Author: Suneesh

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരും. തമിഴ്നാട് തീരത്തിന് സമീപം തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും. വടക്കൻ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 5 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്…

Read More

ബംഗലൂരു: റെക്കോർഡുകൾ തകർത്ത് കാന്താരയുടെ പ്രീക്വലായ കാന്താര ദി ലെജൻഡ് ചാപ്റ്റർ വൺ. ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയം സ്വന്തമാക്കി വിജയ കുതിപ്പ് തുടരുകയാണ്. വെറും 9 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ് ചിത്രം. ഒക്ടോബർ രണ്ടിന് പുറത്തിറങ്ങിയ ചിത്രം, 334. 94 കോടി രൂപ നെറ്റ് കളക്ഷൻ നേടി. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷൻ. ഓവർ സീസിൽ നിന്നും 63 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ എന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കർണാടകയിൽ നിന്നും മികച്ച കളക്ഷൻ ആണ് ചിത്രം നേടി കൊണ്ടിരിക്കുന്നത്. കർണാടകയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. 183.60 കൂടിയാണ് ചിത്രത്തിന്റെ ഓപ്പണിങ് വാരാന്ത്യ കളക്ഷൻ. യാഷ് നായകനായി എത്തിയ കെജിഎഫ് ചാപ്റ്റർ 2 വിന്റെ കളക്ഷനെ മറികടന്നാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. 183 കോടി ആയിരുന്നു കെജിഫ് ചാപ്റ്റർ 2…

Read More

സ്റ്റോക്ക്ഹോം : 2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊരീന മചാഡോ പുരസ്‌കാരത്തിന് അർഹയായി. വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയായ മരിയ കൊരീനയ്ക്ക് ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തക, ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയ്ക്ക് വേണ്ടി പോരാടിയ പോരാളി എന്നീ നിലകളിലാണ് മരിയ കൊരീന പുരസ്‌കാരത്തിന് അർഹത നേടിയതെന്ന് നൊബേൽ സമിതി പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ 20 വർഷത്തിൽ അധികമായി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് വേണ്ടി ബുള്ളറ്റിന് മുകളിൽ ബാലറ്റിന് വേണ്ടി നിന്ന സ്ത്രീ, ജനാധിപത്യത്തിന്‍റെ ജ്വാല കെടാതെ കാത്ത വ്യക്തി എന്നിങ്ങനെയാണ് സമിതി മരിയ കൊരീനയെ വിശേഷിപ്പിച്ചത്. അതേസമയം യൂ എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നിരാശ നൽകിയ നൊബേൽ പുരസ്‌കാരമായിരുന്നു ഈ വർഷത്തേത്. ഇത്തവണത്തെ സമാധാന നോബേൽ പുരസ്കാരത്തിന് ട്രംപ് പരിഗണിക്കപ്പെടും എന്നുള്ള ചർച്ച വ്യാപകമായി ഉയർന്നിരുന്നു. കൂടാതെ പുരസ്കാരത്തിന് തന്റെ അത്ര…

Read More

തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള) തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഐസിടാക്ക് ക്യാമ്പസിൽ നേരിട്ട് നടത്തുന്ന ഓഫ്‌ലൈൻ ബാച്ചുകളിലേക്കാണ് പ്രവേശനം. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഫുൾ സ്റ്റാക്ക് ഡെവലപ്‌മെൻ്റ് , ഡേറ്റ സയന്‍സ് & അനലറ്റിക്സ്‌, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ നൂതന പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു മാസത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ അഞ്ച് മാസം (500 മണിക്കൂർ) ദൈർഘ്യമുള്ള ഈ പ്രോഗ്രാമിൽ ഡ്യൂവൽ സർട്ടിഫിക്കേഷൻ, തൊഴിൽ നേടുന്നതിനാവശ്യമായ എംപ്ലോയബിലിറ്റി സ്കില്ലുകളിൽ സമഗ്രമായ പരിശീലനം, പരിചയസമ്പന്നരായ വ്യവസായ വിദഗ്ധർ നയിക്കുന്ന എക്സ്പെർട്ട് സെഷനുകൾ എന്നിവ പ്രധാന സവിശേഷതകളാണ്. പഠന കാലയളവിൽ ആറുമാസത്തേക്ക് ലിങ്ക്ഡ്ഇൻ ലേണിംഗ് അല്ലെങ്കിൽ അൺസ്റ്റോപ്പ് പ്രീമിയം ഉപയോഗിക്കാനുള്ള ലൈസൻസും ഇതോടൊപ്പം ലഭിക്കും. പഠനത്തിൽ മികവ് പുലർത്തുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് 100% പ്ലേസ്‌മെന്റ്…

