- ഗുവാഹഠിയിൽ രാജസ്ഥാന്റെ ആറാട്ട്; മുംബൈക്ക് തോൽവി
- ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിൽ ഭീകരാക്രമണം നടത്താനെത്തി ; മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു
- രക്തത്തിന്റെ സ്റ്റോക്ക് കുറവ്; ദാതാക്കളോട് ക്ലിനിക്കുകളിൽ എത്താൻ ആഹ്വാനം
- 50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന്‍ മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്
- മേൽശാന്തി ക്ഷേത്രത്തിൽ തൂങ്ങി മരിച്ച സംഭവം; കടകംപള്ളി സുരേന്ദ്രനെതിരെ ഹിന്ദു ഐക്യവേദി
- കൗമാരക്കാരിയ്ക്ക് മർദ്ദനം; 18 കാരൻ അറസ്റ്റിൽ
- നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും
- കാൽനട യാത്രക്കാരിയെ ബസ് ഇടിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്
Author: Anu Nair
കാസർകോട് : സിപിഎം ഏരിയ കമ്മിറ്റി അംഗമായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും , പീഡിപ്പിക്കുകയും ചെയ്യുന്നതായി മകളുടെ പരാതി.കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരന്റെ മകൾ സംഗീതയാണ് പിതാവിനും, കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം ഉയർത്തിയിരിക്കുന്നത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നും സംഗീത പറയുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന സംഗീത വീട്ടിൽ വലിയ ദുരിതമാണെന്ന് അനുഭവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വീട്ടിൽ തടങ്കലിലാണ് തന്നെ പാർപ്പിച്ചിരിക്കുന്നതെന്നും , ചികിത്സ നിഷേധിച്ചിരിക്കുകയാണെന്നും യുവതി പറയുന്നു. സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെന്നും സംഗീത പറയുന്നു. രഹസ്യ ഫോൺ ഉപയോഗിച്ച് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് യുവതി തന്റെ ദുരിതം പുറം ലോകത്തെ അറിയിച്ചത്. തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക മുഴുവനും, പിതാവും , സഹോദരനും കൈക്കലാക്കിയതായും, അതിനു ശേഷം ചികിത്സ പോലും കൃത്യമായി ലഭിക്കില്ലെന്നും സംഗീത പറയുന്നു. ഇതരമതസ്ഥനെ വിവാഹം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഇന്നു രാവിലെയാണ് ബംഗളുരുവില്‍ നിന്നും അനന്തസുബ്രഹ്മണ്യത്തെ തിരുവനന്തപുരം ഈഞ്ചക്കലിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ഇയാളായിരുന്നു 2019ൽ സ്വർണപാളികൾ സന്നിധാനത്ത് നിന്നും കൊണ്ടുപോയത്. പാളികൾ ഇയാൾ ഹൈദരാബാദിലെ നാഗേഷിന് കൈമാറുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബംഗളുരുവില്‍ സൂക്ഷിച്ച സ്വര്‍ണപ്പാളി നാഗേഷിന് കൈമാറുന്നത്. തുടര്‍ന്ന് നാഗേഷ് കൈവശം വെച്ചു. പിന്നീട് ശബരിമലയില്‍ നിന്നും എടുത്ത സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിക്കുന്നത്. അനന്ത സുബ്രഹ്മണ്യത്തെ ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്ത ശേഷം, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്‌ഐടി ചോദ്യം ചെയ്യുന്നുണ്ട് . നേരത്തെ ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്കിനെപ്പറ്റി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
