Author: Suneesh

മസ്കറ്റ്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം എൻ ഇ പി നടപ്പാക്കാൻ തീരുമാനം. ഇന്ത്യൻ സ്‌കൂൾ ഒമാന്‍റെ ഡയറക്ടർ ബോർഡ് ആണ് തീരുമാനം അറിയിച്ചത്. എൻ ഇ പി പ്രകാരം, അക്കാദമിക് ഘടന 5+3+3+4 സംവിധാനത്തിലേക്ക് പുനർനിർവചിക്കപ്പെട്ടിട്ടുണ്ട്. 2025-2026 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന എൻ ഇ പിയുടെ ഭാഗമായി ഒമാനിലെ ഇന്ത്യൻ സ്‌കൂളുകിൽ ‘ബാൽവതിക’ (പ്രീസ്‌കൂൾ) എപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കും. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് കിന്റർഗാർട്ടൻ നിലവിലുള്ള രണ്ട് വർഷ ഘടനയിൽ നിന്ന് മൂന്ന് വർഷമാകും. മൂന്ന് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ കിന്റർഗാർട്ടൻ (ബാൽവതിക), ആറ് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിലും, പ്രിപ്പറേറ്ററി സ്‌റ്റേജിൽ എട്ട് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളും 11 മുതൽ 14 വയസ്സുവരെയുള്ള മിഡിൽ സ്‌റ്റേജിൽ…

Read More

കൊച്ചി : ഉമ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. വെന്റിലേറ്ററിൽ നിന്നും മാറ്റി. എങ്കിലും അപകട നില പൂർണ്ണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോ​ഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. അപകടം നടന്നു 6 ദിവസത്തിന് ശേഷമാണ് എം എൽ എ യെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്. തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സ തുടരുന്നത്. ഉമ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്ട്യം പരിപാടിയിൽ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽ നിന്നും വീണാണ് ഉമ തോമസ് എം.എൽ.എ.യ്ക്ക് പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുൻപ് വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. അതേസമയം വിവാദ നൃത്തപരിപാടിയുടെ പേരിൽ നടന്ന തട്ടിപ്പിൽ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.…

Read More

തിരുവനന്തപുരം: ആരോഗ്യകരമായ മത്സരമാണ് കലോത്സവ വേദികളിൽ അരങ്ങേറേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരുപത്തി അഞ്ച് വേദികളിൽ 249 മത്സരയിനങ്ങളിലായി പതിനയ്യായിരത്തോളം കലാ പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. മത്സരങ്ങൾ സുഗമമായി നടത്താനും സമയക്രമം പാലിക്കാനും വേണ്ട എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സരത്തിനായി എത്തിയിട്ടുള്ള കുട്ടികളോട്, വിജയമല്ല പങ്കെടുക്കലാണ് പ്രധാനം എന്നും പരസ്പര ബഹുമാനവും സ്നേഹവും വേണമെന്നും മന്ത്രി ഓർമിപ്പിച്ചു . 63-മത് സംസ്ഥാന സ്കൂൾ കലോത്സവ ഉദ് ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ചു കലാരൂപങ്ങൾ സ്കൂൾ കലോത്സവത്തിന്റെ മത്സര ഇനങ്ങളായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ കലോത്സവത്തിനുണ്ട്. കേരളീയ സമൂഹത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 4 സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇതിൽ പീതാംബരൻ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിയിൽ പറയുന്നു. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം…

Read More

കണ്ണൂരിലെ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അ‍ഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ നടുക്കം മായാതെയാണ് പുതുവർഷത്തിലെ ആദ്യ പകലിന് തിരശ്ശീല വീഴുന്നത്. വാഹനത്തിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവർ നിസാം പറയുന്നത്. അതേസമയം, അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകട കാരണമായെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ഡ്രൈവർ വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. അപകട സമയത്ത് ഇയാൾ അശ്രദ്ധനായിരുന്നു എന്നതും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു എന്നതും ഇതിൽ നിന്നും വ്യക്തമാകുന്നു. സ്വന്തം വീഴ്ച മറയ്ക്കാനും അപകടത്തിന്റെ ഉത്തരവാദിത്തം പങ്കുവെക്കാനും വേണ്ടിയാണെങ്കിലും, ഗുരുതരമായ ചില ആരോപണങ്ങളും ആശുപത്രി കിടക്കയിൽ നിന്നും ഡ്രൈവർ നിസാം ഉന്നയിക്കുന്നുണ്ട്. സ്കൂൾ ബസിന്റെ ഫിറ്റ്നസ് ഡിസംബറിൽ തീർന്നതാണ്. ഇത് പുതുക്കാൻ പോയപ്പോള്‍ ആര്‍ടിഒ മടക്കി അയക്കുകയായിരുന്നു. ബസിന്‍റെ ബ്രേക്കിന് ഉള്‍പ്പെടെ പല…

Read More

തിരുവനന്തപുരം: അദ്വൈത സിനിമാറ്റിക്സിന്റെ ബാനറിൽ ആർവിൻ എം ശശിധരൻ നിർമ്മിച്ച് അമൽ കാനത്തൂർ സംവിധാനം ചെയ്യുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ വെബ് സീരീസ് ‘ഡി90‘യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. പുതുവത്സര ദിനത്തിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചേർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മിഥുൻ വി ചാലിൽ, ഹിത ഹരീഷ്, ശരണ്യ, സുർജിത് നാലുകെട്ടിൽ, സച്ചിൻ റാം, അഭിജിത്ത് കണ്ണൂർ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ഡി 90യുടെ രചന നിർവ്വഹിക്കുന്നത് സംവിധായകൻ അമൽ കാനത്തൂരും സുനീഷ് വി ശശിധരനും ചേർന്നാണ്. അഭി ഗോവിന്ദ്, ശ്രീരാജ് എന്നിവർ ഛായാഗ്രഹണവും അനന്തു ഷെജി അജിത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കിരൺ ദാസാണ് സംഗീത സംവിധാനം. അഞ്‌ജിത, ജിനു ഗിരിപ്രകാശ്, ബിബിൻ വൈശാലി, ആകാശ് സി കാഞ്ഞിരോട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. മീഡിയ പാർട്ണർ പ്രോടച്ച് മീഡിയ.

