ലേഖകന്‍: Suneesh

കണ്ണൂർ: നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ നൂറ് വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്തു. ചേലേരി ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ചിദഗ്നി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെസി സോമൻ നമ്പ്യാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ വി വി ഗീത , ചെയർമാൻ ഷാജി സദനം, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി കെ ജനാർദ്ദനൻ, ടി അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. .ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കെ വി മനോജ് മാസ്റ്റർ സ്വാഗതവും മാതൃസമിതി പ്രസിഡണ്ട് ചന്ദ്രികാ വാര്യർ നന്ദിയും പറഞ്ഞു.

Read More

വലിയ ഇടവേളക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ കാലവർഷം കേരളത്തിൽ മിക്കയിടങ്ങളിലും ദുരിതപ്പെയ്ത്തായി മാറുന്നു. രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ ഇതുവരെ 8 പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ പ്രളയസമാനമായ സാഹചര്യമാണ് നേരിടുന്നത്. മിക്കയിടങ്ങളിലും ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട റാന്നിയിൽ പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. രാത്രി വൈകിയും ഇവിടെ മഴ തുടരുകയാണ്. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. എൽ നിനോ പ്രതിഭാസത്തിന്റെ ഫലമായി ഏകദേശം ഒരു മാസത്തോളം കേരളത്തിൽ കാലവർഷം ദുർബലമായിരുന്നു. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനെ തുടർന്ന് അണക്കെട്ടുകളിൽ ജലനിരപ്പ് താഴുകയും, വൈദ്യുതി നിയന്ത്രണത്തിലേക്ക് സംസ്ഥാനം എത്തുകയും ചെയ്തിരുന്നു. എന്നാൽ, അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെ ഫലമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്തിറങ്ങുകയായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും, മുൻ വർഷങ്ങളിലേത് പോലെ, ജനജീവിതത്തെ പേമാരി…

Read More

ന്യൂഡൽഹി: അർദ്ധരാത്രി സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ലൈവിൽ വന്ന് രാജ്യത്തിന് സുപ്രധാന സന്ദേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരപരീക്ഷകൾ രാജ്യത്തെ യുവാക്കളുടെ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കുറ്റമറ്റ രീതിയിൽ അവ നടത്തുക എന്നത് എല്ലാ കാലത്തും സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് യുവാക്കളുടെ അമൂല്യമായ പ്രയത്നമാണ് ഓരോ മത്സരപരീക്ഷകളിലൂടെയും ഫലപ്രാപ്തി നേടുന്നത്. രാജ്യം അത് കാണുന്നു. യുവാക്കളുടെ അധ്വാനത്തെ നിസ്സാരവത്കരിക്കാൻ ആരെയും അനുവദിക്കില്ല. പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദികളായ ആരെയും വെറുതെ വിടില്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കും. അതിനായി ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിതമാകുകയാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കൂടാതെ, ഇന്ന് നടക്കുന്ന ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനത്തിന് കാതോർക്കാനും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതായി മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോനം വാംഗ്ചുക്ക് വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാംഗ്ചുക്ക് സമരം…

Read More

ന്യൂയോർക്ക്: ആദ്യന്തം ഏകപക്ഷീയമായ ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫിഫ ലോക കിരീടം സ്വന്തമാക്കി സ്പെയിൻ. ആദ്യ രണ്ട് പകുതികളും ഗോൾ രഹിതമായി തുടർന്നതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് ആണ് വിജയഗോൾ നേടിയത്. പുറത്തേക്ക് പോയ പന്തിനെ ഓടിയെടുത്ത് നിക്കോ വില്യംസ് നൽകിയ ബാക്ക് പാസ് ടോറസ് വലയിലെത്തിക്കുകയായിരുന്നു. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിന് ശേഷം കിരീടത്തിനായുള്ള സ്പെയിനിന്റെ പതിനാറ് വർഷത്തെ കാത്തിരിപ്പിനാണ് ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ അറുതിയായത്. സ്പെയിനിന്റെ രണ്ടാം ലോക കിരീട നേട്ടമാണിത്. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സ്പെയിൻ, അരജ്ന്റീനയെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിയാണ് കിരീടം പിടിച്ചെടുത്തത്. ഇഞ്ചുറി ടൈമിൽ ദൗർഭാഗ്യകരമായ രണ്ടാം മഞ്ഞക്കാർഡിലൂടെ എൻസോ ഫെർണാണ്ടസ് പുറത്തായതോടെ 10 പേരായി ചുരുങ്ങേണ്ടി വന്നത് അർജന്റീനക്ക് വിനയായി. മെസിയെ കൃത്യമായി പൂട്ടിയ സ്പാനിഷ് ഡിഫൻഡർമാർ, അദ്ദേഹത്തിലേക്ക് പന്ത് എത്തുന്നത് തടയുന്നതിൽ വിജയിച്ചു. മറുവശത്ത് മുൻ മത്സരങ്ങളിൽ നിന്നും ഭേദപ്പെട്ട…

