- യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് തടവ്
- ഇന്ത്യയിൽ ആദ്യമായി സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ ; ഷിബുവിന്റെ ഹൃദയം പറക്കുന്നത് ദുർഗയ്ക്കായി
- മനുഷ്യനെ പോലെ എഴുതാൻ എഐയ്ക്ക് കഴിയില്ല; നിർണായക പഠനം പുറത്ത്
- ലിമെറിക്കിലെ വാഹനാപകടം; കൊല്ലപ്പെട്ട യുവാവിന്റെ സംസ്കാരം നാളെ
- ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെ , അതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ല ; മോഹൻ ഭാഗവത്
- ഷൈൻ ടോം ചാക്കോ മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവില്ല : പൊലീസിന് തിരിച്ചടിയായി ഫോറൻസിക് റിപ്പോർട്ട്
- മുസ്ലീം ലീഗിന്റെ ഓഫീസിന് നേരെ കല്ലേറ് ; പ്രതി അറസ്റ്റിലായതോടെ ഹർത്താൽ പിൻവലിച്ചു
- വീടിന് നേരെയുണ്ടായ വെടിവയ്പ്പ്; പ്രതികരിച്ച് പോൾ ഡൊഹാർട്ടി
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ വൻ തുകയുടെ നിക്ഷേപവുമായി സ്‌കാൻഡിനേവിയൻ നിർമ്മാതാക്കളായ നോർഡാൻ. അഞ്ച് മില്യൺ യൂറോയുടെ നിക്ഷേപമാണ് നടത്തുന്നത്. കമ്പനിയുടെ വിപുലീകരണം ലക്ഷ്യമിട്ടുള്ള നിക്ഷേപം 30 ഓളം പുതിയ തൊഴിലവസരങ്ങൾ ആണ് സൃഷ്ടിക്കുക. അത്‌ലോണിൽ കമ്പനി പുതിയ ഷോപ്പ് തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപം സംബന്ധിച്ച പ്രഖ്യാപനം. കഴിഞ്ഞ വർഷം അയർലൻഡിലെ കമ്പനിയുടെ വിറ്റുവരവ് 48 മില്യൺ യൂറോ ആയിരുന്നു. ഇത് 65 മില്യൺ യൂറോ എന്ന നിലയിലേക്ക് ഉയരുകയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് വൻ തുകയുടെ നിക്ഷേപം നടത്തുന്നത്.
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. ഇനി മൂന്ന് നാൾ മാത്രമാണ് തിരഞ്ഞെടുപ്പിനായുള്ളത്. ഈ മാസം 24 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രണ്ട് വനിതാ സ്ഥാനാർത്ഥികളാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ഇരുവരും തങ്ങളുടെ വോട്ടുകൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. വെക്‌സ്‌ഫോർഡിലാണ് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസിന്റെ ഇന്നത്തെ പ്രചാരണം. മാധ്യമങ്ങളെയും ഇവിടെവച്ച് അവർ അഭിസംബോധന ചെയ്യും. അവസാന നാളുകളിൽ യുവതലമുറയെ കയ്യിലെടുക്കാനാണ് ഇടത്പക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയുടെ ശ്രമം. ദേശീയ ക്യാൻവാസ് ദിനമായ ഇന്ന് ക്യാമ്പസുകളിലെ പ്രചാരണത്തിലാണ് കനോലി ശ്രദ്ധ ചെലുത്തിയിരിക്കുന്നത്.