Read More

കൊച്ചി: ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു ” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ജോബി തരകൻ എഴുതിയ വരികൾക്ക് നവനീത് സംഗീതം പകർന്ന് ഗൗരി ലക്ഷ്മി ആലപിച്ച ” കുറുമണിക്കുരുവി പാടുന്ന കുരുന്നു ചേലുള്ളോരീണം… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാൽ, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ജൊഫി തരകൻ,ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ,നവനീത്              എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ഷിനോ…

Read More

തിരുവനന്തപുരം : ടി പി കൊലക്കേസ് പ്രതി കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്നും, സർക്കാർ തീരുമാനം നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം ഉന്നത നേതൃത്വത്തിന് പരോൾ തീരുമാനത്തിൽ പങ്കുണ്ടെന്നും, നേതൃത്വത്തിന്റെ അറിവിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട്ട് പ്രതിയായ കൊടി സുനിക്ക് എതിരായിട്ട് കൂടി പരോൾ ലഭിക്കാൻ കാരണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഉപജാപക സംഘത്തിന്റെയും ഇടപെടലാണെന്നും സതീശൻ കൂട്ടിചേർത്തു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളിയായി ജയിലിൽ പോയ പ്രതി , ജയിലിൽ കഴിയവേ തന്നെ നിരവധി ക്രിമിനൽ കേസുകളിൽ ഏർപ്പെട്ടിരുന്നു. അത്തരം സാഹചര്യത്തിൽ അമ്മയുടെ അസുഖത്തിന്റെ പേരിൽ പരോളിൽ വിടുകയാണെങ്കിൽ വീണ്ടും അത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയില്ല എന്ന് എന്ത് ഉറപ്പാണുള്ളതെന്നും സതീശൻ ചോദിച്ചു. കൂടാതെ, കൊലയാളികൾക്കുള്ള പൂർണ്ണ സംരക്ഷണം ഏർപ്പെടുത്തിയും, കൊലപാതകങ്ങൾ ആസൂത്രണം ചെയ്തും അധപ്പതിച്ച പാർട്ടിയായി മാറിയിരിക്കുകയാണ് സിപിഎം എന്നും…

Read More

സന : യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും . പാലക്കാട് കൊല്ലംങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. യമൻ പൗരന്റെ കുടുംബത്തെ നേരിൽ കണ്ട് നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി സംസാരിക്കുവാൻ അമ്മ പ്രേമകുമാരി യമനിൽ എത്തിയിരുന്നു . കേസിൽ വിചാരണ കോടതിയുടെ വിധി യമൻ സുപ്രീംകോടതി ശരിവെക്കുകയും, ശിക്ഷയിൽ ഇളവ് നൽകണമെന്ന ആവശ്യം തള്ളുകയും ചെയ്തു. കഴിഞ്ഞ ജൂണിൽ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ, കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിമിഷപ്രയുടെ മോചനത്തിന് വേണ്ടിയുള്ള ചർച്ചകൾക്കായി 16.71 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തുടർന്നുള്ള കൂടിയാലോചനക്കായി എംബസി ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളർ കൈമാറാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് അമ്മ പ്രേമകുമാരി അപേക്ഷിക്കുകയും, എന്നാൽ അപേക്ഷാ കേന്ദ്ര വിദേശകാര്യമന്ത്രാലയം അംഗീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ എംബസി കഴിഞ്ഞ സെപ്റ്റംബറിൽ അബ്ദുല്ല അമീർ എന്ന അഭിഭാഷകനെ നിയോഗിച്ചിരുന്നു. കേസിന്റെ ചർച്ചകക്കായി ആകെ 40000…

Read More

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ദേശീയ ദുഃഖാചരണം നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രക്കെതിരെ വിമർശനവുമായി ബിജെപി. രാഹുൽ വിയറ്റ്നാമിലേക്ക് പോകുന്നത് പുതുവർഷം ആഘോഷിക്കാനാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എന്നാൽ, മന്മോഹൻ സിംഗിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. മന്മോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ഡിസംബർ 26 മുതൽ 7 ദിവസത്തേക്കാണ് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. മന്മോഹൻ സിംഗിന്റെ വിയോഗത്തിൽ രാജ്യം വിലപിക്കുമ്പോൾ പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പറക്കുകയാണ്. നെഹ്രു കുടുംബത്തിനും കോൺഗ്രസിനും എന്നും സിഖ് വംശജരോട് വിരോധമാണ്. ഇന്ദിര ഗാന്ധി ദർബാർ സാഹിബിനെ കളങ്കപ്പെടുത്താൻ ശ്രമിച്ചതിന് തുല്യമായ നടപടിയാണ് രാഹുലിന്റെ വിയറ്റ്നാം യാത്രയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ…

Read More