- മലയാളി നഴ്സ് അന്തരിച്ചു
- ഉദ്യോഗസ്ഥർക്കായുള്ള കൗൺസിലിംഗ് സേവനങ്ങൾ; ഗാർഡ ഷിക്കോണ ചിലവിട്ടത് 1.63 മില്യൺ യൂറോ
- നാലാം ദിവസവും തുടർന്ന് സമരം; വലഞ്ഞ് ജനങ്ങൾ
- ഡബ്ലിനിൽ രണ്ട് സംഗീത പരിപാടികൾ; പ്രഖ്യാപനവുമായി നോഹ കഹാൻ
- തെരച്ചിലും, പ്രാർത്ഥനകളും വിഫലം : ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ
- വെയിലത്തേയ്ക്ക് ഇറങ്ങുമ്പോൾ തലവേദനയാണോ ? രോഗമിതാകാം , ലക്ഷണങ്ങൾ അവഗണിക്കരുത്
- ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’
Author: Anu Nair
ന്യൂഡൽഹി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേയ്ക്കായിരുന്നു മാർച്ച് . പ്രതിഷേധിച്ച രാഹുൽ , പ്രിയങ്ക അടക്കമുള്ള എം പി മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി . മാർച്ച് തടഞ്ഞതിനെ തുടർന്ന് എം പി മാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു . അതിനു പിന്നാലെയാണ് അറസ്റ്റ് . രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യസംഖ്യത്തിലെ കക്ഷികളുടെ എം പി മാരെല്ലാം മാർച്ചിൽ പങ്കെടുത്തു. . ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. പ്രാദേശിക ഭാഷകളിലെ പ്ലാക്കാർഡുകളുമായായിരുന്നു മാർച്ച് . വോട്ട് അട്ടിമറിച്ചെന്ന ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്ന് രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷം റാലി സംഘടിപ്പിച്ചത് . ആരോപണത്തിന് പിന്നാലെ കർണാടക, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, തെറ്റായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും,…
തിരുവനന്തപുരം: സഹപ്രവർത്തകർ തന്നെ പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസ് ചിറക്കൽ. മാധ്യമങ്ങളോട് താൻ സംസാരിച്ചതാണ് അവരെ പ്രകോപിപ്പിച്ചതെന്നും കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം താൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് പറഞ്ഞവരാണ് പത്രസമ്മേളനം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ ഇത്തരത്തിലുള്ള പ്രവർത്തനം ശരിയല്ല. ഈ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ അവരുടെ സഹകരണം എപ്പോഴും ആവശ്യമാണ്. ഫോണിലൂടെയോ ആരെങ്കിലും വഴിയോ അവർക്ക് എന്നോട് നേരിട്ട് ഒരു വാക്ക് ചോദിക്കാമായിരുന്നു. അവർ അത് അന്വേഷിച്ചില്ല. ഞാൻ മാധ്യമങ്ങളോട് സംസാരിച്ചത് അവരെ പ്രകോപിപ്പിച്ചു. എന്തുകൊണ്ടാണ് അവർ ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. എന്റെ മുറി പരിശോധിക്കുമ്പോൾ അവർക്ക് എന്നോട് ചോദിക്കാമായിരുന്നു. കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം ഞാൻ സംസാരിച്ചതിൽ തെറ്റൊന്നുമില്ലെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നീട് പത്രസമ്മേളനം വിളിച്ചു. സിസ്റ്റത്തിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞതുകൊണ്ടാകാം എനിക്കെതിരെ പ്രശ്നം ഉണ്ടായത് . ആത്മഹത്യ എന്ന കടുത്ത നടപടി സ്വീകരിക്കാൻ ചില സഹപ്രവർത്തകർ എന്നെ പ്രേരിപ്പിച്ചു ,…
കൊച്ചി: ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വേടനെതിരെയുള്ള പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് കൂടുതൽ നടപടി സ്വീകരിച്ചത്. വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. വേടനായി പോലീസ് തീവ്രമായ തിരച്ചിൽ തുടരുകയാണ്. ഇതിന്റെ ഭാഗമായി പോലീസ് വേടന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിൽ, മുൻകൂർ ജാമ്യത്തിനായി വേടൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം . അതേസമയം കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടക്കാനിരുന്ന വേടന്റെ പരിപാടി മാറ്റിവച്ചു. സംഘാടകർക്ക് വേടനുമായി ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്നാണ് പരിപാടി മാറ്റിവച്ചത് . കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തൽ ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. വേടനുമായി പീഡനത്തിനിരയായ ഡോക്ടർ…
ന്യൂഡൽഹി : പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് . പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിലെ 300 എംപിമാരാണ് ഇന്ന് പാർലമെന്റ് ഹൗസിൽ നിന്ന് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് കാൽനടയായി മാർച്ച് ചെയ്യുക. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, എസ്പി മേധാവി അഖിലേഷ് യാദവ്, ടിഎംസി എംപി അഭിഷേക് ബാനർജി എന്നിവരുൾപ്പെടെ 25 ലധികം പാർട്ടികളുടെ നേതാക്കൾ മാർച്ചിൽ പങ്കെടുക്കും. രാവിലെ പാർലമെന്റ് ഹൗസിലെ മകർ ദ്വാറിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് ട്രാൻസ്പോർട്ട് ഭവൻ വഴി തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോകും. എംപിമാർക്കായി മല്ലികാർജുൻ ഖാർഗെ അത്താഴവും ഒരുക്കിയിട്ടുണ്ട്. വോട്ട് അട്ടിമറിച്ചെന്ന ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്ന് രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രതിപക്ഷം റാലി സംഘടിപ്പിക്കുന്നത് . വോട്ട് മോഷണ’ത്തിൽ ബിജെപിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒത്തുകളിച്ചുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ഒരു വെബ് പോർട്ടലും ( votechori.in/ecdemand ) ആരംഭിച്ചു . “വോട്ട്…
