Author: Anu Nair

മലപ്പുറം: നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന നവദമ്പതികൾ മരിച്ചു. മലപ്പുറം പുത്തനത്താണി-തിരുനാവായ ഇക്ബാൽ റോഡിലാണ് സംഭവം. ചന്ദനക്കാവ് ഇക്ബാൽ നഗറിലെ വലിയ പീടിയേക്കൽ സ്വദേശി മുഹമ്മദ് സിദ്ദിഖ് (30), ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിക്കാണ് അപകടം. ഇരുവരും ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. പുത്തനത്താണിയിലേക്ക് പോകുകയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിച്ചു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫാണ് റീഷ മൻസൂർ. ചെറൂറൽ സ്കൂളിലെ വിരമിച്ച പ്രധാനാധ്യാപകനായ വി പി അഹമ്മദ് കുട്ടിയുടെയും വിരമിച്ച അധ്യാപിക സുനീറ ബാനുവിന്റെയും മകനാണ് മുഹമ്മദ് സിദ്ദിഖ്. ഏറനാട് സ്വദേശിയാണ് റീസ. കൽപകഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പുത്തനത്താണി ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Read More

ബെംഗളൂരു ; സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് അസമിനെയും ഗുജറാത്തിനെയും തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. എഐസിസി പ്രസിഡന്റിന്റെ മകൻ പ്രിയങ്ക് ഖാർഗെയെ ‘ഒന്നാം ക്ലാസ് വിഡ്ഢി ‘ എന്ന് വിശേഷിപ്പിച്ച ഹിമന്ത, പ്രിയങ്കിന്റെ പ്രസ്താവന അസമിലെ വിദ്യാസമ്പന്നരായ യുവാക്കളെ അപമാനിക്കുന്നതാണെന്നും ആരോപിച്ചു. പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയിൽ കടുത്ത രോഷം പ്രകടിപ്പിച്ച അസം മുഖ്യമന്ത്രി, “ഇത്തരം പ്രസ്താവനകൾ അങ്ങേയറ്റം അപമാനകരവും അവഹേളനപരവുമാണ്. അസമീസ് യുവാക്കളുടെ കഠിനാധ്വാനത്തിനും കഴിവിനും നേരെയുള്ള കടുത്ത അപമാനമാണിത്. അസമിൽ കഴിവുള്ള യുവാക്കളില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അസമിലെ യുവാക്കളെ അപമാനിക്കുന്നതാണ്. അതിനാൽ, പ്രിയങ്കിനെതിരെ നമുക്ക് കേസ് ഫയൽ ചെയ്യാം,” എന്നും പറഞ്ഞു. സെമികണ്ടക്ടർ വ്യവസായങ്ങൾല്ല് അസമിനെയും ഗുജറാത്തിനെയും തിരഞ്ഞെടുക്കാനുള്ള തീരുമാനത്തെ പ്രിയങ്ക് ഖാർഗെ ചോദ്യം ചെയ്തിരുന്നു. സെമികണ്ടക്ടർ വ്യവസായങ്ങൾ അസമിലേക്കും ഗുജറാത്തിലേക്കും പോകുന്നത് എന്തുകൊണ്ടാണ്? അവർക്ക് യഥാർത്ഥത്തിൽ ബാംഗ്ലൂരിനെ വേണം. എന്നാൽ കർണാടകയിലേക്ക് വരേണ്ടിയിരുന്ന നിക്ഷേപങ്ങൾ കേന്ദ്ര സർക്കാർ…

