- ഡ്രോണുകൾ വെടിവെച്ചിടാത്തത് നല്ല തീരുമാനം; പ്രതിരോധ സേനയെ പിന്തുണച്ച് മീഹോൾ മാർട്ടിൻ
- ചരിത്രത്തിൽ തന്നെ ആദ്യം; ഏറ്റവും വലിയ ജലവിതരണ പദ്ധതിയുമായി ഉയിസ് ഐറാൻ
- ഡൗണിൽ കാരവന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
- ക്യാൻസർ രോഗികൾക്ക് പുതിയ എഐ ടൂൾ; നിർണായക ചുവടുവയ്പ്പുമായി ഡബ്ലിനിലെ ആശുപത്രി
- വെസ്റ്റ്മീത്തിൽ വാഹനാപകടം; 60 കാരൻ മരിച്ചു
- ജോലി കഴിഞ്ഞ് മടങ്ങും വഴി കാർ പുഴയിലേക്ക് മറിഞ്ഞു; കോർക്കിൽ മലയാളി യുവാവിന് ദാരുണാന്ത്യം
- അർമാഗിൽ ലഹരിവേട്ട; നാല് പേർ അറസ്റ്റിൽ
- മക്കളെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കൾക്ക് തടവ് ശിക്ഷ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ചൂട് കൂടും. അയർലൻഡിന് മുകളിലായുള്ള ഉയർന്ന മർദ്ദം ആണ് രാജ്യത്ത് ചൂടിന് കാരണമാകുന്നത്. വരുന്ന ദിവസങ്ങളിൽ രാജ്യത്ത് ചൂട് ശരാശരിയ്ക്ക് മുകളിലാകും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ മെർക്കുറി 17 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം. പൊതുവെ മഴ മാറി നിൽക്കുന്ന ദിനങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും കൂടുതലായി അനുഭവപ്പെടുക. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ട്.
ഡബ്ലിൻ: ഇലക്ട്രിസിറ്റി, ഗാസ് വിലകൾ മരവിപ്പിച്ച് യൂനോ എനർജി. ശൈത്യകാലത്തേയ്ക്കാണ് നിരക്കുകൾ മരവിപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ചുവരെ ഗ്യാസ്, ഇലക്ട്രിസിറ്റി വിലകൾ വർധിപ്പിക്കില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 65,000 ഉപഭോക്താക്കളാണ് യൂനോ എനർജിയ്ക്കുള്ളത്. കമ്പനിയുടെ ഈ തീരുമാനം ഉപഭോക്താക്കളെ സംബന്ധിച്ച് ഏറെ ഗുണകരമാണ്. കഴിഞ്ഞ ആഴ്ച യൂനോ എനർജിയുടെ സഹോദര സ്ഥാപനമായ പ്രീപേയ് പവർ ഗ്യാസ്, ഇലക്ട്രിസിറ്റി വിലകൾ ഫ്രീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂനോ എനർജിയും സമാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ മാസം എസ്എസ്എസ് എയർട്രിസിറ്റി, ബോർഡ് ഗ്യാസ് എനർജി, എനർജിയ, പിനെർജി എന്നീ കമ്പനികൾ ഇലക്ട്രിസിറ്റി നിരക്ക് വർധിപ്പിച്ചിരുന്നു.
ഡബ്ലിൻ: കൂടുതൽ കൗണ്ടികളിലേക്ക് സേവനം വ്യാപിപ്പിക്കാൻ തീരുമാനിച്ച് ഓൺലൈൻ ഡെലിവറി കമ്പനിയായ ഡെലിവ്രൂ. ജനങ്ങളിൽ നിന്നും നിരന്തരം ആവശ്യം ഉയർന്നതിനെ തുടർന്നാണ് സേവനം വ്യാപിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്. നിലവിൽ ഡബ്ലിൻ, കോർക്ക്, ലിമെറിക്ക്, ഗാൽവെ എന്നിവിടങ്ങളിലാണ് ഡെലിവ്രൂ സേവനം നൽകുന്നത്. ഫുഡ് ഡെലിവറി മാത്രം നടത്തിക്കൊണ്ടായിരുന്നു ഓൺലൈൻ ഡെലിവറി രംഗത്ത് ഡെലിവ്രൂ ചുവടുറപ്പിച്ചത്. എന്നാൽ ഇന്ന് വളർത്തു മൃഗങ്ങൾക്കുള്ള ഭക്ഷണം, സൗന്ദര്യവർധക ഉത്പന്നങ്ങൾ എന്നിവയും ഡെലിവ്രൂ ഡെലിവറി ചെയ്യുന്നുണ്ട്. ഡെലിവ്രൂവിന്റെ സേവനം ധാരാളം ആളുകൾക്കാണ് ഗുണം ചെയ്യുന്നത്.
വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ ആളില്ലാത്ത റേഞ്ച് റോവർ ജീപ്പ് വഴിയരികിലെ തൂണിൽ ഇടിച്ചു. ഇതേ തുടർന്ന് തൂൺ റോഡിന് കുറുകെ മറിഞ്ഞ് വീണു. സംഭവ സമയം ഇതുവഴി എത്തിയ വാഹന യാത്രികർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. ഉർസുലിൻ കോർട്ട് റൗണ്ട് എബൗട്ടിൽ വഴിയരികിൽ നിർത്തിയിട്ടതായിരുന്നു റേഞ്ച് റോവർ ജീപ്പ്. എന്നാൽ അൽപ്പനേരത്തിന് ശേഷം ഇത് പുല്ലിലൂടെ റോഡിലേക്ക് നീങ്ങുകയായിരുന്നു. ഇത് കണ്ട ഡ്രൈവർ വാഹനത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. ഇതോടെ പോസ്റ്റ് മറ്റൊരു കാറിന് മുകളിലേക്ക് മറിഞ്ഞ് വീണു. കാറിനുള്ളിൽ ആരും ഇല്ലാതിരുന്നത് കൊണ്ടുതന്നെ വൻ ദുരന്തമാണ് ഒഴിവായത്. വിവരം അറിഞ്ഞയുടൻ അധികൃതർ എത്തി പ്രശ്‌നം പരിഹരിച്ചു.
ഡബ്ലിൻ: പരിചരണത്തിലിരിക്കെ മരിച്ചവരുടെയും, സംസ്‌കാരം സംഘടിപ്പിക്കാൻ കുടുംബാംഗങ്ങളില്ലാത്തവരുടെയും മൃതദേഹം സംസ്‌കരിക്കാൻ എച്ച്എസ്ഇ ചിലവഴിച്ചത് 2,20,000 യൂറോയിലധികമെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം വരുമാനം ഇല്ലാത്തവരുടെ സംസ്‌കാര ചടങ്ങുകൾക്കായി ഏകദേശം 1,16,000 യൂറോ ചിലവഴിച്ചതായും എച്ച്എസ്ഇ വ്യക്തമാക്കി. കുടുംബാംഗങ്ങൾ ഇല്ലാത്തവരുടെയും ഏറ്റെടുക്കാൻ ആളില്ലാത്തവരുടെയും മൃതദേഹങ്ങളാണ് എച്ച്എസ്ഇ ഇത്തരത്തിൽ സംസ്‌കരിച്ചിരിക്കുന്നത്. ആകെ ചിലവാക്കിയതിൽ 82,000 യൂറോ തെക്ക്- തെക്കൻ കിഴക്കൻ മേഖലകളിലാണ് ചിലവഴിച്ചിരിക്കുന്നത്. 25,000 യൂറോ മിഡ്‌ലാൻഡ്‌സിലെ ഫിനാൻഷ്യൽ മേഖലയിലും ചിലവാക്കി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ 9,000 യൂറോയാണ് എച്ച്എസ്ഇയ്ക്ക് ചിലവ് വന്നത്.
റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുള്ളയാളാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കിൽഗ്ലാസിലെ കുല്ലീനമോറിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് പോലീസ് നൽകുന്ന വിവരം. അപകട വിവരം അറിഞ്ഞയുടൻ സ്ഥലത്ത് എത്തിയ പോലീസ് പരിക്കേറ്റ് കിടന്നയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു. 50 കാരന്റെ മൃതദേഹം നിലവിൽ ആശുപത്രിയിലാണ് ഉളളത്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഡബ്ലിൻ: അയർലൻഡിൽ ഇനി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ളത് 2600 വീടുകളിൽ. ഇവിടങ്ങളിലെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അധികൃതർ ഇന്നും തുടരും. നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 2500 വീടുകളിലും നോർതേൺ അയർലൻഡിൽ 100 വീടുകളിലുമാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ളത്. കൊടുങ്കാറ്റിനെ തുടർന്ന് പതിനായിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി തകരാർ നേരിട്ടത്. എന്നാൽ ദ്രുതഗതിയിൽ അധികൃതർ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടു.