വാഷിംഗ്ടൺ : ഇന്ത്യയ്ക്കെതിരെ വീണ്ടും ഭീഷണി മുഴക്കി പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ.യുഎസിൽ പാകിസ്ഥാൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഇന്ത്യ സ്വയം ഒരു ‘വിശ്വഗുരു’ ആയി അവതരിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ വാസ്തവത്തിൽ അത് അങ്ങനെയല്ലെന്നുമാണ് അസിം മുനീർ പറഞ്ഞത് . സിന്ധു ജല കരാർ ഇന്ത്യ നിർത്തിവച്ചതിനെ കുറിച്ചും അസിം മുനീർ ഭീഷണി മുഴക്കി. ഇന്ത്യ സിന്ധു നദിയിൽ ഒരു അണക്കെട്ട് നിർമ്മിച്ചാൽ പാകിസ്ഥാൻ പത്ത് മിസൈലുകൾ ഉപയോഗിച്ച് അത് തകർക്കുമെന്നും മുനീർ പറഞ്ഞു. ഫ്ലോറിഡയിലെ ടാമ്പയിൽ പാകിസ്ഥാൻ സമൂഹത്തിൽ നിന്നുള്ള വ്യവസായി സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെയാണ് മുനീറിന്റെ പ്രസ്താവന . ‘ ഇന്ത്യ സിന്ധു നദിയിൽ ഒരു അണക്കെട്ട് പണിയുന്നത് വരെ ഞങ്ങൾ കാത്തിരിക്കും, അവർ അത് പണിതു കഴിയുമ്പോൾ , പത്ത് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും. സിന്ധു നദി ഇന്ത്യയുടെ സ്വകാര്യ സ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല. ഇന്ത്യൻ രഹസ്യാന്വേഷണ…
തിരുവനന്തപുരം: നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്ക് . തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലാണ് അപകടം. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ് . ഒരു ഓട്ടോറിക്ഷയിലും നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച ശേഷമാണ് കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറിയത്. നടപ്പാതയില്‍ നിന്നിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രന്‍ (50), ആയിരുപാറ സ്വദേശി കുമാര്‍ (42), അഴീക്കോട് സ്വദേശി ഷാഫി (40) എന്നിവര്‍ക്കും ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍ കയറാനെത്തിയ ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുനാഥാണ് കാർ ഓടിച്ചത്. അദ്ദേഹത്തിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്, ഡ്രൈവിംഗ് പഠിക്കുമ്പോഴാണ് സംഭവം. വിഷ്ണുനാഥും ബന്ധുവും കാറിലുണ്ടായിരുന്നു. പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. യുവാവ് ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലെന്ന് ആർടിഒ അജിത് കുമാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ ആശുപത്രിക്കുള്ളിൽ ഉണ്ടായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കന്റോൺമെന്റ് പോലീസ് ശേഖരിച്ചുവരികയാണ്. വിഷ്ണുനാഥിനെയും…
കൊല്ലം: തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് പുതിയ വീട് ഒരുങ്ങുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിർമ്മിക്കുന്നത്. മിഥുന്റെ വീട്, എന്റെയും’ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ തറക്കല്ലിടൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിക്കുന്നത് പഴയ വീടിന്റെ സ്ഥലത്താണ് പുതിയ വീട് നിർമ്മിക്കുന്നത്. മിഥുന്റെ കുടുംബം വാടക വീട്ടിലേക്ക് മാറി. വീട് അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി നേരത്തെ 5 ലക്ഷം രൂപ നൽകിയിരുന്നു. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. തേവലക്കര സ്കൂൾ മാനേജ്മെന്റ് കുടുംബത്തിന് 10 ലക്ഷം രൂപയും കൈമാറി. ജൂലൈ 17 ന് രാവിലെയാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ വച്ച് വൈദ്യുതാഘാതമേറ്റ് മിഥുൻ മരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനയാത്രയ്ക്കിടെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് നടി അഹാന കൃഷ്ണ. മുഖ്യമന്ത്രിയോടൊപ്പമുള്ള സെൽഫിയും താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അപ്രതീക്ഷിതമായ കണ്ടുമുട്ടൽ , ഏറെ സ്നേഹസമ്പന്നനായ . എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന വ്യക്തി ‘ എന്ന കുറിപ്പോടെയാണ് അഹാന ചിത്രം പങ്ക് വച്ചത് . മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിക്കുന്നത്. ബിജെപി നേതാവ് കൂടിയായ കൃഷ്ണകുമാറിന്റെ മകളായ അഹാനയുടെ വാക്കുകൾ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. മന്ത്രി വി ശിവൻ കുട്ടി അടക്കമുള്ളവരും ഈ സെൽഫി പങ്ക് വച്ചിട്ടുണ്ട്. ഇന്ന് കണ്ട മനോഹരമായ സെൽഫി എന്നാണ് മന്ത്രി ശിവന്‍കുട്ടി ചിത്രത്തിനൊപ്പം കുറിച്ചത്.
