Author: sreejithakvijayan

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ ലോയലിസ്റ്റ് പാസ്റ്ററുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ക്ലിഫോർഡ് പീപ്പിൾസിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. അക്രമി ലിവിംഗ് റൂമിലെ ജനാല വഴി ബോംബ് അകത്തേയ്ക്ക് എറിയുകയായിരുന്നു. ലിവിംഗ് റൂം മുഴുവനായും കത്തിനശിച്ചിട്ടുണ്ട്. സംഭവ സമയം വീട്ടിൽ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പരിക്കുകൾ ഒന്നും ഇല്ല. ആയുധം കൈവശം സൂക്ഷിച്ച കേസിലെ പ്രതി കൂടിയാണ് ക്ലിഫോർഡ് പീപ്പിൾസ്.

Read More

ഡബ്ലിൻ: അയർലന്റിൽ അടുത്ത വാരത്തോട്കൂടി മഴ കുറയുമെന്ന് മെറ്റ് ഐറാൻ. ചൂട് കൂടിയ ദിനങ്ങളാണ് അയർലന്റ് ജനതയെ കാത്തിരിക്കുന്നത്. ഇന്നും അടുത്ത ദിവസങ്ങളിലും അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അയർലന്റിന് മുകളിലായി ഉയർന്ന മർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതാണ് മഴയെ അകറ്റിനിർത്തുന്നത്. എന്നാൽ നേരിയ ചാറ്റൽ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. ഇന്ന് വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ വടക്ക്, വടക്ക് കിഴക്ക് ഭാഗത്ത് നേരിയ മഴയും ലഭിക്കും. 16 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയാകും രാജ്യത്ത് താപനില രേഖപ്പെടുത്തുക.

Read More

ഡൊണഗൽ: ഡൊണഗലിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. 60 കാരിയ്ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. വയോധിക സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എൻ13 ലെറ്റർകെന്നിയിൽ ആയിരുന്നു സംഭവം. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. 60 കാരി അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ അധികൃതർ പരിശോധനകൾക്കായി റോഡ് അടച്ചിട്ടു. സംഭവത്തെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.

Read More

ഡബ്ലിൻ: താലയിൽ യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ച് അയർലന്റിലെ ഇന്ത്യൻ സമൂഹം. നീതി വകുപ്പിന് മുൻപിലാണ് ഇന്നലെ ഇന്ത്യൻ സമൂഹം പ്രതിഷേധവുമായി ഒത്തുകൂടിയത്. 100 ലധികം പേർ പരിപാടിയുടെ ഭാഗമായി. ആക്രമണത്തിന് ഇരയായ വ്യക്തി ഐക്യദാർഢ്യവും ഇവർ പ്രഖ്യാപിച്ചു. വംശീയതയ്‌ക്കെതിരെ പോസ്റ്ററുകൾ കയ്യിലേന്തിയായിരുന്നു ഇവർ പ്രതിഷേധിച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് നീതി വകുപ്പിന് നിവേദനവും കൈമാറി. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഉണ്ടായത് വംശീയ ആക്രമണം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിലെ വംശീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചുള്ള പാർലമെന്റ് മാർച്ച് ഇന്ന്. ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ മൈഗ്രെൻഡ്‌സ് കൂട്ടായ്മയാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഡബ്ലിൻ സിറ്റി ഹാളിൽ സമ്മേളിച്ച ശേഷം പാർലമെന്റിലേക്ക് മാർച്ച് നടത്തും. ക്രാന്തി അയർലന്റാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. സോഷ്യലിസ്റ്റ് വുമൺ മൂവ്‌മെന്റ്, യുണൈറ്റഡ് എഗയിൻസ്റ്റ് റേസിസം, ഡയസ്‌പ്പോറാ മൂവ്‌മെന്റ് മാറ്റർ, ബ്ലാക്ക് ആൻഡ് ഐറിഷ്, ആഫ്രിക്കൻ വുമൺ ഓർഗനൈസേഷൻ, വർക്കേഴ്‌സ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലന്റ്, സോഷ്യലിസ്റ്റ് പാർട്ടി, പീപ്പിൾ ബീഫോർ പ്രോഫിറ്റ്, ലേബർ പാർട്ടി, സിൻ ഫിൻ എന്നിവർ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഐഎൻഎംഒയും എംഎൻഐയും യുണൈറ്റഡും മാർച്ചിന് പിന്തുണ അറിയിച്ചു.

