- ബെൽഫാസ്റ്റിലെ കത്തിക്കുത്ത്; രണ്ട് പേർക്കെതിരെ കേസ്
- ഐറിഷ് മലയാളി അന്തരിച്ചു
- ഹൃദയാഘാതം; അയർലൻഡിൽ മലയാളി ഡ്രൈവർ അന്തരിച്ചു
- കനത്ത ചൂട് ഇനിയും തുടരും; പുതിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ
- അയർലൻഡിൽ പരിശോധന; മൊബൈൽ ഫോണുകളും ക്വാഡ് ബൈക്കുകളും പിടിച്ചെടുത്തു
- കൗമാരക്കാരിയെ കാണ്മാനില്ല; വിവരങ്ങൾ തേടി പോലീസ്
- ശബരിമലയിൽ ഏത് പുഷ്പം ഉപയോഗിക്കണമെന്ന് കോടതിയാണ് തീരുമാനിക്കുന്നത് : ഹൈക്കോടതിക്കെതിരേ കെ. മുരളീധരൻ
- അമിത ആത്മവിശ്വാസം വിനയായി ; കേരളത്തിലെ പാർട്ടിയുടെ രാഷ്ട്രീയ ശൈലി പുനഃപരിശോധിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം
Author: Suneesh
2018-ലെ റഷ്യൻ ലോകകപ്പിൽ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ മെസ്സിയിലും റൊണാൾഡോയിലും നെയ്മറിലുമായിരുന്നു. എന്നാൽ ടൂർണമെന്റ് അവസാനിച്ചപ്പോൾ എല്ലാവരും സംസാരിച്ചത് ഒരു 19 വയസ്സുകാരനെക്കുറിച്ചായിരുന്നു. കിലിയൻ എംബാപ്പെ. അർജന്റീനക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിൽ തന്റെ അതിവേഗ മുന്നേറ്റങ്ങളും രണ്ട് ഗോളുകളും കൊണ്ട് അദ്ദേഹം ലോക ഫുട്ബോളിന്റെ പുതിയ താരോദയമായി മാറി. ആ ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ എംബാപ്പെ നിർണായക പങ്കുവഹിച്ചു. ക്രൊയേഷ്യക്കെതിരായ ഫൈനലിൽ ഗോൾ നേടിയ അദ്ദേഹം, പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. വെറും 19-ാം വയസ്സിൽ തന്നെ ലോകകപ്പ് ജേതാവാകുക എന്ന അപൂർവ നേട്ടവും അദ്ദേഹം സ്വന്തമാക്കി. ലോകകപ്പ് വിജയത്തിന് ശേഷം എംബാപ്പെയുടെ കരിയർ അതിവേഗത്തിൽ ഉയർന്നു. പിഎസ്ജിക്കായി നിരവധി ഗോളുകൾ നേടി, ഫ്രഞ്ച് ലീഗിൽ അനേകം കിരീടങ്ങൾ സ്വന്തമാക്കി. തന്റെ വേഗതയും ഫിനിഷിംഗും കൊണ്ട് ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരികളായ ആക്രമണ താരങ്ങളിൽ ഒരാളായി മാറി. നാല് വർഷങ്ങൾക്ക് ശേഷം ഖത്തർ…
പഴയ സോവിയറ്റ് യൂണിയനിലെ ഒരു ചെറിയ നഗരമായിരുന്നു ചെർണോബിൽ. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും 93 കിലോമീറ്ററും ബെലാറസ് തലസ്ഥാനമായ മിൻസ്കിൽ നിന്നും 350 കിലോമീറ്ററും അകലെ സ്ഥിതി ചെയ്തിരുന്ന ഈ നഗരം, 1986 ഏപ്രിൽ 25,26 തീയതികളിലാണ് ആണവോർജ്ജ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ കേന്ദ്രമാകുന്നത്. 1977-83 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ച ചെർണോബിൽ ആണവ നിലയത്തിൽ നാല് റിയാക്ടറുകളാണ് ഉണ്ടായിരുന്നത്. ഇവ ഓരോന്നിൽ നിന്നും ആയിരം മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. 