Author: Suneesh

തൃശൂർ: ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കരൾ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 7.54ഓടെ മരണം സംഭവിക്കുകയായിരുന്നു. അഞ്ച് ദശാബ്ദത്തിലേറെയായി മലയാള സംഗീത നൈരന്തര്യത്തിന്റെ രാജപാതയിലെ പ്രണവനാദമായി നിലകൊണ്ട ഇതിഹാസമാണ് അനശ്വരതയിൽ ലയിക്കുന്നത്. സിനിമ, ലളിതഗാന, ഭക്തിഗാന മേഖലകളിലായി പതിനാറായിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഭാവജീവൻ പകർന്നിട്ടുണ്ട്. 1944 മാർച്ച് 3 ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ച പി ജയചന്ദ്രൻ 1965ൽ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരന്റെ രചനയിൽ ചിദംബരനാഥ് ഈണം പകർന്ന ‘ഒരുമുല്ലപ്പൂമാലയുമായ് ‘എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മലയാള സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നത്. 1967ൽ പി ഭാസ്കരന്റെ രചനയിൽ ജി ദേവരാജന്റെ സംഗീതത്തിൽ ‘കളിത്തോഴന്‍’ എന്ന ചിത്രത്തിനായി പാടിയ ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം വഴിത്തിരിവായി. ‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന…

Read More

ചെന്നൈ: അണ്ണാ സർവ്വകലാശാല ലൈംഗികാതിക്രമ കേസ് പ്രതിയുടെ ഡിഎംകെ ബന്ധവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതി പാർട്ടി അംഗമല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് സ്റ്റാലിൻ പറഞ്ഞത്. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ സർക്കാർ ഉരുക്കു മുഷ്ടികളോടെയാണ് പ്രതികരിക്കുന്നത്. സംഭവം നടന്ന് ഒട്ടും വൈകാതെ ഈ കേസിലും പ്രതിയെ പിടികൂടാനായെന്നും സ്റ്റാലിൻ തമിഴ്നാട് നിയമസഭയിൽ അവകാശപ്പെട്ടു. സംഭവത്തിന്റെ പേരിൽ പ്രതിപക്ഷം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ല എന്ന പ്രചാരണം രാജ്യവ്യാപകമാക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത്തരം നടപടികളൊന്നും ജനങ്ങൾക്ക് മുന്നിൽ വിലപ്പോവില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. സർക്കാർ ഇവിടെ ഇരയ്ക്കൊപ്പമാണ് നിലകൊള്ളുന്നത്. അവർക്ക് നീതി ഉറപ്പാക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബർ 23നാണ് അണ്ണാ സർവ്വകലാശാല ക്യാമ്പസിൽ 19 വയസ്സുകാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. പ്രതിയായ ബിരിയാണി കച്ചവടക്കാരൻ ഗണശേഖരൻ വൈകാതെ പിടിയിലായിരുന്നു. സംഭവം തമിഴ്നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ…

Read More

വയനാട്: പാർട്ടിയിലെ ഉന്നത നേതാക്കളുടെ പേരെഴുതിവെച്ച് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനെതിരെ അധിക്ഷേപം തുടർന്ന് കോൺഗ്രസ്. പാർട്ടി കാരണമല്ല വിജയന്റെ ആത്മഹത്യ. വിജയൻ പേര് എഴുതിവെച്ചു എന്ന് കരുതി, ഐസി ബാലകൃഷ്ണനും അപ്പച്ചനും കുറ്റക്കാർ ആകില്ലെന്ന് ടി സിദ്ദിഖ് എം എൽ എ പറഞ്ഞു. പാർട്ടി നേതാക്കളെ കുറിച്ച് പരാതിയുണ്ടായിരുന്നെങ്കിൽ എൻഎം വിജയൻ, പാർട്ടിയുടെ ആദ്യ അന്വേഷണ കമ്മീഷൻ മുമ്പാകെ ഉന്നയിക്കണമായിരുന്നു. വിജയന്റെ ബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും സിദ്ദിഖ് പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ വിജയൻ പേരെടുത്തു പറയുന്ന എൻ ഡി അപ്പച്ചനും ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വന്നു. ഒറ്റ പൈസ താൻ പറഞ്ഞിട്ട് വിജയൻ വാങ്ങിയിട്ടില്ല. ഇടപാട് ‍താൻ പറഞ്ഞിട്ട് നടത്തിയിട്ടില്ല. മരിക്കാൻ വേണ്ടി പോകുന്നയാൾ മറ്റൊരാൾ കുടുങ്ങട്ടെ എന്ന് കരുതി പേര് എഴുതിവെച്ചതായിരിക്കാം. വിജയൻ പണം വാങ്ങിച്ചു എന്നത് ശരിയാണ്. ഇടപാടുമായി ബന്ധപ്പെട്ട് വിജയൻ്റെ വസ്തു അറ്റാച്ച് ചെയ്തിട്ടുണ്ട്. വിജയന്റെ ബാധ്യതകൾ കോൺ​ഗ്രസ് ഏറ്റെടുക്കേണ്ട…