Read More

മുംബൈ: അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ. മഹാരാഷ്ട്ര ആന്റി ടെററിസം സ്ക്വാഡാണ് പൂനെയിലെ കോന്ധ്വയിൽ നിന്നുള്ള എഞ്ചിനീയറായ സുബൈർ ഹങ്കാർക്കറെ അറസ്റ്റ് ചെയ്തത്. യുവാക്കളെ തീവ്രവാദ ഗ്രൂപ്പുകളിൽ ചേരാൻ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. സുബൈറിനെ നവംബർ 4 വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. സുബൈർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും മഹാരാഷ്ട്രയിലും മറ്റ് നഗരങ്ങളിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായും പോലീസ് കോടതിയെ അറിയിച്ചു. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ഉപയോഗിച്ചതായി കരുതുന്ന നിരവധി രേഖകളും വസ്തുക്കളും പ്രതികളിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഒക്ടോബർ 27 ന്, പൂനെ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ എക്സ്പ്രസിൽ നിന്ന് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു . ഒക്ടോബർ 9 ന് പൂനെയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തു. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി ഈ രേഖകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സാദിഖ് നഗറിൽ…

Read More

ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ് സർക്കാരിന് തിരിച്ചടി . സ്വകാര്യ സംഘടനകൾ പൊതു സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് മുൻകൂർ അനുമതി വാങ്ങണമെന്ന് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് സർക്കാരിന്റെ നിർദ്ദേശത്തിന് ഇടക്കാല സ്റ്റേ നൽകുകയും കേസ് നവംബർ 17 ലേക്ക് കൂടുതൽ വാദം കേൾക്കാൻ മാറ്റുകയും ചെയ്തു. ഇതോടെ ആർ‌എസ്‌എസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ഇറക്കിയ ഉത്തരവ്, അടുത്ത വാദം കേൾക്കുന്നതുവരെ നിർത്തിവയ്ക്കും .സർക്കാരിന്റെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് ഹർജി സമർപ്പിച്ചത് പുനശ്ചൈതന്യ സേവാ സംസ്‌ഥേ ആണ്,.ഈ നീക്കം നിയമപരമായ പ്രവർത്തനങ്ങൾ നടത്താനുള്ള സ്വകാര്യ സംഘടനകളുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. കർണാടക പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ നീക്കം ഏതെങ്കിലും പ്രത്യേക സംഘടനയെ ലക്ഷ്യം വച്ചുള്ളതല്ല. “ഈ സംഘടനയെക്കുറിച്ചോ ആ സംഘടനയെക്കുറിച്ചോ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല,” എന്നാണ് അദ്ദേഹം പറഞ്ഞത്.…

Read More

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തിയിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങളുമായി ചൈന. ടിബറ്റിലെ ചൈനയുടെ ലുൻസെ വ്യോമതാവളത്തിൽ ഇപ്പോൾ 36 ഹാർഡ്‌എയർക്രാഫ്റ്റ് ഷെൽട്ടറുകൾ, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, ഒരു പുതിയ ഏപ്രൺ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത് . അരുണാചൽ പ്രദേശ് മേഖലയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അതിർത്തി അടയാളപ്പെടുത്തുന്ന മക്‌മഹോൺ രേഖയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുതിയ ഹാർഡ്‌എയർ ഷെൽട്ടറുകൾ സജ്ജമാക്കിയതോടെ ചൈനയ്ക്ക് ഇപ്പോൾ യുദ്ധവിമാനങ്ങളും വിവിധ ഡ്രോൺ സംവിധാനങ്ങളും ഉടനടി വിന്യസിക്കാൻ കഴിയും. അരുണാചൽ പ്രദേശിലെ തന്ത്രപരമായി പ്രധാനപ്പെട്ട പട്ടണമായ തവാങ്ങിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. അരുണാചൽ പ്രദേശിലെയും അസമിലെയും ഇന്ത്യൻ വ്യോമതാവളങ്ങൾക്കും ഇത് ഭീഷണിയാണ്. “ അവരുടെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന അവരുടെ തന്ത്രപരമായ യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ലുൻസെയിൽ തന്നെ ആയിരിക്കുമെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. ഭൂഗർഭ തുരങ്കങ്ങൾ ഇതിനകം ഇന്ധനവും വെടിക്കോപ്പുകളും കൊണ്ട് നിറഞ്ഞിരിക്കാമെന്നും “…

