- പ്രത്യാശയുടെയും കാത്തിരിപ്പിന്റെയും സമയം; ക്രിസ്തുമസ് ദിന സന്ദേശവുമായി കാതറിൻ കനോലി
- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
Author: sreejithakvijayan
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഏഷ്യൻ ഹോർനെറ്റിന്റെ കൂട് കണ്ടെത്തി. പരിസ്ഥിതി മന്ത്രി ആൻഡ്രൂ മുയിർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം പ്രദേശത്ത് നിന്നും കൂട് കണ്ടെത്തിയത് വലിയ ആശ്വാസം ആയിരിക്കുകയാണ്. ഇക്കഴിഞ്ഞ 10 നാണ് പ്രദേശവാസികൾ ഏഷ്യൻ ഹോർനെറ്റിനെ കണ്ടതായി വെളിപ്പെടുത്തിയത്. ഇതിൽ നോർതേൺ അയർലൻഡ് എൻവിരോൺമെന്റ് ഏജൻസി നടത്തിയ അന്വേഷണത്തിൽ കടന്നലുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ കടന്നലുകളുടെ കൂട് കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു. നേരത്തെ കോർക്കിലും ഏഷ്യൻ കടന്നലുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന രണ്ട് കടന്നൽ കൂടുകളാണ് നശിപ്പിച്ചത്.
ഡബ്ലിൻ: പ്രായപൂർത്തിയാകാത്ത അർധ സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ പ്രതിയെ ജയിലിൽ അടച്ച് കോടതി. സെൻട്രൽ ക്രിമിനൽ കോടതിയുടേത് ആണ് നടപടി. മൂന്ന് സഹോദരിമാരെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. 29 വയസ്സുകാരനാണ് പ്രതി. 2012 മുതൽ 2018 വരെ ആയിരുന്നു പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്. പീഡനം സഹിക്കവയ്യാതെ പെൺകുട്ടികൾ വിവരം പുറത്തുപറയുകയായിരുന്നു. മൂന്ന് പരാതികളാണ് യുവാവിനെതിരെ ഇവർ നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു പ്രതിയെ ജയിലിൽ അടച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.
ഡബ്ലിൻ: ഡബ്ലിനിൽ 70 കാരന് നേരെ ആക്രമണം. സാരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിൻഗൽസിൽ ഇന്നലെ വൈകീട്ട് 3.45 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവൻ അപായപ്പെടുത്തുന്നത് അല്ല. സംഭവത്തിൽ 70 കാരന്റെ മൊഴിയെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം വിവരം പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.
ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. നാളെയും അതിശക്തമായ മഴ രാജ്യത്ത് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ നിലവിൽവരുന്ന വാണിംഗ് നാളെ പുലർച്ചെ അഞ്ച് മണിവരെ തുടരും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തുടർച്ചയായി ലഭിക്കുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. യാത്രാ തടസ്സം ഉൾപ്പെടെ അനുഭവപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കാർലോ: കൗണ്ടി കാർലോയിൽ വീടിനുള്ളിൽ നിന്നും പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ്. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബെനെക്കറി മേഖലയിലെ വീട്ടിൽ നിന്നും പൈപ്പ് ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ താമസിച്ചിരുന്നവരെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. പിന്നീട് പ്രതിരോധ സേനയുടെ ബോംബ് സ്‌ക്വാർട് യൂണിറ്റ് ബോംബ് സുരക്ഷിതമായി നീക്കം ചെയ്യുകയായിരുന്നു. വീട്ടിൽ നിന്നും ബെൻസോഡയസിപിൻ ഗുളികളും കണ്ടെത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ വ്യാജ പേയ്‌മെന്റുകളിൽ വർധന. കഴിഞ്ഞ വർഷം 40 ശതമാനത്തിന്റെ വർധനവാണ് ഇത്തരം പേയ്‌മെന്റുകളിൽ ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ ബാങ്ക് പുറത്തുവിട്ട പേയ്‌മെന്റ് ഫ്രോഡ് സ്ഥിതിവിവര കണക്കുകളിലെ വിവരങ്ങളിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. കഴിഞ്ഞ വർഷം 160 മില്യൺ യൂറോയുടെ വ്യാജ പേയ്‌മെന്റുകളാണ് നടന്നത്. 2023 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ തുകയിൽ 25 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. പണമിടപാടുകളുടെ മൂല്യവും അളവും കണക്കിലെടുത്താൽ ഇ- മണി ഇടപാടുകളും പണമയയ്ക്കലുകളുമാണ് വർധനവിന് കാരണം. മുൻ വർഷം ഇത്തരം പേയ്‌മെന്റുകളിലെ തട്ടിപ്പിൽ ഇരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്. തട്ടിപ്പ് 3.3 മില്യൺ യൂറോയിൽ നിന്നും 25.6 മില്യൺ യൂറോ ആയി ഉയർന്നു.