Read More

പത്തൊൻപത് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2007ൽ യുഎന്നിലൂടെ പ്രശസ്തമായ ഒരു ചിത്രമുണ്ട്. ലോക ഫുട്ബോളിലെ ഇതിഹാസ താരത്തിലേക്കുള്ള വളർച്ചയുടെ ആദ്യ നാളുകളിൽ, ലയണൽ മെസി  പങ്കെടുത്ത ഒരു ചാരിറ്റി ഫോട്ടോഷൂട്ടിന്റെ ഭാഗമായി പിറന്ന ഒരു ചിത്രം. യുനിസെഫിന് വേണ്ടി സംഘടിപ്പിക്കപ്പെട്ട ആ ഫോട്ടോ ഷൂട്ടിൽ, ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ പ്ലാസ്റ്റിക് ടബിൽ വെച്ച് കുളിപ്പിക്കുന്ന ഇരുപതുകാരനായ മെസിയെ പകർത്തിയത് ജൊവാൻ മോൻഫോർട്ട് എന്ന പ്രശസ്തനായ ഫോട്ടോഗ്രാഫറാണ്.  അന്ന് മെസ്സിയുടെ കൈകളിൽ ഇരുന്ന് അദ്ദേഹത്തിന്റെ ലാളനകൾ ഏറ്റുവാങ്ങി ശ്രദ്ധ നേടിയ ആ കുഞ്ഞ് ഇന്ന് വളർന്ന് വലുതായി മെസിയെപ്പോലെ തന്നെ ലോകം അറിയുന്ന ഒരു കാൽപ്പന്തുകളിക്കാരനായി മാറിയിരിക്കുന്നു. ലോകകിരീടം നിലനിർത്താൻ മെസ്സിയും സംഘവും, ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ബൂട്ട് കെട്ടുമ്പോൾ, അതേ കിരീടം മെസ്സിയിൽ നിന്നും പിടിച്ചെടുക്കാൻ പോരാടുന്ന സ്പാനിഷ് പടയുടെ അമരത്ത് അവനുണ്ടാകും. വർത്തമാനകാല ഫുട്ബോളിലെ യുവരാജാവ് എന്ന വിശേഷണമുള്ളവൻ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കിലിയൻ എംബാപ്പെയുടെയും…

