- ഇന്ധനവിലയ്ക്കെതിരായ പ്രതിഷേധം; സർക്കാരും പ്രതിഷേധക്കാരും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും
- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
- ഡബ്ലിനിൽ രണ്ട് സംഗീത പരിപാടികൾ; പ്രഖ്യാപനവുമായി നോഹ കഹാൻ
- തെരച്ചിലും, പ്രാർത്ഥനകളും വിഫലം : ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ
- വെയിലത്തേയ്ക്ക് ഇറങ്ങുമ്പോൾ തലവേദനയാണോ ? രോഗമിതാകാം , ലക്ഷണങ്ങൾ അവഗണിക്കരുത്
Author: Suneesh
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളത്തെ സുരക്ഷിതമാക്കി മാറ്റാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചതായി ബൃന്ദ കാരാട്ട് പറഞ്ഞു. ജനങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടുള്ള വികസന പാതയാണ് എൽഡിഎഫ് സർക്കാർ പിന്തുടർന്നത്. ജനങ്ങളെ മാത്രം മുന്നിൽ കണ്ടാണ് സർക്കാർ പ്രവർത്തിച്ചത്. ജനങ്ങൾ അത് അംഗീകരിക്കും എന്നാണ് തനിക്ക് തോന്നുന്നത് എന്നും അവർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ പെട്രോളിയം, പാചകവാതക വിതരണം സുരക്ഷിതവും നിയന്ത്രണ വിധേയവുമാണ്. പെട്രോളിനോ ഡീസലിനോ പാചക വാതകത്തിനോ രാജ്യത്ത് എവിടെയും ക്ഷാമം നേരിടുന്ന സാഹചര്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ സംഘടിതവും ബോധപൂർവ്വവുമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ലോകത്താകമാനം രാജ്യങ്ങളിൽ വിലക്കയറ്റവും വിതരണ നിയന്ത്രണവും വാഹന നിയന്ത്രണവും നിർബന്ധിത അടച്ചുപൂട്ടലുകളും സംഭവിക്കുന്നുണ്ട്. ചില രാജ്യങ്ങളിൽ ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഒരു സാഹചര്യവും ഇന്ത്യയെ സംബന്ധിച്ച് നിലവിലില്ല. ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യത്തിലും, നാൽപ്പത്തിയൊന്നിലധികം വിതരണക്കാരിൽ നിന്ന് ഇന്ത്യക്ക് ആവശ്യമായ ഇന്ധനമെത്തിക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. അടുത്ത 60 ദിവസം കണക്കിലാക്കി ദൈനംദിനം ഇന്ത്യയിലെ ക്രൂഡോയിൽ റിസർവ്വ് പരിഷ്കരിക്കപ്പെടുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ടെഹ്രാൻ: ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണയ്ക്ക് വേണ്ടിയുള്ള പാകിസ്താന്റെ കാത്തിരിപ്പ് നീളുന്നു. ഹോർമുസ് വഴി പാകിസ്താനിലേക്ക് പോയ ചരക്ക് കപ്പൽ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ നാവികസേന പിടിച്ചിട്ടു. നിർബന്ധമായും പാലിക്കേണ്ട സമുദ്ര പ്രോട്ടോക്കോൾ ലംഘിച്ചതിനാലാണ് ഇതെന്നാണ് വിവരം. പാകിസ്താനിലെ കറാച്ചി തുറമുഖത്തേക്ക് പോയ സെലൻ എന്ന കപ്പലാണ് വഴിയിലായത്. ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിൽ കപ്പൽ പരാജയപ്പെട്ടതായാണ് അധികൃതർ നൽകുന്ന വിശദീകരണം. അധികൃതർ ആവശ്യപ്പെടുന്ന രേഖകൾ ഇല്ലാത്ത ഒരു കപ്പലുകളെയും ഹോർമുസ് കടലിടുക്ക് കടന്ന് പോകാൻ അനുവദിക്കില്ല എന്ന് പശ്ചിമേഷ്യൻ സംഘർഷം നേരിട്ടുള്ള ആക്രമണത്തിലേക്ക് കടന്ന നാളുകളിൽ തന്നെ ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ആർ ജി സി പാക് കപ്പലിന് ക്ലിയറൻസ് നിഷേധിച്ചത്. മാർച്ച് 28ന് കറാച്ചി തുറമുഖത്ത് നങ്കൂരമിടേണ്ട കപ്പലാണ് സെന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാക വഹിക്കുന്ന സെലൻ.
