- കോർക്ക് സിറോ മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റിയുടെ നോമ്പ് ധ്യാനം 29 മുതൽ
- തിരുവനന്തപുരത്ത് സുധീര് കരമന എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും ; കൃഷ്ണകുമാറിനെ കളത്തിലിറക്കാൻ ബിജെപി
- ജി. സുധാകരൻ ഇന്ന് നാമനിർദേശ പ്രത്രിക സമർപ്പിക്കും; റോഡ് ഷോയും നടത്തും
- സൈക്കിളുകൾ ഇനി സുരക്ഷിതം; ഡബ്ലിൻ നഗരത്തിൽ ലോക്കറുകൾ
- ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം
- സ്ലൈഗോയിൽ വീടൊഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ്; പ്രതിസന്ധിയിൽ കുടുംബങ്ങൾ
- ഓമിയെ ഓമനിച്ച് പ്രധാനമന്ത്രി : നരേന്ദ്രമോദിയെ കുടുംബസമേതം കാണാനെത്തി കൃഷ്ണകുമാർ
- യുവാവിന് നേരെ ആക്രമണം; 20 കാരൻ അറസ്റ്റിൽ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ പൊതുഗതാഗത നിരക്ക് വർധിച്ചേക്കും. ഇത്തവണത്തെ ബജറ്റിൽ നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനൊപ്പം സർവ്വീസുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഗതാഗത പ്രവർത്തനങ്ങളിൽ 250 മില്യൺ യൂറോയുടെ ഫണ്ടിംഗ് കമ്മി സർക്കാർ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്ക് വർധനയ്ക്ക് സാധ്യതയുള്ളത്. ബസ് ഐറാൻ, ഡബ്ലിൻ ബസ്, ലുവാസ് എന്നിവയുൾപ്പെടെയുള്ള പബ്ലിക് സർവീസ് ഒബ്ലിഗേഷൻ ഫണ്ടിംഗിലാണ് കുറവ് നിലനിൽക്കുന്നത്. പൊതുഗതാഗതങ്ങൾക്കായുള്ള ഇന്ധനം, അറ്റകുറ്റപ്പണി, ജീവനക്കാരുടെ നിയമനം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായുള്ള ചിലവുകൾ വർധിക്കുന്നുണ്ട്. ഇത് കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് ഗതാഗത ഓപ്പറേറ്റർമാർക്ക് നൽകുന്നത്.
ഡബ്ലിൻ: അയർലൻഡിനെ ലക്ഷ്യമിട്ട് വീണ്ടും ചുഴലിക്കാറ്റ്. അടുത്ത വാരം അയർലൻഡിൽ ഹംബർട്ടോ ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. നിലവിൽ കാറ്റിന്റെ സഞ്ചാരഗതി അയർലൻഡിനെ ലക്ഷ്യമിട്ടാണ്. അടുത്ത വാരാന്ത്യത്തിൽ അതിശക്തമായ മഴയായിരിക്കും ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അയർലൻഡിൽ ഉണ്ടാകുക. വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ സാധ്യതയുണ്ട്. അതേസമയം അടുത്ത വാരാന്ത്യംവരെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അതേസമയം ചുഴലിക്കാറ്റ് അയർലൻഡിൽ ആഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണ്. സഞ്ചാരഗതിയിൽ മാറ്റമോ അല്ലെങ്കിൽ കാറ്റ് ദുർബലമാകാനോ ഉള്ള സാധ്യതയുണ്ട്.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ സ്റ്റോറുകളിൽ വിൽപ്പനയ്‌ക്കെത്തിച്ച പ്രോട്ടീൻ ബാറുകൾക്കെതിരെ മുന്നറിയിപ്പുമായി ലിഡിൽ. അലർജിയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. പ്രോട്ടീൻ ബാറുകൾ തിരിച്ചുവിളിച്ചു. ഹെൽത്തി ഫിറ്റ് വീഗൻ പ്രോട്ടീൻ ബാറുകൾ ആണ് തിരിച്ചുവിളിച്ചത്. ഇതിൽ കനോല എന്ന ചേരുവ അടങ്ങിയിട്ടുണ്ട്. ഇത് അലർജിയ്ക്ക് കാരണമാകുമെന്നാണ് ലിഡിൽ വ്യക്തമാക്കുന്നത്.
