎൽ ഫൈനലിൽ കടന്നു. ചണ്ഡീഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ, ടോസ് നേടിയ ബംഗലൂരു പഞ്ചാബിനെ ബാറ്റിംഗിന് ക്ഷണിച്ചു. കണിശതയാർന്ന ബൗളിംഗും ഫീൽഡിംഗും പുറത്തെടുത്ത ബംഗലൂരുവിന് മുന്നിൽ പഞ്ചാബ് ബാറ്റിംഗ് നിര ചീറ്റുകൊട്ടാരം പോലെ തകർന്ന് വീണപ്പോൾ, അവരുടെ സ്കോർ 14.1 ഓവറിൽ 101 റൺസിൽ അവസാനിച്ചു. 3 വിക്കറ്റുകൾ വീതം വീഴ്ത്തിയ സുയാഷ് ശർമ്മയും ജോഷ് ഹെയ്സല്വുഡും പഞ്ചാബിനെ വരിഞ്ഞ് മുറുക്കി. 2 വിക്കറ്റ് വീഴ്ത്തിയ യാഷ് ദയാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ റൊമാരിയോ ഷെപേർഡും ഭുവനേശ്വർ കുമാറും ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ തയ്യാറായില്ല. 26 റൺസ് എടുത്ത മാർക്കസ് സ്റ്റോയ്നിസിനും 18 റൺസ് വീതമെടുത്ത പ്രഭ്സിമ്രാൻ സിംഗിനും അസ്മതുള്ളയ്ക്കും മാത്രമേ പഞ്ചാബ് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ. എക്സ്ട്രാ ഇനത്തിൽ കിട്ടിയ 11 റൺസ്…

Read More