- ‘ജയ് ഹനുമാ’ന് തുടക്കം ; അഞ്ജനാദ്രി കുന്നിൽ പൂജയ്ക്കെത്തി ഋഷഭ് ഷെട്ടി
- ഡൊണാൾഡ് ട്രമ്പിന്റെ വസതിയിൽ വെടിവയ്പ് ; അക്രമിയെ സുരക്ഷാഭടന്മാർ വധിച്ചു
- കരളിന്റെ ആരോഗ്യം നിലനിർത്താൻ, ഈ പഴങ്ങൾ മുടങ്ങാതെ കഴിക്കാം
- ഡിഎംകെ കോട്ട , പെരമ്പൂരിൽ മത്സരിക്കാൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം
- കരുവന്നൂർ ബാങ്ക് ഭരണസമിതി സിപിഎമ്മിന് ; 13 അംഗങ്ങളും എൽഡിഎഫ്
- ഓൾ അയർലൻഡ് സീറോ- മലബാർ ബൈബിൾ ക്വിസ്; ഫൈനൽ ശനിയാഴ്ച
- അർമാഗിൽ കത്തിക്കുത്ത്; യുവതി അറസ്റ്റിൽ
- ജെയ്ഷെ മുഹമ്മദിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് തീവ്രവാദികളെ വധിച്ച് സൈന്യം
Author: Suneesh
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ദുരന്തം. വിജയ്‌യെ കാണാനെത്തിയ ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ ഉണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നിരവധി പേർ കുഴഞ്ഞുവീഴുകയും ചെയ്തു. സ്ഥലത്ത് ഉൾക്കൊള്ളാൻ കഴിയാത്ത വിധം ആളുകൾ തടിച്ച് കൂടിയതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി സ്ത്രീകളും കുട്ടികളും ഇൾപ്പെട്ടിട്ടുള്ളതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർക്ക് മാത്രമാണ് കോടതി അനുമതി നൽകിയിരുന്നത്. അൻപതിനായിരം പേർക്ക് ഒത്തുകൂടാനുള്ള സൗകര്യം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് രണ്ട് ലക്ഷത്തോളം പേർ പരിപാടിക്ക് എത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ…
ദുബായ്: ഏഷ്യാ കപ്പിലെ ഏറ്റവും ആവേശകരമായ അവസാന സൂപ്പർ ഫോർ മത്സരത്തിൽ, സൂപ്പർ ഓവറിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 5ന് 202 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ ശ്രീലങ്കയും അതേ ടോട്ടലിൽ കളി അവസാനിപ്പിച്ചതോടെ മത്സരം ടൈ ആയി. ഇതോടെ വിജയിയെ നിശ്ചയിക്കാൻ സൂപ്പർ ഓവർ അനിവാര്യമായി വരികയായിരുന്നു. ചേസ് ചെയ്ത ടീം എന്ന നിലയിൽ ശ്രീലങ്കയ്ക്ക് ആയിരുന്നു സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാൻ അവസരം. ലങ്കയ്ക്ക് വേണ്ടി കുശാൽ പെരേരയും ദസുൻ ശനകയുമാണ് ക്രീസിലേക്ക് എത്തിയത്. ബൗൾ ചെയ്യാൻ ഇന്ത്യ അർഷ്ദീപ് സിംഗിനെയും നിയോഗിച്ചു. ആദ്യ പന്തിൽ തന്നെ പെരേരയെ അർഷ്ദീപ് റിങ്കു സിംഗിന്റെ കൈകളിൽ എത്തിച്ചു. കമിന്ദു മെൻഡിസ് ആണ് പിന്നീട് ക്രീസിലേക്ക് എത്തിയത്. രണ്ടാമത്തെ പന്തിൽ കമിന്ദു സിംഗിൾ നേടി. മൂന്നാമത്തെ പന്തിൽ ശനകയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. നാലാമത്തെ പന്ത് വൈഡ്…
