- കഴിഞ്ഞ മാസം പരിശോധന നടത്തിയത് 23 ഇടങ്ങളിൽ; മുന്നറിയിപ്പുമായി പോലീസ്
- ഹൈക്കിംഗിനിടെ താഴ്ചയിലേക്ക് വീണു; 30 കാരിയ്ക്ക് അത്ഭുതരക്ഷ
- ഇന്ധന വിലയും പ്രതിഷേധവും; വിഷയം യൂറോപ്യൻ കമ്മീഷനിൽ ഉന്നയിക്കാൻ അയർലൻഡ്
- പിന്മാറാതെ സമരക്കാർ; ഗ്രാമങ്ങളിലെ തെരുവുകളിൽ പ്രതിഷേധം തുടരുന്നു
- അയർലൻഡിനെ കൈവിട്ട് അധ്യാപകർ; ഇഷ്ടം വിദേശ രാജ്യങ്ങളോട്
- ‘സ്വര്ണക്കള്ളന്’ എന്ന് അടിക്കുറിപ്പെഴുതി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രചരിപ്പിച്ചു ; കണ്ണൂര് സ്വദേശിയായ 19-കാരനെതിരെ കേസ്
- റയാൻഎയറിനെക്കുറിച്ച് ലഭിച്ചത് 600 നടുത്ത് പരാതികൾ; പട്ടികയിൽ രണ്ടാമതായി റാത്ത്വുഡ്
- സഭയുടെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി ; രാഷ്ട്രീയത്തിൽ മാർപ്പാപ്പ ഇടപെടേണ്ടെന്ന് ഡൊണാള്ഡ് ട്രംപ്
Author: Suneesh
കൊച്ചി: എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ‘ഹിമുക്രി‘ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റീലിസായി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കതീതമായി മാനവികത, സ്നേഹം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ഹിമുക്രി ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.പുതുമുഖം അരുൺ ദയാനന്ദ് നായക നായകനാവുന്ന ഈ ചിത്രത്തിൽ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ് നായികമാരാകുന്നത. ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവരും അഭിനയിക്കുന്നു. എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന…
കൊച്ചി: മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ‘. ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ,ബിനോയ് നമ്പാല,സുനിൽ സുഖദ,നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ,ടി ജി രവി,സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ‘. മില്ലേനിയം ഓഡിയോസാണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്‌ക്കൽ…
കോട്ടയം: കോട്ടയത്ത് മീനച്ചിലാറ്റിൽ അമ്മയും രണ്ട് പെൺ മക്കളും മരിച്ച നിലയിൽ. ഹൈക്കോടതിയിലും പാലായിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയും മുൻ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജിസ്മോൾ തോമസും മക്കളായ നോഹ (5), നോറ(2) എന്നിവരുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ഏറ്റുമാനൂർ പേരൂർ കണ്ണമ്പുര കടവിലാണ് ഒഴുകിയെത്തിയ നിലയിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതേ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പുഴക്കരയുടെ ആറുമാനൂർ ഭാഗത്തുനിന്ന് അമ്മയുടെ മൃതദേഹവും കണ്ടെത്തി. മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് കണ്ണൻപുര ഭാഗത്തുനിന്ന് അഭിഭാഷകരുടെ ചിഹ്നം പതിച്ച സ്കൂട്ടർ കണ്ടെത്തി. മൂവരും സ്കൂട്ടറിൽ കടവിലേക്ക് എത്തി കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത് എന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകൾക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂറിലേക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, കോട്ടയം, തൃശ്ശൂർ,ഇടുക്കി, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് . നദീതീരങ്ങളിൽ താമസിക്കുന്നവർക്കും, മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പ്രത്യേക ജാഗ്രത നിർദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11: 30 വരെ ഉയർന്ന തിരമാലകൾക്കും, കടലാക്രമണങ്ങൾക്കും സാധ്യതയുണ്ടെന്നും സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ ഇന്ന് ഉച്ചമുതൽ കനത്ത മഴ പെയ്തു. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് ശക്തമായ മഴ ലഭിച്ചത്.
