- കേക്ക് കഴിക്കലും സമ്മാനം നൽകലും മാത്രമല്ല; ഐറിഷ് ജനത ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇങ്ങനെ
- ഭവന നിർമ്മാണം; അയർലൻഡിന് വിദേശ തൊഴിലാളികളെ ആവശ്യം
- അയർലൻഡിലേക്ക് ലഹരി ഒഴുക്ക്; ലക്ഷ്യം ക്രിസ്തുമസ് വിപണി
- അയർലൻഡ് സന്ദർശിച്ച് മടങ്ങുന്നതിനിടെ അറസ്റ്റ്; മാസങ്ങൾക്ക് ശേഷം 58 കാരിയ്ക്ക് മോചനം
- പ്രതിഷേധം ഇനിയും തുടരും; നയം വ്യക്തമാക്കി ഐഎൻഎംഒ
- കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്
- സംഘടിത കുറ്റകൃത്യം; 20 കാരൻ അറസ്റ്റിൽ
- ഇസ്ലാമിലോ , ഖുർആനിലോ കറുത്ത വസ്ത്രം ധരിക്കണമെന്നും മുഖം മുഴുവൻ മറയ്ക്കണമെന്നും പറഞ്ഞിട്ടില്ല : ഡാനിഷ് ഇഖ്ബാൽ
Author: sreejithakvijayan
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർത്ഥി കാതറീൻ കനോലിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിൻ ഫെയ്ൻ. പാർട്ടി നേതൃത്വ യോഗത്തിന് പിന്നാലെയാണ് പ്രഖ്യാപനം. പാർട്ടി വനിതാ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് ആണ് ഇക്കാര്യം അറിയിച്ചത്. ആർക്ക് പിന്തുണ നൽകുമെന്ന കാര്യം ചർച്ച ചെയ്യാൻ ഇന്നലെ പാർട്ടി യോഗം ചേർന്നിരുന്നു. ഇതിലായിരുന്നു കാതറിന് പിന്തുണ നൽകാൻ തീരുമാനിച്ചത്. ഇതോടെ പാർട്ടി സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് കൂടിയാണ് വിരാമം ആയത്. കനോലിയ്ക്കായി സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുമെന്നും തിരഞ്ഞെടുപ്പ് ക്യാമ്പെയ്‌നിൽ സജീവമാകുമെന്നും സിൻ ഫെയ്ൻ വ്യക്തമാക്കിയിട്ടുണ്ട്.
ഡബ്ലിൻ/ ടോക്യോ: വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ അയർലൻഡിന് വീണ്ടും മെഡൽ നേട്ടം. അയർലൻഡിന് വേണ്ടി ഹെപ്റ്റാത്തലോണിൽ ഐറിഷ് താരം കേറ്റ് ഒ കോണർ വെള്ളിമെഡൽ നേടി. ജപ്പാനിലെ ടോക്യോയിൽ ആണ് വേൾഡ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നത്. അയർലൻഡിന്റെ ആദ്യത്തെ ഔട്ട്‌ഡോർ സീനിയർ മൾട്ടി- ഇവന്റ് മെഡലാണ് ഇത്. ഇതിന് പുറമേ 12 വർഷത്തിനിടെ രാജ്യത്തിന് ലഭിക്കുന്ന ആദ്യത്തെ വേൾഡ് ചാമ്പ്യൻഷിപ്പ് മെഡൽ കൂടിയാണ്. 6714 പോയിന്റുകളോട് കൂടിയായിരുന്നു കോണറിന്റെ മെഡൽ നേട്ടം. 6888 പോയിന്റോട് കൂടി അമേരിക്കയുടെ അന്ന ഹാൾ സ്വർണ മെഡൽ നേടി. ഒളിമ്പിക് ചാമ്പ്യൻ നാഫി തിയാം മത്സരത്തിൽ എട്ടാം സ്ഥാനത്ത് ആയിരുന്നു.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ യാത്രികർക്കായി തുറന്ന് കൊടുത്തു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ടെർമിനൽ തുറന്നത്. ഇന്നലെ വൈകീട്ടോടെ തന്നെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ ആയതായി അധികൃതർ വ്യക്തമാക്കി. ഇന്നലെ രാവിലെ 11.30 ഓടെയാണ് സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ അടച്ചിട്ടത്. ഇവിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഡിറ്റണേറ്ററുകൾ അടങ്ങിയ ബാഗുമായി ഒരാൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇയാൾ അറസ്റ്റിലായി എന്നാണ് റിപ്പോർട്ട്.