ദുബായ്: ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ തോൽവികളുടെ ചരിത്രം ആവർത്തിച്ച് പാകിസ്താൻ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇക്കുറി 6 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. നേരത്തേ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്താൻ പാകിസ്താന് സാധിച്ചു. എന്നാൽ, മറുപടി ബാറ്റിംഗിൽ 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി ഇന്ത്യ വിജയം ആഘോഷിക്കുകയായിരുന്നു. ഇന്ത്യയുമായുള്ള കഴിഞ്ഞ മത്സരത്തിന്റെ തനിയാവർത്തനമാകും എന്ന പ്രതീതി ഉയർത്തി തുടക്കം മുതൽ ലക്ഷ്യബോധമില്ലാതെ ബാറ്റ് വീശിയ പാക് ബാറ്റ്സ്മാന്മാർ നിരവധി അവസരങ്ങൾ തുറന്ന് നൽകി. എന്നാൽ പതിവിന് വിപരീതമായി ഇന്ത്യൻ ഫീൽഡർമാർ ക്യാച്ചുകൾ കൈവിട്ടതോടെ അവസരം മുതലാക്കിയ പാകിസ്താൻ ആക്രമിച്ച് കളിക്കുകയായിരുന്നു. അക്കൗണ്ട് തുറക്കും മുൻപ് ക്യാച്ചിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഓപ്പണർ…
ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മുഖാമുഖത്തിൽ പാകിസ്താനെതിരെ 7 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി ഇന്ത്യ വിജയം ആഘോഷിച്ചു. ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും ഒരു ഘട്ടത്തിൽ പോലും പാകിസ്താന് ഇന്ത്യയുടെ ഏഴയലത്ത് എത്താൻ സാധിച്ചില്ല. ടീം സ്കോർ ഒരു റണ്ണിൽ നിൽക്കെ, സയാം അയൂബിനെ പൂജ്യത്തിന് പുറത്താക്കി ഹാർദിക് പാണ്ഡ്യ ഏൽപ്പിച്ച പ്രഹരത്തിൽ നിന്നും പിന്നീട് ഒരിക്കൽ പോലും അവർക്ക് മുക്തരാകാൻ സാധിച്ചില്ല. 44 പന്തിൽ 40 റൺസ് എടുത്ത ഓപ്പണർ സാഹിബ്സാദ ഫർഹാൻ ആണ് പാകിസ്താന്റെ ടോപ് സ്കോറർ. അവസാന ഘട്ടത്തിൽ കണ്ണും പൂട്ടിയടിച്ച് 16 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന ഷഹീൻ അഫ്രീദിയാണ് പാകിസ്താനെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്.…
സിഡ്നി: താൻ അർബുദ രോഗബാധിതനാണെന്ന് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്ക്. സ്കിൻ ക്യാൻസറാണ് തനിക്ക് ബാധിച്ചിരിക്കുന്നത്. കൃത്യമായ പരിശോധനകളും ശരിയായ സമയത്തെ രോഗനിർണ്ണയവും ചികിത്സയേക്കാൾ പ്രധാനമാണെന്ന് ക്ലാർക്ക് പറയുന്നു. ചികിത്സയ്ക്ക് ശേഷമുള്ള മുഖത്തിന്റെ ചിത്രവും സാമൂഹിക മാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സ്കിൻ ക്യാൻസർ ഒരു യാഥാർത്ഥ്യമാണ്, പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ. മൂക്കിൽ നിന്നും ഇന്ന് ഒരെണ്ണം കൂടി മുറിച്ച് മാറ്റി. കൃത്യമായ സമയത്ത് പരിശോധനകൾ നടത്തണം എന്ന സൗഹാർദ്ദപരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഇത്. വരാതെ നോക്കുന്നതാണ് രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ ഭേദം എന്നാണ് പൊതുവിൽ പറയാറുള്ളത്. എന്നാൽ എന്റെ കാര്യത്തിൽ കൃത്യമായ പരിശോധനകളും നേരത്തേയുള്ള രോഗ നിർണ്ണയവുമാണ് നിർണ്ണായകമായത്. നേരത്തേ കണ്ടു പിടിച്ചതിന് ഡോക്ടർക്ക് നന്ദി. ഇതാണ് ചിത്രത്തോടൊപ്പമുള്ള ക്ലാർക്കിന്റെ കുറിപ്പ്. ഫേസ്ബുക്ക്പോസ്റ്റ്: https://www.facebook.com/michaelclarkecricket/posts/pfbid0K8LCAcgdb8hJX4dnQyx4gwTQ6B9E6m7nYBdbfiZJxzeYRfJHjhgPhkT6Z3TZoLeGl 2011-2015 കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ടീമുകളുടെ ക്യാപ്ടനായിരുന്നു മൈക്കൽ ക്ലാർക്ക്. 2015ൽ ഓസ്ട്രേലിയക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനാണ്…
