- സമാധാനിക്കാൻ വരട്ടെ; അയർലൻഡിൽ അടുത്ത വാരവും കൊടുങ്കാറ്റിന് സാധ്യത
- പള്ളി ആക്രമിക്കാൻ ഗൂഢാലോചന; പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
- സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ് ; 67 കാരൻ കുറ്റക്കാരനെന്ന് കോടതി
- ഓഫാലിയിലെ ഇരട്ടക്കൊലപാതകം; നാല് വയസ്സുകാരന്റെ മൃതദേഹം സംസ്കരിക്കും
- ഹോട്ടൽ നിർമ്മാണത്തിന് അനുമതി നിഷേധിച്ചു
- ഡബ്ലിനിലെ ഭവനരഹിതർ മൊത്തം ഭവനരഹിതരുടെ 70 ശതമാനം; ഫോക്കസ് അയർലൻഡിന്റെ റിപ്പോർട്ട് പുറത്ത്
- കൊക്കെയ്ൻ പിടിച്ചെടുത്ത സംഭവം; നാല് പേർക്കെതിരെ കേസ്
- യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ പ്രഖ്യാപനം; സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ച് അയർലൻഡും
Author: Anu Nair
മുംബൈ : റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ് വച്ച 20 കാരൻ അറസ്റ്റിൽ . അബ്ദുൾ ഖാദിർ സമത്ബ്രെസ് ഷെയ്ഖ് എന്ന യുവാവിനെയാണ് റെയിൽ വേ പോലീസ് അറസ്റ്റ് ചെയ്തത് . വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം . സാന്താക്രൂസിനും , ഖാർ റോഡിനും ഇടയിൽ സർവീസ് നടത്തുന്ന ഗോരേഗാവ് – സി എസ് ടി എം ലോക്കൽ ട്രെയിൻ രാത്രി എട്ടരയോടെ ഇരുമ്പ് ദണ്ഡിൽ ഇടിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത് .ലോക്കോ പൈലറ്റ് ഉടൻ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ട്രെയിൻ നിർത്തുകയും , ആ പി എഫിൽ വിവരമറിയിക്കുകയും ചെയ്തു. അന്വേഷണത്തിൽ 15 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി . ഷെയ്ഖ് ഇത് മോഷ്ടിച്ചതാണെന്നാണ് സൂചന . ഇത് വിറ്റ് മയക്കുമരുന്ന് വാങ്ങാനായിരുന്നു തീരുമാനം .എന്നാൽ പിന്നീട് ഈ ശ്രമം ഉപേക്ഷിച്ച് ദണ്ഡ് ട്രാക്കിൽ വയ്ക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഷെയ്ഖിനെ പിടികൂടിയത് .
നയന്‍താര-വിഘ്‌നേഷ് ശിവന്‍ ചിത്രം ‘നാനും റൗഡി താന്‍’ സിനിമയിലെ ഗാനം ആലപിച്ച് ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഉയിരും ഉലകും. ചിത്രത്തിലെ തങ്കമേ എന്ന ഗാനം ഇരുവരും ആലപിക്കുന്നതിന്റെ വീഡിയോ വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തു. മുറിയിലെ ടി.വി.യില്‍ ഈ ഗാനം വെച്ചതോടെ അതിനനുസരിച്ച് കുട്ടികളും പാടുന്നതാണ് വീഡിയോ. ‘ അഡഡഡഡഡഡ …നയൻതാര , എന്റെ ഉയിരും , ഉലകവും ‘ എന്ന ക്യാപ്ഷനോടെയാണ് വിഘ്നേഷ് വീഡിയോ പങ്ക് വച്ചിരിക്കുന്നത് . നയനും , വിഘ്നേഷിനും വാടക ഗർഭപാത്രത്തിൽ പിറന്ന കുഞ്ഞുങ്ങളാണ് ഉലകും , ഉയിരും . നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത് . അടുത്തിടെ ഇരുവരുടെയും പ്രണയബന്ധം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ബിയോണ്ട് ദി ഫെയറിടെയ്ല്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തിരുന്നു. നാനും റൗഡി താൻ ചിത്രത്തിലെ രംഗം ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ നിർമ്മാതാവും , നടനുമായ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു . https://www.instagram.com/reel/DCybZGWx0ty/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലെ കാർ കത്തിച്ച സംഭവത്തിൽ സഹപാഠിയും മാതാവും അറസ്റ്റിൽ. ആറ്റിങ്ങൽ വഞ്ചിയൂർ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. 