- കേക്ക് കഴിക്കലും സമ്മാനം നൽകലും മാത്രമല്ല; ഐറിഷ് ജനത ക്രിസ്തുമസ് ആഘോഷിക്കുന്നത് ഇങ്ങനെ
- ഭവന നിർമ്മാണം; അയർലൻഡിന് വിദേശ തൊഴിലാളികളെ ആവശ്യം
- അയർലൻഡിലേക്ക് ലഹരി ഒഴുക്ക്; ലക്ഷ്യം ക്രിസ്തുമസ് വിപണി
- അയർലൻഡ് സന്ദർശിച്ച് മടങ്ങുന്നതിനിടെ അറസ്റ്റ്; മാസങ്ങൾക്ക് ശേഷം 58 കാരിയ്ക്ക് മോചനം
- പ്രതിഷേധം ഇനിയും തുടരും; നയം വ്യക്തമാക്കി ഐഎൻഎംഒ
- കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്
- സംഘടിത കുറ്റകൃത്യം; 20 കാരൻ അറസ്റ്റിൽ
- ഇസ്ലാമിലോ , ഖുർആനിലോ കറുത്ത വസ്ത്രം ധരിക്കണമെന്നും മുഖം മുഴുവൻ മറയ്ക്കണമെന്നും പറഞ്ഞിട്ടില്ല : ഡാനിഷ് ഇഖ്ബാൽ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ ഇന്ന് തടസ്സം നേരിടും. യൂറോപ്യൻ എയർപോർട്ടുകളിൽ ഇന്നലെ ഉണ്ടായ സാങ്കേതിക തകരാറിന്റെ തുടർച്ചയായിട്ടാണ് യാത്രികർക്ക് ഡബ്ലിൻ വിമാനത്താവളത്തിൽ ബുദ്ധിമുട്ടുകൾ നേരിടുക. ലഗേജുകൾ ചെക്ക് ഇൻ ചെയ്യുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും താമസം നേരിട്ടേക്കുമെന്നാണ് അറിയിപ്പ്. ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളിൽ പലതും റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് എയർലൈൻ ആയ എയർ ലിംഗസ് വ്യക്തമാക്കുന്നു. ബുദ്ധിമുട്ട് നേരിട്ട യാത്രികരുമായി തങ്ങൾ ബന്ധപ്പെടുന്നുണ്ട്. യാത്രയ്ക്ക് മുന്നോടിയായി എല്ലാവരും എസ്എംഎസോ വെബ്‌സൈറ്റോ പരിശോധിക്കണമെന്നും എയർലൈൻ വ്യക്തമാക്കി. ബാഗേജ് ചെക്ക് ഇൻ ചെയ്യുന്ന സംവിധാനത്തിലെ പിഴവാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചത്.
ഡബ്ലിൻ: കടകളിലെ മോഷണും ജീവനക്കാർക്കെതിരായ ചൂഷണവും തടയാൻ അടിയന്തിര നടപടി വേണമെന്ന് ആവശ്യം. ചില്ലറ വ്യാപാരികളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു സമഗ്ര പദ്ധതി വഴി സർക്കാർ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അടുത്തിടെ കടകളിൽ ഉണ്ടായ മോഷണം സംബന്ധിച്ച വിവരങ്ങൾ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യം ഉയർന്നത്. രാജ്യവ്യാപകമായി മാർച്ചുവരെ രാജ്യത്ത് കടകളിലെ മോഷണം സംബന്ധിച്ച 33,000 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ മൂന്ന് ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.
