- മലയാളിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് പാകിസ്താൻ; അണ്ടർ 19 ഏഷ്യാ കപ്പിലും ഇന്ത്യയോട് തോൽവി
- അയർലൻഡിൽ ഇന്ന് മുതല്‍ പുതുക്കിയ ട്രെയിന്‍ ടൈംടേബിളുകള്‍
- അയര്‍ലൻഡില്‍ ഫ്ളൂ പടരുന്നു ; മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവിദഗ്ധർ
- യു കെയില്‍ നിന്ന് സ്കാം കോള്‍ തട്ടിപ്പ് ; കർശന നടപടിക്കൊരുങ്ങി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍
- കോര്‍ക്കിലും കെറിയിലും കനത്ത മഴ ; ഡ്രൈവ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ
- കോ ടിപ്പററിയിൽ രണ്ട് അപകടങ്ങളിലായി മൂന്ന് മരണം
- 24,000-ത്തിലധികം പേർക്ക് ഡ്രോൺ പൈലറ്റുമാരായി പരിശീലനം നൽകി ; ഐറിഷ് ഏവിയേഷൻ അതോറിറ്റി
- ‘ലാൽ സലാം’ വിളി ‘ഭാരത് മാതാ കീ ജയ്‘ ആയി മാറി ; അഞ്ച് വർഷത്തിനുള്ളിൽ ബസ്തറിനെ ഏറ്റവും വികസിതമായ ആദിവാസി മേഖലയാക്കും ; അമിത് ഷാ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ അറസ്റ്റിൽ. രണ്ട് കൗമാരക്കാരെ കൂടിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജൂലൈ 19 ന് കിൽനാമനാഗിലെ പാർക്ക്ഹിൽ ലോൺസിൽ ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. 40 വയസ്സുള്ള ഇന്ത്യക്കാരെ ആയിരുന്നു ഇവിടെ വച്ച് പ്രതികൾ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അക്രമ സംഭവം ഉണ്ടായ ദിവസം പ്രദേശത്ത് കൂടി കടന്ന് പോയ വാഹനങ്ങൾ ഡാഷ് ക്യാമുകൾ പരിശോധിക്കണമെന്നാണ് പോലീസ് നിർദ്ദേശം.
ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാർ സ്ഥാപിച്ച ഐറിഷ് ഫ്‌ളാഗുകൾ നീക്കം ചെയ്യില്ലെന്ന് വ്യക്തമാക്കി ഡബ്ലിൻ സിറ്റി കൗൺസിൽ. പതാകകൾ നീക്കം ചെയ്യുന്നതിന് പകരം ഐറിഷ് പതാകയുടെ പ്രാധാന്യത്തെക്കുറിച്ച് ഇത്തരം സംഘങ്ങളെ ബോധവത്കരിക്കും. സിൻ ഫെയ്ൻ കൗൺസിലർ ഡെയ്ത്തി ഡൂലൻ ആണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റിലാണ് വഴിയരികിൽ പ്രതിഷേധക്കാർ സ്ഥാപിച്ച പതാകകൾ നീക്കം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചത്. എന്നാൽ പതാകകൾ നീക്കം ചെയ്യുന്നത് വ്യാപക പ്രതിഷേധത്തിന് കാരണം ആകുന്നുണ്ട്. ഇതേ തുടർന്നാണ് പതാകകൾ നീക്കം ചെയ്യുന്നത് ഇനി തുടരേണ്ടെന്ന തീരുമാനത്തിൽ കൗൺസിൽ എത്തിയത്.
ബെൽഫാസ്റ്റ്: ബാലിമെനയിൽ വംശീയ കലാപത്തിന് കാരണമായ ലൈംഗികാതിക്രമ കേസിൽ നിർണായക വഴിത്തിരിവ്. പ്രതികൾക്ക് മേലുള്ള ബലാത്സംഗ കുറ്റം അന്വേഷണ സംഘം പിൻവലിച്ചു. പബ്ലിക് പ്രോസിക്യൂഷൻ സർവ്വീസ് (പിപിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് കൗമാരക്കാർക്ക് മേൽ ചുമത്തിയിരുന്ന കുറ്റമാണ് ഒഴിവാക്കിയത്. നിർണായക തെളിവുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബലാത്സംഗ കുറ്റം ഒഴിവാക്കിയത് എന്നാണ് പിപിഎസ് വ്യക്തമാക്കുന്നത്. 14 ഉം 15 ഉം വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ പോലീസ് കസ്റ്റഡിയിൽ തന്നെ തുടരുകയാണ്.
ഡബ്ലിൻ: ഡബ്ലിൻ 3അരീനയ്ക്ക് പുറത്ത് കൗമാരക്കാരി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ക്രിമിനൽ പ്രോസിക്യൂഷൻ ഉണ്ടാകില്ല. ക്രിമിനൽ കുറ്റങ്ങളുമായി മുന്നോട്ട് പോകേണ്ടതിലെന്നാണ് അന്വേഷണ സംഘത്തിന് ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻസ് (ഡിപിപി) നൽകിയിരിക്കുന്ന നിർദ്ദേശം. 2024 മാർച്ചിൽ ആയിരുന്നു സംഗീത പരിപാടിയ്ക്കിടെ 17 കാരിയായ ഓയിബേ മാർട്ടിൻ ക്വിൻ മരിച്ചത്. അമിതമായി മയക്കുമരുന്ന് ഉള്ളിൽ ചെന്നതിനെ തുടർന്നായിരുന്നു മരണം. സംഗീത പരിപാടിയ്ക്കിടെ അവശയായ പെൺകുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അവിടെ വച്ച് ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. കുഴഞ്ഞ് വീണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മാരക ലഹരി മരുന്ന് അമിതമായി അകത്ത് ചെന്നതാണ് മരണ കാരണം എന്ന് വ്യക്തമായി.
