Author: sreejithakvijayan

ഡബ്ലിൻ: തുസ്ല കേന്ദ്രത്തിൽ കുത്തേറ്റ് മരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. യുക്രെയ്ൻ സ്വദേശിയായ വാഡിം ഡേവിഡെങ്കോ ആണ് മരിച്ചത്. യുക്രെയൻ എംബസിയാണ് കുട്ടിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. ഫേസ്ബുക്കിലൂടെയായിരുന്നു വിശദാംശങ്ങൾ പുറത്തുവിട്ടത്. മൃതദേഹം യുക്രെയ്‌നിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി എംബസി വ്യക്തമാക്കി. കുട്ടിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ നിമിഷത്തിൽ കുടുംബത്തിന്റെ ദു:ഖത്തിൽ തങ്ങളും പങ്കാളികളാകുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഗാർഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച വൈകീട്ടോടെയാണ് ഡൊണാഗ്മീഡിലെ ഗ്രാറ്റൻ വുഡ് പ്രദേശത്തെ തുസ്ല കേന്ദ്രത്തിൽ ആക്രമണം ഉണ്ടായത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡബ്ലിൻ: അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ ഉണ്ടായ വാഹനാപകടത്തിൽ ഐറിഷ് സ്വദേശിനി മരിച്ചു. ഡബ്ലിനിൽ നിന്നുള്ള കാതലീൻ റൈഡർ ആണ് മരിച്ചത്. 80 വയസ്സായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാതലീനിന്റെ ഭർത്താവ് ലിയാം റൈഡർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ സെപ്തംബർ 25 ന് ആയിരുന്നു സംഭവം. പേരക്കുട്ടികളെ കാണാൻ വേണ്ടിയായിരുന്നു സെപ്തംബറിൽ ഇരുവരും ഡബ്ലിനിൽ നിന്നും അമേരിക്കയിലേക്ക് പോയത്. മസാച്യുസെറ്റിലെ താമസ്ഥലത്ത് നിന്നും കുട്ടികളുടെ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. ഇതിനിടെ അമിത വേഗതയിൽ എത്തിയ എസ്‌യുവി ഇവരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നു. ഇവരെ യുമാസ് മെമ്മോറിയൽ മെഡിക്കൽ സെന്ററിൽ ആയിരുന്നു പ്രവേശിപ്പിച്ചത്.

Read More

കാർലോ: കൗണ്ടി കാർലോയിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. കെർനാൻസ്ടൗണിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ എക്‌സ്‌പ്ലൊസീവ് ഓർഡൻസ് ഡിസ്‌പോസൽ സംഘം വസ്തു സുരക്ഷിതമായി നീക്കം ചെയ്തു. വൈകീട്ടോടെയായിരുന്നു ഇത് സംബന്ധിച്ച് വിവരം പോലീസിന് ലഭിച്ചത്. ഉടനെ സംഘം സ്ഥലത്ത് എത്തി പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം ഇഒഡി അംഗങ്ങൾ സ്ഥലത്ത് എത്തി വസ്തു സുരക്ഷിതമായി നീക്കം ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ദാരിദ്ര്യം രൂക്ഷമാകാനുള്ള പ്രധാന കാരണം കുറഞ്ഞ വേതനം ആണെന്ന് കണ്ടെത്തൽ. ബെൽഫാസ്റ്റിലെ ക്യൂൻസ് യൂണിവേഴ്‌സിറ്റിയുടെ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. ഇത് പരിഹരിക്കാൻ വളരെ നിർണായകമായ പദ്ധതികൾ സ്റ്റോർമോണ്ട് ആവിഷ്‌കരിക്കണമെന്നും പഠനം നിർദ്ദേശിക്കുന്നുണ്ട്. നിലവിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നോർതേൺ അയർലൻഡിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ട്. സാമ്പത്തിക പുരോഗതിയും ദൃശ്യമാണ്. എന്നിട്ടും ദാരിദ്ര്യം വർധിച്ചുവരുന്നുണ്ട്. പ്രദേശത്തെ 18 ശതമാനം കുട്ടികളാണ് ദാരിദ്ര്യത്തിൽ വളരുന്നത്. ഇതിൽ 8 ശതമാനം പേരും സ്ഥിരമായ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. 1.6 ശതമാനം മാത്രമാണ് മേഖലയിലെ തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ജോലിക്കാരുടെ വാർഷിക വരുമാനം വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Read More