Read More

ചൈനയിൽ സമീപകാലത്തായി പടർന്ന് പിടിക്കപ്പെടുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത എച്ച് എം പി വൈറസ് അഥവാ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ദിനം തന്നെ ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ടത് 6 കേസുകളാണ്. കൈക്കുഞ്ഞുങ്ങളിലാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത് എന്നതും, ഇവർക്ക് ആർക്കും തന്നെ വിദേശയാത്രാ പരിചയം ഇല്ല എന്നതും ഗൗരവമേറിയതും അതേ പോലെ തന്നെ കൗതുകകരവുമാണ്. കർണാടകയിലെ യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഗുജറാത്തിൽ രണ്ട് മാസം പ്രായമുള്ള ഒരു കുട്ടിക്കും കൊൽക്കത്തയിൽ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കും ചെന്നൈയിലെ തേനംപെട്ട്, ​ഗിണ്ടി എന്നിവിടങ്ങളിൽ 2 കുട്ടികൾക്കുമാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്. യെലഹങ്കയിൽ ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗം ബാധിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു.…

Read More

എറണാകുളം: ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി. എറണാകുളം ചോറ്റാനിക്കര പൈനിങ്കൽ പാലസ് സ്ക്വയറിലെ വീട്ടിനുള്ളിൽ നിന്നാണ് ഇവ കണ്ടെത്തിയത്. 30 വർഷമായി ഇവിടെ ആൾത്താമസമില്ല . ആൾതാമസം ഇല്ലാത്തതിനാൽ സാമൂഹ്യവിരുദ്ധരുടെ മുഖ്യ താവളമായിരുന്നു ഈ വീട് . ഇവരുടെ ശല്യം കാരണം നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് വീട് പരിശോധിക്കാൻ എത്തിയത്. പിന്നീട് വീടിനുള്ളിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിൽ നിന്നും തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി. വിവിധ കവറുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത് . ഇതിന് എത്ര പഴക്കമുണ്ടെന്ന് പോലീസ് അന്വേഷണം നടത്തിവരികയാണ്. മംഗലശ്ശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഡോക്ടർ ആയ അദ്ദേഹം വർഷങ്ങളായി കൊച്ചിയിലാണ് താമസം . സാമൂഹ്യവിരുദ്ധരുടെ ശല്യത്തെ തുടർന്ന് നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് മെമ്പറുടെ ആവശ്യപ്രകാരമാണ് പോലീസ് വീടിനുള്ളിൽ പരിശോധന നടത്തിയത്. ചോറ്റാനിക്കര പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ടോടെ സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ…

Read More

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തല്ലി തകർത്ത സംഭവത്തിൽ പി വി അൻവർ എം എൽ എ അറസ്റ്റിൽ. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അൻവറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്‍റെ നേതൃത്വത്തിലുള്ള സംഘം അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പി വി അൻവർ ഉൾപ്പടെ 11 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. അൻവറാണ് കേസിലെ ഒന്നാം പ്രതി. അറസ്റ്റിലായ അൻവർ മുഖ്യമന്ത്രിക്കെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത് വന്നു. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു അൻവറിന്റെ വെല്ലുവിളി. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നതെന്നും അൻവർ ആരോപിച്ചു.

Read More

ലഖ്നൗ: മഹാകുംഭ മേളയോടനുബന്ധിച്ച് വൻ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് റെയിൽവേ . 50 ദിവസങ്ങൾക്കിടെ 13000 ട്രെയിനുകളാണ് സർവീസ് നടത്താൻ പോകുന്നത് . ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ മഹാ കുംഭ മേളയിൽ പങ്കെടുക്കുവാൻ ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നുമാണ് തീർത്ഥാടകർ എത്തുക. അതുകൊണ്ടുതന്നെ തീർത്ഥാടകരുടെ വൻ തിരക്കും അനുഭവപ്പെടും. ഈ തിരക്ക് കണക്കിലെടുത്താണ് റെയിൽവേ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. കുംഭമേളയിൽ എത്തുന്നവർക്ക് പ്രത്യേക ട്രെയിൻ സർവീസുകളും റെയിൽവെ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 13000 ൽ ഏറെ ട്രെയിൻ സർവീസുകളാണ് നടപ്പാക്കുന്നത്. കൂടാതെ, 10000 റെഗുലർ ട്രെയിനുകളും 3000 സ്പെഷ്യൽ ട്രെയിനുകളും അധികമായി സർവീസ് നടത്തും. സ്പെഷ്യൽ ട്രെയിനുകളിൽ 1800 ട്രെയിനുകൾ ഹ്വസ്വദൂരത്തിനും 560 ട്രെയിനുകൾ ദീർഘ ദൂരത്തിനും 500 ട്രെയിനുകൾ റിംഗ് റെയിൽ ലൈനിലും സർവ്വീസ് നടത്തും. പ്രയാഗ് രാജ് – അയോദ്ധ്യ -…

