Author: Anu Nair

ന്യൂഡൽഹി : കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്നും ജെപി നദ്ദ പറഞ്ഞു. പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസമെന്നും എപ്പോൾ അനുവദിക്കും എന്നുമുള്ള പി സന്തോഷ് കുമാർ എംപി യുടെ ചോദ്യത്തിന് ആണ് കേന്ദ്രമന്ത്രിയുടെ മറുപടി. അതേസമയം ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയർ സെക്രട്ടറി അങ്കിത മിശ്രയും ഇക്കാര്യം അറിയിച്ചിരുന്നു. എയിംസിനായി കേരള സർക്കാർ നിർദ്ദേശിച്ച സ്ഥലത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ദേശീയ പാതകളുടെ സാമീപ്യവും വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഒരു സംഘം കോഴിക്കോട് സന്ദർശിക്കും. പാർലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷം സംഘം സ്ഥലം സന്ദർശിക്കാൻ സാധ്യതയുണ്ട്. എയിംസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി…

Read More

ഭുവനേശ്വർ : നിയമസഭാകക്ഷി നേതാവ് രാമചന്ദ്ര കദം ഉൾപ്പെടെ ഒഡീഷയിലെ 14 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരെ സസ്പെൻഡ് ചെയ്തു . അച്ചടക്കലംഘനം, അനാദരവ് എന്നീ കുറ്റങ്ങൾ ചുമത്തി ഒഡീഷ നിയമസഭാ സ്പീക്കർ സുരാമ പാധിയാണ് ഇവരെ ഏഴ് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മാർച്ച് 7 ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതുമുതൽ കോൺഗ്രസ് എംഎൽഎമാർ പ്രതിഷേധത്തിലാണ്. വെള്ളിയാഴ്ച മുതൽ, കറുത്ത വസ്ത്രം ധരിച്ച കോൺഗ്രസ് എംഎൽഎമാർ എത്തുന്നത് . ചൊവ്വാഴ്ച സസ്‌പെൻഡ് ചെയ്തതിനുശേഷവും, എംഎൽഎമാർ രാത്രി മുഴുവൻ ധർണ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . സ്ത്രീ സുരക്ഷയുടെ പേരിൽ മാർച്ച് 27 ന് അംഗങ്ങൾ നിയമസഭ ഘെരാവോ ചെയ്യുമെന്ന് പാർട്ടി പ്രഖ്യാപിച്ചതിന് രണ്ട് ദിവസം മുമ്പാണ് സസ്‌പെൻഷൻ. ചൊവ്വാഴ്ച, സഭ സമ്മേളിച്ചയുടനെ, കോൺഗ്രസ് എംഎൽഎമാർ പ്രതിഷേധം ആരംഭിച്ചു, തുടർന്ന് സ്പീക്കർക്ക് സഭ ആവർത്തിച്ച് നിർത്തിവയ്ക്കേണ്ടിവന്നു.എംഎൽഎമാർ പ്രതിഷേധം തുടർന്നപ്പോൾ, അവരോട് നിയമസഭയിൽ നിന്ന് പുറത്തുപോകാൻ അഭ്യർത്ഥിക്കുകയും ചെയ്തു . സാധുവായ കാരണമില്ലാതെ…

Read More

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ജുഡീഷ്യല്‍ സമിതി ജഡ്ജിന്റെ വസതിയില്‍ പരിശോധനയ്‌ക്കെത്തി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസ് ജി.എസ് സന്ധാവാലിയ, കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരാണ് പരിശോധന നടത്തിയത്. മാര്‍ച്ച് 14ന് ഹോളി ആഘോഷങ്ങള്‍ക്കിടെയുണ്ടായ തീപിടുത്തം നിയന്ത്രിക്കാനെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയതെന്നാണ് പുറത്തുവന്ന വിവരം. ഈ സ്ഥലവും ഔദ്യോഗിക വസതിയും പരിസരങ്ങളും അരമണിക്കൂറോളം ജൂഡീഷ്യല്‍ സമിതി പരിശോധിച്ചു. ഡല്‍ഹിയിലെ തുഗ്ലക് ക്രസന്റ് റോഡിലെ മുപ്പതാം നമ്പര്‍ വസതിയിലായിരുന്നു പരിശോധന. ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഡല്‍ഹിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ജസ്റ്റിസ് വര്‍മ്മയെ അലഹബാദിലേക്ക് അയക്കരുതെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്.

