- മലയാളിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് പാകിസ്താൻ; അണ്ടർ 19 ഏഷ്യാ കപ്പിലും ഇന്ത്യയോട് തോൽവി
- അയർലൻഡിൽ ഇന്ന് മുതല്‍ പുതുക്കിയ ട്രെയിന്‍ ടൈംടേബിളുകള്‍
- അയര്‍ലൻഡില്‍ ഫ്ളൂ പടരുന്നു ; മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവിദഗ്ധർ
- യു കെയില്‍ നിന്ന് സ്കാം കോള്‍ തട്ടിപ്പ് ; കർശന നടപടിക്കൊരുങ്ങി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍
- കോര്‍ക്കിലും കെറിയിലും കനത്ത മഴ ; ഡ്രൈവ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ
- കോ ടിപ്പററിയിൽ രണ്ട് അപകടങ്ങളിലായി മൂന്ന് മരണം
- 24,000-ത്തിലധികം പേർക്ക് ഡ്രോൺ പൈലറ്റുമാരായി പരിശീലനം നൽകി ; ഐറിഷ് ഏവിയേഷൻ അതോറിറ്റി
- ‘ലാൽ സലാം’ വിളി ‘ഭാരത് മാതാ കീ ജയ്‘ ആയി മാറി ; അഞ്ച് വർഷത്തിനുള്ളിൽ ബസ്തറിനെ ഏറ്റവും വികസിതമായ ആദിവാസി മേഖലയാക്കും ; അമിത് ഷാ
Author: Suneesh
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂലൈ 8) സ്വകാര്യ ബസ് സമരം. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കിലോ മീറ്ററിൽ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകാൻ സംയുക്ത സമര സമിതി തീരുമാനിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സമരസമിതി അറിയിച്ചു.
ബിർമിംഗ്ഹാം: ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 587 റൺസ് അടിച്ച് കൂട്ടി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ, 3 വിക്കറ്റിന് 77 റൺസ് എന്ന നിലയിലാണ് ആതിഥേയർ. രണ്ടാം ദിനം ജഡേജക്കൊപ്പം ഇന്നിംഗ്സ് പുനരാരംഭിച്ച ഗിൽ ക്ലാസിക് ഗെയിമിലൂടെ ഇംഗ്ലീഷ് ബൗളർമാരെ പ്രഹരിച്ചു. ഗില്ലിനൊപ്പം 203 റൺസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തിയർത്തിയ ജഡേജ, 89 റൺസ് എടുത്തു. പിന്നാലെ വന്ന വാഷിംഗ്ടൺ സുന്ദറും 42 റൺസുമായി ക്യാപ്ടന് മികച്ച പിന്തുണ നൽകി. ഇരട്ട സെഞ്ച്വറിയിലേക്കും പിന്നാലെ ഒരു പിടി റെക്കോർഡുകളിലേക്കും പാഞ്ഞടുത്ത ഗിൽ 269 റൺസ് എടുത്താണ് പുറത്തായത്. നേരത്തെ, ആദ്യ ദിനം ഓപ്പണർ യശസ്വി ജയ്സ്വാൾ 87 റൺസെടുത്തിരുന്നു. മലയാളി താരം കരുൺ നായർ 31 റൺസെടുത്തും പുറത്തായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി സ്പിന്നർ ഷോയബ് ബഷീർ 3 വിക്കറ്റ്…
ഒരു കാലത്ത് രാജ്യത്തിന് തന്നെ മാതൃകയായിരുന്ന സംസ്ഥാനത്തെ ആരോഗ്യ മേഖല പരാധീനതകളുടെ നടുവിൽ ചക്രശ്വാസം വലിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പരിഷ്കരണങ്ങൾക്കും അവയെ മുൻനിർത്തിയുള്ള പി ആർ വർക്കുകൾക്കും പിന്നാലെ അധികാരികൾ പായാൻ തുടങ്ങിയതോടെ, പാവപ്പെട്ടവന്റെ അത്താണിയായിരുന്ന സർക്കാർ ആശുപത്രികൾ, വിശിഷ്യ മെഡിക്കൽ കോളേജുകൾ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഒളിഞ്ഞും തെളിഞ്ഞും പലരും പലവട്ടം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴൊക്കെയും, കണക്കിലെ അവകാശവാദങ്ങൾ നിരത്തി നമ്പർ വൺ എന്ന് മേനി നടിക്കാനും വിമർശകരെ പുലഭ്യം പറഞ്ഞും സംസ്ഥാന വിദ്രോഹികളാക്കി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുമാണ് അധികൃതർ ശ്രമിച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും പരസ്യമായി ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ രംഗത്ത് വന്നത്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍…
