- ഇസ്രായേലിനെതിരെ ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്സ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യം
- അസം നിയമസഭാ തെരഞ്ഞെടുപ്പ് ; 88 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി
- കിടക്ക ക്ഷാമം; ട്രോളികളിൽ 400 ലധികം രോഗികൾ
- ആര് വീഴും, ആര് വാഴും; പാലക്കാടൻ തിരഞ്ഞെടുപ്പ് കാറ്റ് എങ്ങോട്ട്
- ഷിഗെല്ല ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു
- സ്ഥാനാർത്ഥിയല്ല, ചിഹ്നമാണ് വലുത്; യുഡിഎഫ് കോട്ടയായി എറണാകുളം
- നഴ്സിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; കൗമാരക്കാരൻ അറസ്റ്റിൽ
- നിർമ്മാണ തൊഴിലാളികളെ തിരികെ എത്തിക്കാൻ ചിലവ് 4 ലക്ഷം യൂറോ; കണക്കുകൾ പുറത്ത്
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ മണി മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ വർധിക്കുന്നു. ഈ വർഷം ജൂൺ വരെയുള്ള 12 മാസങ്ങളിൽ 9.4 മില്യൺ യൂറോയുടെ പണമാണ് ഈ രീതിയിൽ ആളുകൾ വെളുപ്പിച്ചിരിക്കുന്നത്. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ്‌സ് ഫെഡറേഷൻ അയർലൻഡിന്റെ ഫ്രോഡ്‌സ്മാർട്ടാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. മണി മ്യൂൾ അക്കൗണ്ടുകളിലൂടെ വെളുപ്പിക്കുന്ന തുകകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും 5,000 മുതൽ 10,000 യൂറോ വരെയാണ് ഇത്തരത്തിൽ സാധാരണമായി വെളുപ്പിച്ചെടുക്കാറുള്ളത്. 18 നും 24 നും ഇടയിൽ പ്രായമുള്ളവരാണ് ഈ രീതി വ്യാപകമായി ഉപയോഗിക്കുന്നത്. ഇവർ സ്വയമേവയോ മറ്റുള്ളവരുടെ പ്രേരണമൂലമോ ഇത്തരത്തിൽ പണമിടപാട് നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 18-24 വയസ്സ് പ്രായമുള്ളവരിൽ നാലിൽ ഒരാൾ (27 ശതമാനം) മറ്റൊരാൾക്ക് വേണ്ടി പണം കൈമാറാൻ തങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത്.
ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് നിശ്ചിത സമയത്ത് ഹാജരാകാതെ ലേണർ ഡ്രെെവർമാർ. സംഭവത്തിൽ ആശങ്കപ്രകടമാക്കി റോഡ് സേഫ്റ്റി അതോറിറ്റിയുടെ സേഫ്റ്റി ക്യാമ്പയ്ൻ ഗ്രൂപ്പ് ആയ പിഎആർസി റോഡ് സേഫ്റ്റി ഗ്രൂപ്പ് രംഗത്ത് എത്തി. അടുത്തകാലാത്തായി നിശ്ചിത സമയത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാത്ത ലേണർമാരുടെ എണ്ണം ( നോ ഷോസ്) വർദ്ധിച്ച പശ്ചാത്തലത്തിലാണ് ആശങ്ക പ്രകടമാക്കി ഗ്രൂപ്പ് രംഗത്ത് എത്തിയത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷിച്ച ആയിരത്തിലധികം ലേണർ ഡ്രൈവർമാർ ടെസ്റ്റിൽ പങ്കെടുത്തിട്ടില്ല. ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ പെർമിറ്റുകൾ പുതുക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ചൂഷണം ചെയ്യുകയാണ് ഇവർ ചെയ്യുന്നത് എന്നാണ് പിഎആർസി അവകാശപ്പെടുന്നത്. അതേസമയം സമീപ വർഷങ്ങളിൽ ഇത് ആദ്യമായിട്ടാണ് ഇത്രയും പേർ ടെസ്റ്റിന് ഹാജരാകാതെ നോ ഷോസ് ആയി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനം ഇടിച്ച് രണ്ട് പോലീസുകാർക്ക് പരിക്ക്. സ്‌ട്രോബേനിനടുത്തുള്ള ബാലിമഗോറി പ്രദേശത്ത് ആയിരുന്നു സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 26 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. 26 കാരൻ പോലീസുകാർക്ക് നേരെ വാൻ ഓടിച്ച് കയറ്റുകയായിരുന്നു. വാഹനാപകടം ഉണ്ടാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാലിമഗോറിയിൽവച്ച് വാൻ തടയാൻ ശ്രമിക്കുകയായിരുന്നു പോലീസ്. എന്നാൽ യുവാവ് ഇവർക്ക് നേരെ ഓടിച്ച് കയറ്റുകയായിരുന്നു. വാഹനം ഇടിച്ച് നിലത്തേക്ക് വീണ ഇവരെ യുവാവ് മർദ്ദിക്കുകയും ചെയ്തു.
ഡബ്ലിൻ: അയർലൻഡിൽ പ്രൈമറി, സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായുള്ള പുതിയ പാഠ്യപദ്ധതിയുടെ വിശദാംശങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. അടുത്ത വർഷം മുതൽ ഈ പാഠ്യപദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നാണ് വിവരം. അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായി ലൈംഗിക വിദ്യാഭ്യാസം പകരുന്ന പാഠങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5, 6 ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും സ്വവർഗരതി, ബൈസെക്ഷ്വാലിറ്റി തുടങ്ങിയവെക്കുറിച്ച് അടുത്ത വർഷം മുതൽ മനസിലാക്കി തുടങ്ങും. അഞ്ചാം ക്ലാസ് മുതൽ ഒരു വിദേശ ഭാഷ പഠിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. എസ്ടിഇഎമ്മിന് ഊന്നൽ നൽകുകയും ചെയ്യും.