Read More

കൊച്ചി: 20 വർഷങ്ങൾക്ക് ശേഷം ഉദയഭാനുവും സരോജ് കുമാറും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നു. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് നിർമ്മിച്ചത്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ ഉദയനാണ് താരം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ്‌ കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ച രീതിയിലായിരുന്നു നവാഗതനായ റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഫെബ്രുവരിയിൽ ചിത്രം 4K ദൃശ്യ മികവോടെ തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ “കരളേ, കരളിന്റെ കരളേ” എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ…

Read More

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ധ്രുവ ചുഴലി പ്രതിഭാസം രൂപപ്പെടാൻ സാധ്യത. അതിനാൽ അമേരിക്ക ഇനി അതിശൈത്യത്തിലേക്ക്. 70 ശതമാനത്തോളം ആളുകളെയും ഇത് ബാധിക്കാൻ സാധ്യയുണ്ട്. ഇതേത്തുടർന്ന് കനത്ത ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകർ . അടുത്തയാഴ്ചയോടെ ധ്രുവ ചുഴലി തീവ്രമാകുമെന്നാണ് കാലാവസ്ഥ പ്രവാചനം. അതുകൊണ്ട് അമേരിക്കയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ രൂക്ഷമായ മഞ്ഞുവീഴ്ച്ചയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. കൻസാസ് സിറ്റി മുതൽ വാഷിംഗ്ടൺ വരെയാണ് മഞ്ഞു വീഴ്ച്ചയുണ്ടാവുക. പിന്നീട് തെക്കൻ മേഖലയിലേക്ക് ചുഴലി നീങ്ങാനാണ് സാധ്യത. വരും ദിവസങ്ങളിൽ താപനില വീണ്ടും ഗുരുതരമായി കുറയാനും മഞ്ഞു വീഴ്ച ഒരു മാസത്തോളം നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ഇത് പല നാശനഷ്ടങ്ങൾക്കും കാരണമായേക്കാം . കഴിഞ്ഞവർഷം ഈ സമയത്ത് ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടില്ല. സമീപകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇപ്പോൾ ഉള്ളത്. അമേരിക്കയിൽ ധ്രുവ ചുഴലി അഥവാ പോളാർ വെർട്ടെക്സ് മൂലം കനത്ത മഞ്ഞുവീഴ്ച്ചയും നാശനഷ്ടങ്ങളും പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1977, 1982, 1985, 1989…

Read More

തിരുവനന്തപുരം: 2024ൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിച്ചത് 3714 പേരെന്ന് മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വർഷവും മരിച്ചതിൽ അധികവും. 2025ന്‍റെ തുടക്കത്തിൽ ഉൾപ്പെടെ പലയിടങ്ങളിലായുള്ള വാഹനാപകടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മരണപ്പെട്ടിരുന്നു. പുതുവത്സര ദിനത്തിൽ മാത്രം വാഹനാപകടങ്ങളിൽ 8 പേരാണ് മരിച്ചത്. ഇതിൽ കണ്ണൂരിലെ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അ‍ഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തിൽ ജനരോഷം ഇപ്പോഴും ശക്തമാണ്. അതേസമയം, സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്ക് മുൻ വർഷങ്ങളിലേതിനേക്കാൾ കുറവാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് അവകാശപ്പെടുന്നത്. 2023ൽ 4080 പേരാണ് വാഹനാപകടങ്ങളിൽ മരണപ്പെട്ടത്. 2023ൽ 4317 പേരും മരിച്ചിരുന്നു. മരണനിരക്കിൽ തുടർച്ചായി ഉണ്ടാകുന്ന കുറവ് ചെറുതല്ലാത്ത ആശ്വാസമാണ നൽകുന്നതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. കണക്കുകൾ ഇപ്രകാരമാണെങ്കിലും, സംസ്ഥാനത്ത് പ്രതിദിനം ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് വസ്തുതയാണ്.

Read More