ഡബ്ലിൻ: ഗാർഡയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ച് അയർലൻഡിലെ യുവ തലമുറ. ഈ വർഷം 11,000 പേരാണ് പോലീസ് സേനയുടെ ഭാഗമാകാൻ അപേക്ഷ നൽകിയത്. ഇതിൽ 40 ശതമാനത്തോളം പേർ 30 ഉം ഇതിന് മുകളിലും പ്രായമുള്ളവരുമാണ്. പോലീസാണ് അപേക്ഷകരുടെ വിവരങ്ങൾ പുറത്തുവിട്ടത്. ഗാർഡയുടെ ഭാഗമാകാൻ വനിതകളും മുന്നോട്ടുവരുന്നുണ്ട്. അപേക്ഷകരിൽ മൂന്നിൽ ഒന്നും സ്ത്രീകളാണെന്ന് ഗാർഡ വകുപ്പ് വ്യക്തമാക്കുന്നു. അപേക്ഷകരിൽ 30 ശതമാനത്തോളം സ്ത്രീകളാണ്. ഇക്കുറി അപേക്ഷ നൽകിയവരിൽ 23 ശതമാനം പേരും വെള്ളക്കാരായ ഐറിഷുകാർ അല്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
ഡൗൺ: അതിശക്തമായ മഴയിൽ കൗണ്ടി ഡൗണിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് വലിയ ബുദ്ധിമുട്ട് ആയിരുന്നു ന്യൂകാസിലിലെ ടുള്ളിബ്രണ്ണിംഗാൻ റോഡിൽ അനുഭവപ്പെട്ടത്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഇവിടെ താമസിക്കുന്നവർക്ക് കഴിഞ്ഞില്ല. മോർൺ പർവതനിരകളിൽ നിന്ന് താഴേക്ക് ഒഴുകിയ വെള്ളവും അവശിഷ്ടങ്ങളും വീടുകൾക്കുള്ളിലായിരുന്നു അടിഞ്ഞത്. ഇത് തടയാൻ വലിയ മണൽചാക്കുകൾ പുറത്ത് സ്ഥാപിക്കേണ്ടിവന്നതായി പ്രദേശവാസികൾ പറഞ്ഞു. പലയിടങ്ങളിലും വീടുകൾക്കുള്ളിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുന്ന സാഹചര്യം ഉണ്ടായി. റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായത് പ്രദേശത്തെ ഗതാഗതത്തെ ബാധിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ യെല്ലോ വാണിംഗ് ആയിരുന്നു ഇവിടെ ഏർപ്പെടുത്തിയിരുന്നത്.
ഡബ്ലിൻ: ഡബ്ലിൻ ബസിലെ ഡ്രൈവർമാർക്കായി ശുചി മുറി നിർമ്മിക്കാൻ അനുമതി. ഡൺലാവോഘെയർ- റാത്ത്ഡൗൺ കൗണ്ടി കൗൺസിലാണ് അനുമതി നൽകിയത്. ഡബ്ലിൻ 16 ലെ ബല്ലിന്റീർ റോഡിലെ ബസ് സ്‌റ്റോപ്പിന് സമീപം ആണ് പോർട്ടബിൾ ലൂ ഇൻസ്റ്റാൾ ചെയ്യുന്നത്. പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ മറികടന്നുകൊണ്ടാണ് കൗണ്ടി കൗൺസിൽ ശുചിമുറി നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇതിനെതിരെ കിംഗ്‌സറ്റൻ റെസിഡന്റ്‌സ് അസോസിയേഷൻ ആസൂത്രണ കമ്മീഷനിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് തള്ളുകയായിരുന്നു.
ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാർ ഇന്ന് യോഗം ചേരും. യോഗത്തിൽ പങ്കെടുക്കുന്ന അയർലൻഡ് വിദേശകാര്യമന്ത്രി സൈമൺ ഹാരിസ് ഗാസയ്ക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കണമെന്നും റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെടും. ഇന്ന് ലക്‌സംബെർഗിൽവച്ചാണ് വിദേശകാര്യമന്ത്രിമാരുടെ യോഗം. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും, റഷ്യയുടെ യുദ്ധവും ആയിരിക്കും യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ഇതിന് പുറമേ മോൾഡോവ, ജോർജിയ, സുഡാൻ എന്നീ രാജ്യങ്ങളിലെ സംഭവ വികാസങ്ങളും യോഗത്തിൽ ചർച്ചയാകും. മിഡിൽ ഈസ്റ്റിലെ പ്രശ്‌നങ്ങൾക്ക് ആയിരിക്കും കൂടുതൽ പ്രാധാന്യം നൽകുക. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത പ്രശ്‌നങ്ങളാണ് ഗാസയിലെ ജനങ്ങൾക്കുള്ളതെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ഗാസയിലെ ജനങ്ങൾക്കായി ആറ് മില്യൺ യൂറോയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ ജനങ്ങൾക്ക് അടിയന്തിരമായി ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും ആവശ്യമാണെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ ലൈംഗിക പീഡനത്തിന് ഇരയാകുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം മാനസിക പിന്തുണ തേടിയ ഇരയായ പുരുഷന്മാരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള സ്‌കോപ്പിംഗ് അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2023 ൽ സ്‌പെഷ്യലിസ്റ്റ് സപ്പോർട്ട് സർവ്വീസിൽ നിന്നും സഹായം തേടിയത് 48 ശതമാനം പേർ ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് 62 ശതമാനം ആയി ഉയർന്നു. കഴിഞ്ഞ വർഷം പിന്തുണ തേടിയ 1,292 പേർക്ക് 7,674 സപ്പോർട്ട് സെഷനുകൾ നൽകി. 37 ശതമാനം പേരാണ് ഈ സേവനം തേടിയത്.
