- സ്വത്ത് വിവരങ്ങൾ മറച്ച് വച്ചെന്ന പരാതി ; മുഹമ്മദ് റിയാസും , വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി
- അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ; പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
- പൗരത്വം നേടാൻ വിയർക്കും; കർശന നടപടികളുമായി സർക്കാർ
- റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവതിയ്ക്ക് പീഡനം; പ്രതികളെ വീണ്ടും കസ്റ്റഡിയിൽവിട്ടു
- ചരിത്രത്തിലാദ്യം : ബംഗാളിൽ മഹാ അഷ്ടമി ദിനത്തിൽ മദ്യം നിരോധിക്കുമെന്ന് സുവേന്ദു അധികാരി
- ശൈത്യകാല സമ്മേളനത്തിൽ ലഡാക്ക് ബിൽ പാസാക്കണം : കേന്ദ്രസർക്കാരിന് മുന്നിൽ പുതിയ ആവശ്യവുമായി സോനം വാങ്ചുക്ക്
- ലിമെറിക്കിൽ റോഡ് അടച്ചിടും
- ഡൗണിൽ വാഹനാപകടം; 40 കാരന് പരിക്ക്
ലേഖകന്‍: Suneesh
കാന്തപുരം എ പി അബൂബക്കർ മുസലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശ പരമ്പര കേരളത്തിന്റെ നാലതിരുകളും കടന്ന് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയാകുന്നു. അന്യപുരുഷന്മാർക്കിടയിലും പൊതുഇടങ്ങളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമസ്ത മഹല്ലുകൾക്ക് അയച്ച സർക്കുലറാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ കൊച്ചിയിൽ നടന്ന ഹുബ്ബുൽ റസൂൽ സമ്മേളനത്തിൽ സംസാരിക്കവെ, സ്ത്രീകൾ പൊതുരംഗത്തുനിന്ന് മാറിനിൽക്കണമെന്ന നിലപാട് കാന്തപുരം ആവർത്തിച്ചു. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകുമെന്നായിരുന്നു കാന്തപുരത്തിന്റെ വാക്കുകൾ. ഇത് ആദ്യമായല്ല മതത്തെ ചാരി കാന്തപുരം സ്ത്രീവിരുദ്ധ നിലപാട് പറയുന്നത്. ലിംഗനീതി അനിസ്ലാമികമാണെന്നും അത് മാനവികതയ്ക്ക് വിരുദ്ധമാണെന്നും ഇതിന് മുൻപ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമാനമായ മറ്റ് പല പരാമർശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പലകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അതേസമയം കർണാടകയിലെ ബിജെപി സർക്കാർ 2022ൽ ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചപ്പോൾ, കാന്തപുരം സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചു. ഹിജാബ് നിരോധനം മുസ്ലിം സ്ത്രീകളോടുള്ള വിവേചനമാണെന്നും, ഹിജാബ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള…
പാലക്കാട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ബാലൻസ് ചെയ്യാൻ ആർ എസ് എസ്സിനെതിരെ വിമർശനം ഉന്നയിച്ച സിപിഎം നേതാവ് പി കെ ശ്രീമതിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ. കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർ എസ് എസ്സിനെ ചാരി രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. 1936-ൽ സ്ത്രീകൾക്കായി രാഷ്ട്ര സേവികാ സമിതി രൂപീകരിച്ചുകൊണ്ട് സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനും നേതൃത്വത്തിനും പ്രാധാന്യം നൽകിയ പ്രസ്ഥാനമാണ് ആർ എസ് എസ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ആർ എസ് എസ്സിന്റെ നിലപാട്. ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് ഒരു സ്ത്രീ എത്തിനിൽക്കുന്നതും, ബിജെപിയുടെ വിവിധ തലങ്ങളിൽ നിരവധി സ്ത്രീകൾ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നതിന്റെ പിന്നിലും ആർ എസ് എസ് ആണെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആർ എസ് എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത്, അതിന് സമാനമാണ് കാന്തപുരത്തിന്റെ പ്രതികരണം എന്നായിരുന്നു…
ഡൽഹി: പാറ്റ ജനതാ പാർട്ടി സ്ഥാപകർ വിശുദ്ധരല്ലെന്നും അവർക്ക് രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്ക്. ജന്തർ മന്തർ പ്രക്ഷോഭകാലത്ത് തനിക്ക് അത് ബോദ്ധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രാഷ്ട്രീയമായ ആഗ്രഹങ്ങൾ ഉണ്ടാകുന്നത് തെറ്റല്ല. കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. യുവാക്കൾക്ക് പ്രാമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കപ്പെടുകയും വേണം. വാംഗ്ചുക്ക് കൂട്ടിച്ചേർത്തു. ഞാൻ സിജെപി നേതാക്കളെ അടുത്ത് നിന്ന് വിലയിരുത്തിയതാണ്. തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളെ കുറിച്ച് അവർ എന്നോട് സംസാരിച്ചില്ല. എന്നാൽ എനിക്ക് കാര്യങ്ങൾ സ്വയം ബോദ്ധ്യപ്പെടുകയായിരുന്നു. പ്രകാർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിൽ സോനം വാംഗ്ചുക്ക് വ്യക്തമാക്കി. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുമ്പോൾ തന്നെ അഭിജിത് ദീപ്കെയുടെ ആം ആദ്മി പാർട്ടി പശ്ചാത്തലം തനിക്ക് അറിയാമായിരുന്നു. എന്നാൽ നിരാഹാര സമരകാലത്ത്, വിദ്യാർത്ഥി പ്രക്ഷോഭ വേദി രാഷ്ട്രീയവത്കരിക്കരുതെന്ന് താൻ അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും വാംഗ്ചുക്ക് പറഞ്ഞു.