കൊച്ചി: സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെ എസ് കെ, ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള‘ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ചിത്രത്തിന്റെ പേരിൽ നിന്നും ജാനകി ഒഴിവാക്കിയാൽ മാത്രമേ പ്രദർശനാനുമതി നൽകൂ എന്ന കടുംപിടുത്തത്തിൽ സെൻസർ ബോർഡും, പേര് മാറ്റാൻ പറ്റില്ല എന്ന നിലപാടിൽ അണിയറ പ്രവർത്തകരും നിലയുറപ്പിച്ചതോടെ, വിഷയം കോടതി കയറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്ര മേഖലയിലെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിവാദത്തിൽ തന്റെ നിലപാട് ആർക്കൊപ്പമാണ് എന്ന് വിശദീകരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. റിലീസ് പ്രഖ്യാപിച്ച് ടീസറും ട്രെയിലറും സെൻസർ ചെയ്‌ത ഒരു സിനിമയെ അതിന്റെ പ്രധാനപ്പെട്ട കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് സെൻസർ ബോർഡ് പറയുന്നത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നോ അതോ ആരുടെയൊക്കെ വിശ്വാസത്തിന്റെ പേരിലാണെന്നോ മനസിലാകുന്നില്ലെന്ന് അഭിലാഷ് പിള്ള പറയുന്നു. ഒരു സിനിമയിൽ ഒരു കഥാപാത്രത്തിന് ജാനകി എന്ന് പേര് വന്നാൽ…
കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിന്റെ ചരിത്രം പ്രമേയമാക്കി സിനിമ വരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ അഭിലാഷ് പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ചിരകാല സ്വപ്നത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്. “യാഗഭൂമിയിൽ വീണ ചോരയുടെ കണക്ക് ദക്ഷന്റെ തലയറുത്തു യാഗഭൂമിയിൽ തന്നെ തീർത്ത മഹാദേവന്റെ ഭൂതഗണങ്ങൾ കാവൽ നിൽക്കുന്ന കൊട്ടിയൂരിന്റെ ചരിത്രം വെള്ളിത്തിരയിൽ തെളിയും. എല്ലാം ഒത്തുവന്നാൽ എന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപനം അത് ഞാൻ നിങ്ങൾക്ക് മുന്നിൽ അധികം വൈകാതെ തന്നെ എത്തിക്കും.“ ഇതായിരുന്നു ഫേസ്ബുക്കിൽ അഭിലാഷ് പിള്ള കുറിച്ചത്. പോസ്റ്റിനൊപ്പം കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രവും അഭിലാഷ് പിള്ള പങ്കുവെച്ചിട്ടുണ്ട്. മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണുശങ്കർ സംവിധാനം ചെയ്ത സുമതി വളവാണ് അഭിലാഷ് പിള്ളയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. നിലവിൽ അഭിലാഷ് പിള്ള രചിച്ച് എം മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. https://www.facebook.com/vaigaabhi88/posts/pfbid02aWDMWpyPdTyKcMGTaQ65ynqR384352zfAC8rcaaFk9J9PNCbA4kAuUme8b5JNUAhl.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഏട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥയുടെ ഇരുണ്ട ഓർമ്മകൾക്ക് അൻപത് വയസ് തികയുന്നു. 1975 ജൂൺ 25ന് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, 1977 മാർച്ച് 21 വരെ നീണ്ടുനിന്നു. ആഭ്യന്തര പ്രശ്നങ്ങളെ നിയന്ത്രിക്കാൻ എന്ന പേരിൽ ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, രാജ്യത്തിന്റെ നൈതിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. എഴുപതുകളുടെ ആദ്യ ദശാബ്ദം രാജ്യത്ത് രാഷ്ട്രീയ അസ്വാസ്ഥ്യങ്ങൾ പുകയാൻ തുടങ്ങിയ കാലഘട്ടമായിരുന്നു. ഇന്ദിരയുടെ നേതൃത്വത്തിൽ ഏകശിലാരൂപത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ട ഭരണസംവിധാനങ്ങൾക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജയപ്രകാശ് നാരായണൻ പ്രക്ഷോഭ പരമ്പരകൾക്ക് നേതൃത്വം നൽകി. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ജനം അസ്വസ്ഥരായി. വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കൊടുമ്പിരി കൊണ്ടു. 1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ക്രമക്കേട് കാട്ടിയെന്ന് 1975 ജൂൺ 12ന് അലഹാബാദ് ഹൈക്കോടതി കണ്ടെത്തി. പ്രചാരണത്തിൽ സർക്കാർ സംവിധാനം ദുരുപയോഗം…