കോർക്ക്: പക്ഷിപ്പനിയിൽ ആശങ്കയിലായി കോർക്കിലെ ഫോട്ട വൈൽലൈഫ് പാർക്ക് മേഖലയിലെ കർഷകർ. രോഗവ്യാപനം രൂക്ഷമാകുമോയെന്നാണ് ഇവരുടെ ആശങ്ക. അങ്ങനെയെങ്കിൽ വലിയ സാമ്പത്തിക നഷ്ടമാകും ഇവരെ കാത്തിരിക്കുന്നത്. ദേശാടന പക്ഷികൾ ഫാമിന് മുകളിലൂടെ സ്ഥിരമായി പറക്കാറുണ്ടായിരുന്നുവെന്നാണ് പ്രദേശവാസിയായ കർഷകൻ റിച്ചാർഡ് ഫിറ്റ്‌സിമ്മൺസ് പറയുന്നത്. തന്റെ ഫാമിൽ പുറത്ത് സ്വതന്ത്രമായി വളർത്തുന്ന കോഴികൾ ഉണ്ട്. ടർക്കി കോഴികളെ ഉൾപ്പെടെ ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് വളർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ദേശാടന പക്ഷികളുടെ ദിവസേനയുള്ള പറക്കൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഇസ്രായേൽ നാവിക സേനയിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി സ്വതന്ത്ര ടിഡി ബാരി ഹെനേഗൻ. മൃഗത്തിനോടെന്ന പോലെയാണ് തന്നോട് സേന പെരുമാറിയത് എന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലേക്ക് സഹായവുമായി പോകുന്നതിനിടെ ആണ് ഹെനേഗൻ ഉൾപ്പെടെയുള്ളവരെ ഇസ്രായേൽ സേന കസ്റ്റഡിയിൽ എടുത്തത്. അന്താരാഷ്ട്ര ജലാശയത്തിൽ നിന്നും അകലെ ആയിരുന്നതിനാൽ ഏത് നിമിഷവും തങ്ങൾ തടയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. യാത്രയ്ക്കിടെ വളരെ അപ്രതീക്ഷിതം ആയിട്ടായിരുന്നു അവർ വന്നത്. ബോട്ടിലേക്ക് കടന്ന അവർ തങ്ങളെ ശകാരിക്കുകയും തങ്ങളുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. യൂറോപ്യൻ യൂണിയൻ പ്രതിനിധികളോട് ഇങ്ങനെ ആണ് ചെയ്യുന്നത് എങ്കിൽ പലസ്തീനോട് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലെയുള്ളൂ. മൃഗങ്ങളോടെന്ന പോലെയാണ് അവർ തങ്ങളോട് പെരുമാറിയത്. അപ്പോൾ പലസ്തീനികളെ അവർ എന്താണ് ചെയ്തിട്ടുണ്ടാവുകയെന്ന് സങ്കൽപ്പിച്ച് നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ഫിൻ ഗെയ്ൽ പ്രസിഡന്റ് സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിനെതിരെ മാനനഷ്ടത്തിന് നിയമ നടപടികൾ ആരംഭിച്ച് പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫി.  മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു. ആർടിഇ റേഡിയോ വണ്ണിന്റെ ദി വീക്ക് പരിപാടിയിൽ സംസാരിക്കുന്നതിനിടെ ഹംഫ്രീസ് നടത്തിയ പരാമർശങ്ങളാണ് നിയമനടപടിയ്ക്ക് വഴിവച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകീട്ടോടെയാണ് മർഫി പരാതി നൽകിയിരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് മർഫി വ്യക്തമാക്കി. അതേസമയം ഹംഫ്രീസും വിഷയത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

