Author: Suneesh

കൊച്ചി : മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം ക്രൈംബ്രാഞ്ച് അല്ലെങ്കിൽ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ അപ്പീൽ നൽകി. സിബിഐ അന്വേഷണം നിരാകരിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുമ്പോൾ ആയിരുന്നു മഞ്ജുഷ കോടതിയിൽ ആവശ്യമുന്നയിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനാണ് നിലവിലെ അന്വേഷണം നടത്തുന്നത് എന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം . പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും നിഷ്പക്ഷമായ അന്വേഷണമാണ് കേസിൽ ആവശ്യമെന്നും വ്യക്തമാക്കിയാണ് അപ്പീൽ നൽകിയിരിക്കുന്നത്. അതേ സമയം ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം സർക്കാർ എതിർത്തില്ല. തുടർന്ന് ജസ്റ്റിസ് മാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ , എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അപ്പീൽ ഉത്തരവിനായി മാറ്റി . 2024 ഒക്ടോബർ 14നാണ് നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.

Read More

നാഗ്പൂർ: ട്വന്റി 20 പരമ്പരയിലെ സ്ഥിരതയാർന്ന പ്രകടനം അതേപടി ആവർത്തിച്ച ഇന്ത്യക്ക്, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 4 വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ 47.4 ഓവറിൽ 248 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ 38.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 251 റൺസെടുത്തു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഹർഷിത് റാണയും ചേർന്നാണ് ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ ടോട്ടലിൽ ഒതുക്കിയത്. ആദ്യ ഓവറിൽ 26 റൺസ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്ന റാണ, തന്റെ രണ്ടാം ഓവറിൽ 2 വിക്കറ്റുകൾ വീഴ്ത്തിയത് മത്സരത്തിൽ നിർണായകമായി. ട്വന്റി 20യുടെ ഹാംഗ്ഓവർ മാറാതെ ബാറ്റ് വീശിയ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ ലക്ഷ്യബോധമില്ലായ്മ കൃത്യമായി മുതലെടുത്താണ് ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞത്. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്ടൻ ജോസ് ബട്ട്ലർ 52 റൺസും ജേക്കബ് ബെഥേൽ 51 റൺസും ഓപ്പണർ സാൾട്ട് 26 പന്തിൽ 43 റൺസും…

Read More

കൊച്ചി : കലൂരിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ബംഗാൾ സ്വദേശിക്ക് ദാരുണന്ത്യം. ഹോട്ടൽ ജീവനക്കാരനായ സുമിത്താണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. അതിൽ ഒരാളുടെ നില ഗുരുതരമാണ്. നാഗാലാൻഡ് സ്വദേശികളായ കയ്പോ നൂബി, ലുലു, അസം സ്വദേശിയായ യഹീൻ അലി, ഒഡിഷ സ്വദേശി കിരൺ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവരിൽ രണ്ടു പേരെ എറണാകുളം ജനറൽ ആശുപത്രിയിലും മറ്റ് രണ്ട് പേരെ എറണാകുളത്തെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കലൂർ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് സ്റ്റീമർ പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ഉഗ്ര ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത് . ഹോട്ടലിലെ ചില്ലുകൾ പൊട്ടുകയും പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു . മരിച്ച ഹോട്ടൽ ജീവനക്കാരൻ സുമിത്തിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചൂടുവെള്ളം വീണ് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. കടയിലെ അടുക്കള ഭാഗത്തുള്ളവർക്ക് മാത്രമാണ് പരിക്കേറ്റത്.

Read More

കോഴിക്കോട് : കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർത്ഥികളെ റാഗിംഗ് ചെയ്ത പരാതിയിൽ 11 സീനിയർ എംബിബിഎസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസമാണ് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വച്ച് ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗ് ചെയ്തെന്ന് ആരോപിച്ച് രണ്ടാംവർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. പരാതിയെ തുടർന്ന്, കൂടുതൽ വിവരങ്ങൾ അന്വേഷിക്കാനായി അനാട്ടമി വിഭാഗം മേധാവിയെ അധ്യക്ഷനാക്കി കോളേജ് അതികൃതർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാം വർഷ വിദ്യാർത്ഥികളാണ് റാഗിംഗ് ചെയ്തതെന്ന് കണ്ടെത്തുകയും പിന്നീട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ 11 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കോളേജിലെ റാഗിംഗ് ഉൾപ്പെടെയുള്ള പ്രവണതകൾ തടയാനായി നേരത്തെ നാലു സുരക്ഷാ ജീവനക്കാരെ മെഡിക്കൽ കോളേജ് അധികൃതർ പ്രത്യേകം നിയമിച്ചിരുന്നു. അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് മെഡിക്കൽ കോളേജ് അതികൃതർ…