ബെൽഫാസ്റ്റ്: യുകെയും ഇസ്രായേലും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ വടക്കൻ അയർലൻഡിനെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കാൻ ശ്രമിച്ച സ്റ്റോർമോണ്ടിന്റെ സാമ്പത്തിക മന്ത്രി വെട്ടിലായി. സിൻ ഫെയിൻ വനിതാ നേതാവ് കാവോയിംഹെ ആർച്ചിബാൾഡിനെതിരെ യൂണിയൻ അനുകൂല തിങ്ക് ടാങ്ക് യൂണിയനിസ്റ്റ് വോയ്‌സ് പോളിസി സ്റ്റഡീസ് പ്രീ ആക്ഷൻ പ്രോട്ടോകോൾ ലെറ്റർ പുറത്തിറക്കി. ആർച്ചിബാൾഡിന് വിഷയത്തിൽ നടപടി സ്വീകരിക്കാനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലെറ്റർ പുറത്തിറക്കിയിരിക്കുന്നത്. ഇസ്രായേലിന് ആയുധം നൽകുന്ന ഒരു കമ്പനിക്കും സാമ്പത്തിക സഹായം നൽകരുതെന്ന് സ്റ്റോർമോണ്ടിന്റെ ബിസിനസ് സപ്പോർട്ട് ഏജൻസിയായ ഇൻവെസ്റ്റ് എൻഐയിലെ ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീ ആക്ഷൻ പ്രോട്ടോകോൾ ലെറ്റർ പുറത്തിറക്കിയത്.
ഡബ്ലിൻ: ത്രിവർണ പതാക ഉയർത്തുന്ന ചിലർ ദേശീയ പതാകയെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. 18ാം നൂറ്റാണ്ടിലെ ഐറിഷ് വിപ്ലവകാരി തിയോബാൾഡ് വുൾഫ് ടോണിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദഹേത്തിന്റെ പരാമർശം. ബോഡൻസ്ടൗൺ ശ്മശാനത്തിൽ ആയിരുന്നു പരിപാടി. ഐറിഷിനെ മാത്രം പ്രതിനിധീകരിക്കുന്നുവെന്ന് കാണിക്കാൻ ത്രിവർണ പതാക ഉയർത്തിക്കാട്ടുന്നവർ യഥാർത്ഥത്തിൽ ദേശീയ പതാകയെ അപമാനിക്കുകയാണ് ചെയ്യുന്നത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഐറിഷ് വ്യക്തിത്വം ഉണ്ടെന്ന് അവകാശപ്പെടാൻ ശ്രമിക്കുന്നവർക്ക് യഥാർത്ഥത്തിൽ ഐറിഷ് ചരിത്രം മനസിലാകുന്നില്ല. അടുത്തിടെയായി തെരുവോരങ്ങളിൽ ഐറിഷ് പതാകകൾ സ്ഥാപിക്കുന്നത് വർധിച്ചുവരികയാണെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ കാൽനട യാത്രികന് പരിക്ക്. കാസിൽകോണലിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാസിൽകോണലിലെ കാർ പാർക്കിംഗിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന വ്യക്തിയുടെ ശരീരത്തിൽ കാർ തട്ടുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കാർപാർക്കിംഗ് ഏരിയ സീൽ ചെയ്തിരിക്കുകയാണ്. പ്രതിയ്ക്കായി പോലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