തിരുവനന്തപുരം: പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് കത്തിക്കയറുന്ന കഴിഞ്ഞ സീസണിലെ പതിവ് ആവർത്തിച്ച് കേരള ക്രിക്കറ്റ് ലീഗ്. രണ്ടാം സീസണിലെ ആവേശകരമായ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ 4 വിക്കറ്റിന്റെ വിജയം ആഘോഷിച്ച് സഞ്ജു സാംസണിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഗ്രീൻഫീൽഡിൽ ഈ സീസണിൽ ചേസ് ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാൻ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊച്ചി നായകൻ സാലി സാംസണിന്റെ തീരുമാനത്തെ ഒരുവേള ആശങ്കയുടെ നിഴലിൽ നിർത്തുന്നതായിരുന്നു കൊല്ലത്തിന്റെ വെടിക്കെട്ട്. അഭിഷേക് നായരെ ആദ്യമേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന വിഷ്ണു വിനോദും ക്യാപ്ടൻ സച്ചിൻ ബേബിയും അക്ഷരാർത്ഥത്തിൽ കൊച്ചി ബൗളർമാരെ അടിച്ചു പറത്തി. സച്ചിൻ ബേബി 44 പന്തിൽ 91 റൺസും വിഷ്ണു വിനോദ് 41 പന്തിൽ 94 റൺസും നേടിയതോടെ, 5 വിക്കറ്റിന് 236 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്താൻ കൊല്ലത്തിന് സാധിച്ചു. കൊച്ചിക്ക് വേണ്ടി പന്തെടുത്ത ഏഴിൽ അഞ്ച് ബൗളർമാരും ഓവറിൽ…
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ചേതേശ്വർ പുജാര. പരിമിത ഓവർ ക്രിക്കറ്റിന്റെ അതിപ്രസരവും ടി20 ലീഗുകളുടെ താരപ്പൊലിമയും വിഴുങ്ങിയ സമകാലിക ക്രിക്കറ്റിൽ, തന്റെ റോൾ ഏറെക്കുറെ പൂർത്തിയായി എന്ന സ്വയം ബോദ്ധ്യത്തിൽ നിന്നാവാം, വർത്തമാനകാല ക്രിക്കറ്റിലെ മികച്ച പ്രതിരോധക്കോട്ടകളിൽ ഒരാൾ എന്ന വിളിപ്പേരുള്ള പുജാര തന്റെ മുപ്പത്തിയേഴാം വയസ്സിൽ കളം വിടാൻ തീരുമാനിച്ചത്. ഞായറാഴ്ച സാമൂഹിക മാധ്യമം വഴിയായിരുന്നു പുജാരയുടെ വിരമിക്കൽ പ്രഖ്യാപനം. ഇന്ത്യൻ ജേഴ്സിയും ധരിച്ച് ദേശീയഗാനവും പാടി മൈതാനത്ത് ഇറങ്ങി കഴിവിന്റെ പരമാവധി പുറത്തെടുക്കുക, വാക്കുകൾക്ക് അതീതമായ അനുഭവമായിരുന്നു ആ കാലമെന്ന് പുജാര വിരമിക്കൽ കുറിപ്പിൽ എഴുതി. എല്ലാവരും പറയുന്നത് പോലെ, എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ടായിരിക്കണം. എല്ലാവരോടും തികഞ്ഞ കൃതജ്ഞതയോടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പടിയിറങ്ങുന്നത്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. പുജാര കുറിച്ചു. 2023 ജൂണിൽ ഓസ്ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആയിരുന്നു പുജാര ഇന്ത്യക്ക് വേണ്ടി അവസാനമായി…