ടൈറോൺ: വടക്കൻ അയർലൻഡിൽ പോലീസുകാർക്ക് നേരെ കാറോടിച്ച് കയറ്റാൻ ശ്രമം. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ടൈറോൺ, അർമാഗ് എന്നീ കൗണ്ടികളിൽ വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച രാവിലെയുമായിരുന്നു പോലീസുകാർ ആക്രമിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കൂക്ക്‌സ്ടൗണിൽ ഇന്നലെ വൈകീട്ട് 7.50 ഓടെയായിരുന്നു ആദ്യ സംഭവം ഉണ്ടായത്. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടെ അവിടെയെത്തിയ മേഴ്‌സിഡസ് ബി ക്ലാസ് വാഹനം തടയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കാർ ഡ്രൈവർ പോലീസുകാർക്ക് നേരെ വാഹനം ഓടിച്ച് കയറ്റി. ഈ സംഭവത്തിലാണ് രണ്ട് പേർക്ക് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ജോൺസ്ബറോയിൽ ആയിരുന്നു രണ്ടാമത്തെ സംഭവം. ഇവിടുത്തെ കാർപാർക്കിംഗിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ട വാൻ പരിശോധിക്കാൻ ശ്രമിക്കുകയായിരുന്നു പോലീസ്. എന്നാൽ ഇവരെ കണ്ട കാർ ഡ്രൈവർ ഇവർക്ക് നേരെ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ഈ സംഭവത്തിൽ പോലീസുകാർക്ക് പരിക്കില്ലെങ്കിലും പോലീസ് വാഹനം നശിപ്പിക്കപ്പെട്ടു.
ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ പ്ലേ ഗ്രൗണ്ട് കത്തിനശിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് ആൺകുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഈ മാസം ഏഴിന് ആയിരുന്നു സീൻ മൂർ പാർക്കിലെ പ്ലേ ഗ്രൗണ്ട് കത്തിനശിച്ചത്. പ്രാഥമിക പരിശോധനയിൽ പ്ലേ ഗ്രൗണ്ടിന് മനപ്പൂർവ്വം തീയിട്ടതാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അറസ്റ്റിലായത്. ചോദ്യം ചെയ്തതിന് ശേഷം കുട്ടിയെ വിട്ടയച്ചുവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
ഡബ്ലിൻ: അയർലൻഡിൽ പ്രായപൂർത്തിയായവരിൽ പകുതിയിലധികം പേരും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധ്യതയുള്ളതായി ഐറീച്ച് ഇൻസൈറ്റ്. പുതിയ ഗവേഷണത്തിലെ വിവരങ്ങളാണ് ഐറീച്ച് ഇൻസൈറ്റ് പുറത്തുവിട്ടത്. പ്രായപൂർത്തിയായവരിൽ 79 ശതമാനം പേരും വോട്ടെടുപ്പിൽ പങ്കാളികളാകുമെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്. മുതിർന്നവരിൽ 78 ശതമാനം പേരും പ്രസിഡന്റിന് രാഷ്ട്രീയ പരിചയം ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. 28 ശതമാനം പേർ പറയുന്നത് പ്രസിഡന്റ് പൊതുജനങ്ങളുമായി അടുത്ത ബന്ധം പുലർത്തണം എന്നാണ്. 20 ശതമാനം പേർ പ്രസിഡന്റിന് രാഷ്ട്രീയ അനുഭവം വേണമെന്ന് ആവശ്യപ്പെടുന്നു. ഐറിഷ് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷകനാകണം പ്രസിഡന്റ് എന്നാണ് 20 ശതമാനം പേർ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: റോയൽ കനാൽ ഗ്രീൻവേയുടെ മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് ഡബ്ലിൻ സിറ്റി കൗൺസിൽ. വെള്ളിയാഴ്ചയായിരുന്നു ഉദ്ഘാടനം. നോർത്ത് സ്ട്രാൻഡ് മുതൽ ഫിബ്‌സ്ബറോ വരെ നീളുന്ന 2.1 കിലോമീറ്റർ പാതയാണ് പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ നിർമ്മിച്ചിരിക്കുന്നത്. ലിഫി നദിയെ ഷാനനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് റോയൽ കനാൽ ഗ്രീൻവേ. കാൽനട പാത, സൈക്കിൾ പാലം, നവീകരിച്ച ലൈറ്റിംഗ്, സിസിടിവി, പുതിയ കമ്മ്യൂണിറ്റി പ്ലാസ എന്നിവയാണ് മൂന്നാംഘട്ടത്തിൽ ഉൾപ്പെട്ടിരുന്നത്. പദ്ധതി കാൽനട യാത്രികർക്കും സൈക്കിൾ യാത്രികർക്കും സുരക്ഷിത യാത്ര പ്രധാനം ചെയ്യുന്നു.
