- അനന്തപുരിയിൽ സർവ്വാധിപത്യം; കോർപ്പറേഷൻ പോക്കറ്റിലാക്കി ബിജെപി
- വികസിത കേരളമെന്ന മുദ്രാവാക്യം ജനങ്ങൾ നെഞ്ചോട് ചേർത്തു; എൽഡിഎഫിന്റെ കാലം കഴിഞ്ഞു; രാജീവ് ചന്ദ്രശേഖർ
- പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് വോട്ട് ചെയ്തില്ല , ഒരു മാതിരി പണിയായി പോയി ; ജനങ്ങൾക്കെതിരെ എം എം മണി
- അനന്തപുരിയിൽ കാവിത്തരംഗം ; പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍
- വടക്കൻ അയർലൻഡിൽ വീടുകളിൽ തീപിടിത്തം; രണ്ട് മരണം
- എറണാകുളത്ത് സർവ്വാധിപത്യം; 12 നഗരസഭകൾ പിടിച്ചെടുത്ത് യുഡിഎഫ്; തകർന്ന് എൽഡിഎഫ്
- വാരാന്ത്യം അതിശക്തമായ മഴ; കൗണ്ടികളിൽ യെല്ലോ വാണിംഗ്
- തിരുവനന്തപുരത്ത് ബിജെപിയെ മാറ്റി നിർത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ്
Author: Anu Nair
ധാക്ക : ബംഗ്ലാദേശിൽ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം. എ.ടി.എന്‍ ന്യൂസ് ചാനലിന്റെ വാര്‍ത്താവിഭാഗം മുന്‍ മേധാവി കൂടിയായ മുന്നി സാഹയെയാണ് ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തത്. ശനിയാഴ്ച രാത്രി ധാക്കയിലെ കവ്‌റാന്‍ ബസാര്‍ മേഖലയിലാണ് സംഭവം. മുന്നി ഇന്ത്യൻ ഏജൻ്റാണെന്നും തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു കയ്യേറ്റം. പോലീസെത്തി കസ്റ്റഡിയിലെടുത്ത മുന്നിയെ പിന്നീട് വിട്ടയച്ചു. മുന്നിയെ ആള്‍ക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നെന്നും അവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായെന്നും ധാക്ക മെട്രോപോളിറ്റന്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ആരോഗ്യസ്ഥിതിയും വനിതയാണ് എന്നതും പരിഗണിച്ച് അവരെ വിട്ടയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷേക്ക് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തിരയുന്നയാളാണ് മുന്നിയെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിരുപ്പതി : കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ തിരുപ്പതി ക്ഷേത്ര മാതൃക സ്ഥാപിക്കാൻ ഭൂമി അനുവദിച്ചു. രണ്ടര ഏക്കർ ഭൂമിയാണ് തിരുമല തിരുപ്പതിക്ഷേത്രമാതൃക സ്ഥാപിക്കാൻ അനുവദിച്ചിരിക്കുന്നത് ടിടിഡി ജോയിന്റ് എക്സിക്യൂട്ടീസ് ഓഫീസർ ഗൗതമി പ്രയാഗ് രാജിൽ അനുവദിച്ച ഭൂമി പരിശോധിച്ചു. കുംഭമേള അതോറിറ്റി ഓഫീസർ വിജയ് കിരൺ ആനന്ദ് ഒപ്പമുണ്ടായിരുന്നു . ഹിന്ദു സനാതനധർമ്മം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുപ്പതി ക്ഷേത്രമാതൃക പ്രയാഗ് രാജിൽ ഒരുക്കുന്നത് . രാജ്യത്തെ ഏറ്റവും വലിയ മതസമ്മേളനമായാണ് കുംഭമേളയെ കണക്കാക്കുന്നത് . ജനുവരി 12 നാണ് പ്രയാഗ് രാജിൽ കുംഭമേള ആരംഭിക്കുക. 30 കോടി മുതൽ 50 കോടി വരെ ഭക്തർ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .വിവിധനഗരങ്ങളിൽ നിന്ന് 6580 റെഗുലർ ട്രെയിനുകളും , ആയിരത്തോളം സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തും.
വിശാഖപട്ടണം : സംസ്ഥാന വഖഫ് ബോർഡ് പിരിച്ച് വിട്ട് ആന്ധ്രാപ്രദേശ് സർക്കാർ . ശനിയാഴ്ചയാണ് ചന്ദ്രബാബു നായിഡു സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.വഖഫ് ബിൽ രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്നതിന് പിന്നാലെയാണ് ഈ തീരുമാനം. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചതായും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉത്തരവും സർക്കാർ പിൻവലിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അന്നത്തെ സർക്കാർ 11 അംഗ ബോർഡ് രൂപീകരിച്ചിരുന്നു.വഖഫ് ബോർഡ് അംഗങ്ങളുടെ നാമനിർദേശം ചോദ്യം ചെയ്ത് ഹർജിയെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 21ന് വഖഫ് ബോർഡ് ചെയർമാൻ നിയമന നടപടികൾ താൽക്കാലികമായി നിർത്തിവച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചതായി മന്ത്രി എൻ.എം.ഡി.ഫാറൂഖ് വ്യക്തമാക്കി.