ഷാർജ : യുഎഇയിലെ താമസ കെട്ടിടത്തിലെ തീപിടിത്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 3 പേർ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയാണ് മരിച്ചത്. കൂടാതെ ഒരാൾ അപകടത്തിന്റെ ഞെട്ടലിൽ ഹൃദയാഘാതം സംഭവിച്ചും, മറ്റൊരാൾ കനത്ത പുകയിൽ ശ്വാസം മുട്ടിയും ആണ് മരിച്ചത് . റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാൽപ്പത്തിനാലാമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു . ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും, കെട്ടിടത്തിനുള്ളിലെ താമസക്കാരെ പുറത്തെത്തിക്കുകയും ചെയ്തു. ഏഴു മണിയോടെ സംഭവ സ്ഥലത്തെ തീ പൂർണ്ണമായും അണച്ചു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സൗത്ത് 24 പർഗാനയിലെ ഭാംഗറിൽ കലാപകാരികൾ പോലീസുമായി ഏറ്റുമുട്ടി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റോഡുകൾ കൈയ്യേറിയതായി അധികൃതർ അറിയിച്ചു. തെരുവുകളിൽ പോലീസിനെ നോക്കുകുത്തിയാക്കി കലാപകാരികൾ അക്രമം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഭാംഗറിൽ നടന്ന അക്രമങ്ങളിൽ ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ബംഗാൾ പോലീസ് അറിയിച്ചു. കൊൽക്കത്തയിലെ രാം ലീല മൈതാനത്തേക്ക് ഐ എസ് എഫ് നയിച്ച മാർച്ച് പ്രകോപനമൊന്നുമില്ലാതെ പെട്ടെന്ന് അക്രമാസക്തമാകുകയായിരുന്നു. ഐ എസ് എഫ്, എം എൽ എ നൗഷാദ് സിദ്ദീഖിയാണ് റാലിക്ക് ആഹ്വാനം നൽകിയത്. ഇതിന് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും, സംഘടന റാലിയുമായി മുന്നോട്ട്…
ന്യൂഡൽഹി: സാമ്പത്തിക കുറ്റവാളി മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത് ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരമെന്ന് സ്ഥിരീകരിച്ച് ബെൽജിയം. ബെൽജിയൻ ഫെഡറൽ പബ്ലിക് സർവീസ് ഓഫ് ജസ്റ്റിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 13,000 കോടി രൂപയുടെ പിഎൻബി ബാങ്ക് ലോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ചോക്സി. ഏപ്രിൽ 12 ശനിയാഴ്ചയാണ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്. സത്വര നിയമനടപടികൾക്കായി അയാളെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. നിയമസഹായം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബെൽജിയൻ ഫെഡറൽ പബ്ലിക് സർവീസ് ഓഫ് ജസ്റ്റിസ് പ്രസ്താവനയിൽ വ്യക്തമാക്കി. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരുടെ രേഖാമൂലമുള്ള അഭ്യർത്ഥനയെ തുടർന്നാണ് മെഹുൽ ചോക്സിയെ പിടികൂടിയിരിക്കുന്നത്. 2018ൽ ഇന്ത്യയിൽ നിന്നും ആന്റിഗ്വയിൽ എത്തിയ ചോക്സി അടുത്തയിടെ ബെൽജിയത്തിലേക്ക് കടന്നതായി ഇന്ത്യൻ ഏജൻസികൾക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദി മുഖ്യപ്രതിയായ പിഎൻബി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ചോക്സി. ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2018ലും 2021ലും ഇയാൾക്കെതിരെ…