ഡബ്ലിൻ: ട്രംപിന്റെ താരിഫിൽ അയർലൻഡിന് ആശ്വാസം. ഇറക്കുമതിചെയ്യുന്ന ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കുള്ള നൂറ് ശതമാനം തീരുവ യൂറോപ്യൻ യൂണിയന് ബാധകമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾക്ക് 15 ശതമാനം മാത്രമായിരിക്കും താരിഫ്. അമേരിക്കയുമായി വ്യാപാര കരാറുകളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ഉണ്ടായിരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് സമാനമായ രീതിയിൽ ജപ്പാനും 15 ശതമാനം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. താരിഫ് ഉണ്ടെങ്കിലും 100 ശതമാനം താരിഫ് ചുമത്തിയില്ലല്ലോ എന്നതാണ് യൂറോപ്യൻ രാജ്യങ്ങൾക്ക് ആശ്വാസമാകുന്നത്. അമേരിക്കയിലേക്ക് മരുന്നുകളും മറ്റ് ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ പ്രധാന സ്ഥാനമാണ് അയർലൻഡിന് ഉള്ളത്. അതുകൊണ്ട് തന്നെ 100 ശതമാനം താരിഫ് അയർലൻഡിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
ഡബ്ലിൻ: ഇസ്രായേൽ മന്ത്രിമാരെ അയർലൻഡിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. അയർലൻഡിന് സമാനമായ രീതിയിൽ മറ്റ് രാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തരായ സൈന്യം നിസ്സഹായരായ ജനങ്ങളെ നേരിടുന്ന കാഴ്ചയാണ് ഗാസയിലേത്. ഇതിന് കാരണക്കാരായ ഇസ്രായേൽ സർക്കാരിലെ മന്ത്രിമാരെ അയർലൻഡിലേക്ക് കടക്കാൻ അനുവദിക്കില്ല. യുഎന്നിലെ മറ്റ് രാജ്യങ്ങളും അയർലൻഡിന് സമാനമായ നടപടി സ്വീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഗാസയിൽ ഗുരുതര കുറ്റകൃത്യമാണ് ഇസ്രായേൽ നടത്തിയതെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതേ തുടർന്ന് അതീവ ജാഗ്രതയിലാണ് നോർതേൺ അയർലൻഡിലെ കൗണ്ടികൾ. ഇന്ന് മൂന്ന് കൗണ്ടികളിൽ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. ഡൗൺ, ആൻട്രിം, അർമാഗ് എന്നീ കൗണ്ടികളിലാണ് മഴ. ഇവിടെ ഇന്ന് രാവിലെ ഏഴ് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവന്നു. രാത്രി 7 വരെ മുന്നറിയിപ്പ് തുടരും. 20 മുതൽ 30 മില്ലീ ലിറ്റർ മഴയാണ് സാധാരണയിടങ്ങളിൽ ലഭിക്കുക. മലഞ്ചെരുവുകളിൽ 40 മുതൽ 50 മില്ലീ ലിറ്റർവരെ മഴ ലഭിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