ന്യൂദൽഹി : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ താരിഫ് ഭീഷണിയെ വിമർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് . ആഗോള ശക്തിയായുള്ള ഇന്ത്യയുടെ വളർച്ച ചിലർക്ക് സഹിക്കുന്നില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. “ഇന്ത്യ വികസിക്കുന്ന വേഗതയിൽ സന്തുഷ്ടരല്ലാത്ത ചിലരുണ്ട്. അവർക്ക് അത് ഇഷ്ടമല്ല. ‘സബ്കാ ബോസ് തോ ഹം ഹേ’, അപ്പോൾ ഇന്ത്യ എങ്ങനെയാണ് ഇത്ര വേഗത്തിൽ വളരുന്നത്? ഇന്ത്യൻ കൈകളാൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിൽ നിർമ്മിക്കുന്നതിനേക്കാൾ വിലയേറിയതായി മാറുന്നുവെന്ന് ഉറപ്പാക്കാൻ പലരും ശ്രമിക്കുന്നു, അങ്ങനെ വില ഉയരുമ്പോൾ ലോകം അവ വാങ്ങുന്നത് നിർത്തും. ഈ ശ്രമം നടക്കുന്നു. എന്നാൽ ഇന്ത്യ വളരെ വേഗത്തിൽ മുന്നേറുകയാണ്, ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യ ഒരു പ്രധാന ആഗോള ശക്തിയായി മാറുന്നത് തടയാൻ കഴിയില്ല “ രാജ്നാഥ് സിംഗ് പറഞ്ഞു. പ്രതിരോധ കയറ്റുമതിയെ നിലവിലെ സാഹചര്യം ബാധിച്ചിട്ടില്ലെന്നും അവ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.”പ്രതിരോധ മേഖലയെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ ഞങ്ങൾ 24,000…
ന്യൂദൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു . നുണ പറയുന്നതിന് ഒരു പരിധിയുണ്ടെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കിരൺ റിജിജു കുറിച്ചു . ഇനി ഇന്ത്യയിലെ ജനങ്ങൾ തന്നെ രാഹുൽ ഗാന്ധിയോട് നുണ പറഞ്ഞത് മതിയെന്ന് പറയുമെന്നും കിരൺ റിജിജു പറയുന്നു. ‘ എന്തിനാണ് ഇങ്ങനെ എപ്പോഴും കള്ളം മാത്രം പറയുന്നത് . ഇന്ത്യൻ പാർലമെന്റിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ രാഹുൽ ഗാന്ധിയോട് ഞാൻ അഭ്യർത്ഥിക്കുന്നു. പാർലമെന്ററി മര്യാദകൾ പാലിക്കുന്ന നിരവധി പ്രതിപക്ഷ നേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ ഔന്നത്യം താഴ്ത്തുക മാത്രമല്ല, ഇന്ത്യയുടെ ഉയർന്ന പ്രശസ്തിക്ക് കോട്ടം വരുത്തുകയും ചെയ്തു.‘ എന്നും കിരൺ റിജിജു എക്സിൽ കുറിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, രാഹുൽ ഗാന്ധി മോദി സർക്കാരിനെ വിമർശിക്കാനായി സർക്കാർ യുദ്ധവിമാന പൈലറ്റുമാരുടെ കൈകൾ ബന്ധിച്ചിരിക്കുകയാണെന്ന് ആരോപിച്ചിരുന്നു. 1971 ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സൈന്യത്തിന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