Read More

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം നേതാവും പ്രതിപ്പട്ടികയിൽ. പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസനെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഒളിവിൽ കഴിയുന്ന ഹരിദാസനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ചിറ്റൂരിൽ നിന്ന് കഴിഞ്ഞ ദിവസം 1260 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത് . മീനാക്ഷിപുരം സർക്കാർപതിയിലുള്ള കണ്ണയ്യന്റെ വീട്ടിൽ നിന്നാണ് വൻതോതിൽ സ്പിരിറ്റ് പിടിച്ചെടുത്തത്. കണ്ണയ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേർന്ന് സ്പിരിറ്റ് കൊണ്ടുവന്നുവെന്നായിരുന്നു കണ്ണയ്യന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

Read More

പട്‌ന ; വഖഫ് നിയമത്തെക്കുറിച്ചുള്ള ആർ‌ജെ‌ഡി നേതാവ് തേജസ്വി യാദവിന്റെ പരാമർശത്തിനെതിരെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ . മുസ്ലീം പ്രീണനത്തിന്റെ രാഷ്ട്രീയം ബീഹാറിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിനും ഇന്ത്യൻ ഭരണഘടനയ്ക്കും എതിരായ അപമാനമാണിതെന്നും അദ്ദേഹം പറഞ്ഞു .പട്നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേശവ് പ്രസാദ് മൗര്യ . “ഇത് ഇന്ത്യൻ പാർലമെന്റിനോടും, ഇത് ഇന്ത്യൻ ഭരണഘടനയോടുമുള്ള അപമാനമാണ്. നിയമം നിർമ്മിച്ചു, തേജസ്വി യാദവ് പറയുന്നത് ഞങ്ങൾ ഈ നിയമം ചവറ്റുകുട്ടയിൽ എറിയുമെന്നാണ്. മുസ്ലീം പ്രീണനത്തിന്റെ വെറുപ്പുളവാക്കുന്ന രാഷ്ട്രീയം ബീഹാറിലെ ജനങ്ങൾക്ക് മനസ്സിലാകും. നവംബർ 6, 11 തീയതികളിൽ പൊതുജനങ്ങൾ ഇതിന് മറുപടി നൽകും.”അദ്ദേഹം പറഞ്ഞു. നേരത്തെ, ബീഹാറിൽ സഖ്യം അധികാരത്തിൽ വന്നാൽ വഖഫ് നിയമം ചവറ്റുകുട്ടയിലേക്ക് എറിയുമെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു . ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് ബീഹാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ വഖഫ് നിയമം റദ്ദാക്കുമെന്ന് ആർജെഡി നേതാവ് ഖാരി സൊഹൈബും അവകാശപ്പെട്ടിരുന്നു .…