തിരുവനന്തപുരം : ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന് സംശയം. സ്വർണ്ണം, വെള്ളി, ആനക്കൊമ്പ്, കുങ്കുമപ്പൂവ് എന്നിവയുടെ കണക്കുകളാണ് ഇല്ലാത്തത്. ഓഡിറ്റ് റിപ്പോർട്ടുകളിലാണ് ഈ ക്രമക്കേട് വ്യക്തമാക്കിയിരിക്കുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ പുന്നത്തൂർ ആനക്കോട്ടയിൽ ആനക്കൊമ്പുകൾ കൈകാര്യം ചെയ്തതിലും പിഴവുകളുണ്ട് . 2019-20 ഓഡിറ്റ് വിശദാംശങ്ങൾ കാണിക്കുന്നത് ആ വർഷം ആനക്കൊമ്പ് വെട്ടിമാറ്റിയപ്പോൾ കിട്ടിയത് 522.86 കിലോഗ്രാം ആയിരുന്നു. എന്നാൽ നിയമം അനുശാസിക്കുന്നതുപോലെ ഇവയൊന്നും വനം വകുപ്പിന് കൈമാറിയിട്ടില്ല . ക്ഷേത്രത്തിനുള്ളിൽ, ദൈനംദിന ആചാരങ്ങൾക്കായി ഉപയോഗിക്കുന്ന സ്വർണ്ണ, വെള്ളി വസ്തുക്കൾ രേഖപ്പെടുത്തുന്ന “ഡബിൾ-ലോക്ക് രജിസ്റ്ററിൽ” നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന പൊരുത്തക്കേടുകൾ കണ്ടെത്തി . ഉപയോഗത്തിന് ശേഷം തിരികെ നൽകിയ ഇനങ്ങൾ പലപ്പോഴും ഭാരം കുറഞ്ഞതായി കണ്ടെത്തി. പത്ത് മാസത്തിനുള്ളിൽ ഒരു വെള്ളി കലം 1.19 കിലോഗ്രാം കുറഞ്ഞു; മറ്റൊരു വിളക്ക് നൂറുകണക്കിന് ഗ്രാം ഭാരം കുറഞ്ഞു. ചില സന്ദർഭങ്ങളിൽ, തിരികെ നൽകിയത് അതേ മെറ്റീരിയൽ പോലുമായിരുന്നില്ല ഒരു സ്വർണ്ണ കിരീടത്തിന് പകരം…
ബെംഗളൂരു ; ഓല കമ്പനി ജീവനക്കാരൻ ജീവനൊടുക്കിയത് കമ്പനി അധികൃതരുടെ മാനസിക പീഡനം മൂലമാണെന്ന് റിപ്പോർട്ട് . ഓല ഇലക്ട്രിക്കിലെ ഹോമോലോഗേഷൻ എഞ്ചിനീയറായ കെ അരവിന്ദ് സെപ്റ്റംബർ 28 നാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതിന് പിന്നാലെ ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ, സീനിയർ ഓഫീസർ സുബ്രത കുമാർ ദാസ് എന്നിവർക്കെതിരെയും കമ്പനിക്കെതിരെയും ആത്മഹത്യാ പ്രേരണാ കേസ് രജിസ്റ്റർ ചെയ്തിരുന്നു . ഒക്ടോബർ 6 ന് ഫയൽ ചെയ്ത എഫ്‌ഐആറിന്റെ പകർപ്പ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് ആദ്യം അസ്വാഭാവിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിരുന്നു. അരവിന്ദിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം 17.46 ലക്ഷം രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയപ്പോൾ സംശയം ബലപ്പെട്ടു. കമ്പനിയുടെ എച്ച്ആറിനെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തതിന് അവ്യക്തമായ മറുപടികളാണ് ലഭിച്ചതെന്നും റിപ്പോർട്ടുണ്ട് . അരവിന്ദിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ, 28 പേജുള്ള ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു. അതിൽ അരവിന്ദ് സുബ്രത കുമാർ ദാസിനെയും സിഇഒ ഭവിഷ്…
അപൂർവ്വവും മാരകവുമായ അണുബാധയായ അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് ബാധിച്ചവരുടെ എണ്ണം സംസ്ഥാനത്തുടനീളം വർദ്ധിച്ചുവരികയാണ്, ഇത് വ്യാപകമായ ആശങ്കയ്ക്ക് കാരണമാകുന്നുമുണ്ട് . രോഗവുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിച്ചുവരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ചികിത്സയിലുള്ള രോഗികളിൽ ഭൂരിഭാഗവും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. അതേസമയം, മസ്തിഷ്ക ജ്വരത്തെ പറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മുൻ മേധാവി ഡോ. ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ്.ഡോ. ഹാരിസിന്റെ അഭിപ്രായത്തിൽ, തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ ഈ രോഗത്തിന്റെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിലെ മാലിന്യ നിർമാർജന ശീലങ്ങളുടെ അപര്യാപ്തയാണിതിന് കാരണമെന്നും അദ്ദേഹം പറയുന്നു. ‘അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് ഇതിനകം 140 ഓളം പേരെ ബാധിച്ചു, അതിന്റെ ഫലമായി 26 പേർ മരിച്ചു. തമിഴ്‌നാട്, കർണാടക തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലോ മറ്റെവിടെയെങ്കിലുമോ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കാരണം കണ്ടെത്താൻ ആഴത്തിലുള്ള ഗവേഷണം ആവശ്യമില്ല – ഇത് മാലിന്യ നിക്ഷേപം മൂലമാണ്. 20…
തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. സുധാകരന് ഒരു തെറ്റിദ്ധാരണയും ഇല്ലെന്നും മാധ്യമങ്ങൾ അത്തരം തെറ്റിദ്ധാരണകൾ സൃഷ്ടിക്കരുതെന്നും സജി ചെറിയാൻ പറഞ്ഞു. “ആലപ്പുഴയിൽ ജീവിച്ചിരിക്കുന്ന പാർട്ടിയിലെ ഏറ്റവും പ്രമുഖനായ നേതാവാണ് ജി സുധാകരൻ സാർ. കേരളത്തിൽ പാർട്ടിക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഞങ്ങൾ നടപടിയെടുക്കും. അദ്ദേഹം പാർട്ടിയിൽ നിന്ന് അകന്നു നിന്നിട്ടില്ല. ഇപ്പോൾ പാർട്ടിക്ക് എതിരാണെന്ന് കാണിക്കാൻ ശ്രമിക്കരുത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ, ഞങ്ങൾ അദ്ദേഹവുമായി സംസാരിക്കും. അദ്ദേഹത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്ന ഉത്തരവാദിത്തങ്ങൾ നൽകും. അദ്ദേഹത്തെ നശിപ്പിച്ചുകൊണ്ട് ഞങ്ങൾക്ക് ഒന്നും നേടാനില്ല. എന്നെ വിമർശിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. ജീവിതത്തിൽ വിമർശനങ്ങൾ കേട്ടാണ് ഞങ്ങൾ വളർന്നത് . സുധാകരൻ സാർ എന്റെ നേതാവാണ് . അദ്ദേഹത്തെ ഒരു തരത്തിലും ഉപദേശിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും “ സജി ചെറിയാൻ പറഞ്ഞു. നേരത്തെ, ജി. സുധാകരൻ സജി…
ബലൂചിസ്ഥാനെയും പാകിസ്ഥാനെയും വെവ്വേറെ പരാമർശിച്ച നടൻ സൽമാൻ ഖാന്റെ പ്രസ്താവന ചർച്ചയാകുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു. സൗദി അറേബ്യയിലെ റിയാദിൽ നടന്ന ജോയ് ഫോറം 2025-ൽ ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയ ബോളിവുഡ് സൂപ്പർതാരങ്ങൾക്കൊപ്പം പങ്കെടുത്തപ്പോഴാണ് സൽമാൻ ഖാൻ ഈ പരാമർശങ്ങൾ നടത്തിയത്.മധ്യപൂർവദേശത്തെ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കിടയിൽ ഇന്ത്യൻ സിനിമയുടെ വർദ്ധിച്ചുവരുന്ന ആഗോള ആകർഷണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സൽമാൻ ഖാൻ . “ഇപ്പോൾ, നിങ്ങൾ ഒരു ഹിന്ദി സിനിമ നിർമ്മിച്ച് ഇവിടെ (സൗദി അറേബ്യയിൽ) റിലീസ് ചെയ്താൽ, അത് ഒരു സൂപ്പർഹിറ്റാകും. നിങ്ങൾ ഒരു തമിഴ്, തെലുങ്ക് അല്ലെങ്കിൽ മലയാള സിനിമ നിർമ്മിച്ചാൽ, അത് നൂറുകണക്കിന് കോടികളുടെ ബിസിനസ്സ് ഉണ്ടാക്കും, കാരണം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഇവിടെ വന്നിട്ടുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുണ്ട്… എല്ലാവരും ഇവിടെ ജോലി ചെയ്യുന്നു.” – പ്രസ്താവന ഉടൻ തന്നെ വൈറലാകുകയും ചെയ്തു. സൽമാൻ ഖാന്റെ വാക്കുകൾ…
ന്യൂഡൽഹി : ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് ലോക നേതാക്കളും വിദേശ അംബാസഡർമാരും . ദീപാവലിയുടെ സാർവത്രിക സന്ദേശം ഉയർത്തിക്കാട്ടിയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ആശംസ . “പ്രകാശങ്ങളുടെ മഹത്തായ ഉത്സവം ആഘോഷിക്കാൻ നിങ്ങൾ ഒത്തുകൂടുമ്പോൾ, ഈ സമയം ശോഭനമായ ഭാവിക്കായി നിങ്ങളെ പ്രത്യാശയോടെ ഉയർത്തട്ടെ. ഇത് തികച്ചും അത്ഭുതകരമായ ആഘോഷമായിരിക്കട്ടെ” അദ്ദേഹം പറഞ്ഞു. ദുബായ് ഭരണാധികാരിയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദീപാവലി ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന് ഊഷ്മളമായ ആശംസകൾ നേർന്നു. ‘ യുഎഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഈ ദീപാവലി ഉത്സവം സമാധാനവും സുരക്ഷയും സമൃദ്ധിയും നൽകട്ടെ. ദീപാവലി ആശംസകൾ,” ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പ്രസ്താവനയിൽ പറഞ്ഞു. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും X-ൽ വീഡിയോ പോസ്റ്റിലൂടെ ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്നു. തന്റെ സന്ദേശത്തിൽ, “ഇരുട്ടിനു…
ലക്നൗ : ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് അയോദ്ധ്യയിൽ തെളിയിച്ചത് 26,17,215 വിളക്കുകൾ . ഇത്തവണ രണ്ട് ഗിന്നസ് റെക്കോർഡാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ, ഉത്തർപ്രദേശ് സ്വന്തമാക്കിയത് . ആദ്യത്തേത് നഗരത്തിലുടനീളം 26,17,215 വിളക്കുകൾ കത്തിച്ചതിനുള്ളതായിരുന്നു, രണ്ടാമത്തേത് 2128 വൈദാചാര്യരും പുരോഹിതന്മാരും ഒരേസമയം സരയൂ തീരത്ത് നടത്തിയ ആരതിയ്ക്കുള്ളതും. രണ്ട് റെക്കോർഡുകളും ഡ്രോണുകൾ ഉപയോഗിച്ചാണ് പകർത്തിയത്. ഡോ. റാം മനോഹർ ലോഹ്യ അവധ് സർവകലാശാലയിലെ അംഗങ്ങളും തദ്ദേശ സംഘടനകളും ഉൾപ്പെടെ 32,000-ത്തിലധികം വളണ്ടിയർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ആഹ്വാനത്തെത്തുടർന്ന് അയോധ്യയിലെ എല്ലാ വീടുകളിലും, ക്ഷേത്രങ്ങളിലും, ആശ്രമങ്ങളിലും, പൊതുസ്ഥലങ്ങളിലും വിളക്കുകൾ കത്തിച്ചു . ‘ അന്ന് കർസേവകർക്കെതിരെ വെടിയുതിർത്തവരാണ് ഇന്ന് രാമക്ഷേത്രത്തിനെതിരെ പ്രതിഷേധിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാമക്ഷേത്ര പ്രസ്ഥാനത്തിനിടെ, ക്ഷേത്ര നിർമ്മാണം തടയാൻ അഭിഭാഷകരുടെ ഒരു സൈന്യത്തെ വിന്യസിച്ചു. അവർ വെടിയുതിർത്തു, പക്ഷേ ഞങ്ങൾ ഇന്ന് വിളക്കുകൾ കത്തിക്കുകയാണിവിടെ. സത്യം പലരെയും അസ്വസ്ഥമാക്കാം, പക്ഷേ ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന് ഓരോ വിളക്കും നമ്മെ…
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലെ സംഘർഷത്തിൽ ഉൾപ്പെട്ട രണ്ട് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. സംഭവത്തിൽ വടകര ഡിവൈഎസ്പി ഹരിപ്രസാദിനും പേരാമ്പ്ര ഡിവൈഎസ്പി സുനിൽ കുമാറിനുമെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി നേരത്തെ പരാതി നൽകിയിരുന്നു .സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കുമാണ് ഷാഫി പരാതി നൽകിയത്. ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്.എന്നാൽ, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിവരം.പേരാമ്പ്രയിലെ സംഘർഷത്തിനിടെ പോലീസ് സ്ഫോടകവസ്തു എറിഞ്ഞതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്തുവിട്ടിരുന്നു. പോലീസ് കണ്ണീർവാതകത്തോടൊപ്പം ഗ്രനേഡും ഉപയോഗിച്ചു. ഇതിനിടയിലാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് കോൺഗ്രസ് ആരോപിച്ചു.പ്രതിഷേധത്തിനിടെ സ്ഫോടകവസ്തുക്കൾ എറിഞ്ഞതിനും പോലീസിനെ ആക്രമിച്ചതിനും അഞ്ച് യുഡിഎഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഷാഫി പറമ്പിൽ എംപി ഒന്നാം പ്രതിയുൾപ്പെടെ 700 പേർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. പ്രദേശവാസികളായ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