കോർക്ക്: പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്കിൽ സ്ഥിതിഗതികൾ സങ്കീർണം. പാർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാനുള്ള തീരുമാനം പാർക്കിലെ ജീവനക്കാരെയും വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. 100 ഏക്കറോളം വരുന്ന പാർക്കിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത് എല്ലാവരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഫോട്ട വൈൽഡ്‌ലൈഫ് പാർക്ക് ഡയറക്ടർ എലീൻ ടെന്നന്റ് വ്യക്തമാക്കി. പാർക്കിന്റെ നടത്തിപ്പിന് വലിയ തുക ചിലവാകുന്നുണ്ടെങ്കിലും നല്ല വരുമാനവും ലഭിക്കുന്നുണ്ട്. റേഞ്ചർമാരും കൺസർവേഷൻ സ്റ്റാഫുകളും ഉൾപ്പെടെ 70 മുഴുവൻ സമയ ജീവനക്കാരാണ് ഇവിടെയുള്ളത്. ഇത് എല്ലാവരെയും സംബന്ധിച്ച് വളരെ ആശങ്ക നിറഞ്ഞ ദിവസങ്ങളാണെന്നും എലീൻ ടെന്നന്റ് കൂട്ടിച്ചേർത്തു.
ലിമെറിക്ക്: കുപ്രസിദ്ധാ ഗുണ്ടാ സംഘത്തിലെ അംഗത്തിന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് ക്രിമിനൽ അസറ്റ്‌സ് ബ്യൂറോ ( സിഎബി). നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കീരൻ കീൻ ജൂനിയറിനെതിരെയാണ് നടപടി. ഇയാളുടെ പക്കൽ നിന്നും രണ്ട് വീടുകളാണ് സിഎബി കണ്ടുകെട്ടിയത്. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഈ വീടുകൾ വിൽക്കാനുള്ള നടപടികൾ ആരംഭിക്കും. സർക്കാരാകും ഈ പണത്തിന്റെ ഉടമകൾ. 2003 ജനുവരിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ക്രിമിനൽ ഗുണ്ടാ നേതാവായ കീരൻ കീൻ സീനിയറിന്റെ മകനാണ് കീൻ ജൂനിയർ.
ഡബ്ലിൻ: ഡബ്ലിനിലെ മേറ്റർ ആശുപത്രിയിൽ കത്തി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരിക്കുമായി ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയവരുടെ എണ്ണം 68 ശതമാനം വർധിച്ചുവെന്നാണ് ഐറിഷ് അസോസിയേഷൻ ഓഫ് എമർജൻസി മെഡിസിൻ ( ഐഎഇഎം) വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഡോക്ടർമാർ അടിയന്തിര ചികിത്സ നൽകാൻ മതിയായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ഐഎഇഎം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷങ്ങളിലായി രാജ്യവ്യാപകമായി കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ വലിയ വർധനവ് ഉണ്ട്. എമർജൻസി വിഭാഗത്തിൽ ആക്രമണത്തിന് ഇരയായവർ ചികിത്സ തേടുന്നത് പതിവ് സംഭവം ആയിരിക്കുന്നു. ആക്രമണത്തിൽ പരിക്കേൽക്കുന്നവർ 18 നും 34 നും ഇടയിൽ പ്രായമുള്ളവരാണെന്നും ഐഎഇഎം ചൂണ്ടിക്കാട്ടുന്നു.
ഡബ്ലിൻ: അയർലൻഡിൽ വെള്ളപ്പൊക്കത്തിന് സാധ്യത. വരും ദിവസങ്ങളിൽ രാജ്യത്ത് ലഭിക്കുന്ന ശക്തമായ മഴ പലയിടത്തും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. മഴയ്ക്ക് പുറമേ വരും ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലും അനുഭവപ്പെടും. അന്തരീക്ഷ താപനിലയും കുറയും. അയർലൻഡിൽ കഴിഞ്ഞ ഏതാനും നാളുകളായി വരണ്ട കാലാവസ്ഥ ആയിരുന്നു അനുഭവപ്പെട്ടത്. ഇതിനാണ് ഇന്നത്തോട് കൂടി അന്ത്യമാകുന്നത്. ഇന്ന് രാത്രിയോടെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിക്കും. 12 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഇന്ന് അനുഭവപ്പെടുന്ന പരമാവധി അന്തരീക്ഷ താപനില. നാളെ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
