Author: Anu Nair

ഡബ്ലിൻ : ഐറിഷ് ജയിലുകളിലെ അവസ്ഥ മനുഷ്യത്വരഹിതവും അപമാനകരവുമാണെന്ന് തുറന്ന് പറഞ്ഞ് പ്രിസൺസ് ഇൻസ്പെക്ടർ . കസ്റ്റഡി മരണങ്ങൾ വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിലുകൾ തിങ്ങി നിറഞ്ഞ നിലയിലാണ്. 5,660-ലധികം ആളുകളെ ജയിലുകളിൽ തടവിലാക്കിയിട്ടുണ്ട് . രാഷ്ട്രീയ തലത്തിൽ ധീരമായ നടപടിയിലൂടെ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂവെന്നും പ്രിസൺസ് ഇൻസ്പെക്ടർ പറഞ്ഞു. രാജ്യത്തെ എല്ലാ ജയിലുകളിലും ഡബ്ലിനിലെയും ലിമെറിക്കിലെയും വനിതാ ജയിലുകളും 150% ത്തിലധികം ശേഷിയിൽ പ്രവർത്തിക്കുന്നതിനാൽ തിരക്ക് കൂടുതലാണ്. രാജ്യത്തെ 14 ജയിലുകളിലുമായി ശരാശരി തിരക്ക് 121% ആണ്, നൂറുകണക്കിന് തടവുകാർ തറയിലെ ബെഡുകളിലാണ് ഉറങ്ങുന്നത് . കഴിഞ്ഞ വർഷം മിഡ്‌ലാൻഡ്‌സ് ജയിലിൽ നടത്തിയ പരിശോധനയിൽ, 31 പേർ തറയിൽ ഉറങ്ങുന്നത് കണ്ടെത്തിയത് വിമർശനത്തിനിടയാക്കിയിരുന്നു. ഓരോ ജയിലിലും സുരക്ഷിതമായി തടവിലാക്കാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ സർക്കാർ “നിർബന്ധിതമായ ഒരു പരിധി” ഏർപ്പെടുത്തേണ്ടതുണ്ടെന്ന് ചീഫ് ഇൻസ്പെക്ടർ മാർക്ക് കെല്ലി പറഞ്ഞു. വരും വർഷങ്ങളിൽ 1,500 അധിക ജയിൽ സ്ഥലങ്ങൾ നിർമ്മിക്കുമെന്ന്…

Read More

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകം മുസ്ലീം സമൂഹവുമായി കൂടുതൽ അടുക്കാൻ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മുസ്ലീം വീടുകളും സന്ദർശിക്കാനാണ് നീക്കം . തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ ഭാഗമായി സന്ദർശനം നടത്താനാണ് തീരുമാനം. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ മുസ്ലീം പ്രചാരണ പരിപാടി ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും വോട്ടുകൾ നേടുകയല്ല എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ മുസ്ലീം വീടുകളും സന്ദർശിക്കും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരളത്തിന്റെ സന്ദേശം എല്ലായിടത്തും നൽകും. സിപിഎമ്മും കോൺഗ്രസും ന്യൂനപക്ഷങ്ങളിലേക്ക് വിഷം കുത്തിവയ്ക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ക്രിസ്ത്യൻ സമൂഹവുമായി ബിജെപിക്ക് നല്ല ബന്ധമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ക്രിസ്ത്യൻ ബന്ധം സഹായിച്ചിട്ടുണ്ടെന്ന് പാർട്ടി കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നു. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിലും ക്രിസ്ത്യൻ…