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിൽ ആരോഗ്യ വകുപ്പും ഡോക്ടർമാരുടെ സംഘടനയും തമ്മിൽ സമവായം. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്നും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാമെന്നും സർക്കാർ കെ ജി എം ഒ എക്ക് ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജില്ലാ, ജനറൽ ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള തീരുമാനത്തിൽ കെ ജി എം ഒ എ ആദ്യം മുതൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒഴിവുകൾ നികത്തണമെന്നും കൂടുതൽ നിയമനങ്ങൾ നടത്തണമെന്നുമായിരുന്നു കെ ജി എം ഒ എയുടെ ആവശ്യങ്ങൾ. എന്നാൽ, ആവശ്യത്തിന് ഡോക്ടർമാർ നിലവിലുണ്ടെന്നും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റുമാരെ വിന്യസിച്ച് പദ്ധതി നടപ്പാക്കാമെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. തുടർന്ന് കെജിഎംഒഎയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കുമ്പോൾ അവരോട് സമ്മതം ചോദിക്കും. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുമാർക്ക്…
മാസ് ആക്ഷൻ ഹീറോ യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ടോക്സിക്. യാഷിന് പുറമേ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗീതു മോഹൻദാസിന്റെ കഥയ്ക്ക്, ഗീതുവും യാഷും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എൽ എൽ പി, കെ വി എൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ യാഷ്, വെങ്കട്ട് കെ നാരായണ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിംഗ് ഉജ്ജ്വൽ കുൽക്കർണിയും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് വിശാൽ മിശ്ര, രവി ബാസ്രൂർ, തനിഷ്ക് ബാഗ്ചി, ഫഹീം അബ്ദുള്ള, ആർസ്ലൻ നിസാമി എന്നിവരാണ്. രവി ബാസ്രുറിന്റേതാണ് ഒറിജിനൽ സ്കോർ. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, അത്യന്തം ടോക്സിക് ആയ ഒരു ഡോണിന്റെ പിറവിയും ഉയർച്ച താഴ്ചകളും ജീവിതസന്ധികളും അനിവാര്യമായ പതനവുമാണ് ചിത്രത്തിന്റെ പ്രമേയം. യാഷ് അവതരിപ്പിക്കുന്ന…
പൂക്കളങ്ങളുടെയും ഓണസദ്യയുടെയും പുതുവസ്ത്രങ്ങളുടെയും ആഘോഷവുമായി മറ്റൊരു തിരുവോണം കൂടി മലയാളിയുടെ തിരുമുറ്റത്ത് എത്തി നിൽക്കുന്നു. കേവലം ഒരു ആഘോഷത്തിനപ്പുറം മലയാളിയുടെ സാമൂഹികബോധത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. എല്ലാവർക്കും തുല്യനീതി ലഭിച്ചിരുന്ന, സമൃദ്ധിയും സമാധാനവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതീകമായാണ് മലയാളി മാവേലിയെ വരവേൽക്കുന്നത്. എങ്ങനെയായിരിക്കണം ഒരു ഭരണാധികാരി എന്ന ചോദ്യത്തിന് ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനത്തോടെ പറയാനുള്ള സങ്കൽപ്പമാണ് മഹാബലി. വർത്തമാനകാല കേരളീയ സമൂഹത്തിൽ ഓണത്തിന്റെ പ്രസക്തി ആഘോഷത്തിന്റെ ആഡംബരത്തിലല്ല, അതിന്റെ സന്ദേശത്തിലാകണം എന്നതാണ് വസ്തുത. ഓണം ഇന്ന് വലിയൊരു വിപണി ഉത്സവം കൂടിയാണ്. ഓണക്കാലത്തെ വ്യാപാരവും വിനോദസഞ്ചാരവും ഉപഭോഗവും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് നൽകുന്നു. ആയിരക്കണക്കിന് വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും തൊഴിലാളികൾക്കും ഓണം അതിജീവനത്തിന്റെ കാലം കൂടിയാണ്. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം മലയാളിയുടെ പൊതുസാംസ്കാരിക ഇടത്തെ അടയാളപ്പെടുത്തുന്ന ആഘോഷം കൂടിയാണ് ഓണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികൾ പോലും ഓണത്തിലൂടെ സ്വന്തം നാടിനെയും ഭാഷയെയും സംസ്കാരത്തെയും…
കണ്ണൂർ: നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ നൂറ് വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്തു. ചേലേരി ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ചിദഗ്നി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെസി സോമൻ നമ്പ്യാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ വി വി ഗീത , ചെയർമാൻ ഷാജി സദനം, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി കെ ജനാർദ്ദനൻ, ടി അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. .ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കെ വി മനോജ് മാസ്റ്റർ സ്വാഗതവും മാതൃസമിതി പ്രസിഡണ്ട് ചന്ദ്രികാ വാര്യർ നന്ദിയും പറഞ്ഞു.