Read More

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രവർത്തകൻ പി ഇ ബി മേനോന്‍ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .ഭൗതികശരീരം വ്യാഴാഴ്ച വൈകുന്നേരം ആലുവയിലെ വസതിയിൽ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ ആലുവ യു സി കോളജിന് സമീപമുള്ള ടി.എൻ. എസ്. ശ്മശാനത്തിലാണ് സംസ്‌കാരം. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലൻ ആൻഡ് കമ്പനിയുടെ മേധാവിയാണ് പി. ഇ.ബി മേനോൻ. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം സംസ്കാരിക മേഖലയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിൽ സജീവമായി. ആർ എസ് എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം, 1999ൽ സഹപ്രാന്ത സംഘചാലക് ആയി. 2003ൽ പ്രാന്ത സംഘചാലക് ആയി ചുമതലയേറ്റ അദ്ദേഹം രണ്ട്…

Read More

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലെ കെ വി കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്. മുപ്പതോളം കടകൾ പൂർണ്ണമായും കത്തി നശിച്ചു. വൈകിട്ട് അഞ്ചരമണിയോടെ ഉണ്ടായ തീപിടുത്തം ഇതുവരെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. കണ്ണൂർ,പയ്യന്നൂർ,മട്ടന്നൂർ, പെരിങ്ങോം, എന്നിവിടങ്ങളിൽ നിന്നും എത്തിയ 11 യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘമാണ് തീ അണയ്ക്കാൻ ശ്രമം തുടരുന്നത്. നൂറോളം കടകൾ പ്രവർത്തിക്കുന്ന മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മൊബൈൽ ഷോപ്പുകളും തുണിക്കടകളും ഉൾക്കൊള്ളുന്നതാണ് കെട്ടിടം. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ആദ്യം തീ പടർന്നത് എന്നാണ് വിവരം. കെട്ടിടത്തിനകത്ത് ആരെങ്കിലും ഉണ്ടോ എന്ന സംശയം നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ഫയർഫോഴ്സ് ഓഫീസർ അരുൺ ഭാസ്കർ, കണ്ണൂർ റൂറൽ എസ് പി അനൂപ് പലിവാൽ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണയ്ക്കൽ തുടരുന്നത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. അടുത്ത 5 ദിവസം മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ പെയ്യാനാണ് സാധ്യതയുള്ളത്. അതിനാൽ കേരള- കർണാടക തീരങ്ങളിൽ ഉള്ളവർ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Read More