ഡബ്ലിൻ: അയർലൻഡിൽ കരാർ ശുചീകരണ തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്ക് വർധിപ്പിക്കും. പുതിയ എംപ്ലോയ്‌മെന്റ് റെഗുലേഷൻ ഓർഡർ (ഇആർഒ) പ്രകാരമാണ് വേതന നിരക്കുകൾ വർധിപ്പിക്കുന്നത്. അടുത്ത മാസം 17 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. മണിക്കൂറിന് 13.50 യൂറോ ആയിരുന്നു കരാർ ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന തുക. ഇത് മണിക്കൂറിൽ 14.10 യൂറോ എന്ന നിരക്കാക്കിയാണ് വർധിപ്പിച്ചിക്കുന്നത് . അടുത്ത വർഷം ജനുവരിയിൽ ഈ നിരക്കിൽ വീണ്ടും മാറ്റം വരുത്തും. 2026 ജനുവരി 1 മുതൽ 14.80 യൂറോ ആയിരിക്കും മിനിമം വേതനം.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷാ മുന്നറിയിപ്പ്. ഇതേ തുടർന്ന് രണ്ടാം ടെർമിനലിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിലും തടസ്സം നേരിടുന്നുണ്ട്. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് രണ്ടാമത്തെ ടെർമിനലിൽ നിന്നും ആളുകളെ മാറ്റിയത് എന്നാണ് വിമാനത്താവളം പ്രസ്താവനയിലൂടെ അറിയിക്കുന്നത്. യാത്രികരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത് എന്നും അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ പ്രദേശത്ത് പോലീസ് എത്തിയിട്ടുണ്ട്. വിമാനത്താവള അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി അനുസരിക്കണമെന്നാണ് യാത്രികർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഡബ്ലിൻ: കാർ യാത്ര ഏറ്റവും ബുദ്ധിമുട്ടേറിയ നഗരങ്ങളിൽ ഒന്നായി ഡബ്ലിൻ. നേഷൻ വൈഡ് വെഹിക്കിൾ കോൺട്രാക്റ്റ്‌സിന്റെ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. കാറോടിക്കാൻ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഡബ്ലിൻ നഗരം ഉള്ളത്. ഗവേണം പ്രകാരം കാറോടിയ്ക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ നഗരം മെക്‌സിക്കോ സിറ്റിയാണ്. ബാങ്കോക്ക് ആണ് രണ്ടാം സ്ഥാനത്ത്. മാഡ്രിഡ്, ഇസ്താംബുൾ എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. പട്ടികയിൽ ഡബ്ലിനെ കഴിഞ്ഞാൽ ആറാം സ്ഥാനത്ത് ജോഹന്നസ്ബർഗാണ് ഇടം നേടിയിരിക്കുന്നത്. അടുത്തിടെയായി ‘ ഡബ്ലിൻ കാർ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാണോ?’ എന്ന് സർച്ച് ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്. ഗതാഗതക്കുരുക്കും നഗരത്തിൽ കൂടുതലാണ്. ഗതാഗതക്കുരുക്ക്, ദിശ കണ്ടെത്തൽ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഡബ്ലിൻ: സ്വതന്ത്ര ഇടതുപക്ഷ സ്ഥാനാർത്ഥി കാതറിൻ കനോലിയെ പിന്തുണച്ച് ഗ്രീൻ പാർട്ടി. പാർട്ടി വക്താവ് റോഡ്രിക്ക് ഒ ഗോർമൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കാതറിൻ കനോലിയുടെ സ്ഥാനാർത്ഥിത്വത്തിന് കരുത്തേറിയിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ കാതറിൻ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം പാർട്ടിയ്ക്കുള്ളിൽ അഭിപ്രായ വോട്ടെടുപ്പ് നടന്നിരുന്നു. ഇതിന് ശേഷമാണ് കാതറിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചത്. നിലവിൽ സോഷ്യൽ ഡെമോക്രാറ്റ്‌സ്, ലേബർ, പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്നീ പാർട്ടികളുടെയും നിരവധി സ്വതന്ത്ര ടഡിമാരുടെയും സെനറ്റർമാരുടെയും പിന്തുണ കാതറിന് ഉണ്ട്.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ഇവർക്ക് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 60 വയസ്സുള്ള സ്ത്രീയ്ക്കാണ് പരിക്കേറ്റത്. ലാറ്റെറാഗിലെ ആർ498 ൽ ആയിരുന്നു അപകടം ഉണ്ടായത്. റോഡിലൂടെ നടന്ന് പോകുകയായിരുന്നു ഇവർ. അപകടത്തിൽ സാരമായി പരിക്കേറ്റ ഇവരെ ഗാൽവെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തിന് പിന്നാലെ പരിശോധനകൾക്കായി റോഡ് അടച്ചു.