1986 ഏപ്രിൽ 25ന്, മതിയായ മുൻകരുതലുകൾ ഇല്ലാതെ നിലയത്തിൽ നടത്തിയ ഒരു പാളിപ്പോയ പരീക്ഷണമായിരുന്നു ദുരന്തത്തിന് വഴി വെച്ചത്. പരീക്ഷണം പരാജയപ്പെട്ടതിന്റെ ഫലമായി, ഏപ്രിൽ 26ന് രാത്രി 1:23 ഓടെ, യൂണിറ്റ് 4ലെ ചെയിൻ റിയാക്ഷൻ നിയന്ത്രണാതീതമായി. ഇതിന്റെ ഫലമായി ഉണ്ടായ അഗ്നിഗോളം അന്തരീക്ഷത്തിലേക്ക് വലിയ അളവിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ വിസർജ്ജിച്ചു. ദിവസങ്ങളോളം, ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറവും വലിയ വിനാശം വരുത്തി വെച്ച വൻ ദുരന്തം അവിടെ സംഭവിക്കുകയായിരുന്നു.…
ഫുട്ബോൾ ചരിത്രത്തിൽ വീണ്ടും ഒരു അതുല്യ അധ്യായം കുറിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026 ഫിഫ ലോകകപ്പിൽ ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ, ആറു വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ആദ്യത്തെ താരമായി റൊണാൾഡോ മാറി. 41-ാം വയസ്സിലും ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ പോർച്ചുഗീസ് ഇതിഹാസം, തന്റെ പേരിനൊപ്പം മറ്റൊരു അപൂർവ റെക്കോർഡ് കൂടി ചേർത്തിരിക്കുകയാണ്. 2006 ജർമ്മനി ലോകകപ്പിലായിരുന്നു റൊണാൾഡോയുടെ അരങ്ങേറ്റം. ഇറാനെതിരായ മത്സരത്തിൽ പെനാൽറ്റിയിലൂടെ നേടിയ ഗോൾ അദ്ദേഹത്തിന്റെ ആദ്യ ലോകകപ്പ് ഗോളായി മാറി. അതിനുശേഷം 2010 ദക്ഷിണാഫ്രിക്ക, 2014 ബ്രസീൽ, 2018 റഷ്യ, 2022 ഖത്തർ, ഒടുവിൽ 2026 ലോകകപ്പ്. എല്ലാ ടൂർണമെന്റുകളിലും അദ്ദേഹം ഗോൾ സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ ഇത്രയും സ്ഥിരതയോടെ ഗോൾ നേടിയ മറ്റൊരു താരമില്ല. 2022 ഖത്തർ ലോകകപ്പിൽ തന്നെ, അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടിയ ആദ്യ താരമെന്ന റെക്കോർഡ് റൊണാൾഡോ നേരത്തെ സ്വന്തമാക്കിയിരുന്നു. ഘാനക്കെതിരായ മത്സരത്തിൽ നേടിയ ഗോൾ അദ്ദേഹത്തെ…
ഓരോ നാല് വർഷം കൂടുമ്പോഴും ഒരു രാജ്യം ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റ് ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലുള്ള കോടിക്കണക്കിന് മനുഷ്യരെ ഒരേ വികാരത്തിൽ ബന്ധിപ്പിക്കുന്നു. എന്നാൽ ലോകകപ്പിന്റെ മറ്റൊരു അത്ഭുതമുണ്ട്. ടൂർണമെന്റ് നടക്കുന്ന രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയായിട്ടും,ലോകകപ്പിനെ സ്വന്തം ഉത്സവമാക്കി ആഘോഷിക്കുന്ന ഒരു നാടുണ്ട്. ആ നാട് കേരളമാണ്. ലോകകപ്പ് എത്തുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും മഞ്ഞയും, നീലയും, ചുവപ്പും വർണ്ണങ്ങളാൽ അലങ്കരിക്കപ്പെടുന്നു. റോഡ് അരികുകളിൽ ഉയരുന്ന ഭീമൻ കട്ടൗട്ടുകൾ, വീടുകളുടെ മുകളിൽ പാറുന്ന വിദേശരാജ്യങ്ങളുടെ പതാകകൾ, രാത്രി ഏറെ വൈകിയും ആവേശത്തോടെ മത്സരങ്ങൾ കാണാനോടുന്ന ആരാധകർ.