Read More

ഇന്ത്യയിൽ പൊന്നും വിലയുള്ള കന്നുകാലികളെ കാണാനാണ് പലരും പുഷ്കർ മേളയ്ക്ക് എത്തുന്നത്. ഇത്തവണയും പുഷ്കർ മേളയിൽ ലക്ഷങ്ങളാണ് കാണികളായി എത്തിയത്. ഇക്കുറി കാണികളുടെ മനസിളക്കിയ കൂട്ടത്തിൽ ഒരു രണ്ടരവയസുകാരനും ഉണ്ടായിരുന്നു. അതെ വെറും രണ്ടരവയസുള്ള ഒരു കുതിര , വിലയോ 15 കോടിയും. ചണ്ഡീഗഡിൽ നിന്നുള്ള ഗാരി ഗില്ലിന്റെ ഉടമസ്ഥതയിലുള്ള കുതിരയാണ് ഷഹബാസ് . രണ്ടര വയസ്സുള്ള കുതിരയായ ഷഹബാസ് ഒന്നിലധികം ഷോകളിൽ വിജയിച്ചിട്ടുണ്ട്. 9 കോടി രൂപ വരെ ഓഫറുകൾ ലഭിച്ചതായി ഗാരി ഗിൽ പറയുന്നു. കുതിരയുടെ പ്രജനനച്ചെലവ് മാത്രം രണ്ട് ലക്ഷം രൂപയാണ്, വിലയേറിയ മാർവാരി ഇനത്തെ കാണാൻ സന്ദർശകർ ക്യൂവിലാണ്. 23 കോടി രൂപ വിലവരുന്ന അൻമോൾ എന്ന പോത്തും മേളയിലെ താരമാണ് . രാജസ്ഥാനിൽ നിന്നുള്ള അൻമോൾക്ക് പാൽ, നെയ്യ്, ഉണക്കിയ പഴങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം.25 ലക്ഷം രൂപ വിലവരുന്ന ഉജ്ജൈനിൽ നിന്നുള്ള റാണ എന്ന എരുമ പുഷ്കർ മേളയിലെ ഒരു പുതിയ ആകർഷണമായി…

Read More

ന്യൂഡൽഹി : രാജ്യത്തുടനീളം 21 വർഷത്തിനു ശേഷം ആരംഭിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയ ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് . ഇതിൽ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നു. എന്നാൽ അസമിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും എസ്‌ഐആറിൽ ഉൾപ്പെടുന്നു. അസമിലെ പൗരത്വം സംബന്ധിച്ച നിയമങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. അതിനാൽ, അസമിനായി ഒരു പ്രത്യേക എസ്‌ഐആർ ഉത്തരവ് പുറപ്പെടുവിക്കുകയും പ്രക്രിയ മറ്റൊരു തീയതിയിൽ ആരംഭിക്കുകയും ചെയ്യും. പൗരത്വ നിയമത്തിലെ സെക്ഷൻ 6A അസമിൽ പ്രാബല്യത്തിൽ ഉണ്ട്. അതനുസരിച്ച് 1966 ജനുവരി 1 നും 1971 മാർച്ച് 25 നും ഇടയിൽ ബംഗ്ലാദേശിൽ നിന്ന് എത്തിയ ഇന്ത്യൻ വംശജർക്ക് പൗരത്വത്തിനായി പ്രത്യേക നടപടികളാണുള്ളത് . 1966 ജനുവരി 1 ന് മുമ്പ് എത്തിയവരെ നേരിട്ടുള്ള പൗരന്മാരായി കണക്കാക്കുന്നു. 1966 നും…

Read More

ഡബ്ലിൻ : സ്ഥാനമൊഴിയുന്ന ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നിലവിൽ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം . അണുബാധ ഗൗരവമുള്ളതല്ലെങ്കിലും ചികിത്സയ്ക്കായി അദ്ദേഹം ആശുപത്രിയിൽ തുടരും. നവംബർ 11 ന് ഡബ്ലിൻ കാസിലിൽ കാതറിൻ കൊനോലിയുടെ സത്യപ്രതിജ്ഞ വരെ പ്രസിഡന്റ് ഹിഗ്ഗിൻസ് സ്ഥാനത്ത് തുടരും.കഴിഞ്ഞ വർഷം, രക്തസമ്മർദ്ദത്തിന് ചികിത്സ തേടി ഹിഗ്ഗിൻസ് സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയിരുന്നു. നിയുക്ത പ്രസിഡന്റ് കാതറിൻ കൊനോലിയെ കഴിഞ്ഞ ദിവസം പ്രസിഡന്റ് ഹിഗ്ഗിൻസ് അഭിനന്ദിച്ചിരുന്നു. സ്ഥാനാരോഹണത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കാതറിൻ കൊനോലിയ്ക്ക് തന്റെ ഓഫീസിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് ഹിഗ്ഗിൻസ് അറിയിച്ചിട്ടുണ്ട്.

Read More