ഡബ്ലിൻ: കഴിഞ്ഞ 16 മാസത്തിനിടെ ഗാർഡ സേനയിൽ നിന്നും പുറത്തായത് 15 ഉദ്യോഗസ്ഥർ. ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തിയതായി കണ്ടെത്തിയവരാണ് ഇവർ. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് തുടർന്ന് രാജിവച്ച് പോയവരാണ് ഇവരിൽ ഭൂരിഭാഗവും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് സേനയിൽ നിന്നും രണ്ട് ഗാർഡകളെ പിരിച്ചുവിട്ടു. 11 പേർ രാജിവച്ചു. രണ്ട് പേർ വിരമിയ്ക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ. ഇവരിൽ ഒരാൾ സർജന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. 11 പേർ റാങ്ക് ആൻഡ് ഫയൽ ഗാർഡയും മൂന്ന് പേർ ഗാർഡ റിസർവ്വ് ഉദ്യോഗസ്ഥരുമാണ്. അതേസമയം കോടതി ശിക്ഷിക്കുന്നതിന് മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കെ രാജിവച്ചതോ വിരമിച്ചതോ ഉദ്യോഗസ്ഥർ ഇക്കൂട്ടത്തിൽ ഇല്ല. 2020 മുതൽ 198 ഗാർഡകളെ സസ്‌പെൻഡ് ചെയ്തു. ഇതേ കാലയളവിൽ 15,000 പരാതികളാണ് ഗാർഡ ഉദ്യോഗസ്ഥരെക്കുറിച്ച് സേനയ്ക്ക് ലഭിച്ചത്.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ മുൻ പ്രധാനമന്ത്രി ബെർട്ടി അർഹെൻ കോയ്. തനിക്ക് ജിം ഗാവിനെയും ഹെതർ ഹംഫ്രീസിനെയും നന്നായി അറിയാമെന്ന് ആയിരുന്നു ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ആരെയും അമിതമായി പിന്തുണയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഐറിഷ് മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാവിന് ആശംസകൾ. സത്യം പറഞ്ഞാൽ ആരെയും താൻ അമിതമായി പിന്തുണയ്ക്കുന്നില്ല. ജിമ്മിനെ തനിക്ക് നന്നായി അറിയാം. ഹെതർ ഹംഫ്രീസിനെയും നന്നായി അറിയാം. ആര് ജയിക്കുമെന്ന് നോക്കാം. പോളിംഗ് ബൂത്തിന്റെ പവിത്രതയെ മാനിച്ചുകൊണ്ട് തന്റെ വോട്ട് സൂക്ഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ബെർട്ടിയും തയ്യാറെടുത്തിരുന്നു. എന്നാൽ ഫിയന്ന ഫെയ്ൽ ജിം ഗാവിനെ പിന്തുണയ്ക്കുന്നതായി വ്യക്തമായതോടെ അദ്ദേഹം തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
