- ആരോഗ്യത്തെ കുറിച്ച് അവബോധമില്ല : കുട്ടികൾ ഓരോ നാല് മിനിറ്റിലും കാണുന്നത് ജങ്ക് ഫുഡ് പോസ്റ്റുകൾ
- മഴയും, മഞ്ഞും ; അയർലൻഡിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഐറാൻ
- വാട്ടർഫോർഡ് മുതൽ ഡബ്ലിൻ വരെയുള്ള റെയിൽ യാത്രകളുടെ എണ്ണം റെക്കോർഡിലേയ്ക്ക് ; 1.92 ദശലക്ഷം കടന്നു
- പുതിയ ദേശീയ സമുദ്ര സുരക്ഷാ പദ്ധതിയ്ക്ക് സർക്കാരിന്റെ അനുമതി തേടും
- അറസ്റ്റ് ചെയ്ത ഗാർഡയെ ആറ് മീറ്ററോളം വലിച്ചിഴച്ചു ; യാത്രക്കാരന് അഞ്ച് വർഷത്തെ ശിക്ഷ
- വിന്റർ ഒളിമ്പിക്സിൽ മത്സരിച്ച് മടങ്ങിയെത്തിയ ഐറിഷ് താരങ്ങൾക്ക് ഡബ്ലിനിൽ ഗംഭീര സ്വീകരണം
- വാടക വീടുകളുടെ ലഭ്യത കുറയുന്നു ; നിരക്കുകൾ 4.4 ശതമാനം വർദ്ധിച്ചു
- സർക്കാരിൽ നിന്ന് ഒരു ഗുണഫലവും ലഭിക്കാത്തവർക്ക് വരെ സന്ദേശം ; മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
Author: Suneesh
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രീഡി,അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രീഡി സിനിമയായ “ലൗലി”ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ സംവിധാനത്തിൽ, സൂപ്പർ ഹിറ്റ് സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ലൗലി. യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി എത്തുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ് കെ ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ പി ഏ സി ലീല എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റേൺ ഘട്ട്സ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ലൗലി‘, വിസ്മയ കാഴ്ചളുമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. കിരൺ ദാസ് എഡിറ്റിംഗ്…
ഇസ്ലാമബാദ് : പാകിസ്താനിൽ ഭീകരർ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്തു. സുരക്ഷ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. 450 ഓളം യാത്രക്കാരെ ബന്ദികളാക്കി. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ്സാണ് ഭീകരർ തട്ടിയെടുത്തത്. ട്രെയിനിൽ ഉണ്ടായിരുന്ന ലോക്കോ പൈലറ്റിനു നേരെ ഭീകരർ വെടിയുതിർത്തതായും, 6 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതയും റിപ്പോർട്ട് ഉണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം നല്കണമെന്ന് മുന്നേ ആവശ്യപ്പെട്ടിരുന്ന ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നില് എന്നാണ് വ്യക്തമാകുന്നത്. താങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്നും ഇവർ ഭീഷണി അറിയിച്ചിട്ടുണ്ട്. ഭീകരരുടെ ആവശ്യം സംബന്ധിച്ച് ഇതുവരെ കൂടുതൽ വിവരം വ്യക്തമായിട്ടില്ല. അതേസമയം ട്രെയിനിലുള്ള യാത്രക്കാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പാകിസ്താൻ റെയിൽവേ അധികൃതർ അറിയിച്ചു. പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ ട്രെയിൻ നിർത്തിയിട്ട സ്ഥലത്തേക്ക് എത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യത്തെയും ട്രെയിനുകളും അയച്ചുവെന്ന് പാകിസ്താൻ ഭരണകൂടം അറിയിച്ചു.
കോട്ടയം : കോട്ടയത്ത് ലഹരിക്ക് അടിമയായ യുവാവ് നാൽപ്പത്തിനാലുകാരനെ കിണറ്റിൽ തള്ളിയിട്ടു. ഇലയ്ക്കാട് കല്ലോലിൽ കെ ജെ ജോൺസനെയാണ് ഇലയ്ക്കാട് സ്വദേശി നിധിൻ തള്ളിയിട്ടത്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുവാനായി ജോൺസൺ കടയിൽ പോകുന്ന വഴിയായിരുന്നു സംഭവം. സംശയകരമായ സാഹചര്യത്തിൽ വഴിയിൽ നിൽക്കുന്ന നിതിനെ ജോൺസൺ ചോദ്യം ചെയ്തിരുന്നു. ഇതിൽ അസ്വസ്ഥനായ നിതിൻ ജോൺസനെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ജോൺസനെ കയറിട്ട് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പാലായിൽ നിന്നുള്ള ഫയർഫോഴ്സും മരങ്ങാട്ടുപിള്ളി പോലീസും ചേർന്നാണ് ജോൺസനെ രക്ഷിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ ജോൺസന് പരിക്ക് പറ്റിയിരുന്നു . തുടർന്ന് കുറവിലങ്ങാട് ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഡ്രൈവറാണ് ജോൺസൺ.
