- ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
- ലക്ഷണമൊത്തെ ആര്.എസ്.എസ് ഏജന്റ് പിണറായി ; കെ.ജി മാരാര് ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണ്
- ‘ഗോൾവാൾക്കറുടെ ചിത്രത്തിൽ വി ഡി സതീശൻ വിളക്കുകൊളുത്തിയത് ഏത് ഡീൽ?’; ചോദ്യമുന്നയിച്ച് മുഖ്യമന്ത്രി
- പ്രതിസന്ധി സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം; ഇന്ത്യയിൽ ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്ര സർക്കാർ
- ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ ക്രമക്കേടില്ല; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
- ഇന്ധന വില വര്ധിപ്പിച്ച് നയാര എനര്ജി; പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി
- ഇത്രയും അനുഭവങ്ങൾക്ക് ശേഷവും ഒന്നും പഠിക്കുന്നില്ല ; രാഹുൽ ദേശീയ നേതാവാണെങ്കിലും പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങൾ പോലും അറിയില്ല ; പിണറായി
- സെന്റ് പാട്രിക് ദിനത്തിൽ ആക്രമണം; പരിക്കേറ്റ 50 കാരൻ മരിച്ചു
Author: sreejithakvijayan
ഡബ്ലിൻ: ലുവാസ് ലൈനിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട പദ്ധതിയ്‌ക്കെതിരെ ഹൈക്കോടതിയിൽ ഹർജികൾ. പ്രദേശത്തെ രണ്ട് പ്രമുഖ ബിസിനസ് സ്ഥാപനങ്ങളാണ് പുതുതായി നിയമ നടപടി സ്വീകരിച്ചത്. ഇതോടെ പദ്ധതിയ്‌ക്കെതിരെ മൂന്ന് കേസുകളാണ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ഫിൻഗ്ലാസിലെ ലുവാസ് ലൈനിന്റെ വിപുലീകരണം ആണ് നടക്കാനിരിക്കുന്നത്. ഈ പദ്ധതിയ്ക്ക് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് നൽകിയ അനുമതി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഡബ്ലിൻ: പലസ്തീനായുള്ള സാമ്പത്തിക സഹായം വർധിപ്പിച്ച് അയർലൻഡ്. ഈ വർഷം 42 മില്യൺ യൂറോ സഹായമായി നൽകാനാണ് തീരുമാനം. കഴിഞ്ഞ വർഷം 36 മില്യൺ യൂറോയാണ് അയർലൻഡ് സഹായമായി നൽകിയത്. വിദേശകാര്യമന്ത്രി ഹെലെൻ മക്കെന്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈജിപ്തിനും ഗാസയ്ക്കും ഇടയിലെ റഫയിൽ മക്കെന്റി സന്ദർശനം നടത്തിയിരുന്നു. ഈ വേളയിൽ ആയിരുന്നു പ്രഖ്യാപനം.
ഡബ്ലിൻ: അയർലൻഡിലെ ഇറാൻ അംബാസിഡർ ഔദ്യോഗികമായി സ്ഥാനം ഏൽക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ മാറ്റിവച്ചു. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി മാറ്റിയത്. ചടങ്ങുമായി ബന്ധപ്പെട്ട പുതിയ തിയതി പിന്നീട് പുറത്തുവിടും. ഇന്ന് രാവിലെ ചടങ്ങ് നടത്താൻ ആയിരുന്നു തീരുമാനം. എന്നാൽ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഔപചാരിക ചടങ്ങ് സംഘടിപ്പിക്കുന്നത് അനുചിതമാണെന്നാണ് വിദേശകാര്യ വകുപ്പിന്റെ വിലയിരുത്തൽ. ഇഷാഗ് അൽ ഹബീബിയാണ് അയർലൻഡിലെ നിയുക്ത ഇറാൻ അംബാസിഡർ.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റിന്റെ വ്യാപക പരിശോധന. അനധികൃതമായി താമസിച്ചുവരികയായിരുന്ന 234 പേരാണ് പോയ വർഷം അറസ്റ്റിലായത്. വിവിധയിടങ്ങളിലായി 187 പരിശോധനകളാണ് 2025 ൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടത്തിയത്. 2024 മായി താരതമ്യം ചെയ്യുമ്പോൾ അറസ്റ്റിലായവരുടെ എണ്ണത്തിൽ 169 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. പരിശോധനകളിൽ 76 ശതമാനവും. വടക്കൻ അയർലൻഡിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്ഥാനമില്ലെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് പ്രതികരിച്ചു.
ആൻഡ്രിം: ആൻഡ്രിമിൽ റോഡ് അപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ക്രംലിനിലെ നട്ട്‌സ് കോർണറിൽ ആയിരുന്നു സംഭവം. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നീല നിറത്തിലുള്ള ഫോർഡ് ഫിയെസ്റ്റയും സിൽവർ സ്‌കോഡയും ആയിരുന്നു കൂട്ടിയിടിച്ചത്. അപകടത്തിൽ യുവതിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഈ അക്കാദമിക വർഷം 168 പുതിയ സ്‌പെഷ്യൽ ക്ലാസുകൾ. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 159 സ്‌കൂളുകൾക്കാണ് സ്‌പെഷ്യൽ ക്ലാസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്നലെ തന്നെ സ്‌കൂളുകൾക്ക് കൈമാറിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ക്ലാസുകൾക്ക് അംഗീകാരം നൽകി കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും. കോർക്കിലെ സ്‌കൂളുകളിൽ 13 സ്‌പെഷ്യൽ ക്ലാസുകൾ ആണ് നടക്കുക. ടിപ്പററിയിലെ സ്‌കൂളുകളിൽ എട്ട് ക്ലാസുകളും, മീത്തിലെ സ്‌കൂളുകളിൽ എട്ട് ക്ലാസുകളും നടക്കും.