തമിഴ് ചിത്രം ഗാട്ടാ ഗുസ്തിയിൽ അഭിനയിക്കുന്നതിന് വേണ്ടി പത്ത് കിലോയോളം ഭാരം കൂട്ടേണ്ടി വന്നുവെന്ന് ഐശ്വര്യ ലക്ഷ്മി. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘വരത്തൻ, മായാനദി എന്നീ സിനിമകൾ കഴിഞ്ഞ ഉടനെ വന്ന സിനിമയാണ് ഗാട്ടാ ഗുസ്തി. അന്ന് ഇത് ചെയ്‌താൽ ശെരിയാവില്ല എന്നോർത്ത് വിട്ടതാണ്. കഥ മോശമായത് കൊണ്ടല്ല ഞാൻ ചെയ്താൽ ശെരിയാവില്ല എന്നതുകൊണ്ടാണ് വിട്ടത് ആരോഗ്യപരമായി ആ സിനിമ ചെയ്യാൻ എനിക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് ഒരുപാട് പരിക്കുകളുണ്ടായി. ആദ്യ ഷോട്ട് തന്നെ പാളി. സിനിമയ്ക്ക് വേണ്ടി എനിക്ക് റെഡിയാകാനുള്ള സമയം കുറവായിരുന്നു. കഥാപാത്രത്തെ കണ്ടാൽ സ്ട്രോങ് ആണെന്ന് തോന്നണം. അതിന് വേണ്ടി പത്ത് കിലോ വണ്ണം കൂട്ടിയിരുന്നു. വണ്ണം വയ്ക്കാൻ അഞ്ച് മാസമെടുത്തു’. അന്ന് പരിക്കൊക്കെ പറ്റി. എങ്ങനെ പറ്റുന്നുവെന്ന് പോലും അറിയില്ല. നായികന്മാരൊക്കെ എങ്ങനെയാണ് ഈ ഫൈറ്റ് സീനൊക്കെ ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചുപോയി. ഗുസ്തി പരിശീലിച്ച് ആദ്യ ഷോട്ട്…
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് .പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിൽ മഴ ശക്തമാക്കുക.ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത് പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ഇടുക്കി , എറണാകുളം , തൃശൂർ, പാലക്കാട് ,മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെലോ അലർട്ട് ആയിരിക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ചെന്നൈ ; ആഞ്ഞടിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ ദുരിതം വിതയ്ക്കുകയാണ്. നാടും നഗരവും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ നാലു മരണമാണ് റിപ്പോർട്ട് ചെയ്തത് . ഒഡിഷ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയ സ്വദേശി ചന്ദ്രൻ വൈദ്യുതാഘാതമേറ്റാണ് മരിച്ചത് . സ്വകാര്യ ഷോറൂമിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ബ്രോഡ്‌വേയിലെ വീടിനടുത്തുള്ള എടിഎം കിയോസ്കിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. എടിഎം കിയോസ്‌കിൻ്റെ വാതിൽ തള്ളുന്നതിനിടെ ചന്ദ്രൻ തെന്നി പുറത്തേയ്ക്ക് വീണു. ഇതിനിടെ ഇലക്‌ട്രിക് പോസ്റ്റിന് അടുത്തുള്ള ഇരുമ്പ് തൂണിൽ അബദ്ധത്തിൽ പിടിച്ചു. കേടായ കേബിളിൽ നിന്ന് ഷോക്കേറ്റ ചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാരാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് പോലീസിനെ അറിയിച്ചത് .
കണ്ണൂർ: സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പരിശീലനം നേടിയവർ വരുന്നുവെന്ന് ഇ.പി ജയരാജൻ. സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജൻ . സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്‌റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ പല മേഖകളിലായി അവരുടെ പ്രവർത്തനം വ്യാപിക്കുകയാണ് . അതിന്റെ ഭാഗമായാണ് ഇവിടെ വലതുപക്ഷ ശക്തികൾ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണം നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാൻ നമ്മുടെ സഖാക്കൾക്ക് കഴിയാതെ പോകുന്നു . ഈ രീതിയിലുള്ള ആക്രമണങ്ങൾ നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് . മാധ്യമങ്ങളെ പണംകൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം. പാർട്ടിക്കുള്ളിൽ വിമർശനങ്ങളാകാം .പക്ഷെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നുവെന്ന പേരിൽ ഓരോ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ് . പാർട്ടി പ്രവർത്തകർ തമ്മിൽ മാനസിക ഐക്യവും…
വാഷിംഗ്ടൺ : ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. എംബിഎ വിദ്യാർത്ഥിയായ 22 കാരൻ സായ് തേജ നുകരാപു ആണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ഖമ്മം ജില്ല സ്വദേശിയാണ്. ഷിക്കാഗോയ്ക്ക് സമീപമുള്ള ഗ്യാസ് സ്റ്റേഷനിൽ വച്ച് അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. എംബിഎ പഠനത്തിനായെത്തിയ സായ് പെട്രോൾ പമ്പിൽ പാർട് ടൈം ജോലിയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് ഭാരത് രാഷ്ട്രസമിതി(ബിആര്‍എസ്) നേതാവ് മധുസൂദന്‍ താത്ത അറിയിച്ചു. സംഭവം നടക്കുമ്പോൾ ഇയാൾ ഡ്യൂട്ടിയിൽ അല്ലായിരുന്നുവെന്നും സഹപ്രവർത്തകനെ സഹായിക്കാൻ നിന്നതാണെന്നും മാതാപിതാക്കൾ പറഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തേജയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും അവര്‍ പറഞ്ഞു. സംഭവത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അപലപിച്ചു.