കോഴിക്കോട് : 75 വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കോടാഞ്ചേരി വലിയ കൊല്ലി സ്വദേശിനിയായ മംഗലം വീട്ടിൽ ജാനുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ജാനുവിന് മറവി രോഗം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ജാനുവിനെ കഴിഞ്ഞ ഏഴു ദിവസം മുൻപാണ് കാണാതായത്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ഇവരുടെ വസ്ത്രം ലഭിച്ചിരുന്നു. വീടിന് സമീപത്തുള്ള വനപ്രദേശത്ത് നിന്നാണ് വസ്ത്രം ലഭിച്ചത്. ഇതേ സ്ഥലത്ത് കോടാഞ്ചേരി പോലീസും ഡോഗ് സ്ക്വാഡും ചേർന്ന് വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.
ഇസ്ലാമാബാദ്: ആഭ്യന്തര ഭീകരവാദത്തിന്റെ ഏറ്റവും വലിയ കെടുതികൾ അനുഭവിക്കുന്ന രാജ്യമായി 2024ൽ പാകിസ്താൻ മാറിയെന്ന് വ്യക്തമാക്കുന്ന അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. 2024ൽ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പാകിസ്താൻ എന്ന് ഗ്ലോബൽ ടെററിസം ഇൻഡക്സ് വ്യക്തമാക്കുന്നു. വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യക്ക് എതിരെ ഉപയോഗിക്കാൻ പാക് സർക്കാർ തന്നെ പാലൂട്ടി വളർത്തിയ തെഹ്രീക് ഇ താലിബാൻ പാകിസ്താൻ എന്ന സംഘടനയാണ് ഇപ്പോൾ മാതൃരാജ്യത്തിന് തന്നെ ഭീഷണിയായിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2024ൽ ലോകത്ത് ഏറ്റവും കൂടുതൽ മരണം വിതച്ച നാല് ഭീകര സംഘടനകളിൽ ഒന്നാണ് തെഹ്രീക് ഇ താലിബാൻ പാകിസ്താൻ എന്ന് 2025ലെ ഗ്ലോബൽ ടെററിസം ഇൻഡക്സ് വ്യക്തമാക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ്, ജമാത്ത് നുസ്രത്ത് അൽ ഇസ്ലാം വൽ മുസ്ലിമീൻ, അൽ ഷബാബ് എന്നിവയാണ് മറ്റ് മൂന്ന് സംഘടനകൾ. 2024ൽ ഈ ഭീകര സംഘടനകൾ നടത്തിയ വിവിധങ്ങളായ ആക്രമണങ്ങളിൽ ലോകത്താകമാനം 4024 പേർക്കാണ് ജീവഹാനി സംഭവിച്ചത്.…
ന്യൂഡൽഹി: ബംഗ്ലാദേശിലെ ക്രമസമാധാന തകർച്ചയിൽ ആശങ്ക ആവർത്തിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം അവിടത്തെ ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യ ഇക്കാര്യം ആവർത്തിച്ച് ഓർമ്മപ്പെടുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. 2024 ഓഗസ്റ്റ് 5 മുതൽ 2025 ഫെബ്രുവരി 16 വരെയുള്ള കാലയളവിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായി 2374 അക്രമ സംഭവങ്ങൾ ഉണ്ടായി. എന്നാൽ ഇവയിൽ 1254 എണ്ണം മാത്രമാണ് പോലീസ് രേഖകളിൽ ഉള്ളത്. ഇത്തരത്തിൽ ഉള്ള 98 ശതമാനം സംഭവങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും ജയ്സ്വാൾ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ ശക്തമായി നടപടി ഇന്ത്യ ആവശ്യപ്പെടുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ അട്ടിമറിയുടെ നാളുകളിൽ ജയിൽ മോചിതരായ കൊടും ക്രിമിനലുകൾക്ക് ഇത്തരം കേസുകളിൽ പങ്കുണ്ടോ എന്നതും അന്വേഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് ഉടമയായ മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി . കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് ഷുഹൈബ് കീഴടങ്ങുകയായിരുന്നു. നാളെ കോടതിയിൽ ഹാജരാക്കും . കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് രാവിലെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എം എസ് സൊല്യൂഷൻസ് അധ്യാപകനായ ഫഹദിന് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തി നൽകിയത് അബ്ദുൽ നാസറാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. അബ്ദുൽ നാസർ ജോലി ചെയ്യുന്ന സ്കൂളിലാണ് നേരത്തെ ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തി കൊണ്ടാണ് ചോദ്യപ്പേപ്പർ ചോർത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, അബ്ദുൽ നാസറിന്റെ അറസ്റ്റിനു പിന്നാലെ ഇയാളെ സസ്പെന്റ് ചെയ്തുവെന്ന് മഅ്ദിന് ഹയര് സെക്കൻഡറി സ്കൂള് അധികൃതർ അറിയിച്ചു.…
