- ഡൗണിൽ കാരവന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
- ക്യാൻസർ രോഗികൾക്ക് പുതിയ എഐ ടൂൾ; നിർണായക ചുവടുവയ്പ്പുമായി ഡബ്ലിനിലെ ആശുപത്രി
- വെസ്റ്റ്മീത്തിൽ വാഹനാപകടം; 60 കാരൻ മരിച്ചു
- ജോലി കഴിഞ്ഞ് മടങ്ങും വഴി കാർ പുഴയിലേക്ക് മറിഞ്ഞു; കോർക്കിൽ മലയാളി യുവാവിന് ദാരുണാന്ത്യം
- അർമാഗിൽ ലഹരിവേട്ട; നാല് പേർ അറസ്റ്റിൽ
- മക്കളെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കൾക്ക് തടവ് ശിക്ഷ
- മാനേജ്മെന്റിന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചു; സമരത്തിൽ നിന്നും പിന്മാറി കെയർഡോക്ക് ജീവനക്കാർ
- രാജൻ ദേവസ്യ അയർലൻഡിലെ പീസ് കമ്മീഷണർ
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്. പലസ്തീൻ അനുകൂലികളായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ട് ടണലിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർ ആയിരുന്നു ഇവർ. പ്രകടനത്തിനിടെ പ്രവർത്തകർ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ ഉൾപ്പെട്ട രണ്ട് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന ലംഘനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്. അതേസമയം പെപ്പർ സ്പ്രേ ഉപയോഗിച്ചായിരുന്നു ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് നേരിട്ടത്. കഴിഞ്ഞ ദിവസം ആയിരുന്നു പലസ്തീൻ അനുകൂലികളുടെ പ്രതിഷേധ പ്രകടനം. ഗാസയിലേക്ക് സഹായവുമായി പോയവരെ ഇസ്രായേൽ നാവിക സേന കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
ഡബ്ലിൻ: ക്രെഡിറ്റ് യൂണിയനുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ. പുതിയ മാറ്റങ്ങൾ സർക്കാർ സ്വാഗതം ചെയ്തു. ക്രെഡിറ്റ് യൂണിയനുകളുടെ ഭവന, ബിസിനസ് വായ്പാ ശേഷി 6.6 ബില്യണായി വർധിപ്പിച്ചാണ് പരിഷ്കാരം വരുത്തിയിരിക്കുന്നത്. റെഗുലേറ്ററി ലെൻഡിംഗ് പരിധികളിൽ ക്രെഡിറ്റ് യൂണിയൻ ലെൻഡിംഗ് ചട്ടക്കൂടിൽ സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് മറ്റം വരുത്തിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ പ്രകാരം ഭവന വായ്പാ പരിധി മൊത്തം ആസ്തിയുടെ 30 ശതമാനം ആയി വർധിപ്പിച്ചു. ബിസിനസ് വായ്പകൾക്കുള്ള വായ്പാ പരിധി മൊത്തം ആസ്തിയുടെ 15 ശതമാനം ആയി വർധിപ്പിച്ചു. ഭവന ബിസിനസ് വായ്പകൾക്കുള്ള ഏകാഗ്രത പരിധികൾ വേർപെടുത്തി. സെക്കന്റ് ഹോം വാങ്ങുമ്പോൾ 30% ഭവന വായ്പ പരിധിയിൽ 2.5% സബ്ലിമിറ്റ് ഏർപ്പെടുത്തും.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവാവ് മരിച്ച സംഭവത്തിൽ അറസ്റ്റ്. 20 വയസ്സുള്ള യുവതിയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി പോലീസ് യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയായിരുന്നു സുയിറിലെ കാരിക്കിലെ വീടിനുള്ളിൽ യുവാവ് അവശനിലയിൽ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഉടനെ വീട്ടിൽ എത്തിയ പോലീസ് യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. 20 കാരിയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മീത്ത്: കൗണ്ടി മീത്തിലെ അഗെറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പ്രദേശവാസികൾ ആണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം പരിശോധനകൾക്ക് ശേഷം നാവനിലെ അവർ ലേഡി ആശുപത്രിയിലേക്ക് മാറ്റി.
ലെബനൻ/ ഡബ്ലിൻ: ഐറിഷ് സമാധാന സേനയുടെ താവളത്തിന് സമീപം ഇസ്രായേൽ ഡ്രോണുകളുടെ ഗ്രനേഡ് വർഷം. തെക്കൻ ലെബനനിലെ താവളത്തിന് സമീപമാണ് ഡ്രോണുകൾ എത്തിയത്. ഗ്രനേഡ് ആക്രമണത്തിൽ ആർക്കും പരിക്കില്ല. യുഎൻപി 6-52 ലെ ഐറിഷ് ഔട്ട്‌പോസ്റ്റിന് സമീപം ആയിരുന്നു സംഭവം. ഈ സമയം സേനാംഗങ്ങളും ജനങ്ങളും ചേർന്ന് ബോംബുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയായിരുന്നു. ഗ്രനേഡ് ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥരും പ്രദേശവാസികളും രക്ഷപ്പെട്ടത്.