Read More

ക്വാലാലംപൂർ: ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് അണ്ടർ 19 ടി20 വനിതാ ലോകകിരീടം നിലനിർത്തി ഇന്ത്യ. തൃഷ ഗോങ്കടിയുടെ ഓൾ റൗണ്ട് മികവിന്റെ കരുത്തിലാണ് ഇന്ത്യയുടെ തകർപ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ, ഇന്നിംഗ്സിലെ അവസാന പന്തിൽ വെറും 82 റൺസിന് ഇന്ത്യ പുറത്താക്കി. മറുപടി ബാറ്റിംഗിൽ 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. 4 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി തൃഷ 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, പരുണിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശർമ്മ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ശബ്നം ഷകീലിന് ഒരു വിക്കറ്റ് ലഭിച്ചു. 23 റൺസെടുത്ത മീക്ക് വാൻ വൂഴ്സ്റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്ക ഉയർത്തിയ ദുർബലമായ ടോട്ടൽ കരുതലോടെ ബാറ്റ് വീശിയ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 8 റൺസെടുത്ത കമാലിനിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ബൗളിംഗിന് പിന്നാലെ ബാറ്റിംഗിലും കരുത്ത്…

Read More

മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് 150 റൺസിന്റെ പടുകൂറ്റൻ ജയം. ടോസ് നേടി ബൗൾ ചെയ്യാൻ തീരുമാനിച്ച ഇംഗ്ലണ്ടിനെതിരെ ഓപ്പണർ അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 247/9 എന്ന ഭീമൻ ടോട്ടൽ ഇന്ത്യ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 10.3 ഓവറിൽ വെറും 97 റൺസിൽ അവസാനിച്ചു. 54 പന്തിൽ 7 ബൗണ്ടറികളുടെയും 13 പടുകൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ 135 റൺസാണ് വാംഖഡെയിൽ അഭിഷേക് ശർമ്മ അടിച്ചുകൂട്ടിയത്. കഴിഞ്ഞ മത്സരത്തിലെ ഫോം അതേപടി ആവർത്തിച്ച ശിവം ദുബെ 13 പന്തിൽ 30 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാഴ്സ് മൂന്നും മാർക്ക് വുഡ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഏറെക്കുറെ എല്ലാ ഇംഗ്ലീഷ് ബൗളർമാരും നല്ല രീതിയിൽ തല്ല് വാങ്ങി. ഒരു വിക്കറ്റ് എടുത്ത ജോഫ്ര ആർച്ചർ ഇന്ന് 4 ഓവറുകളിൽ വഴങ്ങിയത് 55 റൺസാണ്. നാണക്കേട് ഒഴിവാക്കാൻ രണ്ടും കൽപ്പിച്ച് ബാറ്റ്…

Read More

ന്യൂഡൽഹി: ബജറ്റ് അവതരണത്തിന്റെ തുടക്കത്തിലെ ആശങ്കയിൽ കൂപ്പുകുത്തിയ ഓഹരി വിപണികൾ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുന്നു. നിലവിൽ സ്ഥിരതയാർന്ന പ്രകടനമാണ് വിപണികൾ കാഴ്ചവെക്കുന്നത്. നിഫ്റ്റി 51 പോയിന്റുകൾ, അഥവാ 0.22 ശതമാനം ഉയർന്ന് 23,559.30ൽ എത്തി. സെൻസെക്സ് 177 പോയിന്റുകൾ, അഥവാ 0.23 ശതമാനം ഉയർന്ന് 77,677.67ലും എത്തി. നിഫ്റ്റി ബാങ്ക് 168.50 പോയിന്റുകൾ, അഥവാ 0.34 ശതമാനം ഉയർന്ന് 49,775.70ൽ ആണ് നിലവിൽ വ്യാപാരം നടക്കുന്നത്. ബജറ്റിലെ പ്രതീക്ഷകൾ മുൻ നിർത്തി, തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ദിവസം ഓഹരി സൂചികകൾ ഉയർന്നിരുന്നു. 258.90 പോയിന്റുകൾ അഥവാ 1.11 ശതമാനം ഉയർന്ന് 23,508.40ൽ ആയിരുന്നു നിഫ്റ്റി കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ബി എസ് ഇ സെൻസെക്സ് 740.76 പോയിന്റുകൾ അഥവാ 0.97 ശതമാനം ഉയർന്ന് 77,500.77ലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

