- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
- ജീവനക്കാരുടെ പിരിച്ചുവിടൽ; പുതിയ നിയമങ്ങൾ ആവശ്യമെന്ന് ബെർണാഡ് ഗ്ലോസ്റ്റർ
Author: sreejithakvijayan
കോർക്ക്: ഇക്കഴിഞ്ഞ സമ്മറിൽ കോർക്കിലെ ജലശുദ്ധീകരണ പ്ലാന്റ് 12 മണിക്കൂർ നേരം അടച്ചിട്ടതായി കണ്ടെത്തൽ. എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പ്ലാന്റിൽ നിന്നും ബിറ്റുമിൻ ചോർന്നതാണ് അടച്ചിടലിലേക്ക് വഴിവച്ചത്. ഓഗസ്റ്റ് 28 ന് ആയിരുന്നു സംഭവം. ഇന്നിസ്‌കാരയിലെ കോർക്ക് ഹാർബർ ആൻഡ് സിറ്റി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ആയിരുന്നു സംഭവം. സ്ഥാപനത്തിലെ കരാർ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. എന്നാൽ ഇവർ വിവരം ഉയിസ് ഐറാനെ അറിയിച്ചില്ല. ഇതേ തുടർന്ന് ഏകദേശം 20 ലിറ്ററോളം ബിറ്റുമിൻ വെള്ളത്തിൽ കലർന്നുവെന്നാണ് കരുതുന്നത്. പിന്നീട് വാട്ടർ സമ്പിൽ ജോലി ചെയ്തിരുന്ന കരാർ തൊഴിലാളികൾ ഇത് ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് രാത്രി 8.15 ഓടെ പ്ലാന്റ് അടച്ചിട്ടു. പിറ്റേന്ന് രാവിലെ 10.45ഓടെയാണ് പിന്നീട് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇത് ബാല്ലിൻകോളിംഗ്, ഡ്രിപ്‌സെയ്, കോച്ച്‌ഫോർഡ് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളം വിതരണത്തെ തടസ്സപ്പെടുത്തി. സാങ്കേതിക തകരാറാണ് ഇതിന് കാരണം എന്നായിരുന്നു ഇതേക്കുറിച്ച് ഉയിസ് ഐറാന്റെ വിശദീകരണം.
ഡബ്ലിൻ: അയർലൻഡിലെ ആദ്യ സൗജന്യ ബുറിറ്റോ എടിഎം ഡബ്ലിനിൽ. പ്രമുഖ ഓൺലൈൻ ഡെലിവറി സേവനദാതാക്കളായ ഡെലിവെറൂവും ബൂജുവും സംയുക്തമായിട്ടാണ് എടിഎമ്മുകൾ സ്ഥാപിക്കുന്നത്. ആദ്യ ബുറിറ്റോ ബാങ്ക് ബുധനാഴ്ച ടി.യു.ഡിയുടെ ഗ്രാൻഗെഗോർമാൻ കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യമായി ഇവിടെ നിന്നും ബൂജും ബുറിറ്റോ പിൻവലിക്കാം. ഡെലിവെറൂവിന്റെ അയർലൻഡ് ഡയറക്ടർ ഹെലെൻ മഹെറാണ് ഇക്കാര്യം അറിയിച്ചത്. ആദ്യത്തെ സൗജന്യ ബുറിറ്റോ എടിഎം ആരംഭിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മഹെർ പറഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് രുചികരമായ ഇടവേളകൾ നൽകും. തങ്ങളുടെ വിദ്യാർത്ഥികൾക്കായുള്ള പദ്ധതികൾ ഈ വർഷം വളരെ മികച്ചതാണെന്നും മെഹെർ പറഞ്ഞു.