കൊവിഡ് കാലത്ത് ഒടിടി റിലീസായെത്തി പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു ദൃശ്യം 2. ദൃശ്യം ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രം എന്ന നിലയിൽ വൻ ഹൈപ്പോടെ എത്തിയ ചിത്രം, ഒടിടിയിൽ വലിയ വിജയമായി മാറുകയായിരുന്നു. എന്നാൽ ചിത്രം തിയേറ്ററിൽ കാണാൻ സാധിക്കാത്തതിന്റെ പരിഭവം അന്ന് ആരാധകർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ദൃശ്യം 2 ബിഗ് സ്ക്രീൻ അരങ്ങേറ്റം എന്ന വിവരണത്തോടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച മോഹൻലാൽ, റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഓൾ ഇന്ത്യ റിലീസായി ഏപ്രിൽ 10നാണ് ചിത്രം ആദ്യമായി ബിഗ് സ്ക്രീനിൽ എത്തുന്നത്. https://www.facebook.com/ActorMohanlal/posts/pfbid0xZmLcXNRCNXSUsfHtbmMhRjJ3SU4pU4K1Tq2o7mYhKa91ms5RohpYKJAk17gfDfYl മോഹൻലാലിന്റെ തിയേറ്റർ റിലീസുകൾ വേണ്ടത്ര വിജയമാകാതെ പോയ 2020- 2021 കാലഘട്ടത്തിൽ, ഒടിടി റിലീസായെത്തി മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളായിരുന്നു ദൃശ്യം 2, ട്വെൽത്ത് മാൻ, ബ്രോ ഡാഡി തുടങ്ങിയവ. ഇവയിൽ തന്നെ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ദൃശ്യം 2 ആയിരുന്നു. മോഹൻലാലിനൊപ്പം മീന, സിദ്ദീഖ്, അൻസിബ…
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ ഡോക്ടർ എം കെ മുനീറിന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ ഇടപെട്ട് പാർട്ടി നേതൃത്വം. മുനീറിന്റെ വീടായ ക്രസന്റ് ഹൗസിന് മേൽ ഉണ്ടായിരുന്ന 49 ലക്ഷം രൂപയുടെ വായ്പ കുടിശ്ശിക ലീഗ് അടച്ച് തീർത്തു. ഇതോടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. കിഴക്കേ നടക്കാവിലെ വീട് നവീകരണത്തിനായി ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് മുനീർ 35 ലക്ഷം രൂപയുടെ വായ്പയാണ് എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശ ഉൾപ്പെടെ കുടിശ്ശിക 58 ലക്ഷം രൂപയായി. ഒരു തവണ വായ്പ പുതുക്കിയിരുന്നു. എന്നാൽ പിന്നീട് തിരിച്ചടവ് ഇല്ലാതെ വന്നതോടെ ബാങ്ക് നോട്ടീസുകൾ അയക്കുകയായിരുന്നു. ജപ്തി നോട്ടീസ് വന്നതോടെ, വായ്പയിൽ ഇളവ് തേടി മുനീറിന്റെ കുടുംബം ബാങ്കിനെ സമീപിച്ചു. ഇതോടെ കുടിശ്ശിക 58 ലക്ഷത്തിൽ 49 ലക്ഷമായി കുറച്ചു. ഇത് അടയ്ക്കാനും സാധിക്കാതെ വന്നതോടെ, പാർട്ടിയിൽ നിന്നും സഹായം ആവശ്യപ്പെടാൻ പലരും ഉപദേശിച്ചു. എന്നാൽ, വ്യക്തിപരമായ…
ഡൽഹി: ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. കഴിഞ്ഞ ദിവസം രാത്രിയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ കുറിച്ചും മൂത്രാശയ അണുബാധയെ കുറിച്ചുമുള്ള പരിശോധനകൾ തുടരുകയാണെന്നും സർ ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു. സോണിയ ഗാന്ധിയെ വിദഗ്ധസംഘം പരിശോധിച്ച് വരികയാണ്. ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. തണുത്ത കാലാവസ്ഥയും ഡൽഹിയിലെ വായു മലിനീകരണവും സോണിയയുടെ ആസ്ത്മ രോഗത്തെ ബാധിച്ചതായി സംശയിക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ജൂൺ മാസത്തിലും സോണിയ ഗാന്ധി ചികിത്സ തേടിയിരുന്നു.