Read More

ഒരു മാസത്തിലേറെയായി കായിക ലോകത്തെ ആവേശം കൊള്ളിച്ച വേൾഡ് കപ്പ് ഫുട്ബോൾ മാമാങ്കം അവസാന ഘട്ടത്തിലേക്ക്. 48 ടീമുകൾ മാറ്റുരച്ച ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ലോകകപ്പ് ടൂർണെമെന്റിന് തിരശ്ശീല വീഴാനൊരുങ്ങുമ്പോൾ, മറ്റൊരു റെക്കോർഡ് കൂടി കുറിക്കപ്പെട്ടിരിക്കുകയാണ്. സെമിയിൽ എത്തിയ നാല് ടീമുകളുമായി ബന്ധപ്പെട്ടതാണ് ആ റെക്കോർഡ്. ഫിഫ റാങ്കിംഗിലെ ആദ്യ നാല് സ്ഥാനക്കാർ ലോകകപ്പ് സെമി ഫൈനലിൽ ഏറ്റുമുട്ടുന്നു. ഫിഫ റാങ്കിംഗ് പ്രകാരം ഒന്നാമത് ഫ്രാൻസും രണ്ടാമത് അർജന്റീനയും മൂന്നാമത് സ്പെയിനും നാലാമത് ഇംഗ്ലണ്ടുമാണ്. ഈ നാല് ടീമുകളുമാണ് സെമിയിൽ എത്തിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഒരു അപൂർവതയാണിത്. സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ സ്പെയിനും ഇംഗ്ലണ്ടിന്റെ എതിരാളികൾ അർജന്റീനയുമാണ്. അവസാന ദിവസം നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഇംഗ്ലണ്ടും അർജന്റീനയുമാണ് ജേതാക്കളായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവെയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയപ്പോൾ, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ വീഴ്ത്തിയാണ് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ വരവ്. ക്വാർട്ടറിൽ മൊറോക്കോയെ തകർത്താണ് ഫ്രാൻസ് സെമിയിൽ കടന്നതെങ്കിൽ,…

Read More

അറ്റ്ലാന്റ: ആവേശകരമായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ആദ്യ പകുതിയിൽ മെസി പാഴാക്കിയ പെനാൽറ്റിക്ക് പുറമേ, 2 ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തകർപ്പൻ ജയം. അവസാന 13 മിനിറ്റിലാണ് അർജന്റീന മൂന്ന് ഗോളുകളും നേടിയത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ യാസര്‍ ഇബ്രാഹിമിന്റെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് ഈജിപ്ത് ആദ്യ ഗോൾ നേടിയത്. 19-ാം മിനുറ്റില്‍ മക് അലിസ്റ്ററിനെ ഈജിപ്ത് താരങ്ങള്‍ ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാൽ കിക്കെടുത്ത മെസിക്ക് പിഴച്ചു. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് മെസി പെനാല്‍റ്റി പാഴാക്കുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രിയക്കെതിരെയായിരുന്നു ആദ്യം മെസി പെനാൽറ്റി പാഴാക്കിയത്. പിന്നീട് ഉണർന്ന് കളിച്ച അർജന്റീന സമനില കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും കരുത്തുറ്റ ഈജിപ്ഷ്യൻ പ്രതിരോധ നിരയും ഗോൾ കീപ്പറും വഴങ്ങിയില്ല. ആദ്യ പകുതിയുടെ വിസിൽ മുഴങ്ങുമ്പോൾ ഈജിപ്ത്…

Read More

വാഷിംഗ്ടൺ: ആതിഥേയരായ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ബെൽജിയം ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ കടന്നു. തുടക്കം മുതൽ ഒരേ ആവേശത്തോടെ കളിച്ച ബെൽജിയം അവസാന നിമിഷം വരെയും സ്ഥിരത നിലനിർത്തി. കളിയുടെ ഒൻപതാം മിനിറ്റിൽ ചാൾസ് കെറ്റിലാരെ ആയിരുന്നു ബെൽജിയത്തിന് വേണ്ടി ആദ്യ ഗോൾ സ്കോർ ചെയ്തത്. എന്നാൽ 31ആം മിനിറ്റിൽ മാലിക് ടിൽമാനിലൂടെ അമേരിക്ക സമനില നേടി. തൊട്ട് പിന്നാലെ, 33 -ആം മിനിറ്റിൽ ചാൾസ് കെറ്റിലാരെ തന്റെ രണ്ടാം ഗോളിലൂടെ ബെൽജിയത്തെ വീണ്ടും മുന്നിലെത്തിച്ചു. ഇതോടെ ആദ്യ പകുതി 2-1ൽ അവസാനിച്ചു. രണ്ടാം പകുതിയിൽ അമേരിക്കയെ നിലം തൊടാതെ പറപ്പിക്കുന്ന ബെൽജിയത്തെയാണ് കണ്ടത്. 57 -ആം മിനിറ്റിൽ ഹാൻസ് വനാകെനിലൂടെ ബെൽജിയം മൂന്നാം ഗോൾ നേടി. ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ ലുക്കാക്കു നാലാം ഗോളും നേടിയതോടെ അമേരിക്കയുടെ പതനം പൂർത്തിയായി. ക്വാർട്ടർ ഫൈനലിൽ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ.