16 ലക്ഷത്തിന്റെ കാറാണ് അഗ്നിക്കിരയായത് . തീ വയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. നവംബർ 11 ന് അർദ്ധരാത്രിയാണ് സംഭവം . തീയണയ്ക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിന്റെ കാലിന് സാരമായി പൊള്ളലേറ്റിരുന്നു. പുക ശ്വസിച്ച് പെൺകുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ 16 കാരനായ പ്രതി ആറ്റിങ്ങലിലെ പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സഹപാഠിയുടെ മോശമായ പെരുമാറ്റം പെൺകുട്ടി മുൻപ് വിലക്കിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്. 16 കാരൻ അമ്മയുടെ അറിവോടുകൂടിയാണ് അതിക്രമം നടത്തിയത്. പെട്രോളും കന്നാസും വാങ്ങാനുള്ള പണവും അമ്മ നൽകിയിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ന്യൂഡൽഹി : മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നു . അടുത്തിടെ ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ @75 കോൺക്ലേവിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം . ‘ജഡ്ജിമാരെ നീതിയുടെ കാവൽക്കാരായാണ് ജനങ്ങൾ കാണുന്നത് .വിരമിച്ച ജഡ്ജിമാർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് തടസങ്ങളില്ല . ഇറങ്ങരുതെന്ന് ഭരണഘടനയിലോ നിയമത്തിലോ പറയുന്നില്ല . സമൂഹത്തിൻ്റെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമാകണം അവരുടെ ജീവിതരീതി . വിരമിച്ച ശേഷവും തന്നെ ജഡ്ജിയായി കാണുന്നവർ ഉണ്ട്.മുൻ കാലങ്ങളിൽ രാഷ്ട്രീയത്തിലെത്തിയ ജഡ്ജിമാരെ പറ്റി എനിക്ക് തെറ്റിദ്ധാരകളുമില്ല ‘ – അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ ട്രോളിംഗിനെ കുറിച്ച് ജഡ്ജിമാർ അഭിപ്രായം പറയരുത് . അതിനെ കുറിച്ച് ജഡ്ജിമാർ അതീവ ജാഗ്രത പുലർത്തണം . കോടതി വിധികൾ മാറ്റാണ് ട്രോളന്മാർ ശ്രമിക്കുന്നത് . ജനാധിപത്യത്തിൽ നിയമങ്ങളുടെ സാധുത നിർണ്ണയിക്കാനുള്ള അധികാരം ഭരണഘടനാ കോടതിയിൽ നിക്ഷിപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട : ശബരിമലയിൽ ഫ്ലൈ ഓവർ ഒഴിവാക്കി ഭക്തർക്ക് നേരിട്ട് ദർശന സൗകര്യം സജ്ജമാക്കാനുള്ള ആലോചനയുമായി ദേവസ്വം ബോർഡ് . നിലവിലുള്ള ബെയിലി പാലം അടക്കം നവീകരിച്ച് പുതിയ പാത ഒരുക്കും . മാസ്റ്റർപ്ലാനിൽ നിർദേശിച്ച സ്റ്റീൽ പാലത്തിനായി ആദ്യ ഘട്ടം 10 കോടി രൂപ വകയിരുത്തും. പതിനെട്ടാം പടി കയറി വരുന്ന ഭക്തരെ ഫ്ലൈ ഓവറിൽ കൂടി വരി നിർത്തി ശ്രീകോവിലിന്റെ വടക്ക് ഭാഗത്ത് കൂടി കടത്തി വിടുന്നതാണ് നിലവിലെ രീതി . സെക്കൻഡുകൾ കൊണ്ട് കടന്ന് പോകുമ്പോൾ പലർക്കും ദർശനം കിട്ടുന്നില്ലെന്നാണ് പരാതി. പതിനെട്ടാം പടി കയറി വരുന്നവരെ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി കയറ്റി ദര്‍ശനം നല്‍കി പരിഹരിക്കാനാണ് ശ്രമം. മാളികപ്പുറം , ബെയിലിപ്പാലം , നിർദ്ദിഷ്ട സ്റ്റീൽ പാലം വഴി തിരികെ ചന്ദാനന്ദൻ റോഡിലേയ്ക്ക് പോകാം . വിവിധ വകുപ്പുകളുമായി വിശദമായി ആലോചിച്ചേ നടപടികളിലേയ്ക്ക് കടക്കൂ . ബെയിലി പാലത്തിനായി സർക്കാർ മദ്രാസ് റെജിമന്ററിയ്ക്ക് കൈമാറിയതോടെ പാലം…
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെഅ അണിയറ പ്രവർത്തനത്തിലാണ് ഇന്ത്യ . ഗഗൻയാന്റെ ഭാഗമായി ആളില്ലാ പേടകം അടുത്ത വർഷം മാർച്ചിൽ വിക്ഷേപിക്കും. ‘ഗഗൻയാൻ ജി1 മിഷൻ’, എന്ന വിശേഷിപ്പിക്കുന്ന പേടകം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിക്കുക. അത്യാഹിത ഘട്ടങ്ങളിൽ ബഹിരാകാശയാത്രികരെ രക്ഷിക്കാൻ ഉപയോഗിക്കാവുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിക്കാനാണ് ആദ്യത്തെ ദൗത്യത്തിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിൻ്റെ വിജയം ഗഗൻയാന്റെ ആളില്ലാ ദൗത്യത്തിന് വേഗത കൂട്ടും. ദിവസങ്ങൾക്ക് മുമ്പ് ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ഐഎസ്ആർഒയും ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ദൗത്യത്തിന് ശേഷം ഗഗന സഞ്ചാരികളെ ഇറക്കുന്നത് ഇന്ത്യാ മഹാസമുദ്രത്തിലായിരിക്കും. ദൗത്യം പൂർത്തിയാക്കാനാണ് ഓസ്ട്രേലിയൻ സ്പേസ് ഏജൻസിയുടെ സഹായം തേടിയത്. നിരീക്ഷണത്തിനായി പെസഫിക്ക്- അറ്റ്ലാന്റിക്ക് സമുദ്രത്തിലും പ്രത്യേക കപ്പലുകളിൽ ഐഎസ്ആർഒ ശാസ്ത്രൻമാരെ വ്യന്യസിക്കും. ലോ എർത്ത് ഓർബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തിൽ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗൻയാൻ. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാൻശു ശുക്ല, മലയാളിയും ചലച്ചിത്രതാരം ലെനയുടെ ജീവിതപങ്കാളിയുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത്…
തിരുവനന്തപുരം : അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരിക്കേറ്റ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്ന് പരാതി . തിരുവനന്തപുരം മാറനല്ലൂരില്‍ പോങ്ങുംമൂട് സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത് . കുട്ടി വീണ വിവരം അങ്കണവാടി ജീവനക്കാർ മറച്ചു വച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. വ്യാഴാഴ്ച മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അങ്കണവാണിയിൽ വച്ചാണ് കുട്ടിയ്ക്ക് അപകടം സംഭവിച്ചത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്നതിനു കുട്ടി നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു . എന്തു കഴിച്ചാലും കുട്ടി ഛര്‍ദ്ദിച്ചിരുന്നതായും വീട്ടുകാർ പറയുന്നു. . പിന്നീട് വൈഗയുടെ ഇരട്ടസഹോദരനാണ് കുട്ടി വീണ വിവരം പറഞ്ഞത്. പരിശോധനയിൽ വൈഗയുടെ തല മുഴച്ചിരിക്കുന്നത് കണ്ടു. അന്വേഷിച്ചപ്പോൾ മറന്ന് പോയെന്നായിരുന്നു ടീച്ചർ നൽകിയ മറുപടി. എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് ആന്തരിക രക്തസ്രാവമുണ്ടെന്നും ലച്ചോറിലും സുഷുമ്നാ നാഡിക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസിൽ പരാതി നൽകുമെന്നും മാതാപിതാക്കൾ അറിയിച്ചു
സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഷ്പ 2 ഡിസംബർ അഞ്ചിനാണ് റിലീസ് ചെയ്യുക . ചിത്രത്തിന്റെ പ്രൊമോഷനുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡായി കഴിഞ്ഞു . റ്റൈറ്റിൽ ഗാനവും , ഐറ്റം സോംഗ് സീൻസുമൊക്കെ പ്രേക്ഷകർക്ക് ഹരമായി കഴിഞ്ഞു . ഇന്ന് ചെന്നൈയിലായിരുന്നു ‘ കിസിക് ‘ ഗാനത്തിന്റെ ലോഞ്ച് .നിലവിൽ ഈ ഗാനം എല്ലായിടത്തും ട്രെൻഡിംഗാണ്. പുഷ്പ 2 കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. സിനിമ റിലീസ് ആകും മുൻപ് തന്നെ കേരളത്തിൽ ചിത്രത്തിന്റെ ടിക്കറ്റുകളും വിറ്റു കഴിഞ്ഞു . ഡിസംബർ 5 മുതൽ ചിത്രത്തിന്റെ പ്രദർശനം തിയേറ്ററുകളിൽ 24 മണിക്കൂറും ഉണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത് ഇപ്പോഴിതാ പ്രേക്ഷകരുടെ ഈ ക്രേസ് ഫലപ്രദമായി മാർക്കറ്റ് ചെയ്യാൻ ഒരുങ്ങുകയാണ് ചില കമ്പനികൾ . പ്രശസ്ത ഇ -കൊമേഴ്സ് കമ്പനിയായ ബ്ലിങ്ക് ഇറ്റ് പുഷ്പ പ്രേമികൾക്കായി മികച്ച ഓഫറാണ് മുന്നോട്ട്…
പുതിയ ബിസിനസ് ആരംഭിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇലക്ട്രിക് ഗിറ്റാർ വിൽപ്പനയാണ് ട്രമ്പ് ആരംഭിച്ചിരിക്കുന്നത് . പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ് ഈ ഗിറ്റാറുകൾ . അമേരിക്കൻ പതാകയും ചിലതിൽ ആലേഖനം ചെയ്തിട്ടുണ്ട് . മാത്രമല്ല ചിലതിൽ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ തുടങ്ങിയം മുദ്രാവാക്യങ്ങളും ഇതിൽ പലതിലും എഴുതി ചേർത്തിട്ടുണ്ട് .ചിലതിൽ ട്രമ്പ് ഒപ്പിട്ടിട്ടുമുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഈ പുതിയ ബിസിനസിനെ പറ്റി അറിയിച്ചത് . ട്രമ്പിന്റെ ഗിറ്റാർ വെബ്സൈറ്റിലും ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.മൊത്തം 1300 ഗിറ്റാറുകളാണ് വിൽപ്പനയ്ക്കുള്ളത് . ഇവയിൽ 1,000-ലധികം ഗിറ്റാറുകൾ $ 1,250 മുതൽ $ 1,500 വരെ വിൽക്കുന്നു.ട്രമ്പിന്റെ ഓട്ടോഗ്രാഫ് പതിച്ച ഗിറ്റാറുകൾ പ്രത്യേക വിലയ്ക്കാണ് നൽകുന്നത് . 275 ഗിറ്റാറുകളിലാണ് ട്രമ്പ് ഒപ്പിട്ടിരിക്കുന്നത് . ഇവയിൽ ഒന്നിന് 9 ലക്ഷത്തോളം വിലയുണ്ട്. ട്രംപിൻ്റെ ഓട്ടോഗ്രാഫ് പതിച്ച ഇലക്ട്രിക് ഗിറ്റാറുകൾക്ക് പ്രത്യേക വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ട്രംപ് ഒപ്പിട്ട ഗിറ്റാറുകളുടെ വില…
ഒട്ടാവ : ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പാലിക്കുമെന്നും രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും കാനഡ. രാജ്യാന്തര കോടതിയുടെ എല്ലാ ചട്ടങ്ങളും വിധികളും അനുസരിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഐസിസിയുടെ അറസ്റ്റ് വാറന്റ് പ്രകാരം യുകെയിൽ എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ സൂചന നൽകിയിരുന്നു. ആഭ്യന്തര നിയമവും രാജ്യാന്തര നിയമവും അനുസരിച്ച് യുകെ എപ്പോഴും അതിന്റെ നിയമപരമായ ബാധ്യതകൾ പാലിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വക്താവ് അറിയിച്ചത്. ബെൽജിയം, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറാൻ, അയർലൻഡ്, ജോർദാൻ, നെതർലാൻഡ്‌സ്, നോർവേ, സ്വീഡൻ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സർലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ഐസിസി തീരുമാനം പാലിക്കുമെന്ന് അറിയിച്ച മറ്റ് രാജ്യങ്ങൾ. എന്നാൽ ഇസ്രയേൽ നേതാക്കൾക്കെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് അതിരുകടന്നതാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