കോർക്ക്: കോർക്കിൽ വാഹനാപകടം. 40 വയസ്സുകാരൻ മരിച്ചു. ഇന്നലെ രാത്രി മിച്ചൽസ്ടൗണിൽ ആയിരുന്നു സംഭവം. 40 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജംഗ്ഷൻ 11 നും ജംഗ്ഷൻ 12 നും ഇടയിൽ രാത്രി 9.15 ഓടെയായിരുന്നു സംഭവം. അതുവഴി നടന്ന് പോകുകയായിരുന്നു 40 കാരൻ. ഇതിനിടെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 40 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ നിന്നും അര നൂറ്റാണ്ട് മുൻപ് കാണാതായ കൗമാരക്കാരെക്കുറിച്ചുള്ള വിവരങ്ങൾക്കായി പുതിയ അഭ്യർത്ഥനയുമായി പോലീസ്. ബെൽഫാസ്റ്റിൽ നിന്നും 56 വർഷങ്ങൾക്ക് മുൻപ് കാണാതായ ഡേവിഡ് ലെക്കി, ജൊനാതൻ അവെൻ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് തേടുന്നത്. 1969 ൽ കാണാതാകുമ്പോൾ ഡേവിഡ് ലക്കിയ്ക്ക് 11 വയസ്സും ജൊനാതൻ അവെന് 14 വയസ്സും ആയിരുന്നു പ്രായം. മാമെൽ സ്ട്രീറ്റിൽവച്ചായിരുന്നു ഡേവിഡിനെ കാണാതെ ആയത്. സിഡെൻഹാം ഡ്രൈവിലെ വീട്ടിൽ നിന്നായിരുന്നു ജൊനാതനെ കാണാതായത്. വീട്ടുകാരെ ചോദ്യം ചെയ്തതിൽ നിന്നും കുട്ടികൾ വീടുപേക്ഷിച്ച് പോകുന്നതിനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നാണ് പോലീസിന് വ്യക്തമായത്. നോർതേൺ അയർലൻഡ് പോലീസിലെ ലെഗസി ഇൻവസ്റ്റിഗേഷൻ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. ഇവരെ കാണാതായത് മുതൽ വലിയ ദു:ഖം ആണ് കുടുംബം അനുഭവിക്കുന്നത് എന്നും, ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.
ഡബ്ലിൻ: പബ്ലിക് നഴ്‌സിംഗ് ഹോമുകളിലെ ഗുതുരത സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹിഖ്വയ്ക്ക് ( ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി) അധിക അധികാരങ്ങൾ നൽകാൻ തീരുമാനം. മന്ത്രി കീരൻ ഒ ഡോണലാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച നിർദ്ദേശം അടുത്ത മാസം സർക്കാരിന് മുൻപിൽ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗി സുരക്ഷാ നിയമത്തിലെ ഭേദഗതിയിലൂടെയാകും ഇത് സാധ്യമാക്കുക എന്നാണ് സൂചന. രോഗികളുടെ സുരക്ഷയെ ഹനിക്കുന്ന പ്രവൃത്തികൾ നഴ്‌സിംഗ് ഹോമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായാൽ വിഷയത്തിൽ സ്വതന്ത്രമായി അവലോകനം നടത്താൻ കമ്മീഷനെയോ ഏജൻസിയെയോ നിയമിക്കാനുള്ള അധികാരം ഹിഖ്വയ്ക്ക് നൽകും. ഇതിന് പുറമേ രോഗിയുടെ സുരക്ഷയെ മുൻനിർത്തി കൂടുതൽ അധികാരങ്ങൾ നൽകും. ഹോം കെയർ സംബന്ധിച്ച നിയമങ്ങളിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ഡോണൽ ആലോചിക്കുന്നുണ്ട്. അടുത്തിടെ നഴ്‌സിംഗ് ഹോമുകളിലെ സുരക്ഷാ വീഴ്ച വലിയ ചർച്ചാ വിഷയം ആയിരുന്നു. ഇതിന് പിന്നാലെയാണ് നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുകയായിരുന്ന വളർത്ത് നായ്ക്കളെ രക്ഷിച്ചു. 