തിരുവനന്തപുരം: വീടിനുള്ളിൽ കയറിയ മുള്ളൻ പന്നിയെ തല്ലിക്കൊന്ന കേസിൽ ഒളിവിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ വെള്ളനാട് ശശി വനം വകുപ്പിന് മുന്നിൽ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തിയാണ് ശശി കീഴടങ്ങിയത്. കഴിഞ്ഞമാസം 28നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വെള്ളനാട് ഒരു കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മുള്ളൻ പന്നി കയറുകയും, വിവരമറിഞ്ഞ് എത്തിയ ശശി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുന്നതിന് പകരം ഇരുമ്പുവടി ഉപയോഗിച്ച് മുള്ളൻപന്നിയെ തല്ലിക്കൊല്ലുകയുമായിരുന്നു. തുടർന്ന് വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോവുകയും ചെയ്തു. ഒളിവിലായിരുന്ന ശശി ഔദ്യോഗിക ചടങ്ങിൽ അടക്കം പങ്കെടുക്കുകയുണ്ടായെങ്കിലും, വനം വകുപ്പ് ശശിക്കെതിരെ നടപടി എടുത്തിരുന്നില്ല. പിന്നീട് സെഷൻസ് കോടതി ശശിയുടെ മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ . വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ജീവിയാണ് മുള്ളൻ പന്നി. ഇത്തരം ജീവികളെ കൊല്ലുന്നത് ഏഴുവർഷം വരെ തടവും,…
ഡൽഹി: അപകടത്തെ തുടർന്ന് പതിമൂന്ന് വർഷം കോമയിൽ കഴിഞ്ഞ ഹരീഷ് റാണ വിടവാങ്ങി. ദയാവധത്തിന്റെ ധാർമ്മികനീതിയെ കുറിച്ചുള്ള സംവാദങ്ങൾ തുടരവെ, ഡൽഹി എയിംസിൽ വെച്ചായിരുന്നു ചൊവ്വാഴ്ച ഹരീഷ് റാണയുടെ അന്ത്യം. ഇന്ത്യയിലെ ആദ്യ വേദനരഹിത ഭാഗിക ദയാമരണം എന്ന നിലയിൽ വൈദ്യശാസ്ത്ര-നൈതിക ചരിത്രത്താളുകളിലാണ് ഇനി ഹരീഷിന്റെ സ്ഥാനം. രോഗശയ്യയിലും മരണത്തിലും അന്തസ്സ് എന്നത് ഒരു മനുഷ്യാത്മാവിന്റെ അവകാശമാണ് എന്ന തത്വം ഉയർത്തിപ്പിടിക്കുന്നതായിരുന്നു ഹരീഷ് റാണയുടെ ദയാമരണം. നിയമത്തിന്റെയും വൈദ്യശാസ്ത്ര ധാർമ്മികതയുടെയും എല്ലാ ചട്ടക്കൂടുകളും പാലിച്ച്, മുൻ നിശ്ചയപ്രകാരം അവസാന ജീവസന്ധാരണ സംവിധാനം കൂടി വേർപെടുത്തിയതോടെ, ഹരീഷിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയായിരുന്നു. 2013ൽ നടന്ന ഒരു അപകടത്തെ തുടർന്ന് തലയ്ക്ക് സാരമായി പരിക്കേറ്റ ഹരീഷ് കഴിഞ്ഞ 13 വർഷമായി കോമയിലായിരുന്നു. വയോധികരായ മാതാപിതാക്കളുടെ അനുമതിയോടെ ദയാവധം സാധ്യമാകുമ്പോൾ 31 വയസ്സായിരുന്നു ഹരീഷിന്റെ പ്രായം. കഴിഞ്ഞ മാർച്ച് 11നാണ് ഹരീഷ് റാണയുടെ ഭാഗിക ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. തുടർന്ന് മാർച്ച് 14ന്…