Read More

ഡബ്ലിൻ: അയർലൻഡിലെ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ നിർമ്മാണ പൂർത്തീകരണം വൈകുന്നു. ഈ വർഷം ആശുപത്രി തുറന്ന് കൊടുക്കില്ലെന്നാണ് ഏറ്റവും പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏറ്റവും അവസാനമായി നിശ്ചയിച്ചിരുന്ന തിയതിയിലും ആശുപത്രിയുടെ നിർമ്മാണം പൂർത്തീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. അതേസമയം ഇത് 16ാമത്തെ തവണയാണ് പദ്ധതിയുടെ പൂർത്തീകരണം നിശ്ചയിച്ച തിയതിയിൽ നിന്നും വൈകുന്നത്. അയർലൻഡിലെ ഏറ്റവും ചിലവേറിയ നിർമ്മാണ പദ്ധതിയാണ് നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ. 2016 ൽ ആയിരുന്നു ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയുടെ സ്ഥലത്ത് നിർമ്മാണം ആരംഭിച്ചത്. പിന്നീട് വിവിധ കാരണങ്ങളെ തുടർന്ന് പദ്ധതി പൂർത്തീകരിക്കുന്നതിൽ കാലതാമസം വരുകയായിരുന്നു. ഫണ്ടിൽ ഉണ്ടായ കുറവും നിർമ്മാതാക്കളും മേൽനോട്ടം വഹിക്കുന്ന ബോർഡും തമ്മിലുള്ള വിള്ളലും എല്ലാം പദ്ധതി വൈകാൻ കാരണമായി. മുഴുവൻ നിർമ്മാണവും പൂർത്തിയാക്കിയ ശേഷം അടുത്ത വർഷത്തോടെ ആശുപത്രി തുറന്ന് നൽകും.

Read More

ഡബ്ലിൻ: ഐറിഷ് ജനതയ്ക്കിടയിൽ സ്വാധീനം ഉയർത്തി ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലി. ഐറിഷ് ടൈംസ്/ഐപിഒഎസ് ബി&എ അഭിപ്രായ വോട്ടെടുപ്പിലും കനോലിയ്ക്കാണ് മുൻതൂക്കം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കേ ഇതുവരെ പുറത്തുവന്ന എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും കനോലിയ്ക്ക് അനുകൂലമാണ്. 38 ശതമാനം ആളുകൾ കാതറിൻ കനോലിയ്ക്ക് വോട്ട് ചെയ്യുമെന്നാണ് വ്യക്തമാക്കുന്നത്. എതിർ സ്ഥാനാർത്ഥിയും ഫിയന്ന ഫെയിൽ നേതാവുമായ ഹെതർ ഹംഫ്രീസിന്റേതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടി വോട്ടുകൾ കാതറിന് ലഭിക്കുമെന്ന് വിലയിരുത്തുന്നത്. സർവ്വേയിൽ 20 ശതമാനം പേർ മാത്രമാണ് ഹെതറിനെ പിന്തുണയ്ക്കുന്നത്. അഞ്ച് ശതമാനം പേർ ജിം ഗാവിനെയും പിന്തുണയ്ക്കുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ മഴ രാജ്യത്ത് ആരംഭിക്കും. ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റിന് സമാനമായ തരത്തിലുള്ള ശക്തമായ കാറ്റും അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. രാജ്യത്ത് മുകളിലായി സ്ഥിതി ചെയ്യുന്ന ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം കുറയുകയും ന്യൂനമർദ്ദം ശക്തിപ്രാപിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മഴ ലഭിക്കുന്നത്. അടുത്ത വാരവും പൊതുവെ മഴയുള്ളതായിരിക്കുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്.

Read More