ഡബ്ലിൻ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ദുരുപയോഗം ചെയ്യുന്ന ടെക് കമ്പനികൾക്കെതിരെ നിലപാട് കടുപ്പിച്ച് അയർലൻഡ്. ടെക് കമ്പനികൾക്ക് പിഴ ഈടാക്കുന്നത് സംബന്ധിച്ച നിയമ നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കും. എലോൺ മസ്‌കിന്റെ ഗ്രോക്ക് ബോട്ടുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അയർലൻഡ് നിലപാട് കർശനമാക്കുന്നത്. കുറ്റകൃത്യങ്ങൾക്ക് ഭീമമായ തുകയാണ് കമ്പനികളിൽ നിന്നും ഈടാക്കുക. 35 മില്യൺ യൂറോ മുതൽ കമ്പനിയുടെ വാർഷിക വിറ്റുവരവിന്റെ ഏഴ് ശതമാനം വരെ പിഴയായി ഈടാക്കിയേക്കും. ഇത് സംബന്ധിച്ച ബിൽ അതിവേഗം സഭ പാസാക്കിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിയമത്തിന്റെ രൂപീകരണത്തിന് മേൽനോട്ടം വഹിക്കാൻ ഓഗസ്റ്റിൽ പുതിയ അതോറിറ്റിയ്ക്ക് രൂപം നൽകും.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ആദ്യ സ്റ്റോറുമായി ബ്യൂട്ടി റീട്ടെയ്‌ലറായ സെഫോറ. അടുത്ത മാസം മുതൽ ബെൽഫാസ്റ്റിലെ വിക്ടോറിയ സ്‌ക്വയർ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സമീപ ഭാവിയിൽ വടക്കൻ അയർലൻഡിലെയും അയർലൻഡിലെയും കൂടുതൽ സ്ഥലങ്ങളിൽ സെഫോറ സ്‌റ്റോറുകൾ തുറക്കും. ഫെബ്രുവരി 12 ന് സ്റ്റോർ തുറക്കുമെന്നാണ് കമ്പനി വക്താക്കൾ അറിയിക്കുന്നത്. ബെൽഫാസ്റ്റിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രമാണ് വിക്ടോറിയ സ്‌ക്വയർ. ഇവിടെ 2,550 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് സെഫോർ സ്‌റ്റോർ ഒരുക്കിയിരിക്കുന്നത്. യുകെയാണ് സെഫോറിന്റെ പ്രവർത്തന കേന്ദ്രം. ഇവിടെ 12 ഷോറൂമുകൾ കമ്പനിയ്ക്കുണ്ട്. കമ്പനിയുടെ 13ാമത്തെ സ്‌റ്റോറും അയർലൻഡ് ദ്വീപിലെ ആദ്യ സ്റ്റോറുമാണ് ബെൽഫാസ്റ്റിലേത്.
ഡബ്ലിൻ: അയർലൻഡിൽ ചുവടുറപ്പിക്കാനൊരുങ്ങി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അജന്ത. അധികം വൈകാതെ കമ്പനി അയർലൻഡിൽ ഉത്പാദനം ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ആഗോളതലത്തിൽ കമ്പനി വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അയർലൻഡിലും കമ്പനി ഉത്പാദനം ആരംഭിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അജന്ത പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ ഏഴ് ഉത്പാദന കേന്ദ്രങ്ങളാണ് അജന്തയ്ക്ക് ഉള്ളത്. ആറ് പ്ലാന്റുകൾ ഫിനിഷ്ഡ് ഫോർമുലേഷനുകളും ഒരു പ്ലാന്റ് ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുമാണ് നിർമ്മിക്കുന്നത്. കമ്പനി സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 11,000 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.
ഡബ്ലിൻ: നഴ്‌സുമാർക്കായുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകളിലെ പ്രശ്‌നങ്ങളിൽ പരിഹാരം കാണമെന്ന ആവശ്യവുമായി മെെഗ്രന്റ് നഴ്‌സസ് അയർലൻഡ്. പെർമിറ്റുകളുടെ പ്രൊസസിംഗിൽ കാലതാമസവും നിരസിക്കലും വർധിച്ചതോടെയാണ് ആവശ്യവുമായി സംഘടന രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് ഐഎൻഎംഒയുമായി എംഎൻഐ അടിയന്തിര യോഗം ചേർന്ന് ചർച്ച നടത്തി. വർക്ക് പെർമിറ്റുകൾക്കായി അപേക്ഷ നൽകി മാസങ്ങൾ പിന്നിട്ടിട്ടും പെർമിറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇത് ലഭിച്ചാൽ മാത്രമേ ഇവർക്ക് റെസിഡൻസ് പെർമിറ്റ് ലഭിക്കുകയുളളൂ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