Read More

ഡാളസ്: ലോകകപ്പ് പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ ക്വാർട്ടറിൽ കടന്നു. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ മിക്കേല്‍ മെറീനൊയാണ് സ്പെയിനിന്റെ വിജയ ഗോൾ നേടിയത്. ലോക കിരീടം എന്ന സ്വപ്നം ലക്ഷ്യമിട്ട് മുഴുവൻ സമയം കളത്തിൽ നിന്ന ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണീരിനാണ് ഡാളസ് സ്റ്റേഡിയം സാക്ഷിയായത്. മത്സരത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കാൻ പോർച്ചുഗീസ് താരങ്ങൾക്ക് സാധിച്ചില്ല. യുവതാരം ലമീന്‍ യമാൽ ഉൾപ്പെടെ നടത്തിയ ഗംഭീര മുന്നേറ്റങ്ങൾ സ്പാനിഷ് പക്ഷത്ത് നിന്നും യഥേഷ്ടം ഉണ്ടായെങ്കിലും, പോർച്ചുഗീസ് ഗോൾ കീപ്പർ ഡീയോഗോ കോസ്റ്റയുടെ സേവുകളും മികച്ച് നിന്നു. നിശ്ചിത സമയത്ത് ഗോൾ രഹിത സമനില പാലിച്ചതോടെ, മത്സരം അധിക സമയത്തേക്ക് നീളുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ഡാനി ഓല്‍മോയ്ക്ക് പകരക്കാരനായി എത്തിയ മിക്കേല്‍ മെറീനൊ, ഇഞ്ചുറി ടൈമില്‍ ഫെറാന്‍ ടോറസ് നല്‍കിയ പാസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോയും സംഘവും…

Read More

ഫിലാഡൽഫിയ: 37 ഡിഗ്രി ചൂടിൽ ഫ്രാൻസിനെ കായികമായി എതിരിട്ട് പ്രതിരോധിക്കാമെന്ന പാരഗ്വയൻ സ്വപ്നം പൊലിഞ്ഞു. കളി കൈയ്യാങ്കളിക്ക് വഴിമാറിയ പ്രീക്വാർട്ടർ മത്സരത്തിൽ പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടറിൽ കടന്നു. നായകൻ കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന്റെ ഗോൾ സ്കോറർ. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഫ്രഞ്ച് പട നിരന്തരം പാരഗ്വയൻ ഗോൾ മുഖത്ത് പ്രകമ്പനങ്ങൾ തീർത്തു. എന്നാൽ ഫിലാഡൽഫിയയിലെ പതിവിൽ കവിഞ്ഞ ചൂടും, പാരഗ്വയൻ താരങ്ങളുടെ പരുക്കൻ ഫൗളുകളും ഫ്രാൻസിനെ പതിയെ തളർത്താൻ തുടങ്ങി. ആക്രമണം പ്രതിരോധത്തിന് വഴിമാറിയപ്പോൾ, ഒന്നാം പകുതിയിൽ ഗോൾ അകന്ന് നിന്നു. മത്സരത്തിന്റെ 70 ാം മിനിറ്റിൽ പാരഗ്വയൻ മിഡ് ഫീൽഡർ ഡിയേഗോ ഗോമസിന്റെ ഫൗളിൽ അനുവദിച്ച പെനാൽറ്റി എംബാപ്പെ ഗോളാക്കി മാറ്റിയതോടെ ഫ്രാൻസ് ആത്മവിശ്വാസം വീണ്ടെടുത്തു. ഗോൾ മടക്കാനുള്ള പാരഗ്വായുടെ എല്ലാ ശ്രമങ്ങളും ഫ്രഞ്ച് പ്രതിരോധക്കോട്ടയിൽ തട്ടി തകർന്നു. പ്രകോപനങ്ങളെയും ഫ്രാൻസ് സമചിത്തതയോടെ നേരിട്ടതോടെ, മത്സരത്തിന്റെ ഫലവും നിർണയിക്കപ്പെട്ടു. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ്…

Read More