14 നായ്ക്കളെയാണ് പോലീസ് എത്തി രക്ഷിച്ചത്. വെസ്റ്റ് ഡൊണഗലിൽ ആയിരുന്നു സംഭവം. പ്രതിയ്‌ക്കെതിരെ സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. നായ്ക്കളെ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരിക്കുന്നതായി ഗ്ലെന്റീസ് ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുരുമ്പെടുത്ത ഇരുമ്പ് കൂടിന് ഉള്ളിൽ ആയിരുന്നു നായ്ക്കളെ പാർപ്പിച്ചിരുന്നത്. ശരീരത്തിൽ വിസർജ്യം പുരണ്ട ഇവ വളരെ മോശം അവസ്ഥയിൽ ആയിരുന്നു. മുഴുവൻ നായ്ക്കൾക്കും പോലീസ് വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം നൽകി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് യാത്രക്കാരി. വിനോദസഞ്ചാരത്തിനായി അമേരിക്കയിൽ നിന്നെത്തിയ ഡോണയാണ് മുൾമുനയിൽ നിർത്തപ്പെട്ട നിമിഷങ്ങളെക്കുറിച്ച് പ്രതികരിച്ചത്. വിമാനത്താവളത്തിലെ രംഗങ്ങൾ ഒരു ദു:സ്വപ്‌നം പോലെയാണ് തോന്നുന്നത് എന്ന് ഡോണ പറഞ്ഞു. രണ്ട് ആഴ്ച മുൻപാണ് യൂറോപിൽ അവധി ആഘോഷിക്കാൻ ഡോണ എത്തിയത്. ടെർമിനലിൽ നിന്നും എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മാറി. ആ ദിവസം യാതൊരു അനൗൺസ്‌മെന്റും ഉണ്ടായില്ല. ഒരു നിർദ്ദേശവും പിന്നീട് ലഭിച്ചില്ല. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എല്ലാവരുടെയും അവസ്ഥ ഇത് തന്നെയായിരുന്നു. വിമാനത്താവളത്തിൽ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു ദു:സ്വപ്‌നം പോലെ തോന്നുന്നു. തിങ്കളാഴ്ച ആണ് ഇനി വിമാനം ഉള്ളത്. അതുവരെ തുടരാൻ താമസസൗകര്യം പോലും ആരും ഏർപ്പാടാക്കി തന്നിരുന്നില്ലെന്നും ഡോണ ആരോപിച്ചു.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാർലോ കൗണ്ടി കൗൺസിലിന്റെ പിന്തുണ തേടുന്നതിൽ പരാജയപ്പെട്ട് ഗാരെത്ത് ഷെറിഡൻ. വോട്ടെടുപ്പിൽ ഏഴ് വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് അനുകൂലമായി ലഭിച്ചത്. അതേസമയം കൗൺസിലിലെ 11 പേർ അദ്ദേഹത്തിന് പിന്തുണ നൽകുന്നതിനെ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ കൗൺസിലിന്റെ പിന്തുണ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയ്‌ക്കോ, ഫിയന്ന ഫെയിൽ സ്ഥാനാർത്ഥിയ്‌ക്കോ ലഭിക്കും. തനിക്ക് പിന്തുണ നൽകിയ കൗൺസിലർമാർക്ക് ഷെറിഡൻ നന്ദി പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ആയിരിക്കും താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. 80 വയസ്സുള്ള റോബർട്ട് റസ്സൽ ബാംബർ ( റോയ്) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത് എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ബാലിമെനയിലെ മൂർഫീൽഡ്‌സ് റോഡിൽവച്ചായിരുന്നു ബാംബറിന് പരിക്കേറ്റ അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ ടൊയാട്ട അയ്‌ഗോയിലാണ് ബാംബർ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് നാളിതുവരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ആരോഗ്യനില വഷളായതോടെയായിരുന്നു മരണം.
ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിൽ ആൾമാറാട്ടം നടത്താൻ പദ്ധതിയിട്ട ഡ്രൈവിംഗ് പരിശീലകനെതിരെ കേസ്. 50 കാരനും ഡബ്ലിൻ 15 ലെ താമസക്കാരനുമായ ഡാനിയേൽ ട്രിഫാനെതിരെയാണ് കേസ് എടുത്തത്. തിയറി ടെസ്റ്റിൽ ആൾമാറാട്ടം നടത്താൻ ആയിരുന്നു ട്രിഫാന്റെ പദ്ധതി. സംഭവത്തിൽ അറസ്റ്റിലായ ഡാനിയേൽ ട്രിഫാനെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഇയാൾക്കെതിരെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങൾ ചുമത്തി. 2006 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 71ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ആധാരമായ തെളിവുകൾ പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