Read More

പലർക്കും താങ്ങാനാകാത്ത നിലയിലാണ് ഇന്ന് ചൂട് . ഇതിനെ ചെറുക്കാൻ ശരീരത്തിനും കരുത്തും വേണം . അതിനായി പല തരത്തിലുള്ള പഴച്ചാറുകൾ നാം ശീലമാക്കണം . ഇതാ ഉള്ളം തണുപ്പിക്കുന്ന പുതിന ചെറുനാരങ്ങാ ജ്യൂസ് പുതിനയില – 30 -35 എണ്ണം ചെറുനാരങ്ങ – 2 എണ്ണം ഇഞ്ചി – ഒരു ചെറിയ കഷ്ണം സോഡ – 500 മില്ലി തണുത്ത വെള്ളം – 1/ 2 കപ്പ് പഞ്ചസാര ഐസ് ക്യൂബ്സ് ഉപ്പ് – ഒരു നുള്ള് മിക്സിയുടെ ജാറിലേയ്ക്ക് പുതിനയില , ചെറുനാരങ്ങ , ഇഞ്ചി തണുത്ത വെള്ളം , പഞ്ചസാര , ഉപ്പ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇത് അരിച്ചെടുക്കാം. ഇനി ഒരു സെർവിങ് ഗ്ലാസിൽ ആദ്യം കുറച്ചു ഐസ് ക്യൂബ്സ് ഇട്ടുകൊടുക്കുക. ശേഷം പുതിന ജ്യൂസ് ഒഴിക്കുക. ഇനി ആവശ്യത്തിന് തണുത്ത സോഡാ കൂടി ചേർത്ത് ഒന്ന് യോജിപ്പിക്കുക.

Read More

വേനൽക്കാലത്തെ ചൂട് നമ്മുടെ ദഹനവ്യവസ്ഥയെയും, ശരീരത്തിലെ ജലത്തിന്റെ അഭാവത്തെയും, മറ്റ് ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ, ഈ സമയത്ത് നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് വളരെ പ്രധാനമാണ്. കൂടാതെ, വേനൽക്കാലത്ത് നമ്മൾ കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തെ തണുപ്പിക്കുന്നതായിരിക്കണം. ചൂടുള്ള കാലാവസ്ഥയിൽ, ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ ജലാംശം ഉണ്ടായിരിക്കണം. ഇത് ശരീര താപനില കുറയ്ക്കാൻ സഹായിക്കും. വേനൽക്കാലത്ത് അമിതമായി കൊഴുപ്പുള്ളതോ എരിവുള്ളതോ ആയ ഭക്ഷണം കഴിക്കുന്നത് നമുക്ക് ചൂടും അസ്വസ്ഥതയും ഉണ്ടാക്കും. രക്തസമ്മർദ്ദം വർദ്ധിപ്പിക്കും, അതിനാൽ വേനൽക്കാലത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് വളരെ നല്ലതാണ്. 1. തണ്ണിമത്തൻ 90% ത്തോളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ വേനൽക്കാലത്ത് തീർച്ചയായും കഴിക്കേണ്ട ഒരു പഴമാണിത്. തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തെ ജലാംശം നിലനിർത്താനും തണുപ്പിക്കാനും സഹായിക്കുന്നു. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി, എ, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണിത്. 2. വെള്ളരിക്ക ജലാംശം കൂടുതലുള്ളതും കലോറി കുറവുള്ളതുമായ…

Read More

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ . ‘ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു, @RajeevRC_X. വീണ്ടും വാളെടുക്കാൻ ആഗ്രഹിക്കുന്നു! ‘ – എന്നാണ് തരൂർ എക്സിൽ കുറിച്ചത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച തരൂരിന്റെ പ്രധാന എതിരാളിയായിരുന്നു രാജീവ് ചന്ദ്രശേഖർ .തിങ്കളാഴ്ചയാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റത്. ബിജെപി നയിക്കുന്ന സഖ്യത്തെ വിജയത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഈ ലക്ഷ്യം നേടിയതിനുശേഷം മാത്രമേ തിരിച്ചുവരൂവെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന.

Read More

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് . കുറ്റങ്ങൾ തെളിയിക്കുന്നതിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. 2024 സെപ്റ്റംബറിൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവിനെത്തുടർന്ന് തിരുവനന്തപുരം വിഎസിബിയിലെ പ്രത്യേക അന്വേഷണ യൂണിറ്റാണ് അന്വേഷണം നടത്തിയത്. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ആഴ്ച സമർപ്പിച്ചതായും സുജിത് ദാസ് എസിനെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും വിഎസിബി ഡയറക്ടർ യോഗേഷ് ഗുപ്ത പറഞ്ഞു. “സ്വത്ത് സമ്പാദിച്ചതിനെക്കുറിച്ചുള്ള പരാതികൾ ഞങ്ങൾ പരിശോധിച്ചു. കുറ്റങ്ങൾ തെളിയിക്കുന്ന തെളിവുകളൊന്നുമില്ല,” യോഗേഷ് ഗുപ്ത പറഞ്ഞു. 2024 ൽ, മുൻ എംഎൽഎ പിവി അൻവറിന്റെ പരാതിയിൽ അന്വേഷണം നടത്താൻ കേരള പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത് . പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ചിലത് വിഎസിബിയുടെ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തതായും ഡിജിപി റിപ്പോർട്ട് ചെയ്തിരുന്നു.…