ലീഡ്സ്: ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 6 റൺസിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471 റൺസ് പിന്തുടർന്ന ആതിഥേയർ 465 റൺസിന് പുറത്തായി. തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം മഴ മൂലം നേരത്തെ കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 90 റൺസെടുത്തിട്ടുണ്ട്. 47 റൺസുമായി കെ എൽ രാഹുലും 6 റൺസുമായി ക്യാപ്ടൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. നേരത്തേ 3 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 19 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ സെഞ്ച്വറി വീരൻ ഒലീ പോപ്പിന്റെ വിക്കറ്റ് നഷ്ടമായി. 106 റൺസെടുത്ത പോപ് പ്രസീദ് കൃഷ്ണയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ വന്ന ക്യാപ്ടൻ ബെൻ സ്റ്റോക്സ് 20 റൺസ് എടുത്ത് സിറാജിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എന്നാൽ ജേമി…
കണ്ണൂർ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ അഗസ്ത്യ യോഗകളരി കേന്ദ്രയുടെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ചലച്ചിത്ര സഹസംവിധായകനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അമൽ കാനത്തൂർ, കെ എൻ രാധാകൃഷ്ണനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ന്യൂസ് ഇൻഡിപെൻഡൻസ് ക്യാമറാമാൻ കം വിഷ്വൽ എഡിറ്ററാണ് അമൽ. ദേശീയ, സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ നേട്ടം കൈവരിച്ച കുട്ടികൾക്കും കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ നേട്ടം കൈവരിച്ച അഗസ്ത്യയിലെ കുട്ടികൾക്കും ആശ രമേശ് പുരസ്കാരങ്ങൾ സമ്മാനിച്ചു. അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി അഗസ്ത്യ യോഗകളരി കേന്ദ്രത്തിൽ കഴിഞ്ഞ ഒരാഴ്ചക്കാലമായി നടന്ന് വന്നിരുന്ന യോഗ സപ്താഹീകങ്ങളുടെ സമാപനവും നടന്നു.
ലീഡ്സ്: ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 471 റൺസിന് പുറത്തായി. ജയ്സ്വാളിനും ഗില്ലിനും പിന്നാലെ വൈസ് ക്യാപ്ടൻ ഋഷഭ് പന്തും നേടിയ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ, മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ഒലീ പോപ് ആണ് ഇംഗ്ലീഷ് ഇന്നിംഗ്സിന്റെ നെടുംതൂൺ. ആദ്യ ദിനം നിർത്തിയിടത്ത് നിന്നും ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്നിംഗ്സ് പുനരാരംഭിച്ചത്. ക്ലാസിക് ഷോട്ടുകളുമായി ഗില്ലും തനത് ആക്രമണവുമായി പന്തും കളം നിറഞ്ഞു. നാലാം വിക്കറ്റിൽ 209 റൺസ് കൂട്ടിച്ചേർത്ത ക്യാപ്ടൻ- വൈസ് ക്യാപ്ടൻ സഖ്യത്തെ പിരിച്ചത് സ്പിന്നർ ഷോയബ് ബഷീറാണ്. 147 റൺസ് എടുത്ത ഗില്ലിനെ ബഷീർ ജോഷ് ടംഗിന്റെ കൈകളിൽ എത്തിച്ചു. പിന്നാലെ 134 റൺസ് എടുത്ത പന്തിനെയും ടംഗ് മടക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിൽ കരുൺ നായർ പൂജ്യത്തിന് പുറത്തായത് ഇന്ത്യക്ക് നിരാശ സമ്മാനിച്ചു. പിന്നാലെ…
ലീഡ്സ്: ആൻഡേഴ്സൺ- ടെൻഡുൽക്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട ഇന്ത്യ സ്റ്റമ്പ് എടുക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർ യശസ്വി ജെയ്സ്വാളിന്റെയും ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. കെ എൽ രാഹുലിനൊപ്പം 91 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കിയ ജയ്സ്വാൾ തന്റെ ഫോമിനൊത്ത പ്രകടനവുമായി കളം നിറഞ്ഞപ്പോൾ സ്വന്തം തട്ടകത്തിൽ ഇംഗ്ലീഷ് ബൗളർമാർ ആദ്യ സെഷനിൽ തന്നെ വിയർത്തു. എന്നാൽ ലഞ്ചിന് പിരിയുന്നതിന് മുൻപ് 42 റൺസെടുത്ത രാഹുലിനെ കാഴ്സ് ജോ റൂട്ടിന്റെ കൈകളിൽ എത്തിച്ച് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൊട്ട് പിന്നാലെ, ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം കളിക്കുന്ന സായ് സുദർശനെ സ്റ്റോക്സ് പൂജ്യത്തിന് പുറത്താക്കിയതോടെ, ആദ്യ സെഷനിൽ ഇന്ത്യ 2ന് 92 എന്ന നിലയിലായി. ഉച്ചഭക്ഷണത്തിന് ശേഷം…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