Read More

ന്യൂഡൽഹി: ആദായ നികുതിയിൽ ചരിത്രപരമായ പ്രഖ്യാപനവുമായി മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇനി മുതൽ ആദായ നികുതി അടയ്ക്കേണ്ടതില്ല. മധ്യവർഗത്തിന് ആശ്വാസമാകുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവാണ് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം മാസ ശമ്പളക്കാർക്കും ഇനി മുതൽ എൺപതിനായിരം രൂപ വരെ പ്രതിവർഷം ലാഭിക്കാം. പുതിയ ആദായ നികുതി സ്ലാബ് പ്രകാരം, 18 ലക്ഷം വാർഷിക വരുമാനമുള്ളവർക്ക് എഴുപതിനായിരം രൂപ വരെയും, 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപ വരെയും ലാഭിക്കാനാകും. പുതിയ പരിഷ്കാരത്തിലൂടെ, മധ്യവർഗ്ഗത്തിന്റെ കൈകളിലേക്ക് കൂടുതൽ പണം എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ വിപണികൾ കൂടുതൽ ഊർജ്ജസ്വലമാകും. കൂടാതെ, പരിഷ്കരിച്ച ആദായ നികുതി റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കിയിട്ടുണ്ട്. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Read More

പൂനെ: അർദ്ധ സെഞ്ച്വറികളുമായി ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും, മൂന്ന് വിക്കറ്റ് പ്രകടനങ്ങളുമായി രവി ബിഷ്ണോയിയും ഹർഷിത് റാണയും കളം നിറഞ്ഞതോടെ, ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യിൽ 15 റൺസിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ. ഈ ജയത്തോടെ, പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ഇതോടെ, ഞായറാഴ്ച വാംഖഡെയിൽ നടക്കുന്ന അവസാന മത്സരത്തിന്റെ ഫലം അപ്രസക്തമായി. രാജ്കോട്ടിൽ നടന്ന മൂന്നാം മത്സരത്തിലെ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യ നടത്തിയത്. കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരവും ചെന്നൈയിൽ നടന്ന രണ്ടാം മത്സരവും ഇന്ത്യ വിജയിച്ചിരുന്നു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മഹ്മൂദ് (35/3) മികച്ച തുടക്കം നൽകിയെങ്കിലും, 53 റൺസ് വീതമെടുത്ത് ശക്തമായി തിരിച്ചടിച്ച പാണ്ഡ്യയും ദുബെയും ചേർന്ന് നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ 181/9 എന്ന മികച്ച ടോട്ടലിൽ ഇന്ത്യയെ എത്തിച്ചു. മറുപടി ബാറ്റിംഗിൽ, ഫിൽ സാൾട്ടും ബെൻ ഡക്കറ്റും…

Read More

2019 ഓഗസ്റ്റ് മാസത്തിലാണ് പാലക്കാട് നെന്മാറയിലെ സുധാകരന്റെ ഭാര്യ മുപ്പത്തിയഞ്ച് വയസ്സുകാരിയായ സജിതയെ അയൽവാസിയായ ചെന്താമര എന്ന നീചൻ നിഷ്കരുണം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീട്ടിൽ നിരന്തരം പ്രശ്നക്കാരനായിരുന്ന ചെന്താമരയെ ഉപേക്ഷിച്ച് ഭാര്യയും മകളും വീടുവിട്ടതോടെ, പ്രശ്നപരിഹാരത്തിനായി ചെന്താമര ഒരു ജ്യോത്സ്യനെ സമീപിച്ചിരുന്നു. മുടി നീട്ടി വളർത്തിയ ഒരു സ്ത്രീ കാരണമാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന ജ്യോത്സ്യന്റെ വാക്കുകളാണ് ചെന്താമരയെ സജിതയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്. സുധാകരൻ ജോലിക്കായി തിരുപ്പൂരിലും മക്കൾ സ്കൂളിലും പോയിരുന്ന സമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന സജിതയെ ചെന്താമര നിർദ്ദയം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ നാല് ദിവസങ്ങൾക്ക് ശേഷം പോലീസ് പിടികൂടുകയായിരുന്നു. ജ്യോത്സ്യൻ പറഞ്ഞ ലക്ഷണങ്ങൾ ഒത്തുവന്ന സ്ത്രീയായതിനാലാണ് സജിതയെ കൊലപ്പെടുത്തിയതെന്ന് ചെന്താമര പോലീസിന് മൊഴി നൽകി. തുടർന്ന് ഇയാൾ ജയിലിലായി. ഇടയ്ക്ക് ജാമ്യത്തിലിറങ്ങിയ ചെന്താമര, സുധാകരനെതിരെ പലയിടങ്ങളിലും നിന്ന് വധഭീഷണി മുഴക്കി. ‘എന്റെ നാശത്തിന് കാരണക്കാരിയായ ഒരെണ്ണത്തിനെ ഞാൻ തീർത്തു, ഇനി രണ്ടെണ്ണം കൂടി ബാക്കിയുണ്ട്, അവരെ…

Read More