- കഴിഞ്ഞ മാസം പരിശോധന നടത്തിയത് 23 ഇടങ്ങളിൽ; മുന്നറിയിപ്പുമായി പോലീസ്
- ഹൈക്കിംഗിനിടെ താഴ്ചയിലേക്ക് വീണു; 30 കാരിയ്ക്ക് അത്ഭുതരക്ഷ
- ഇന്ധന വിലയും പ്രതിഷേധവും; വിഷയം യൂറോപ്യൻ കമ്മീഷനിൽ ഉന്നയിക്കാൻ അയർലൻഡ്
- പിന്മാറാതെ സമരക്കാർ; ഗ്രാമങ്ങളിലെ തെരുവുകളിൽ പ്രതിഷേധം തുടരുന്നു
- അയർലൻഡിനെ കൈവിട്ട് അധ്യാപകർ; ഇഷ്ടം വിദേശ രാജ്യങ്ങളോട്
- ‘സ്വര്ണക്കള്ളന്’ എന്ന് അടിക്കുറിപ്പെഴുതി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര് സ്വദേശിയായ 19-കാരനെതിരെ കേസ്
- റയാൻഎയറിനെക്കുറിച്ച് ലഭിച്ചത് 600 നടുത്ത് പരാതികൾ; പട്ടികയിൽ രണ്ടാമതായി റാത്ത്വുഡ്
- സഭയുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി ; രാഷ്ട്രീയത്തിൽ മാർപ്പാപ്പ ഇടപെടേണ്ടെന്ന് ഡൊണാള്ഡ് ട്രംപ്
Author: Suneesh
തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസ് പ്രതികളായ 6 വിദ്യാർത്ഥികളുടെ എസ് എസ് എൽ സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും അക്രമവാസനകൾ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പറഞ്ഞു. ജുവനൈൽ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നൽകിയിരുന്നു. അതുകൊണ്ടാണ് പ്രതികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകിയതെന്നും എസ് ഷാനവാസ് വിശദീകരിച്ചു. അക്രമ വാസനകൾ വച്ചുപൊറിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസൾട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത്. കേസിൽ പ്രതികളായ കുട്ടികളെ മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്തതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് വ്യക്തമാക്കി.
ക്വെറ്റ: ഇന്ത്യയെ ആക്രമിക്കാനുള്ള എല്ലാ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ട്, ഇന്ത്യൻ തിരിച്ചടിയിൽ നടുങ്ങി വിറച്ചിരിക്കുന്ന പാകിസ്താനെ കൂടുതൽ പ്രതിരോധത്തിലാക്കി ആഭ്യന്തര കലാപവും രൂക്ഷമാകുന്നു. ക്വെറ്റ പിടിച്ചെടുത്തതായി അവകാശപ്പെട്ട് ബലൂചിസ്ഥാൻ വിമോചന സേന രംഗത്തെത്തി. പാക് സൈനികരെ ബലൂചിസ്ഥാനിൽ നിന്നും പുറത്താക്കിയതായും ബി എൽ എ വ്യക്തമാക്കി. സൈനിക താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ പതിനഞ്ച് കേന്ദ്രങ്ങളിൽ ആക്രമണം നടത്താനുള്ള പാക് ശ്രമങ്ങളെ ഇന്ത്യൻ സൈന്യം ദയനീയമായി പരാജയപ്പെടുത്തി. പകരം ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ലാഹോറിലും റാവൽപ്പിണ്ടിയിലും ഇസ്ലാമാബാദിലും ഉൾപ്പെടെ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. അമൃത്സർ, ജലന്ധർ, ജയ്സാമേർ, ഉധംപൂർ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് വന്ന പാക് ഡ്രോണുകളെയും വിമാനങ്ങളെയും ഇന്ത്യ വെടിവെച്ചിട്ടു. ഏതാണ്ട് ഇതേസമയത്താണ് ബലൂചിസ്ഥാനിലെ ക്വെറ്റയിൽ ബലൂച് വിമോചന സേന ആക്രമണം നടത്തിയത്. ബലൂചിസ്ഥാനിലെ പാക് സൈനിക ആസ്ഥാനം ആക്രമിച്ച ബി എൽ എ, പാക് സൈന്യത്തെ തുരത്തിയ ശേഷം ക്വെറ്റയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതായാണ് പുറത്ത് വരുന്ന…
ന്യൂഡൽഹി: പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയിബ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്താൻ ഉപയോഗിച്ചത് നവീന സാങ്കേതിക വിദ്യകളോട് കൂടിയ റഫാൽ പോർവിമാനങ്ങൾ. മൂന്ന് സേനാവിഭാഗങ്ങളുടെയും സംയുക്ത നീക്കത്തിന്റെ ഫലമായി നടന്ന ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിൽ ഇന്ത്യ വർഷിച്ചത് അത്യന്തം മാരക പ്രഹരശേഷിയുള്ള സ്കാല്പ് മിസൈലുകളും ഹാമർ ബോംബുകളുമാണ്. ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ നാവികസേനാ കേന്ദ്രീകൃത വ്യോമാക്രമണം എന്നാണ് അന്താരാഷ്ട്ര ഏജൻസികൾ വിശേഷിപ്പിക്കുന്നത്. ഒരു ഇന്ത്യൻ പോർവിമാനം പോലും നഷ്ടപ്പെടുത്താതെയാണ് സൈന്യം പാക് മണ്ണിൽ കടന്ന് മിന്നലാക്രമണം നടത്തിയത്. ബഹാവല്പൂർ, മുറിഡ്കെ, ഗുല്പൂർ, ഭീംബർ, ചാക് അമ്രു, കോട്ലി, സിയാൽകോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ബഹാവല്പൂർ ജെയ്ഷെ മുഹമ്മദിന്റെയും മുറിഡ്കെ ലഷ്കർ ഇ ത്വയിബയുടെയും ശക്തികേന്ദ്രങ്ങളാണ്. ഇരു സംഘടനകളുടെയും ഉന്നത കമാൻഡർമാർ ഉൾപ്പെടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. പാകിസ്താനിലെ ഒൻപത് ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ സൈന്യത്തിന് സഹായകമായത് റോ നൽകിയ നിർണായക ഇന്റലിജൻസ്…