ബംഗലൂരു: ധർമ്മസ്ഥലയിലെ ക്ഷേത്ര പരിസരത്ത് നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ച് മൂടേണ്ടി വന്നിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ വ്യാജമാണെന്ന് തെളിഞ്ഞു. വ്യാജ വെളിപ്പെടുത്തൽ നടത്തിയ ഇയാളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. സി എൻ ചിന്നയ്യ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. വെളിപ്പെടുത്തൽ വ്യാജമാണെന്ന് തെളിഞ്ഞതോടെ, ചിന്നയ്യക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ടും പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നു. മകളെ കാണാനില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് ഇവരുടെ പുതിയ വെളിപ്പെടുത്തൽ. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും അവർ വ്യക്തമാക്കി. മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്ന് അവകാശപ്പെട്ട് ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് അന്വേഷണ സംഘത്തെക്കൊണ്ട് ചിന്നയ്യ കുഴിപ്പിച്ചത്. ഇവിടങ്ങളിൽ നിന്ന് യാതൊന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തൃശൂർ : തൃശ്ശൂരിൽ കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ തിങ്കളാഴ്ച നടക്കാനിരുന്ന ഓണപ്പരീക്ഷയുടെ തീയതി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല . ഞായറാഴ്ചയും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായ തുടർച്ചയായ മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഡൽഹി: തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമായി. ദ്വാരക എക്സ്പ്രസ്വേയുടേയും അർബൻ എക്സ്റ്റൻഷൻ റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 11000 കോടി രൂപ ചിലവിലാണ് ഈ രണ്ടു പദ്ധതികളും നടപ്പിലാക്കിയിരിക്കുന്നത്. 72 കിലോമീറ്ററിലധികം നീളമുള്ള ആറുവരി എക്സ്പ്രസ് വേയാണ് അർബൻ എക്സ്റ്റൻഷൻ റോഡ്. 5580 കോടി രൂപയാണ് ഈ റോഡിന്റെ നിർമ്മാണ ചെലവ്. 10.1 കിലോമീറ്റർ നീളമാണ് ദ്വാരക എക്സ്പ്രസ്സ് വേയ്ക്ക് ഉള്ളത്. 5360 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചെലവ്. ഈ രണ്ട് റോഡുകളും ഡൽഹിയിലെ ഗതാഗതകുരുക്കിന് ഏറെ കുറേ പരിഹാരമാകുകയും, ജനങ്ങളുടെ യാത്ര സൗകര്യത്തിന് ഏറെ ഉപകാരപ്രദമാവുകയും ചെയ്യും. ഡൽഹിയുടെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികൾ ആയിരുന്നു ആം ആദ്മി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡൽഹിക്കും ഹരിയാനക്കും ഇടയിൽ ശത്രുത സൃഷ്ടിക്കാനായിരുന്നു ആം ആദ്മി പാർട്ടി എപ്പോഴും ശ്രമിച്ചിരുന്നത്. കൂടാതെ ഹരിയാനയിൽ ഉള്ളവർക്കെതിരെ ഡൽഹിയിലെ ജനങ്ങളെ ഇളക്കിവിടാൻ അരവിന്ദ് കെജരിവാളിന്റെ പാർട്ടി ശ്രമിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