Read More

തിരുവനന്തപുരം ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പുതിയ പ്രസിഡന്റിനെ തീരുമാനിച്ചിട്ടുണ്ട്. മാധ്യമങ്ങൾ നൽകിയ പേരുകൾ അല്ല പരിഗണിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ‘ തുടർ സർക്കാർ വരും എന്നുള്ളതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഭക്ഷ്യകൂപ്പൺ കോൺഗ്രസ് നേതാവ് തട്ടിയെടുത്ത സംഭവത്തിൽ ഒരു വാർത്തയും വലതുപക്ഷ മാധ്യമങ്ങളും നൽകുന്നില്ല. ഇത്തരം സംഭവങ്ങൾ കോൺഗ്രസിനെയും മാധ്യമങ്ങളും സ്വാധീനിക്കുന്നില്ല. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിചിത്രമായ പ്രചാരണമാണ് മാധ്യമങ്ങൾ നടത്തുന്നത്. പ്രതിപക്ഷം നേട്ടത്തെ ഇകഴ്ത്തി കാണിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനമാണ് നിറവേറ്റിയത്. ‌ബിജെപി പറഞ്ഞത് നേട്ടത്തിന് പിന്നിൽ മോദിയെന്നാണ്. തിരഞ്ഞെടുപ്പിൻ്റെ ഭാഗമെന്നാണ് ചിലരുടെ പ്രചാരണം. സാമ്പത്തികമായി ഈ കാര്യങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Read More

ശബരിമല ; മണ്ഡലമകരവിളക്ക് ഡ്യൂട്ടിക്കായുള്ള സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും. വിവിധ കേസുകളിൽ ആരോപണ വിധേയരായ അങ്കിത് അശോകൻ, സുജിത് ദാസ് , വി.ജി വിനോദ്കുമാർ എന്നീ ഉദ്യോഗസ്ഥരെയാണ് സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചിരിക്കുന്നത്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽ പമ്പയിൽ എസ്.ഒ ആയി നിയോഗിച്ചിരിക്കുന്നത് അങ്കിത് അശോകനെയാണ്. തൃശൂർ പുരം അലങ്കേലപ്പെട്ട വിഷയത്തിലെ ആരോപണ വിധേയനാണ് അങ്കിത് അശോക്. പൂരത്തിന് അങ്കിത് അശോകൻ കയർത്ത് സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. മകരവിളക്ക് സമയത്ത് സന്നിധാനത്ത് എസ്.ഒ ആയി നിയമിച്ചിരിക്കുന്നത് സുജിത് ദാസിനെയാണ്. പി.വി. അൻവറിന്റെ ആരോപണത്തിൽ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുജിത് ദാസ്. സസ്പൻഷിനിലായിരുന്ന സുജിത് ദാസ് ഇപ്പോൾ എ.ഐ.ജിയാണ്. സന്നിധാനത്തെ എസ്.ഒ റിസർവ് പട്ടികയിലാണ് വി.ജി വിനോദ് കുമാർ ഉൾപ്പെട്ടിരിക്കുന്നത്. വനിതാ എസ്.ഐമാരുടെ പരാതിയിൽ വകുപ്പുതല അന്വേഷണം നേരിടുന്ന ആളാണ് വിനോദ് കുമാർ. വാഹനാപകടകേസിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ.

Read More

ന്യൂഡൽഹി : പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെയും, കന്നുകാലികളെയും നീക്കം ചെയ്യണമെന്ന് കർശന നിർദേശവുമായി സുപ്രീം കോടതി . നായ്ക്കളെ അവയുടെ ഷെൽട്ടറുകളിലേക്ക് മാറ്റാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ദേശീയ പാതകളിൽ നിന്നും സംസ്ഥാന പാതകളിൽ നിന്നും മറ്റ് റോഡുകളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യുന്നത് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും, നാഷണൽ ഹൈവേ അതോറിറ്റിക്കും, പൗര സ്ഥാപനങ്ങൾക്കും കോടതി നിർദ്ദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും തെരുവ് നായ്ക്കൾ പ്രവേശിക്കുന്നത് തടയാൻ മതിലുകളോ വേലികളോ നിർമ്മിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതി ജില്ലാ മജിസ്‌ട്രേറ്റുമാരോട് ആവശ്യപ്പെട്ടു. ഈ സ്ഥലങ്ങളിൽ തെരുവ് നായ്ക്കളില്ലെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധനകൾ നടത്തണം. പിടികൂടിയ തെരുവ് നായ്ക്കളെ അവയെ പിടികൂടിയ അതേ സ്ഥലത്തേക്ക് തിരികെ വിടരുതെന്നും കോടതി കർശനമായി നിർദ്ദേശിച്ചു.ഇതിനുപുറമെ, സർക്കാർ ഓഫീസ് പരിസരങ്ങളിലും…