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് വൈകിട്ട് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പതാക, ദീപശിഖ, കൊടിമര ജാഥകളുടെ സംഗമത്തിന് ശേഷമായിരുന്നു പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം നടക്കുന്ന സി കേശവൻ സ്മാരക ടൗൺഹാളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് പതാക ഉയരും. പൊളിറ്റ് ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ -ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിയാണ് സമ്മേളനം. ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറും കോർപ്പറേഷൻ ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറുമാണ് വേദികൾ. 44 നിരീക്ഷകരുൾപ്പടെ 530 പേരാണ് ഇത്തവണ സമ്മേളന പ്രതിനിധികളായിട്ടുള്ളത്. 30 വർഷത്തിനു ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലം ആതിഥ്യം വഹിക്കുന്നത്. ഇത്…
തിരുവനന്തപുരം: ആശയറ്റ ഒരു സമൂഹം ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ ചൂടും വെയിലും മഴയും അവഗണിച്ചു സമരം ചെയ്യുന്നത് കണ്ടിട്ടും തൊഴിലാളി സർക്കാരിന് കാണാൻ കണ്ണില്ലെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ. കൊടുക്കേണ്ടതും അതിലധികവും കേന്ദ്രം നൽകിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളുമായി മന്ത്രിമാരടക്കം ഇറങ്ങിത്തിരിക്കുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക വനിതാ ദിനത്തോടുബന്ധിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ താഴെത്തട്ടിൽ ഇറങ്ങി ജീവൻ പണയംവെച്ച് കൊവിഡ് കാലത്തടക്കം ആശാ വർക്കർമാർ സേവനം ചെയ്തത് മറക്കരുത്. ആശ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, ചുരുങ്ങിയ ശമ്പളം 15000 രൂപയാക്കുക, ഇൻസെൻ്റീവ് കാലാനുസൃതമായി പരിഷ്ക്കരിക്കുക , ഇ എസ് ഐ- ഇ പി എഫ് പരിധിയിൽ കൊണ്ടുവരുക, ഗ്രാറ്റുവിറ്റി നിയമം ബാധകമാക്കുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ ബി എം എസിന്റെ നേതൃത്വത്തിലുള്ള അഖില ഭാരതീയ…
തിരുവനന്തപുരം: എസ് ഡി പി ഐ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയാണെന്ന ഇഡി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ തേടിയ യുഡിഎഫും എൽഡിഎഫും പരസ്യമായി ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് എസ്ഡിപിഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നുവെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. യുഡിഎഫ്- എൽഡിഎഫ് നേതൃത്വം പിന്തുണ അഭ്യർത്ഥിച്ചതിൻ്റെ തെളിവുകൾ എസ്ഡിപിഐ നേരത്തെ പുറത്തുവിടുകയും ചെയ്തു. വിദേശ ഫണ്ട് സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തുവെന്ന ഗുരുതരമായ റിപ്പോർട്ടാണ് എസ്ഡിപിഐക്കെതിരെയുള്ളത്. ഇത്തരം ഫണ്ട് എല്ലാം അക്രമപ്രവർത്തനങ്ങൾ നടത്താനും ക്രിമിനൽ ഗൂഢാലോചനയ്ക്കുമാണ് ഉപയോഗിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. നിരോധിത ഭീകരസംഘടനയായ പോപ്പുലർഫ്രണ്ടിൻ്റെ ഷെൽ സംഘടനയാണ് എസ്ഡിപിഐ. പിഎഫ്ഐക്ക് വേണ്ടി രാഷ്ട്രീയ രംഗത്ത് നിന്ന് ജിഹാദ് നടത്തുകയാണ് അവരുടെ ലക്ഷ്യം. കോടിക്കണക്കിന് രൂപ ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ പാർട്ടിയുമായി സഖ്യം ചേർന്ന…
Subscribe to Updates
Get the latest creative news from FooBar about art, design and business.