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പതിന്നാലാം ദിവസം കണക്ക് തീർത്ത് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക നടപടിയിലൂടെ പാകിസ്താനിൽ കടന്ന് മിന്നലാക്രമണം നടത്തിയ ഇന്ത്യ അസംഖ്യം ഭീകരരെ വധിച്ചു. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിലായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ 12 ഭീകരർ മരിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഇതിലും പല മടങ്ങ് കൂടുതലായിരിക്കും എന്നാണ് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ നൽകുന്ന സൂചന. ഇക്കാര്യത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. നീതി നടപ്പാക്കി എന്ന് ഇന്ത്യൻ ആർമി എക്സിൽ കുറിച്ചു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ആക്രമണം നടത്തിയതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ വ്യക്തമാക്കി. ഇന്ത്യ മിന്നലാക്രമണം നടത്തിയതായി…
കൊച്ചി: ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിലാണ് സമീര്‍ താഹിറിനെ എക്സൈസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫ്ലാറ്റിലെ ലഹരി ഉപയോഗം തൻ്റെ അറിവോടെ അല്ലെന്നാണ് സമീർ മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നു പേര്‍ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നും എക്‌സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തിരുന്നു. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഷാലിഫ് മുഹമ്മദ് എന്നിവരായിരുന്നു അന്ന് പിടിയിലായത്. തൃശൂർ സ്വദേശിയാണ് സമീർ താഹിർ താമസിക്കുന്ന കൊച്ചിയിലെ ആഡംബര ഫ്ളാറ്റിന്റെ ഉടമ. ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് തങ്ങൾക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സംഭവം നടുക്കുന്നതാണെന്നും സമീർ താഹിറിനെ ഫ്ലാറ്റിൽ നിന്നും ഒഴിപ്പിക്കണമെന്നും…
ന്യൂഡൽഹി: അതിർത്തി ലംഘിക്കാനുള്ള ശ്രമത്തിനിടെ പാകിസ്താൻ സൈനികൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായി. രാജസ്ഥാനിലെ ഇന്ത്യ പാക് അതിർത്തിയിലാണ് സംഭവം. പാകിസ്താൻ അതിർത്തി രക്ഷാസേനയായ പാക് റേഞ്ചേഴ്സിലെ സൈനികനാണ് പിടിയിലായത് എന്നാണ് വിവരം. ഒരാഴ്ച മുൻപ് അബദ്ധത്തിൽ അതിർത്തി കടന്ന ബി എസ് എഫ് ജവാന്റെ മോചനം നീളുന്നതിനിടെയാണ് പാക് സൈനികൻ ഇന്ത്യയിൽ പിടിയിലായിരിക്കുന്നത്. ബി എസ് എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായാണ് നിലവിൽ പാകിസ്താന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. ഉന്നതങ്ങളിൽ നിന്നുള്ള ഉത്തരവ് ലഭിച്ചാൽ മാത്രമേ ഷായെ മോചിപ്പിക്കാൻ കഴിയൂ എന്ന പല്ലവിയാണ് പാകിസ്താൻ ആവർത്തിക്കുന്നത്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇരുപക്ഷത്തും അതിർത്തിരക്ഷാ സൈനികർ പിടിയിലായിരിക്കുന്നത്. സൈനികരും സാധാരണക്കാരും അബദ്ധത്തിൽ അതിർത്തി കടക്കുന്നത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളിൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾ പൂർത്തിയാക്കി അതിർത്തി കടന്നവരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുകയാണ് പതിവ്. എന്നാൽ…