താനൊരു റോക്ക് സ്റ്റാറായി മാറണമെന്ന് ആഗ്രഹിച്ച അമ്മാവന് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ച് ഫ്ലോറിഡയിൽ നിന്നുള്ള മ്യുസീഷ്യൻ. യുട്യൂബിൽ ‘മിഡ്‌നൈറ്റ് പ്രിൻസ്’ എന്ന് അറിയപ്പെടുന്ന ആർട്ടിസ്റ്റാണ് തൻ്റെ ‘അങ്കിൾ ഫിലിപ്പി’ൻ്റെ അസ്ഥികൂടം ഉപയോഗിച്ച് ഗിറ്റാർ നിർമ്മിച്ചത്. 1996 -ൽ ഗ്രീസിൽ വച്ച് മോട്ടോർ സൈക്കിൾ അപകടത്തിൽ പ്രിൻസിന്റെ ഫിലിപ്പ് മരണപ്പെടുന്നത് . അന്ന് അദ്ദേഹത്തിന് 28 വയസ്സായിരുന്നു. അദ്ദേഹത്തിൻ്റെ അസ്ഥികൂടം പ്രദേശത്തെ ഒരു മെഡിക്കൽ കോളേജിന് ദാനം ചെയ്തു. ഏകദേശം രണ്ടു പതിറ്റാണ്ടോളം ഗവേഷണത്തിനായി അത് അവിടെ സൂക്ഷിച്ചു. പിന്നീട് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യഥാർത്ഥ അസ്ഥികൾ ഉപയോഗിക്കുന്നത് ഗ്രീസിൽ നിരോധിച്ചു. അതിനാൽ, കോളേജിന് അസ്ഥികൂടം തിരികെ നൽകേണ്ടിവന്നു. അപ്പോഴാണ് ഫിലിപ്പിൻ്റെ ഭൗതികാവശിഷ്ടങ്ങൾ അടുത്തുള്ള ഒരു സെമിത്തേരിയിൽ സൂക്ഷിക്കാൻ പ്രിൻസിന്റെ കുടുംബം തീരുമാനിച്ചത്. അതിനുള്ള വാടക കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. ആ സമയത്ത് പ്രിൻസ് ചില തീരുമാനങ്ങൾ എടുത്തു. ഫിലിപ്പിന്റെ അസ്ഥികൂടം ഉപയോഗിച്ച് ഗിത്താർ നിർമ്മിക്കുക ‘Skelecaster’ എന്നാണ് പ്രിൻസ് അതിന് പേര്…
കൊൽക്കത്ത : ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് സർക്കുലർ ഇറക്കി കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശികളായ ആർക്കും ചികിത്സ നൽകില്ലെന്നാണ് വടക്കൻ കൊൽക്കത്തയിലെ ജെഎൻ റേ ആശുപത്രി അധികൃതർ ഔദ്യോഗികമായി അറിയിച്ചത് . . ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ ബംഗ്ലാദേശിൽ വർധിക്കുകയാണെന്നും , ബംഗ്ലാദേശികൾ ഇന്ത്യൻ പതാകയെ അടക്കം അപമാനിച്ചുവെന്നും ഇതാണ് കടുത്ത തീരുമാനത്തിന് പിന്നിലെന്നുംജെഎൻ റേ ആശുപത്രി അറിയിച്ചു. “ത്രിവർണ്ണ പതാകയെ അപമാനിക്കുന്നവരെ ചികിത്സിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ഇന്ത്യ മുന്നിൽ നിന്നാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. എന്നാൽ ഇന്ന് ഇന്ത്യാ വിരുദ്ധമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. മറ്റ് ആശുപത്രികളും സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ജെഎൻ റേ ആശുപത്രിയിലെ ഉദ്യോഗസ്ഥൻ സുബ്രാൻഷു ഭക്തൻ പറഞ്ഞു.നേരത്തെ ഗൈനക്കോളജിസ്റ്റായ ഇന്ദ്രാനില്‍ ഷായും ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് യൂണീവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, ധാക്ക യൂണിവേഴ്സിറ്റി,നൊഖാലി സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