ഡബ്ലിൻ: എഐ സാങ്കേതിക വിദ്യയിൽ പുലിവാല് പിടിച്ച് ഐറിഷ് ഗാർഡ. ആളുകൾ എഐ നിർമ്മിത വീഡിയോകൾ യഥാർത്ഥ സംഭവം എന്ന വ്യാജേന ഗാർഡകൾക്ക് അയച്ച് നൽകുന്നത് വ്യാപകമാകുന്നു. ഇതേ തുടർന്ന് ഗാർഡകൾക്ക് അനാവശ്യ അന്വേഷണങ്ങൾ നടത്തേണ്ടതായും വരുന്നു. വീടുകളിൽ കള്ളന്മാർ അതിക്രമിച്ച് കടക്കുന്ന എഐ വീഡിയോകൾ ഉൾപ്പെടെയാണ് ആളുകൾ ഗാർഡയ്ക്ക് അയച്ച് നൽകുന്നത്. യഥാർത്ഥ സംഭവം പോലെ തോന്നിക്കുന്ന ഇത്തരം വീഡിയോകളിൽ വിശ്വസിക്കുന്ന ഗാർഡ അന്വേഷണം ആരംഭിക്കും. അന്വേഷണത്തിനൊടുവിൽ ആണ് ഇതെല്ലാം വ്യാജമാണെന്ന് വ്യക്തമാകുക. പലപ്പോഴും തമാശയ്ക്ക് കാമുകൻ കാമുകിയ്‌ക്കോ അല്ലെങ്കിൽ സുഹൃത്തുക്കൾക്കോ അയക്കുന്ന വീഡിയോകൾ ആയിരിക്കും ഇത്. എന്നാൽ വീഡിയോ ലഭിച്ചവർ ഇത് വിശ്വസിച്ച് ഗാർഡയ്ക്ക് അയക്കുകയാണ് പതിവ്. അതേസമയം ഇത്തരം വീഡിയോകൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.
ഡബ്ലിൻ: യൂറോസോണിലൂടനീളം ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനം ആരംഭിക്കാൻ ഐറിഷ് ബാങ്കുകൾ. പണമിടപാടുകൾ കൂടുതൽ ലളിതവും എളുപ്പമുള്ളതും ആക്കുക ലക്ഷ്യമിട്ടാണ് നീക്കം. ദിവസങ്ങൾക്കുള്ളിൽതന്നെ ഈ സൗകര്യങ്ങൾ നിലവിൽവരും. യൂറോപ്യൻ യൂണിയന്റെ ഇൻസ്റ്റന്റ് പേയ്‌മെന്റ്‌സ് റെഗുലേഷന്റെ ഭാഗമായിട്ടാണ് സേവനങ്ങൾ അവതരിപ്പിക്കുന്നത്. സൗകര്യങ്ങൾ നിലവിൽവരുന്നതോട് കൂടി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 24 മണിക്കൂറും പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. സെക്കന്റുകൾക്കുള്ളിൽ തന്നെ പണമിടപാട് പൂർത്തിയാകും എന്നതാണ് ഇത്തരം പേയ്‌മെന്റുകളുടെ സവിശേഷത. പണം അയച്ച് 10 സെക്കന്റുകൾക്കുള്ളിൽതന്നെ സ്വീകർത്താവിന് പണം ലഭിച്ചതായുള്ള സന്ദേശം ലഭിക്കും.
ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിലെ ഹോട്ടലിൽ മോഷണം. ജീവനക്കാരനെ ഭീഷണിപ്പെടുത്തി അക്രമി പണവുമായി കടന്ന് കളഞ്ഞു. ഷെരീഫ് സ്ട്രീറ്റിലെ ഹോട്ടലിലായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. കൈവശം മാരകായുധങ്ങളുമായി ഹോട്ടലിൽ എത്തിയ അക്രമി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പണവുമായി അവിടെ നിന്നും രക്ഷപ്പെട്ടു.
കാവൻ: കൗണ്ടി കാവനിലെ ബെയിലബ്രോയിൽ മരിച്ച മലയാളി ജോൺസൺ ജോയുടെ കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിയ്ക്കുന്നതിനും സംസ്‌കാര ചടങ്ങുകൾക്കുമുള്ള പണം കുടുംബത്തിന് നൽകുകയാണ് ലക്ഷ്യം. ധനസമാഹരണത്തിൽ ഏവരും പങ്കാളികളാകണം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ജോൺസൺ ജോയി മരിച്ചത്. 34 വയസ്സായിരുന്നു. അയർലൻഡിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന ആൽബി ലൂക്കോസ് ആണ് ജോൺസണിന്റെ ഭാര്യ. പ്രസവത്തിനായി നാട്ടിലാണ് ഇപ്പോൾ ആൽബിയുള്ളത്.
ഡബ്ലിൻ: ആമി കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ഇരുട്ടിലായത് ഒരു ലക്ഷത്തോളം വീടുകൾ. ഇവിടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാറ്റിനെ തുടർന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായത് എന്ന് ഇസിബി, എൻഐഇ നെറ്റ്‌വർക്കുകൾ വ്യക്തമാക്കി. വടക്കൻ അയർലൻഡിൽ 22,000 ത്തോളം വീടുകളിലും റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 87,000 ത്തോളം വീടുകളിലുമാണ് വൈദ്യുതി ഇല്ലാത്തത്. നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതിന് പിന്നാലെയുള്ള കണക്കുകളാണ് ഇത്. വടക്കൻ അയർലൻഡിൽ ഇന്ന് രാവിലെ വരെ 65,000 വീടുകളിൽ ആയിരുന്നു വൈദ്യുതി ഇല്ലാതിരുന്നത്. എന്നാൽ രാവിലെ എട്ടരയ്ക്ക് മുൻപ് തന്നെ 40,000 ത്തോളം വീടുകളിലെ പ്രശ്‌നങ്ങൾ അധികൃതർ പരിഹരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