Read More

കണ്ണൂർ ; ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) വരാനിരിക്കുന്ന ടേം-എൻഡ് പരീക്ഷാ കേന്ദ്രമായി കണ്ണൂർ സെൻട്രൽ ജയിൽ. ജില്ലയിലെ ആറ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നായാണ് കണ്ണൂർ സെൻട്രൽ ജയിലിനെ തെറ്റായി രേഖപ്പെടുത്തിയത്. ചില ഉദ്യോഗാർത്ഥികൾ ജൂൺ 2 മുതൽ ആരംഭിക്കുന്ന പരീക്ഷകൾക്ക് എത്താൽ ജയിൽ ഗേറ്റുകൾ തുറക്കുമോ എന്ന് അറിയാൻ ജയിലിൽ വിളിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. അതേസമയം “പരീക്ഷാ കേന്ദ്രം മാറ്റുന്നതിനുള്ള ഒരു അഭ്യർത്ഥനയും ഒരു സാഹചര്യത്തിലും സ്വീകരിക്കില്ല” എന്ന് ഇഗ്നോ പരീക്ഷാ ഫോമിൽ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ഇഗ്നോയുടെ പരീക്ഷാ കേന്ദ്രം മാറ്റാൻ പോർട്ടലിന് ഓപ്ഷൻ ഇല്ലാത്തതിനാലും ജയിൽ അധികൃതർ ഇത് പരീക്ഷാ കേന്ദ്രമല്ലെന്ന് പറഞ്ഞതിനാലും ഞങ്ങൾ ഒരു പ്രതിസന്ധിയിലാണ്,” ജയിൽ പരീക്ഷാ വേദിയായി ലഭിച്ച മൂന്നാം സെമസ്റ്റർ എംബിഎ വിദ്യാർത്ഥിനി പറഞ്ഞു. തോട്ടടയിലെ ശ്രീനാരായണ കോളേജ്, വീർപ്പാട് ശ്രീനാരായണ ഗുരു കോളേജ് , ഇരിക്കൂർ റോഡിലെ നായാട്ടുപാറയിലെ കോൺകോർഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് , ആലക്കോട് മേരി…

Read More

തിരുവനന്തപുരം : ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം .അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മേഘ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത് .ഐബിയിലും പോലീസിലും മേഘയുടെ ബന്ധുക്കൾ പരാതി നൽകി . സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥനുമായുള്ള ബന്ധം തകർന്നതിനെത്തുടർന്നുണ്ടായ വിഷമമാണ് മേഘയെ ആത്മഹത്യയെ നയിച്ചതെന്നാണ് പരാതിയിൽ പറയുന്നത് . പത്തനംതിട്ട സ്വദേശിയാണ് മേഘ . തിങ്കളാഴ്ച രാവിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ മേഘ സമയം ഏറെയായിട്ടും വീട്ടിൽ എത്തിയിരുന്നില്ല . തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിമാനത്താവളത്തിനടുത്തുള്ള ചാക്കയിലെ റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്. മേഘയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും, മലപ്പുറത്തുനിന്നുള്ള ഐ.ബി. ഉദ്യോഗസ്ഥനുമായി പ്രണയമുണ്ടായിരുന്നുവെന്നും വീട്ടുകാർ പറയുന്നു . ഇത് മേഘ കുടുംബാംഗങ്ങളിൽ പലരോടും പറഞ്ഞിട്ടുമുണ്ട്. മേഘയുടെ കുടുംബം ആദ്യം ഈ ബന്ധത്തെ എതിർത്തിരുന്നുവെങ്കിലും പിന്നീട് അവർ അത് അംഗീകരിക്കുകയും വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, മേഘ പ്രണയിച്ച ഐ.ബി.…

Read More

പാലക്കാട് : ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയതിന് അമ്മയും മകനും ഉൾപ്പെടെ നാല് പേർ പിടിയിൽ. വാളയാറിൽ എക്സൈസ് വകുപ്പ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് അറസ്റ്റ്. എറണാകുളം സ്വദേശി അശ്വതി, മകൻ ഷോൺ സണ്ണി, ഇവരുടെ കൂട്ടാളികളായ കോഴിക്കോട് സ്വദേശി മൃദുൽ, അശ്വിൻ ലാൽ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വാങ്ങിയ എംഡിഎംഎ കേരളത്തിൽ വിൽക്കുന്നതിനായി കടത്തുകയായിരുന്നു സംഘം. എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അശ്വതി വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗവും കടത്തും നടത്തുന്നുണ്ട്. മയക്കുമരുന്ന് കടത്തിൽ മൃദുലും , അശ്വിൻ ലാലും , മകൻ ഷോണും സഹായികളായി .കൊച്ചി ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽക്കാനാണ് സംഘം ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More