ഇസ്ലാമാബാദ്: അന്താരാഷ്ട്ര ഭീകരവാദ സൂചികയിൽ ഒന്നാമത് എത്തിയതിന് പിന്നാലെ, നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് പാകിസ്താൻ. വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഏറ്റവും പുതിയതായി പാകിസ്താൻ ഒന്നാമത് എത്തിയിരിക്കുന്നത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യു എയർ പുറത്തുവിട്ട 2025ലെ വാർഷിക റിപ്പോർട്ടിലാണ് പാകിസ്താന്റെ ദയനീയ സ്ഥിതി വിശദമാക്കുന്നത്. പി എം 2.5 എന്ന അപകടകരമായ സൂക്ഷ്മഘടകങ്ങളുടെ വായുവിലെ സാന്നിധ്യം ആധാരമാക്കിയാണ് ഐക്യു എയർ റിപ്പോർട്ട് തയ്യാറാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകൃത തോതിനേക്കാൾ 13 മടങ്ങാണ് പാകിസ്താനിലെ വായുവിൽ ഈ ഘടകങ്ങളുടെ സാന്നിധ്യം. പരിശോധനക്ക് വിധേയമാക്കിയ 143 രാജ്യങ്ങളിൽ, 130 ഇടങ്ങളിലെയും വായുവിൽ പി എം 2.5ന്റെ സാന്നിധ്യം സാധാരണയിലും ഉയർന്ന തോതിലാണ് എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. പട്ടികയിൽ പാകിസ്താന് പിന്നിൽ രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശും മൂന്നാമത് താജികിസ്താനുമാണ്. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ലോണിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരം. ലോകത്തിലെ ഏറ്റവും കൂടുതൽ…
ധാക്ക: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഫലമായി ഉണ്ടായ ഇന്ധന പ്രതിസന്ധി ബംഗ്ലാദേശിൽ അതിരൂക്ഷമായി തുടരുന്നു. പെട്രോൾ പമ്പുകൾക്ക് മുന്നിൽ സദാസമയവും ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇത് പലപ്പോഴും കൈയ്യാങ്കളികൾക്കും അക്രമങ്ങൾക്കും കാരണമാകുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വിതരണത്തിൽ നിയന്ത്രണം നിലനിൽക്കുന്നതിനാൽ ആവശ്യക്കാർക്ക് മതിയായ അളവിൽ ഇന്ധനം നൽകാൻ സാധിക്കുന്നില്ല. ഇത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് പമ്പുടമകൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തെ പെട്രോൾ പമ്പുകൾ ഏത് സമയത്തും അടച്ച് പൂട്ടാവുന്ന അവസ്ഥയിലാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. പല ഉൾനാടൻ പ്രദേശങ്ങളിലും ആയുധധാരികളായി, വ്യാജ നമ്പർ പ്ലേറ്റ് വെച്ച വാഹനങ്ങളിൽ എത്തുന്ന ആൾക്കൂട്ടങ്ങൾ പമ്പുകൾ കൈയ്യേറി ഇന്ധനം കൊള്ളയടിക്കുന്ന വാർത്തകളും പുറത്ത് വരുന്നതായി പമ്പ് ഉടമകളുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇന്ധന ദൗർലഭ്യത്തിന് പുറമേ, മതിയായ സുരക്ഷയില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് പമ്പുകളിലെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