ദുബായ്: ചരിത്രത്തിൽ ആദ്യമായി മുഖാമുഖം വന്ന ഏഷ്യാ കപ്പ് ഫൈനലിൽ, പാകിസ്താനെ 5 വിക്കറ്റിന് തറപറ്റിച്ച് കിരീടം നിലനിർത്തി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പാകിസ്താനെ 19.1 ഓവറിൽ 146 റൺസിന് പുറത്താക്കി. മറുപടി ബാറ്റിംഗിൽ, 19.4 ഓവറിൽ 5 വിക്കറ്റിന് 150 റൺസ് അടിച്ച് ഇന്ത്യ ഏഷ്യാ കപ്പിലെ തങ്ങളുടെ അപ്രമാദിത്ത്വം അരക്കിട്ടുറപ്പിച്ച് ഒൻപതാം കിരീടം ചൂടി. മൈക്ക് ഹെസൻ എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ, കൃത്യമായ ഗൃഹപാഠം ചെയ്ത ശേഷമാണ് പാകിസ്താൻ ഫൈനലിൽ ഇന്ത്യക്കെതിരെ കളിക്കാൻ ഇറങ്ങിയത്. അതിന്റെ മുൻതൂക്കം രണ്ട് ഇന്നിംഗ്സുകളുടെയും തുടക്കത്തിൽ അവർക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ, പ്രതിഭാസമ്പത്ത് കൊണ്ടും പരിചയസമ്പത്ത് കൊണ്ടും പോരാട്ടവീര്യം കൊണ്ടും പാകിസ്താനേക്കാൾ ബഹുദൂരം മുന്നിലുള്ള ഇന്ത്യയെ പിടിച്ചുകെട്ടാൻ അത് മതിയാകുമായിരുന്നില്ല. പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യ ഇല്ലാതെ ഇറങ്ങിയ ഇന്ത്യക്കെതിരെ പവർപ്ലേയിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ പാകിസ്താന് സാധിച്ചു. അവരുടെ ആദ്യ വിക്കറ്റ് വീഴ്ത്താൻ പത്താമത്തെ ഓവറിലെ നാലാം…

Read More

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ദുരന്തം. വിജയ്‌യെ കാണാനെത്തിയ ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ ഉണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണമായത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. നിരവധി പേർ കുഴഞ്ഞുവീഴുകയും ചെയ്തു. സ്ഥലത്ത് ഉൾക്കൊള്ളാൻ കഴിയാത്ത വിധം ആളുകൾ തടിച്ച് കൂടിയതാണ് അപകടത്തിന് കാരണം എന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി സ്ത്രീകളും കുട്ടികളും ഇൾപ്പെട്ടിട്ടുള്ളതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർക്ക് മാത്രമാണ് കോടതി അനുമതി നൽകിയിരുന്നത്. അൻപതിനായിരം പേർക്ക് ഒത്തുകൂടാനുള്ള സൗകര്യം സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് രണ്ട് ലക്ഷത്തോളം പേർ പരിപാടിക്ക് എത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ…

Read More

ദുബായ്: ഏഷ്യാ കപ്പിലെ ഏറ്റവും ആവേശകരമായ അവസാന സൂപ്പർ ഫോർ മത്സരത്തിൽ, സൂപ്പർ ഓവറിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 5ന് 202 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ ശ്രീലങ്കയും അതേ ടോട്ടലിൽ കളി അവസാനിപ്പിച്ചതോടെ മത്സരം ടൈ ആയി. ഇതോടെ വിജയിയെ നിശ്ചയിക്കാൻ സൂപ്പർ ഓവർ അനിവാര്യമായി വരികയായിരുന്നു. ചേസ് ചെയ്ത ടീം എന്ന നിലയിൽ ശ്രീലങ്കയ്ക്ക് ആയിരുന്നു സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്യാൻ അവസരം. ലങ്കയ്ക്ക് വേണ്ടി കുശാൽ പെരേരയും ദസുൻ ശനകയുമാണ് ക്രീസിലേക്ക് എത്തിയത്. ബൗൾ ചെയ്യാൻ ഇന്ത്യ അർഷ്ദീപ് സിംഗിനെയും നിയോഗിച്ചു. ആദ്യ പന്തിൽ തന്നെ പെരേരയെ അർഷ്ദീപ് റിങ്കു സിംഗിന്റെ കൈകളിൽ എത്തിച്ചു. കമിന്ദു മെൻഡിസ് ആണ് പിന്നീട് ക്രീസിലേക്ക് എത്തിയത്. രണ്ടാമത്തെ പന്തിൽ കമിന്ദു സിംഗിൾ നേടി. മൂന്നാമത്തെ പന്തിൽ ശനകയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. നാലാമത്തെ പന്ത് വൈഡ്…

Read More