ജയ്പൂർ: വെറും പതിമൂന്നാമത്തെ വയസ്സിൽ ഐപിഎൽ കരാർ ലഭിക്കുന്ന താരം എന്ന പേരിലാണ് വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാകുന്നത്. 1.1 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസിനെ മറികടന്ന് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരം, പതിനാലാം വയസ്സിൽ ഐപിഎൽ സെഞ്ച്വറി നേടി, തന്റെ വരവറിയിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ 35 പന്തിൽ സെഞ്ച്വറി കുറിച്ച താരം ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിലെ വേഗതയേറിയ ഹാഫ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. ലീഗിന്റെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അണ്ടർ 17 താരവും രണ്ടാമത്തെ അണ്ടർ 18 താരവുമാണ് വൈഭവ്. പതിനേഴാം വയസ്സിൽ ഐപിഎൽ അർദ്ധ സെഞ്ച്വറി നേടിയ രാജസ്ഥാന്റെ തന്നെ റിയാൻ പരാഗ്, പതിനെട്ടാം വയസ്സിൽ ഈ നേട്ടം സ്വന്തമാക്കിയ സഞ്ജു സാംസൺ എന്നിവരെയാണ് ഈ നേട്ടത്തോടെ താരം പിന്നിലാക്കിയിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും…
ഇസ്താംബുൾ : തുർക്കിയിലെ ഇസ്താംബുളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 12: 49 നാണ് ഭൂചലനം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ഇസ്താംബുളിലെ മാർമര കടലിൽ 6.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി തുറസ്സായ സ്ഥലത്തേക്ക് മാറുകയായിരുന്നു. നിലവിൽ നാശനഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ലെങ്കിലും, പിന്നീട് അപകടങ്ങൾ ഉണ്ടായേക്കാവുന്ന തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും, ഇസ്താബുൾ വീണ്ടും ഭൂചലനത്തിന് ഒരുങ്ങിയിരിക്കണം എന്നുമുള്ള മുന്നറിയിപ്പും ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. അതേസമയം, ഇസ്താംബുളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി അഫാദ് ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 53000 ആളുകളോളം മരിക്കുകയും വലിയ തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം : സിപിഎമ്മിന് തലസ്ഥാനത്ത് 9 നിലകളുള്ള പുതിയ എ കെ ജി സെന്റർ. പുതിയ സിപിഎം ആസ്ഥാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കൂടാതെ ശിലാഫലകത്തിന്റെ അനാഛാദനവും നിർവ്വഹിച്ചു 32 സെന്റ് ഭൂമിയിലാണ് ഒമ്പത് നിലകളുള്ള പുതിയ ആസ്ഥാനമന്ദിരം നിർമ്മിച്ചിരിക്കുന്നത്. അതോടൊപ്പം മന്ദിരത്തിന് താഴെ രണ്ട് ഭൂഗർഭ നിലകളിലായി വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാൽപ്പതോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന സൗകര്യങ്ങളോടുകൂടിയാണ് പാർക്കിംഗ് ഒരുക്കിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ നടപ്പാക്കാൻ തീരുമാനിച്ച ആശയമായിരുന്നു പുതിയ എ കെ ജി സെന്റർ നിർമ്മിക്കുക എന്നത്. പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി എം എ ബേബിയും പോളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവനും സംസാരിച്ചു.
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് വിദേശികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക ഭീകര സംഘടനയായ ടി ആർ എഫ് ഏറ്റെടുത്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. നടന്നത് ഭീകരാക്രമണമാണെന്ന് ഏറെക്കുറെ ഉറപ്പായതോടെ, അന്വേഷണം എൻ ഐ എ ഏറ്റെടുത്തു. അമിത് ഷായുടെ നിർദ്ദേശപ്രകാരം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഡിജിപിയും ശ്രീനഗറിൽ എത്തിയിട്ടുണ്ട്. സൗദി സന്ദർശനത്തിനിടെ വിവരമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് മാറ്റിയിട്ടുണ്ട്. നിരോധിത ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ് എന്നിവയെ ഉപയോഗിച്ച് ഇന്ത്യയിൽ വീണ്ടും അസ്ഥിരത സൃഷ്ടിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന്റെ ഭാഗമാണ് പഹൽഗാം ഭീകരാക്രമണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോനാഗാമിൽ അമർനാഥ് തീർത്ഥാടകർക്ക് നേരെ നടന്ന…
Subscribe to Updates
Get the latest creative news from FooBar about art, design and business.