കോർക്ക്: കൗണ്ടി കോർക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ കൗമാരക്കാരനെതിരെ കുറ്റം ചുമത്തി കോടതി. കൊലക്കുറ്റമാണ് 16 കാരനെതിരെ ചുമത്തിയത്. അറസ്റ്റിന് പിന്നാലെ ഇന്നലെ രാവിലെ കുട്ടിയെ മിഡിൽട്ടൺ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. ഡൊണറൈൽ സ്വദേശി ബെറി ഡെലിയുടെ കൊലപാതകത്തിലാണ് നടപടി. ഞായറാഴ്ചയാണ് ബെറിയെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരു യുവാവും രണ്ട് കൗമാരക്കാരുമാണ് ഇതുവരെ അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെതിരായ അവിശ്വാസ പ്രമേയത്തെ വിശ്വാസം പ്രമേയം കൊണ്ട് നേരിട്ട് സർക്കാർ. ഹാരിസിനെതിരെ സർക്കാർ കൊണ്ടുവന്ന വിശ്വാസ പ്രമേയം വോട്ടിനിട്ട് പാസാക്കി. 94 ടിഡിമാർ ഹാരിസിനെ പിന്തുണച്ചപ്പോൾ 65 പേർ എതിർത്തു. ഡെയ്‌ലിൽ നടന്ന വൻ വാക് പോരിന് ശേഷം ആയിരുന്നു വിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അവോണ്ടു നേതാവ് പീഡാർ തോയിബിൻ ന്യായീകരിച്ചു. കുട്ടിയുടെ മരണവും തുടർച്ചയായ വേദനയും മനസിലാക്കുന്നു. ഒരു കുട്ടിയുടെ മരണം, ഒരു കുട്ടിയുടെ തുടർച്ചയായ വേദന, നൂറു കണക്കിന് കുട്ടികളുടെ കഷ്ടപ്പാട്, വൈകല്യം എന്നിവ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനുള്ള മതിയായ കാരണം അല്ലെങ്കിൽ പിന്നെ എന്താണ് കാരണം എന്ന് അദ്ദേഹം ചോദിച്ചു. സിൻ ഫെയിൻ വനിതാ നേതാവ് മേരി ലൂ മക്‌ഡൊണാൾഡും രംഗത്ത് എത്തി. ഉപപ്രധാനമന്ത്രിയ്ക്ക് മേലുള്ള വിശ്വാസം തനിക്കും അയർലൻഡിലെ കുടുംബങ്ങൾക്കും നഷ്ടമായി എന്ന് മേരി പറഞ്ഞു.
ഗാൽവെ: കൗണ്ടി ഗാൽവെയിൽ പുതിയ ഭവന പദ്ധതിയ്ക്ക് അനുമതി. ഗാൽവെ സിറ്റിയിൽ 200 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് സിറ്റി കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. സർക്കാർ സ്ഥലത്ത് ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയാണ് ഭവന നിർമ്മാണം നടത്തുന്നത്. കോസ്റ്റൽ റെന്റൽ, സോഷ്യൽ ഹൗസിംഗ് യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. ഡൈയ്ക്ക് റോഡിൽ 1.8 ഹെക്ടർ സ്ഥലത്താണ് നിർമ്മാണം. ഗാൽവെ സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ സ്ഥലം. നിർമ്മാണം പൂർത്തിയാക്കി 2027 ഓടെ വീടുകൾ കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷനും അനുമതി നൽകിയിട്ടുണ്ട്. വൺ ബെഡ്റൂം, ടു ബെഡ്റൂം, ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകൾ ആണ് ഇവിടെ നിർമ്മിക്കുന്നത്.
ഡബ്ലിൻ: തുസ്ലയിൽ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കൗമാരക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്നു. 17 വയസ്സുകാരനാണ് സാരമായി പരിക്കേറ്റത്. അതേസമയം ആക്രമണത്തിൽ തുസ്ലയിലെ കെയർ ടേക്കറും അന്തേവാസികളും ഉൾപ്പെടെ മറ്റ് മൂന്ന് പേർക്കും പരിക്കുണ്ട്. ഇന്നലെയായിരുന്നു ഡൊണാഗ്മെഡിലെ തുസ്ല കേന്ദ്രത്തിൽ ആക്രമണം ഉണ്ടായത്. സംഭവത്തിൽ 17 വയസ്സുള്ള ആൺകുട്ടി കൊല്ലപ്പെട്ടിരുന്നു. യുക്രെയ്ൻ സ്വദേശിയായ കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിലെ ഷോപ്പുകൾ വ്യാപകമായി അടച്ച് പൂട്ടാൻ തീരുമാനിച്ച് പാഡി പവർ. 28 ഷോപ്പുകളാണ് അടച്ച് പൂട്ടുന്നത്. ഇത് നൂറിലധികം പേരുടെ തൊഴിൽ നഷ്ടത്തിന് കാരണമാകും. അയർലൻഡിന് പുറമേ യുകെയിലെ ഔട്ട്‌ലെറ്റുകൾ കൂടി അടച്ച് പൂട്ടാനാണ് തീരുമാനം. യുകെയിലും 20 ഓളം ഷോപ്പുകൾ അടച്ചുപൂട്ടും. ഇരു രാജ്യങ്ങളിലുമായി 57 ഔട്ട്‌ലെറ്റുകൾ ആയിരിക്കും അടച്ച്പൂട്ടുകയെന്നാണ് മാതൃ കമ്പനിയായ ഫ്‌ളട്ടർ യുകെഐ വ്യക്തമാക്കുന്നത്. അയർലൻഡിൽ മാത്രം 119 പേരുടെ തൊഴിലുകൾ നഷ്ടമാകാൻ ഇത് കാരണമാകും. വർധിച്ചുവരുന്ന ചിലവും വിപണിയിലെ കടുത്ത വെല്ലുവിളികളും കണക്കിലെടുത്താണ് പാഡി പവർ അടച്ച് പൂട്ടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: അയർലൻഡിൽ റെസിഡെൻഷ്യൽ പ്രോപ്പർട്ടികളുടെ വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞു. ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വിലയിൽ 7.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഈ ഉയർച്ച വളരെ കുറവാണ്. ഈ വർഷം ജൂലൈവരെ വളർച്ചയുടെ തോത് മാറ്റമില്ലാതെ തുടർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകളാണ് വീടുകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളുടെ വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞതായി വ്യക്തമാക്കുന്നത്. ഈ വർഷം ഓഗസ്റ്റിൽ ഡബ്ലിന് പുറത്തുള്ള പ്രോപ്പർട്ടി വിലകൾ മുൻ വർഷത്തെ അപേക്ഷിച്ച് 9.2 ശതമാനം കൂടുതലാണെന്ന് സിഎസ്ഒയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഡബ്ലിനിൽ ഈ വർധനവ് 5.3 ശതമാനം ആണ്. നിലവിലെ കണക്കുകൾ പ്രകാരം ഡബ്ലിനിലെ വീടുകളുടെ വില 5.2% വർദ്ധിച്ചപ്പോൾ അപ്പാർട്ടുമെന്റുകളുടെ വില 5.6% വർദ്ധിച്ചു. ഡബ്ലിൻ സിറ്റിയിലാണ് വീടുകളുടെ വിലക്കയറ്റം നന്നായി പ്രതിഫലിച്ചത്. ഡബ്ലിന് പുറത്ത്, ഓഗസ്റ്റിൽ വീടുകളുടെ വില 9.1% ഉം അപ്പാർട്ടുമെന്റുകളുടെ വില 9.6% ഉം വർദ്ധിച്ചു.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ഡൺഡൊണാൾഡിൽ വീണ്ടും ഏഷ്യൻ ഹോർനെറ്റിനെ കണ്ടെത്തി. രണ്ടാമത് കടന്നലുകളെ കണ്ടകാര്യം നോർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസി സ്ഥിരീകരിച്ചു. പ്രദേശത്ത് ഏഷ്യൻ ഹോർനെറ്റുകളുടെ കൂട് ഉണ്ടെന്നാണ് ഇത് നൽകുന്ന സൂചന. കടന്നലുകളുടെ കൂട് എത്രയും വേഗം കണ്ടെത്തി നശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജാഗ്രത വേണമെന്നാണ് അധികൃതർ അറിയിക്കുന്നത്. എവിടെയെങ്കിലും കടന്നൽ കൂട് കണ്ടാൽ അവ ഇളക്കുകയോ നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. അതീവ അപകടകാരികളാണ് ഏഷ്യൻ ഹോർനെറ്റുകൾ എന്നും അധികൃതർ വ്യക്തമാക്കി.
ഡബ്ലിൻ: ഡബ്ലിനിൽ ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ 2025 ന് തുടക്കം. ഡബ്ലിൻ ലോർഡ് മേയർ റേയ് മക്ആഡം ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഐറിഷ് ആർക്കിടെക്ചർ ഫൗണ്ടേഷനാണ് ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഐറിഷ് വാസ്തുവിദ്യകളെയും നിർമ്മിതികളെയും കൂടുതൽ അടുത്തറിയാൻ ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ സഹായകമാകും. ലാൻഡ്മാർക്ക് കെട്ടിടങ്ങൾ, ഔട്ട്‌ഡോർ സ്ഥലങ്ങൾ, സ്വകാര്യ വീടുകൾ, ആർക്കിടെക്റ്റുകളുടെ സ്റ്റുഡിയോകൾ എന്നിവയുടെ പ്രദർശനങ്ങൾ പരിപാടിയിൽ ഉൾപ്പെടുന്നു. ആളുകൾക്ക് ഇവയെല്ലാം നേരിട്ട് കാണാനും വാസ്തുവിദ്യയെക്കുറിച്ച് ആഴത്തിൽ അറിയാനും ഈ അവസരം പ്രയോജനപ്പെടുത്താം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