ഡബ്ലിൻ: സെെബർ അറ്റാക്കിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഇന്നലെയും തടസ്സപ്പെട്ടു. 13 വിമാനങ്ങൾ റദ്ദാക്കി. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾക്കും വലിയ കാലതാമസം ആണ് നേരിട്ടത്. ഇതോടെ യാത്രികർ ബുദ്ധിമുട്ടിലായി. യൂറോപ്യൻ വിമാനത്താവളങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഡബ്ലിനിലേക്കുള്ള ഒൻപത് വിമാനങ്ങളും ഡബ്ലിനിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഇത്. ടെർമിനൽ രണ്ടിൽ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിനായി മാനുവൽ സംവിധാനങ്ങൾ ഉപയോഗിച്ചു. ഇതേ തുടർന്ന് ലഗേജുകളുടെ പരിശോധന പൂർത്തിയാകാൻ പതിവിലധികം സമയം വേണ്ടിവന്നു.
ഡബ്ലിൻ: വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിയാൻ കോംഹെയർ വെറോണ മർഫി. പ്രമുഖ ഐറിഷ് മാധ്യമം സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മർഫി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം പ്രൊഫൈലുകൾ നാടിന് ആപത്താണെന്നും മർഫി കൂട്ടിച്ചേർത്തു. രാഷ്ട്രീയ പ്രശ്‌നം പോലെ തന്നെ നേതാക്കൾ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ പരിഗണിക്കുകയും നടപടി സ്വീകരിക്കുകയും വേണം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ഭീഷണികൾ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന ഗൗരവമുള്ള വിഷയം ആണ് ഇതെന്നും മർഫി പറഞ്ഞു. വെക്‌സ്‌ഫോർഡ് ടിഡിയാണ് സിയാൻ കോംഹെയർ വെറോണ മർഫി.
ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ 60 കാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 42 വയസ്സുകാരനാണ് ഇന്നലെ അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഊർജ്ജിത അന്വേഷണമാണ് നടക്കുന്നത്. എന്നിസ്‌ക്കില്ലെനിലെ ട്രംബോൺ ക്ലോസ് ഏരിയയിൽ താമസിച്ചുവരുന്ന വ്യക്തിയാണ് മരിച്ചത്. മരണത്തിൽ ദുരുഹൂതയുള്ളതായി വ്യക്തമായതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. 60 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.
ഡബ്ലിൻ: ഐറിഷ് ജയിലുകളിൽ നിന്നും തടവുപുള്ളികളെ താത്കാലികമായി വിട്ടയക്കാൻ തീരുമാനം. തട്ടിപ്പ്, മയക്കുമരുന്ന്, മോഷണം എന്നീ കേസിലെ പ്രതികളെയാണ് വിട്ടയക്കുന്നത്. ജയിലുകൾ നിറയുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ മാസങ്ങളിലും ജയിലുകളിൽ സ്ഥലമില്ലാത്തതിനെ തുടർന്ന് ആളുകളെ വിട്ടയച്ചിരുന്നു. 612 പ്രതികളെ ആയിരുന്നു ഓഗസ്റ്റിൽ താത്കാലികമായി വിട്ടയച്ചത്. ഇതിൽ 149 പേർ ലഹരി കേസിലെ പ്രതികൾ ആയിരുന്നു. 138 പേർ മോഷണക്കേസിലെയോ മോഷണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലെയോ പ്രതികളാണ്. 51 പേർ വധഭീഷണി മുഴക്കൽ, മർദ്ദനം എന്നീ കേസുകളുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്നവരാണ്. ലൈംഗികാതിക്രമ കേസിൽ തടവിൽ കഴിയുകയായിരുന്ന നാല് പേരും വിട്ടയച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
ഡബ്ലിൻ: സിറ്റി വെസ്റ്റ് മലയാളികളുടെ ( മലയാളീസ് ഇൻ സിറ്റിവെസ്റ്റ് – എംഐസി) ഓണാഘോഷം പൂർത്തിയായി. ശനിയാഴ്ച (20) പെറിസ്ടൗൺ കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ചലച്ചിത്ര താരവും ഗായികയുമായ രമ്യ നമ്പീശനും എത്തിയിരുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച ആഘോഷപരിപാടികൾ രാത്രിയാണ് പൂർത്തിയായത്. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷപരിപാടികൾക്ക് കൂടുതൽ രുചിപകർന്നു. പഴയകാല ഓണത്തിന്റെ സ്മരണകളിലേക്ക് കൊണ്ടുപോകുന്ന കലാ-കായിക പരിപാടികളും ഉണ്ടായിരുന്നു. ഓണപ്പാട്ടോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. പിന്നാലെ തിരുവാതിരക്കളി, സംഘ നൃത്തം, ക്ലാസിക്കൽ നൃത്തം എന്നിവ ഉണ്ടായി. കുട്ടികളുടെ ഫാഷൻഷോ ഓണഘോഷത്തെ വേറിട്ടതാക്കി.
ഡബ്ലിൻ: ഇന്ത്യൻ ഫാമിലി അസോസിയേഷൻ (ഐഎഫ്എ) ദ്രോഗെഡ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് അടുത്ത ആഴ്ച നടക്കും. 29, 30 തിയതികളിലാണ് ബി എ ഡോണർ എന്ന പേരിൽ ക്യാമ്പെയ്ൻ നടക്കുന്നത്. ക്യാമ്പിലേക്ക് എല്ലാ ഐറിഷ് മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്തു. ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസിന്റെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ടിഎൽടി, ദ്രോഗെഡയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. ക്യാമ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് https://www.giveblood.ie/find-a-clinic/indian-family-association/ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