Read More

തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് . ഏകദേശം 100 കോടി രൂപയുടെ വൻ സാമ്പത്തിക ക്രമക്കേട് നടന്ന ബാങ്കാണിത്. കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് ബാങ്കിൽ റെയ്ഡ് നടത്തുന്നത്. ഏകദേശം 1200 നിക്ഷേപകർ ബാങ്കിൽ 112 കോടി രൂപ നിക്ഷേപിച്ചിരുന്നു. 96 കോടി രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. തട്ടിപ്പ് വാർത്ത പുറത്തുവന്നയുടനെ, സിപിഎം ഭരിക്കുന്ന ബാങ്കിന്റെ ഭരണസമിതിയുടെ മുൻ പ്രസിഡന്റും സെക്രട്ടറിയും അറസ്റ്റിലായി. സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ ആർ പ്രദീപ് കുമാറും മുൻ സെക്രട്ടറി ബാലചന്ദ്രൻ നായരുമാണ് അറസ്റ്റിലായത്. ബാലചന്ദ്രൻ നായർ 20.76 കോടി രൂപയുടെ തട്ടിപ്പും പ്രദീപ് കുമാർ 3 കോടി രൂപയുടെ തട്ടിപ്പും നടത്തി. 32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ സെക്രട്ടറി എ ആർ രാജേന്ദ്ര കുമാറിനെതിരെയും 10.41 കോടി രൂപയുടെ ക്രമക്കേട് നടത്തിയ എസ് എസ് സന്ധ്യയ്‌ക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും…

Read More

ന്യൂഡൽഹി : സഹോദരനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ പാത പിന്തുടർന്ന്, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര . മുതിർന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ ‘വോട്ട് ചോറി’ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രിയങ്കയും എത്തിയത് . വ്യാഴാഴ്ച ബിഹാറിലെ റിഗ നിയമസഭാ മണ്ഡലത്തിൽ സംസാരിക്കവെ, അടുത്തിടെ സമാപിച്ച പ്രത്യേക തീവ്ര പരിഷ്കരണത്തിനിടെ ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം വോട്ടർമാരുടെ പേരുകൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തെറ്റായി നീക്കം ചെയ്തതായാണ് പ്രിയങ്കയുടെ ആരോപണം. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവിന്റെയും വിവേക് ​​ജോഷിയുടെയും പേരുകൾ പരാമർശിച്ച പ്രിയങ്ക, മുമ്പ് എപ്പോഴെങ്കിലും ഈ പേരുകൾ കേട്ടിട്ടുണ്ടോ എന്ന് ആളുകളോട് ചോദിച്ചു. തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രിയങ്ക തന്നെ ഇല്ലായെന്ന് മറുപടിയും നൽകി. “ഗ്യാനേഷ് കുമാറിന്റെ പേര് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങൾ അത് ഒരിക്കലും കേട്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എസ്.എസ്. സന്ധുവിന്റെ പേര്…

Read More

ഡബ്ലിൻ ; വമ്പന്‍ ലാഭം നേടി ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ റയാൻ എയർ . ടിക്കറ്റ് ചെലവ് വര്‍ദ്ധിപ്പിച്ചതിനും, പുതിയ വിമാനങ്ങള്‍ വാങ്ങിയതിനും പിന്നാലെയാണിത് . ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ടാക്‌സ് ഉള്‍പ്പെടാതെ 2.9 ബില്യണ്‍ ഡോളറിന്റെ ലാഭം നേടിയെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പകുതി നേടിയതിനേക്കാൾ 40% അധികമാണിത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 119 മില്യണ്‍ യാത്രക്കാരാണ് റയാൻ എയർ ഉപയോഗിച്ചത്. മുന്‍ തവണയെക്കാള്‍ 3% അധികമാണിത്. അധികയാത്രക്കാരെ കയറ്റാവുന്ന വിധം പുതിയ ബോയിങ് വിമാനങ്ങള്‍ വാങ്ങിയതാണ് ഇത് കാരണം. ടിക്കറ്റ് നിരക്ക് 13% വര്‍ദ്ധിച്ച് 58 യൂറോ ആയതും ലാഭം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