Read More

ഡബ്ലിൻ: കാൽവരി പ്രയർ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗം അടുത്ത മാസം അയർലന്റിൽ നടക്കും. ഓഗസ്റ്റ് 19 മുതൽ 24 വരെയാണ് പരിപാടി. കേരളത്തിലെ കോലഞ്ചേരി ആസ്ഥാനമായാണ് കാൽവരി പ്രയർ ഫെലോഷിപ്പ് പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 19 ന് ഗാൽവെയിൽ ആയിരിക്കും ആദ്യ യോഗം. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റിടങ്ങളിൽ യോഗം നടക്കും. രണ്ടാം ദിവസം കാവനിലും മൂന്നാം ദിവസം വെക്‌സ്‌ഫോർഡിലും നാലാം ദിവസം കോർക്കിലുമായിരിക്കും സുവിശേഷ യോഗം നടക്കുക. 24 ഡബ്ലിനിലെ സുവിശേഷ യോഗത്തോട് കൂടി ഈ വർഷത്തെ സുവിശേഷ യോഗം അവസാനിക്കും. വൈകീട്ട് മൂന്ന് മുതൽ ആറ് വരെയാണ് യോഗം.

Read More

ഡബ്ലിൻ: താല ആക്രമണത്തിന് പിന്നാലെ തുറന്ന കത്തുമായി മലയാളിയും ഫിൻഗെയ്ൽ പാർട്ടി അംഗവുമായ അജു സാമുവൽ. ഇന്ത്യക്കാരൻ ആക്രമിക്കപ്പെട്ട സംഭവം വളരെ ദു:ഖമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെയും വിവിധ രാഷ്ട്രീയ പാർട്ടികളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് അജു സാമുവലിന്റെ കത്ത്. തകർന്ന മനസോടെയാണ് താൻ ഈ കത്ത് എഴുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ദു:ഖം വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിനോടും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനോടും രാഷ്ട്രീയ നേതാക്കളോടും ആവശ്യപ്പെടുന്നു. ഈ രാജ്യത്തിന് വേണ്ടി സംഭാവന നൽകുന്നതിനാണ് തങ്ങൾ അയർലന്റിൽ എത്തിയത്. ഈ നാട്ടിലെ നിയമങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നു. ശരിയായ മാർഗ്ഗങ്ങളിലൂടെയാണ് ഇന്ത്യക്കാർ ഇവിടയെത്തിയത്. സമാധാനത്തോടെ ജീവിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ആരും ഭയത്തോടെ നടക്കാത്ത എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നാടായി അയർലന്റ് മാറുമെന്ന് ഉറപ്പിക്കാൻ ഒന്നിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം കത്തിൽ കുറിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: മാലിന്യ സംസ്‌കരണത്തിൽ വൻ നേട്ടം കൊയ്ത് അയർലന്റ്. കുപ്പികളും ക്യാനുകളും ശേഖരിക്കുന്നതിനായി ആരംഭിച്ച ഡെപ്പോസിറ്റ് റിട്ടേൺ സ്‌കീം (ഡിആർഎസ്) വൻ വിജയമായി. ഇതുവരെ 1.6 ബില്യണിലധികം കുപ്പികളും ക്യാനുകളുമാണ് ഇതുവഴി ശേഖരിച്ചത്. 