വലിയ ഇടവേളക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ കാലവർഷം കേരളത്തിൽ മിക്കയിടങ്ങളിലും ദുരിതപ്പെയ്ത്തായി മാറുന്നു. രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ ഇതുവരെ 8 പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ പ്രളയസമാനമായ സാഹചര്യമാണ് നേരിടുന്നത്. മിക്കയിടങ്ങളിലും ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട റാന്നിയിൽ പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ജനവാസ മേഖലകളും ടൗണും പൂർണ്ണമായും വെള്ളത്തിനടിയിലായി. രാത്രി വൈകിയും ഇവിടെ മഴ തുടരുകയാണ്. കോഴിക്കോട് ഈങ്ങാപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലകളിലും മലപ്പുറത്തും കനത്ത മഴയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. എൽ നിനോ പ്രതിഭാസത്തിന്റെ ഫലമായി ഏകദേശം ഒരു മാസത്തോളം കേരളത്തിൽ കാലവർഷം ദുർബലമായിരുന്നു. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനെ തുടർന്ന് അണക്കെട്ടുകളിൽ ജലനിരപ്പ് താഴുകയും, വൈദ്യുതി നിയന്ത്രണത്തിലേക്ക് സംസ്ഥാനം എത്തുകയും ചെയ്തിരുന്നു. എന്നാൽ, അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെ ഫലമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്തിറങ്ങുകയായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും, മുൻ വർഷങ്ങളിലേത് പോലെ, ജനജീവിതത്തെ പേമാരി…
ന്യൂഡൽഹി: അർദ്ധരാത്രി സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ലൈവിൽ വന്ന് രാജ്യത്തിന് സുപ്രധാന സന്ദേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരപരീക്ഷകൾ രാജ്യത്തെ യുവാക്കളുടെ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കുറ്റമറ്റ രീതിയിൽ അവ നടത്തുക എന്നത് എല്ലാ കാലത്തും സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് യുവാക്കളുടെ അമൂല്യമായ പ്രയത്നമാണ് ഓരോ മത്സരപരീക്ഷകളിലൂടെയും ഫലപ്രാപ്തി നേടുന്നത്. രാജ്യം അത് കാണുന്നു. യുവാക്കളുടെ അധ്വാനത്തെ നിസ്സാരവത്കരിക്കാൻ ആരെയും അനുവദിക്കില്ല. പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദികളായ ആരെയും വെറുതെ വിടില്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കും. അതിനായി ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിതമാകുകയാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കൂടാതെ, ഇന്ന് നടക്കുന്ന ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനത്തിന് കാതോർക്കാനും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതായി മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോനം വാംഗ്ചുക്ക് വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാംഗ്ചുക്ക് സമരം…
ന്യൂയോർക്ക്: ആദ്യന്തം ഏകപക്ഷീയമായ ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫിഫ ലോക കിരീടം സ്വന്തമാക്കി സ്പെയിൻ. ആദ്യ രണ്ട് പകുതികളും ഗോൾ രഹിതമായി തുടർന്നതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് ആണ് വിജയഗോൾ നേടിയത്. പുറത്തേക്ക് പോയ പന്തിനെ ഓടിയെടുത്ത് നിക്കോ വില്യംസ് നൽകിയ ബാക്ക് പാസ് ടോറസ് വലയിലെത്തിക്കുകയായിരുന്നു. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിന് ശേഷം കിരീടത്തിനായുള്ള സ്പെയിനിന്റെ പതിനാറ് വർഷത്തെ കാത്തിരിപ്പിനാണ് ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ അറുതിയായത്. സ്പെയിനിന്റെ രണ്ടാം ലോക കിരീട നേട്ടമാണിത്. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സ്പെയിൻ, അരജ്ന്റീനയെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കിയാണ് കിരീടം പിടിച്ചെടുത്തത്. ഇഞ്ചുറി ടൈമിൽ ദൗർഭാഗ്യകരമായ രണ്ടാം മഞ്ഞക്കാർഡിലൂടെ എൻസോ ഫെർണാണ്ടസ് പുറത്തായതോടെ 10 പേരായി ചുരുങ്ങേണ്ടി വന്നത് അർജന്റീനക്ക് വിനയായി. മെസിയെ കൃത്യമായി പൂട്ടിയ സ്പാനിഷ് ഡിഫൻഡർമാർ, അദ്ദേഹത്തിലേക്ക് പന്ത് എത്തുന്നത് തടയുന്നതിൽ വിജയിച്ചു. മറുവശത്ത് മുൻ മത്സരങ്ങളിൽ നിന്നും ഭേദപ്പെട്ട…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
