- മഞ്ഞും മഴയും തിരിച്ചെത്തുന്നു; അയർലൻഡിൽ ഇനി തണുപ്പ്
- സ്റ്റാമ്പ് 1 ജി എക്സ്റ്റൻഷൻ അപേക്ഷകൾ നിരസിക്കുന്നു; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിസന്ധിയിൽ
- യുവതിയുടെ കൊലയിൽ നടുങ്ങി ഡെറി
- അനധികൃത പാർക്കിംഗ്; ഓരോ 48 മണിക്കൂറിലും പിഴ
- ഒമാനിൽ കനത്ത മഴ , വെള്ളപ്പൊക്കം ; രണ്ട് മലയാളികൾ മരിച്ചു
- സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്ക് വച്ചതിന് പോലും അധിക്ഷേപം : മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ
- ബ്ലാഞ്ചാർട്സ്ടൗൺ സെന്ററിലെ പാർക്കിംഗ് നിരക്ക്; ഉടമകൾക്ക് നിവേദനം
- ബോട്ടിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ ബസ് സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം. ബാസ്‌കണക്ട്‌സ് നെറ്റ്‌വർക്ക് പുനർരൂപകൽപ്പനയ്ക്കായുള്ള എഫ്- സ്‌പൈനിന്റെ ഏഴാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് സമയമാറ്റം. ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡ് ആണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ഭാഗമായി പുതിയ റൂട്ടുകൾ കൂട്ടിച്ചേർക്കപ്പെടും. കൂടാതെ ടൈംടേബിൾ ഭേദഗതികളും ഉണ്ടാകും. ഇന്ന് മുതൽ 10 റൂട്ടുകളിലുള്ള സർവ്വീസ് നിർത്തും. ഇതിൽ 9,26,40,40ബി,49, 54 എ, 83, 83എ, 123, 140 എന്നീ റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. റൂട്ട് 122 മോർൺ റോഡിന് പകരം ഗാൾട്ടിമോർ റോഡ് വഴി തിരിച്ചുവിടും.
ഡബ്ലിൻ: ഡബ്ലിനിൽ യുവതിയെ മർദ്ദിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. പ്രതിയായ 43 കാരനെ എട്ട് വർഷത്തേയ്ക്കാണ് ശിക്ഷിച്ചത്. സെൻട്രൽ ക്രിമിനൽ കോർട്ടാണ് ഇതുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ചത്. 2024 മാർച്ചിൽ ആയിരുന്നു സംഭവം. ഡബ്ലിനിലെ നൈറ്റ് ക്ലബ്ബിന് മുൻപിൽ വച്ചായിരുന്നു ഇയാൾ യുവതിയെ ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത്. വിചാരണയിൽ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തി. ഇതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ യുവാവിന് നേരെ ആക്രമണം. 40 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.50 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. മിൽ സ്ട്രീറ്റിലെ കുക്ക് സ്ട്രീറ്റിൽ വച്ചായിരുന്നു യുവാവ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹം നിലവിൽ വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ മഴ മുന്നറിയിപ്പുകൾ നിലവിൽവന്നു. ഇന്നലെ വൈകീട്ടോടെയാണ് കൗണ്ടികളിൽ മുന്നറിയിപ്പ് നിലവിൽവന്നത്. കാർലോ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ് എന്നിവിടങ്ങളിൽ ഇന്നലെ വൈകീട്ട് മുതൽ യെല്ലോ വാണിംഗാണ്. ഇത് ഇന്ന് രാവിലെ എട്ട് മണിയോടെ അവസാനിക്കും. വിക്ലോയിലെ മുന്നറിയിപ്പ് ഒൻപത് മണിയോടെ അവസാനിക്കും. ലൗത്തിൽ ഉച്ചവരെയാണ് മഴ മുന്നറിയിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. നോർതേൺ അയർലൻഡിലും മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചവരെ വാണിംഗ് ആണ്. ആൻഡ്രിം, ഡൗൺ, അർമാഗ് എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. അതേസമയം കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തിയിരുന്നു. ഇത് അവസാനിച്ചു.
കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് പുറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ചു. ഡൊണറെയിൽ സ്വദേശി ബാരി ഡേലിയുടെ മൃതദേഹം ആണ് സംസ്‌കരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയോടെയായിരുന്നു കോർക്കിലെ വീടിന് പുറത്ത് ഡേലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചർച്ച് ഓഫ് നേറ്റിവിറ്റി ഓഫ് ദി ബ്ലെസ്സ്ഡ് വെർജിൻ മേരിയിലാണ് സംസ്‌കാര ശുശ്രൂഷകൾ നടന്നത്. ഇതിന് ശേഷം ഓൾഡ് കോർട്ട് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേരാണ് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ഡൺഡൊണാൾഡിൽ കണ്ടെത്തിയ ഏഷ്യൻ ഹോർനെറ്റ് കൂട് നീക്കം ചെയ്തു. നോർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ സുരക്ഷിതവും നിയന്ത്രിതവുമായിട്ടായിരുന്നു കൂട് നീക്കം ചെയ്തത് എന്ന് എൻഐഇഎ വ്യക്തമാക്കി. യുകെയിൽ നിന്നുള്ള അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസിയുടെ സഹായത്തോടെയാണ് കൂട് നീക്കം ചെയ്തത്. വാട്ടർഫോർഡിലെ നാഷണൽ ബയോഡൈവേഴ്‌സിറ്റി ഡാറ്റ സെന്ററിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടായിരുന്നു. നിലവിൽ മേഖല സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. കൂട് നീക്കം ചെയ്തുവെങ്കിലും പ്രദേശത്ത് കുറച്ച് നാൾ കൂടി നിരീക്ഷണം തുടരും. ഈ മാസം 10 ന് ആയിരുന്നു പ്രദേശത്ത് ആദ്യമായി ഏഷ്യൻ ഹോർനെറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ റാത്ത്കീലിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കണമെന്ന് ആവശ്യം. ഫിൻ ഗെയ്ൽ നേതാവാണ് ആവശ്യം ഉന്നയിച്ചത്. വെള്ളിയാഴ്ച രാത്രി ക്യാമ്പർ വാനിന് നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് കൂടുതൽ പോലീസുകാരെ വിന്യസിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. പ്രദേശവാസികൾ തമ്മിലുള്ള പകയുടെ ഭാഗമാണ് ആക്രമണം എന്നാണ് പ്രാഥമിക വിവരം. അങ്ങിനെയെങ്കിൽ ഇതിന്റെ തുടർച്ചയായി ഇനിയും ആക്രമണങ്ങൾ ഉണ്ടാകും. ഇതേ തുടർന്നാണ് ഫിൻ ഗെയ്ൽ പ്രാദേശിക കൗൺസിലർ ആദം ടെസ്‌ക്കി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണം റാത്ത്കീലിൽ കൂടുതൽ പോലീസുകാർ വേണമെന്ന സൂചനയാണ് നൽകുന്നത്. ഇത് പറയുമ്പോൾ താൻ അരിശം കൊള്ളുകയാണ്. ഇത്തരം ചെറിയ സംഭവങ്ങൾ ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ നാം കണ്ടതാണ്. അതുകൊണ്ട് തന്നെ ഇത് ഫലപ്രദമായി പരിഹരിക്കുന്നതിന് കൂടുതൽ പോലീസ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പൂച്ചക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽക്കെട്ടി വഴിയിൽ ഉപേക്ഷിച്ചു. ഫാൽക്കരാഗിലെ കോൺവെന്റ് റോഡിൽ ആയിരുന്നു സംഭവം. സംഭവത്തെ ശക്തമായി അപലപിച്ച് മൃഗസംരക്ഷണ സംഘടന രംഗത്ത് എത്തി. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് നിന്നും പൂച്ചക്കുട്ടിയെ കണ്ടെടുത്തത്. മാലിന്യത്തിനിടയിൽ പ്ലാസ്റ്റിക് കവറിൽക്കെട്ടി നിക്ഷേപിച്ച നിലയിൽ ആയിരുന്നു. കണ്ടെത്തുമ്പോൾ പൂച്ചക്കുട്ടിയ്ക്ക് ജീവൻ ഉണ്ടായിരുന്നില്ല. പൂച്ചക്കുഞ്ഞിന് ശ്വാസം ലഭിക്കാതിരിക്കാൻ കവറുകൾ മുറുക്കെ കെട്ടിയിരുന്നതായി ഡൊണഗലിലെ മൃഗസംരക്ഷണ സംഘടന വ്യക്തമാക്കി. അനിയന്ത്രിതമായി പൂച്ചകൾ പെറ്റുപെരുകുന്നത് അയർലൻഡിൽ വലിയ പ്രശ്‌നമാണ്. എന്നാൽ പ്ലാസ്റ്റിക് കവറിൽക്കെട്ടി ഇത്തരത്തിൽ വഴിയിൽ ഉപേക്ഷിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംഘടന അറിയിച്ചു.
കാർലോ: കൗണ്ടി കാർലോയിൽ ആയുധങ്ങളും ലഹരിയും പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കാർലോ ഡ്രഗ്‌സ് യൂണിറ്റിന്റേതാണ് നടപടി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ആയുധങ്ങളും ലഹരിയും പിടിച്ചെടുത്തത്. നാല് തോക്കുകളും 45,000 യൂറോ വിലവരുന്ന ലഹരിയും ആയിരുന്നു കണ്ടെടുത്തത്. ലഹരി വസ്തുക്കളിൽ കൊക്കെയ്‌നും കഞ്ചാവും ഉൾപ്പെടുന്നുണ്ട്. അറസ്റ്റിലായവർക്ക് 40 വയസ്സ് പ്രായമുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: ഓൺലൈൻ ലൈംഗിക പീഡനത്തിന് ഇരയാകുന്നവർക്ക് മതിയായ സംരക്ഷണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഗാർഡ നാഷണൽ പ്രൊട്ടക്റ്റീവ് സർവ്വീസ് ബ്യൂറോ. 2024 തുടക്കം മുതൽ ഇതുവരെ 100 ലധികം കുട്ടികൾക്ക് സ്‌പെഷ്യലിസ്റ്റ് ഗാർഡ യൂണിറ്റുകൾ സംരക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 73 കുട്ടികളാണ് പീഡനത്തിന് ഇരയായത് എന്നും ജിഎൻപിഎസ്ബി വ്യക്തമാക്കുന്നു. ഓൺലൈൻ ചൈൽഡ് എക്‌സ്‌പ്ലോയിറ്റേഷൻ യൂണിറ്റിൽ നിന്നുള്ള കണക്കുകളാണ് ജിഎൻപിഎസ്ബി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 73 കുട്ടികൾ പീഡനത്തിന് ഇരയായപ്പോൾ ഈ വർഷം ഇതുവരെ ഇത് 39 ആണ്. അഞ്ച് വയസ്സ് പ്രായമുള്ള കുട്ടികൾ പോലും ഓൺലൈൻ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