ഒരു ഗോൾ പിറക്കുമ്പോൾ ആഘോഷങ്ങൾ പൊട്ടിപ്പുറപ്പെടുന്നു. ഒരു തോൽവി വന്നാൽ നിരാശയും അത്രത്തോളം ആഴമുള്ളതാകുന്നു. ഇതാണ് കേരളത്തിന്റെ ഫുട്ബോൾ ആഘോഷം. മലയാളികൾക്ക് ഫുട്ബോളിനോടുള്ള ഈ സ്നേഹം ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ ഫുട്ബോൾ, കേരളത്തിൽ പ്രത്യേകിച്ചും മലബാർ മേഖലയിലാണ് ശക്തമായ സ്വാധീനം സൃഷ്ടിച്ചത്. തലശ്ശേരി, കോഴിക്കോട്,…
‘അകലം പാലിക്കുക, ഇവിടെ പൊട്ടാത്ത മൈനുകൾ ഉണ്ടായിരിക്കാം‘. ഡാൽമേഷ്യൻ തീരത്തിന് സമീപത്തെ വെലെബിറ്റ് പർവതനിരകളുടെ താഴ്വരയിലുള്ള വിജനമായ ആ ഗ്രാമപ്രദേശത്ത് ഇന്നും തുരുമ്പിച്ച ഈ ബോർഡ് കാണാം. അവിടെ എന്നോ തകർന്ന് നാശാവശിഷ്ടമായി മാറിയ അനേകം വീടുകളിൽ ഒന്നിൽ നിന്നാണ്, ക്രൊയേഷ്യൻ ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗധേയം സ്വന്തം കാലുകൾ കൊണ്ട് കുറിച്ചിട്ട ആ ചെറിയ വലിയ മനുഷ്യന്റെ യാത്ര ആരംഭിക്കുന്നത്. യുദ്ധം, ദാരിദ്ര്യം, യാതന, പരിഹാസം, അവഗണന എന്നിവയെ സ്വന്തം പോരാട്ടവീര്യവും സ്വതസിദ്ധമായ കേളീമികവും കൊണ്ട് ഇതിഹാസ രചനയുടെ ഉത്പ്രേരകമാക്കി മാറ്റിയ മഹാപ്രതിഭ. ലൂക്കാ മോഡ്രിച്ച്. 1985 സെപ്റ്റംബർ 9ന് ജനിച്ച ലൂക്കക്ക് കേവലം 6 വയസ്സ് പ്രായമുള്ളപ്പോൾ ക്രൊയേഷ്യൻ സ്വാതന്ത്ര്യ സമരം, ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറി. 1991ൽ കുഞ്ഞ് ലൂക്കയുടെ കണ്മുന്നിൽ വെച്ചാണ് സെർബ് സായുധ സേന അവന്റെ രക്ഷാകർത്താവായിരുന്ന മുത്തച്ഛൻ ലൂക്കാ മോഡ്രിച്ച് സീനിയറിനെ വെടിവെച്ച് വീഴ്ത്തിയത്. അതോടെ കുടുംബവും ബാല്യവും നഷ്ടമായ ലൂക്ക സദാറിലെ അഭയാർത്ഥി ക്യാമ്പിൽ…
ലോകമെമ്പാടുമുള്ള കളിയാരാധകരിൽ ഭൂരിഭാഗവും ഫുട്ബോളിന്റെ പര്യായമായി നെഞ്ചിലേറ്റുന്ന ടീം. മൂന്ന് ഫിഫ ലോക കിരീടങ്ങളുമായി കാൽപ്പന്ത് കളിയുടെ കാൽപ്പനിക വിഹായസ്സിൽ കവിത രചിക്കുന്ന നീലക്കുരുവികളുടെ സംഘം. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന പോരാളികളുടെ ഹൃദയതാളം. സ്റ്റെഫാനോയുടെ, മാറഡോണയുടെ, മെസ്സിയുടെ സ്വന്തം അർജന്റീന. ലോക കിരീടവും ശിരസ്സിലേറ്റി ലയണെൽ മെസ്സിയും സംഘവും അമേരിക്കൻ ലോകകപ്പിൽ ബൂട്ട് കെട്ടുന്നത്, ചരിത്രത്താളുകളിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കുന്നതിന് വേണ്ടിയാണ്. ലോകകപ്പ് നിലനിർത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ടീമാകുക എന്നതാണ് അവരുടെ ഏറ്റവും വലിയ സ്വപ്നം. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായി, ഫോമിന്റെ പരകോടിയിൽ നിൽക്കുന്ന അവർക്ക് ആ സ്വപ്നസാക്ഷാത്കാരം എന്നത് അസാധ്യമായ ഒന്നല്ല. ലയണൽ സ്കലോണി എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ, പരിചയസമ്പന്നരുടെയും യുവാക്കളുടെയും സന്തുലിതമായ ഒരു നിരയുമായാണ് അർജന്റീന ടൂർണമെന്റിന് എത്തിയിരിക്കുന്നത്. ആറാം ലോകകപ്പ് കളിക്കുന്ന നായകൻ മെസ്സി തന്നെയാണ് അർജന്റൈൻ ടീമിന്റെ നട്ടെല്ല്. എമിലിയാനോ മാർട്ടിനെസ്, നിക്കോളാസ് ഓട്ടമെൻഡി, റോഡ്രിഗോ…
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് തകർത്ത് ഐപിഎൽ കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, മത്സരത്തിന്റെ സമസ്ത മേഖലകളിലും സമഗ്രാധിപത്യം പുലർത്തിയാണ് ബെംഗലൂരുവിന്റെ കിരീട നേട്ടം. ടോസ് മുതൽ അവസാന പന്ത് വരെയും പ്രൊഫഷണൽ ക്രിക്കറ്റിന്റെ ചാരുത പുറത്തെടുത്ത ആർസിബി, അർഹിക്കുന്ന വിജയം തന്നെയാണ് നേടിയത്. ടോസ് നേടിയ ബെംഗളൂരു ക്യാപ്ടൻ രജത് പാട്ടിദാർ ഗുജറാത്തിനെ ബാറ്റിംഗിനയച്ചു. ജേക്കബ് ഡഫി എറിഞ്ഞ ആദ്യ ഓവറിൽ 13 റൺസ് പിറന്നുവെങ്കിലും, പിന്നീട് ബെംഗളൂരു ബൗളർമാർ ഗുജറാത്ത് ബാറ്റ്സ്മാന്മാരെ വരിഞ്ഞു മുറുക്കുന്ന രംഗമാണ് കണ്ടത്. ടൂർണമെന്റിലെ ഏറ്റവും ശക്തമായ ഓപ്പണിംഗ് ജോഡിയെ മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ ജോഷ് ഹെയ്സല്വുഡ് പിരിച്ചു. 10 റൺസെടുത്ത ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ പാട്ടിദാർ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താക്കി. സമ്മർദ്ദത്തിലായ സായ് സുദർശനെ അടുത്ത ഓവറിൽ സമാനമായ ഒരു റണ്ണിംഗ് ക്യാച്ചിലൂടെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ…
അഹമ്മദാബാദ്: ഐപിഎൽ 2026 സീസണിന് തിരശ്ശീല വീഴുന്നു. സംഭവബഹുലമായ ടൂർണമെന്റ് അതിന്റെ ഫൈനലിലേക്ക് എത്തുമ്പോൾ, പോയിന്റ് പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രണ്ട് ടീമുകൾ തന്നെയാണ് കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും. ഇരു ടീമുകളും തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഫൈനലിന് ഇറങ്ങുന്നത്. 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച് ബംഗളൂരു കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായപ്പോൾ, 2022ലെ തങ്ങളുടെ കന്നി സീസണിൽ തന്നെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ കിരീടം ചൂടിയ ടീമാണ് ഗുജറാത്ത്. ലീഗ് ഘട്ടത്തിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയാണ് ഇരു ടീമുകളും ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. 18 പോയിന്റ് വീതമാണ് ഇരു കൂട്ടരും നേടിയിരിക്കുന്നത്. മികച്ച റൺ നിരക്കിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ, രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ വീഴ്ത്തി ബംഗളൂരു ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ തോൽപ്പിച്ചാണ് ഗുജറാത്ത് ഫൈനലിൽ കടന്നത്.…