ഡബ്ലിൻ: അർലൻഡിൽ അനധികൃതമായി കൈവശം സൂക്ഷിച്ച പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 6,22,000 യൂറോയുടെ പണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് പണം പിടിച്ചെടുത്തത്. ഓപ്പറേഷൻ താരയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. 30 വയസ്സുള്ള വ്യക്തിയും 40 വയസ്സുള്ള രണ്ട് പേരുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു തലയറുത്ത നിലയിൽ മാനിനെ കണ്ടെത്തിയത്. അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസും അധികാരികളും വ്യക്തമാക്കുന്നത്. ഏകദേശം എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന മാനിനെയാണ് കഴുത്തറുത്ത് കൊന്നത്. സുരക്ഷാ വേലി മുറിച്ച് അകത്ത് കടന്ന് ആയിരുന്നു അക്രമികൾ കുറ്റകൃത്യം ചെയ്തത്.
ഡബ്ലിൻ: ഡബ്ലിനിൽ പ്രതിഷേധം സംഘടിപ്പിച്ച് ഊബർ ടാക്‌സി ഡ്രൈവർമാർ. പുതുതായി അവതരിപ്പിച്ച ഫിക്‌സ്ഡ് റേറ്റ് സംവിധാനത്തിനെതിരെ വ്യാഴാഴ്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ടാക്‌സി ഡ്രൈവർമാർ വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു പ്രതിഷേധം. ഇത് വലിയ ഗതാഗത തടസ്സത്തിന് കാരണമാകുകയും യാത്രികർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയിരത്തിലധികം ഡ്രൈവർമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
ഡബ്ലിൻ: അയർലൻഡിനായി പുതിയ കുടിയേറ്റ നയങ്ങൾ പ്രഖ്യാപിച്ച് നീതി മന്ത്രി ജിം ഒ കെല്ലഗൻ. പുതിയ നയങ്ങളിൽ പലതും നടപ്പിലാക്കാൻ നിയമ നിർമ്മാണം ആവശ്യമാണ്. ഇതിനായി വരും ദിവസങ്ങളിൽ ബില്ല് സഭയിൽ അവതരിപ്പിക്കും. അഭയം, പൗരത്വം, കുടുംബ പുനരേകീകരണം എന്നിവയിലൂന്നിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ. മന്ത്രിസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ബില്ലിന് അംഗീകാരം ലഭിച്ചാൽ കർശന വ്യവസ്ഥകൾ നിലവിൽവരും. അതേസമയം കുടുംബ പുനരേകീകരണ സംവിധാനത്തിലെ മാറ്റങ്ങൾ നടപ്പിലാക്കുന്നത് വൈകിപ്പിക്കേണ്ടതില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. അതുകൊണ്ട് ഇത് സംബന്ധിച്ച മാറ്റങ്ങൾ രാജ്യത്ത് ഉടൻ നടപ്പിലാക്കി തുടങ്ങും.
ഡബ്ലിൻ: ഹെൽത്ത് പ്രീമിയം തുക വീണ്ടും വർധിപ്പിച്ച് ഐറിഷ് ലെഫ്. ഇൻഷൂറൻസ് പ്രീമിയം തുകയിൽ ശരാശരി 5 ശതമാനത്തിന്റെ വർധനവാണ് കമ്പനി വരുത്തുന്നത്. അടുത്ത വർഷം ജനുവരി മുതൽ വർധിപ്പിച്ച തുക നിലവിൽവരും. അതേസമയം പ്രീമിയം തുക ഉയർത്തിയത് സാധാരണക്കാരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കും. നിലവിലെ ഉപഭോക്താക്കളെ നിരക്ക് വർധന ബാധിക്കില്ല. എന്നാൽ പ്രീമിയം പുതുക്കുന്നവർക്കും പുതിയ പ്രീമിയം എടുക്കുന്നവർക്കും പുതിയ മാറ്റം ബാധകമാണ്. ആരോഗ്യസംരക്ഷണം നൽകുന്നതിനുള്ള ചിലവ് വർധിച്ചിട്ടുണ്ട്. ഇതാണ് പ്രീമിയം നിരക്കുകൾ ഉയർത്താൻ കാരണം എന്നാണ് ഇൻഷൂറൻസ് കമ്പനി വ്യക്തമാക്കുന്നത്. ഇത് രണ്ടാം തവണയാണ് ഐറിഷ് ലൈഫ് നിരക്ക് ഉയർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ലയ, വിഎച്ച്‌ഐ, എന്നിവർക്കൊപ്പം ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയം തുക ഐറിഷ് ലൈഫും വർധിപ്പിച്ചിരുന്നു.
ലിമെറിക്ക്: ലിമെറിക്കിൽ വൻ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് 60 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു. ഹെൻറി സ്ട്രീറ്റ് പോലീസാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡൂറഡോയിലുള്ള വീട്ടിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതായിരുന്നു പോലീസ്. ഇതിനിടെ ആണ് കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് 60 വയസ്സുകാരിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ 1,10,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇത് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