ഡബ്ലിൻ: അയർലൻഡിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇപ്പോൾ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള മത്സരമായിരിക്കുന്നുവെന്ന് പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫി. ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് മർഫിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയെ ആണ് പീപ്പിൾ ബിഫോർ പ്രോഫിറ്റ് പിന്തുണയ്ക്കുന്നത്. ജിം ഗാവിന്റെ പിന്മാറ്റം തിരഞ്ഞെടുപ്പിന്റെ രീതി എന്തെന്ന് വ്യക്തമാക്കിയിരിക്കുന്നുവെന്ന് പോൾ മർഫി വ്യക്തമാക്കി. ഇപ്പോൾ ഫിൻ ഗെയ്ൽ മുൻ മന്ത്രി ഹെതർ ഹംഫ്രീസും സ്വതന്ത്ര പ്രതിപക്ഷ ടിഡി കാതറിൻ കനോലിയും മാത്രമാണ് മുന്നിലുള്ളത്. ആർക്ക് വോട്ട് ചെയ്യണം എന്ന് ജനങ്ങൾക്ക് ഇനി തീരുമാനിക്കാം. തിരഞ്ഞെടുപ്പിൽ കാതറിൻ തന്നെ ശോഭിക്കുമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും മർഫി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന അഭയാർത്ഥി കുട്ടികൾക്കായി സർക്കാർ ചിലവിടുന്നത് വൻ തുക. ഓരോ കുട്ടിയുടെയും സംരക്ഷണത്തിനായി ഐറിഷ് സർക്കാരിന്റെ ചൈൽഡ് ആൻഡ് ഫാമിലി ഏജൻസിയായ തുസ്ല കഴിഞ്ഞ വർഷം 7,50,000 യൂറോയാണ് ചിലവഴിക്കുന്നത് എന്നാണ് പുറത്തുവരുന്ന കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഡെയ്‌ലിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നിലവിൽ അയർലൻഡിലെ എമർജൻസി അക്കൊമഡേഷനിൽ 51 അഭയാർത്ഥി കുട്ടികളാണ് താമസിക്കുന്നത്. ഇവർക്കായി കഴിഞ്ഞ വർഷം 38 മില്യൺ യൂറോയാണ് തുസ്ല ചിലവിട്ടിരിക്കുന്നത്. അതായത് ഓരോ കുട്ടിയ്ക്കും ഏഴര ലക്ഷം യൂറോ. രൂപയായി കണക്കാക്കിയാൽ 6.75 കോടി. നിരവധി ഐറിഷ് കുട്ടികളാണ് രാജ്യത്ത് കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നത്. എന്നാൽ അവർക്ക് ശ്രദ്ധ കൊടുക്കാതെ അഭയാർത്ഥി കുട്ടികൾക്ക് ഇത്രയേറെ തുക സർക്കാർ ചിലവാക്കുന്നതിൽ വിമർശനം ഉയർന്നിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിലെ പ്രവാസ ജീവിതത്തിന്റെ 25ാം വാർഷികം ആഘോഷിച്ച് ഏഴ് മലയാളി നഴ്‌സുമാർ. ഏലിയാമ്മ ജോസഫ്, ആനി സെബാസ്റ്റ്യൻ, ബെക്‌സി മാത്യു, ബിന്ദു ഫിലിപ്പ്, ജെന്നിമോൾ ജോസി, പിങ്കു ജോസഫ്, വിമലാമ്മ ജോസഫ് എന്നിവരാണ് കഴിഞ്ഞ 25 വർഷമായി അയർലൻഡിൽ തുടരുന്നത്. ഒത്തുചേരലിൽ ഓരോരുത്തരും അവരവരുടെ അയർലൻഡ് അനുഭവങ്ങൾ പങ്കുവച്ചു. 2000 ഓഗസ്റ്റ് 31 ന് ആയിരുന്നു ഏഴ് പേരും ഉപജീവനത്തിനായി അയർലൻഡിൽ എത്തിയത്. പിന്നീട് അയർലൻഡിന്റെ മക്കളായി ഇവിടെ തന്നെ വളരുകയായിരുന്നു. മാത്രവുമല്ല പിന്നീട് ഉപജീവനത്തിനായി ഇവിടെയെത്തിയവർക്ക് ഇവർ വഴികാട്ടികളുമായി. 5000 നഴ്‌സുമാരുടെ ഒഴിവുളള കാലത്തായിരുന്നു ഇവർ അയർലൻഡിൽ എത്തിയത്. അന്ന് യാത്രയ്ക്കുൾപ്പെടെ വലിയ ബുദ്ധിമുട്ട് ഇവർ നേരിട്ടിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