മലപ്പുറം: കൃഷ്ണപ്രിയയുടെ അച്ഛൻ മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം, തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്തരിച്ചത്. പ്രസാദ്, പ്രകാശ് എന്നിവരാണ് മറ്റുമക്കൾ. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ 2001 ഫെബ്രവരി ഒൻപതിന് സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. പെൺകുട്ടിയുടെ വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു പ്രതി മുഹമ്മദ് കോയയുടെയും വീട്. തുടർന്ന് മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. എന്നാൽ, 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയും ശങ്കരനാരായണൻ ഉൾപ്പെടെ ഉള്ളവരെ വെറുതെ വിടുകയുമായിരുന്നു. ക്രിമിനൽ സ്വഭാവമുള്ള മുഹമ്മദ് കോയക്ക് മറ്റുശത്രുക്കളും ഉണ്ടാകാമെന്ന വാദം അംഗീകരിച്ചായിരുന്നു…
സുനീഷ് വി ശശിധരൻ എഴുത്തുകാരനും കോളേജ് പ്രൊഫസറുമായ അനിലേഷ് അനുരാഗ് എഴുതി, 2023ൽ ഐവറി ബുക്സ് പ്രസിദ്ധീകരിച്ച ഭീതികഥകളുടെ സമാഹാരമാണ് ‘ഭയങ്കുരം‘. വായനക്കാരനെ ഒരേസമയം ഭീതിയുടെയും ആകാംക്ഷയുടെയും നിഗൂഢരസതന്ത്രത്തിൽ നിലനിർത്തുക എന്ന ധർമ്മം നിർവ്വഹിക്കുന്ന കഥകളെയാണ് ഭീതികഥകൾ എന്ന് വിശേഷിപ്പിക്കാറുള്ളത്. അത്തരത്തിൽ വിലയിരുത്തിയാൽ, എണ്ണം പറഞ്ഞ എട്ട് ഭീതികഥകളാണ് ‘ഭയങ്കുരം‘ എന്ന ഈ സമാഹാരത്തിൽ എഴുത്തുകാരൻ ഉൾപ്പെടുത്തിയിട്ടുള്ളത്. അപൂർവ്വ ഭീതിയുടെ എട്ട് ആഖ്യാനങ്ങൾ എന്ന ലഘു വിവരണമാണ് പുസ്തകത്തിന്റെ വിശേഷണമായി അദ്ദേഹം ചേർത്തിരിക്കുന്നത്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും അനുഭവവിവരണങ്ങളും ഭാവനയും വേർതിരിച്ചെടുക്കാൻ കഴിയാത്തവിധം ഇഴചേർന്ന് കിടക്കുന്ന ഗ്രാമീണഭൂമികയാണ് ഭയങ്കുരത്തിലെ പ്രധാന കഥകളുടെ പശ്ചാത്തലം. കാലം തെറ്റി പെയ്ത പെരുമഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്ന നാട്ടിടവഴികളിലെ നിശ്ശബ്ദസന്ധ്യകളിൽ, വൈദ്യുതിവിളക്കുകൾ കൂടി കെട്ടുപോകുന്നതോടെ അരിച്ചുകയറുന്ന നിർവ്വികാരമായ തണുപ്പിനൊപ്പം പടർന്നുകയറുന്ന ഭീതിയുടെ കിനാവള്ളികൾ. അവിടങ്ങളിലെ അസമയങ്ങളിൽ അപ്രതീക്ഷിതമായി അകപ്പെട്ട്, ഒറ്റപ്പെട്ട് പോകുന്ന നിർദ്ദോഷ ജന്മങ്ങൾ. ഭയം എന്ന വികാരം ബോധാബോധങ്ങളിൽ വരച്ചിടുന്ന ചലന ചിത്രങ്ങളിൽ തങ്ങൾ പോലുമറിയാതെ…
ന്യൂഡൽഹി: 12 മണിക്കൂർ നീണ്ടുനിന്ന സുദീർഘമായ ചർച്ചയ്ക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ പാസാക്കി രാജ്യസഭ. അധോസഭയിലും ഉപരിസഭയിലും ബിൽ പാസായതോടെ, രാഷ്ട്രപതിയുടെ അംഗീകാരം എന്ന സാങ്കേതികത കൂടി കടന്നാൽ ബിൽ നിയമമാകും. രാജ്യസഭയിൽ വ്യാഴാഴ്ച ആരംഭിച്ച ബില്ലിന്മേലുള്ള ചർച്ച, വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടു. ഒടുവിൽ 95നെതിരെ 128 വോട്ടുകൾ നേടി ബിൽ പാസാകുകയായിരുന്നു. നേരത്തേ, 232നെതിരെ 288 വോട്ടുകൾ നേടി ബിൽ ലോക്സഭയിലും പാസായിരുന്നു. ബില്ലിന് മതവുമായി യാതൊരു ബന്ധവും ഇല്ലെന്നും, വസ്തുവകകളുമായി ബന്ധപ്പെട്ട ബിൽ മാത്രമാണ് ഇതെന്നും, ബിൽ രാജ്യസഭയുടെ മേശപ്പുറത്ത് വെക്കവെ കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. നേരത്തേ ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനക്ക് വന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉമീദ് ബിൽ എന്ന പേരിലാകും പുതിയ ബിൽ അറിയപ്പെടുക. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ, ബിജെപി അംഗം ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാർലമെന്ററി സമിതി പരിശോധിച്ചിരുന്നു. 1995ലെ വഖഫ് ഭേദഗതി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