2024 ഫെബ്രുവരിയിൽ ആയിരുന്നു ഡിആർഎസ് ആരംഭിച്ചത്. റി-ടേൺ ആണ് ഡിആർഎസ് നടപ്പിലാക്കുന്നത്. വിവിധ ഭാഗങ്ങളിൽ റി-ട്ടേൺ മിഷ്യനുകൾ സ്ഥാപിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ റീ സൈക്ലിംഗിന് വിധേയമാക്കും. ഇതുവരെ 798 മില്യണിലധികം മാലിന്യങ്ങളാണ് റീ സൈക്ലിംഗ് ചെയ്തിട്ടുള്ളത്. പദ്ധതിയ്ക്ക് പിന്നാലെ റീ സൈക്ലിംഗ് തോത് 91 ശതമാനത്തിലേക്ക് ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: അച്ചടക്ക നടപടി നേരിട്ട ഇയോൺ ഹെയ്‌സിനെ തിരിച്ചെടുത്ത് സോഷ്യൽ ഡെമോക്രാറ്റ്‌സ് പാർട്ടി. എട്ട് മാസത്തെ സസ്‌പെൻഷന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടി വീണ്ടും തിരിച്ചെടുത്തിരിക്കുന്നത്. തെറ്റായ പരാമർശത്തെ തുടർന്നാണ് ഹെയ്‌സ് അച്ചടക്ക നടപടി നേരിട്ടത്. ഇസ്രായേൽ സൈന്യവുമായി ബന്ധമുള്ള കമ്പനിയിലെ നിക്ഷേപങ്ങൾ സംബന്ധിച്ചായിരുന്നു അദ്ദേഹം തെറ്റായ പ്രതികരണം നടത്തിയത്. കമ്പനിയിലെ നിക്ഷേപത്തെക്കുറിച്ചുള്ള വസ്തുതകൾ അദ്ദേഹം മറച്ചുവച്ചു. ഇത് വ്യക്തമായതോടെ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു സംഭവം. തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു മാസം പിന്നിട്ടതിന് ശേഷം ആയിരുന്നു അദ്ദേഹത്തിന് പാർട്ടിയിൽ നിന്നു വിട്ട് നിൽക്കേണ്ടിവന്നത്.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകൾ വർദ്ധിപ്പിക്കാൻ ഇമിറേറ്റ്‌സും ഖത്തൽ എയർവേസും. ഡബ്ലിനിൽ നിന്നും ദുബായിലേക്ക് പുതിയ സർവ്വീസ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാറ്റങ്ങൾ. ഡബ്ലിനിൽ നിന്നും ദുബായിലേക്കുള്ള മൂന്നാമത്തെ വിമാന സർവ്വീസ് ഒക്ടോബർ 26 മുതൽ ആരംഭിക്കും. യാത്രാക്കാരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് എമിറേറ്റ്‌സ് പുതിയ സർവ്വീസ് പ്രഖ്യാപിച്ചത്. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം എന്നിങ്ങനെയാകും വിമാനം സർവ്വീസ് നടത്തുക. ദുബായിൽ നിന്നും സിഡ്നി, മെൽബൺ, സിംഗപ്പൂർ, ക്വാല ലംപൂർ, ബാങ്കോക്ക് മുതലായ ഇടങ്ങളിലേയ്ക്കുള്ള എമിറേറ്റ്സിന്റെ കണക്ഷൻ ഫ്ളൈറ്റുകൾ പുറപ്പെടുന്ന സമയം കൂടി കണക്കാക്കിയാകും പുതിയ സർവ്വീസ്. ഡിസംബർ രണ്ട് മുതൽ വിമാന സർവ്വീസ് 14 ൽ നിന്നും 17 ആയി വർദ്ധിപ്പിക്കുമെന്നാണ് ഖത്തർ എയർവേസ് അറിയിക്കുന്നത്. ദോഹയിലേക്കുള്ള സർവ്വീസും ഇതിൽ ഉൾപ്പെടും.

Read More