ഒരു പതിറ്റാണ്ടിന് ശേഷം വ്യക്തമായ ജനവിധിയുടെ അടിസ്ഥാനത്തിൽ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ സത്യവാചകം ചൊല്ലി അധികാരമേറ്റു. മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങൽ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശന് പുറമേ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, ബിന്ദു കൃഷ്ണ, റോജി എം ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദ്ദീൻ, കെ എം ഷാജി, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്. എം എൽ എമാരുടെ സത്യപ്രതിജ്ഞ മെയ് 21ന് നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. അപു ജോൺ ജോസഫ് ആയിരിക്കും സർക്കാർ ചീഫ്…
ലണ്ടൻ: സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ലൈംഗികവൈകൃതങ്ങൾക്ക് ഇരകളാക്കിയ 54 വയസ്സുകാരനായ ഈസ്റ്റ് ലണ്ടൻ ഇമാമിന് 20 വർഷത്തിൽ കുറയാത്ത ജീവപര്യന്തം തടവ് ശിക്ഷ. ഓൾഡ് ഫോർഡ് റോഡിലെ ഇസ്ലാമിക പണ്ഡിതനായ അബ്ദുൾ ഹലീം ഖാനെയാണ് സ്നെയേഴ്സ്ബ്രൂക് ക്രൗൺ കോടതി ശിക്ഷിച്ചത്. 2005 മുതൽ 2014 വരെയുള്ള കാലയളവിലായി നടന്ന ഏഴോളം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ചാർജ്ജ് ചെയ്ത 21 കേസുകളിലാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ദുഷ്ടശക്തികളെ അകറ്റാൻ എന്ന പേരിലായിരുന്നു ഖാൻ പീഡനങ്ങൾ നടത്തിയിരുന്നത്. തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കുടുംബങ്ങളിൽ ദുർമന്ത്രവാദങ്ങളുടെ ഫലമായി രോഗങ്ങളും മരണങ്ങളും നടമാടുമെന്ന് ഇയാൾ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇമാമിന് ശരിക്കും ദിവ്യശക്തിയുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായി കുറ്റകൃത്യം നടക്കുന്ന സമയത്ത് 13 വയസ്സ് പ്രായമുണ്ടായിരുന്ന പെൺകുട്ടി കോടതിയിൽ മൊഴി നൽകി. അണ്ഡാശയ ക്യാൻസർ ഭേദമാക്കാൻ അടച്ചിട്ട മുറിയിൽ തനിക്കൊപ്പം കഴിയാൻ ഇമാം നിർബന്ധിക്കുകയായിരുന്നുവെന്ന് മറ്റൊരു സ്ത്രീയും മൊഴി നൽകിയതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഫ്ലാറ്റുകളിലും നിഗൂഢമായ കേന്ദ്രങ്ങളിലും വെച്ചാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