Read More

ഡബ്ലിൻ ; റിമോട്ട് രീതിയില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം യൂറോപ്പില്‍ ഏറ്റവും ചെലവേറിയ മൂന്നാമത്തെ നഗരമായി അയര്‍ലൻഡിന്റെ തലസ്ഥാനമായ ഡബ്ലിന്‍ . വാടക, പലചരക്ക്, ഗതാഗതം, ഭക്ഷണം മുതലായ ചെലവുകളെ അടിസ്ഥാനമാക്കി ഡിജിറ്റൽ ബാങ്ക് ബങ്ക് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത് . പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാമത് ആംസ്റ്റര്‍ഡാമുമാണ്. ഡബ്ലിനിലെ ശരാശരി ജീവിതച്ചെലവ് മാസം 2,631.30 യൂറോ ആണ് . ഉയര്‍ന്ന രീതിയിലുള്ള വാടകയും, ഭക്ഷണത്തിനുള്ള ചെലവുമാണ് ഡബ്ലിന്‍ പട്ടികയില്‍ മുന്‍നിരയിലെത്താന്‍ കാരണം. മാസാനുമാസ കണക്കില്‍ ഡബ്ലിനില്‍ ഭക്ഷ്യവില 9% വര്‍ദ്ധിച്ച് ശരാശരി 304.77 യൂറോ ആയിട്ടുണ്ട്. ശരാശരി വാടകയാകട്ടെ 1,889.29 യൂറോ ആയും ഉയര്‍ന്നു.

Read More

ഡബ്ലിന്‍ : അയര്‍ലൻഡില്‍ ഡ്രൈവിംഗ് പഠിക്കുന്നവര്‍ ലേണേഴ്സ് പെര്‍മിറ്റ് എടുക്കണമെന്ന് സർക്കാർ .പുതിയ വ്യവസ്ഥയനുസരിച്ച് നാല് വര്‍ഷത്തില്‍ കൂടുതല്‍ ലേണേഴ്സ് പെര്‍മിറ്റിന് സാധ്യതയുണ്ടാവില്ല. പെര്‍മിറ്റ് പുതുക്കുന്നതിന് ഡ്രൈവിംഗ് ടെസ്റ്റ് എടുക്കണം. ടെസ്റ്റിനെത്താതെ ലേണേഴ്സ് പെര്‍മിറ്റുമായി അനിശ്ചിതകാലം വാഹനമോടിക്കാന്‍ അനുവദിച്ചിരുന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാകുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ഡ്രൈവിംഗ് പഠിക്കുന്നത് തുടരണമെങ്കില്‍ പഠിതാവ് വീണ്ടും തിയറി ടെസ്റ്റെഴുതണം. ലേണര്‍ പെര്‍മിറ്റും നേടണം. 12 ഇന ഡ്രൈവിംഗ് പരിശീലന പാഠങ്ങളും പഠിക്കണം. തുടര്‍ന്ന് പ്രാക്ടിക്കല്‍ ടെസ്റ്റുമുണ്ടാകും. അടുത്ത വര്‍ഷം നവംബറിന് ശേഷമേ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരൂവെന്ന് റോഡ് സുരക്ഷാ സഹമന്ത്രി സീന്‍ കാനി ഡെയ്ലില്‍ വ്യക്തമാക്കി.സൗത്ത് ടിപ്പററി ടി ഡി മീഹോള്‍ മര്‍ഫിയാണ് ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. 63,000 ലേണര്‍മാര്‍ 20 തവണയില്‍ കൂടുതല്‍ അവരുടെ പെര്‍മിറ്റുകള്‍ പുതുക്കിയിട്ടുണ്ടെന്ന് ഫിന ഗേല്‍ ടി ഡി വിശദീകരിച്ചു.

Read More