Author: Suneesh

ചെന്നൈ : നാഗലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു. 80 വയസ്സായിരുന്നു . ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ടോടെയായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഈ മാസം എട്ടിന് ടിനഗറിലെ വീട്ടിൽ വച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ ആയിരുന്നെങ്കിലും ആരോഗ്യനിലയിൽ ഭേദമുണ്ടായിരുന്നില്ല. ബിജെപിയിലെ മുതിർന്ന പ്രവർത്തകനും ആർഎസ്എസിലെ സജീവ സാന്നിധ്യവുമായിരുന്നു ഗണേശൻ. ബിജെപി ദേശീയ വൈസ് പ്രസിഡന്റായും, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ പാർട്ടിയെ ശക്തമാക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. കൂടാതെ കേരളത്തിന്റെ ചുമതലയും വഹിച്ചിരുന്നു. മധ്യപ്രദേശിൽ നിന്ന് രാജ്യസഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണറായിരുന്നു. 2023 ഫെബ്രുവരിയിലാണ് നാഗാലൻഡ് ഗവർണറായി ചുമതലയേറ്റത്.

Read More

1947ൽ സ്വാതന്ത്ര്യപൂർവ്വ ബ്രിട്ടീഷ് ഇന്ത്യയെ രണ്ട് സ്വതന്ത്ര രാജ്യങ്ങളായി വിഭജിച്ച പ്രക്രിയയാണ് ഇന്ത്യാ വിഭജനം എന്ന പേരിൽ ചരിത്രത്തിൽ കുപ്രസിദ്ധമായിരിക്കുന്നത്. വിഭജനത്തിന്റെ ഭാഗമായി സ്വതന്ത്ര ഇന്ത്യക്കൊപ്പം പാകിസ്താൻ എന്ന രാജ്യം കൂടി പിറവികൊണ്ടു. 1947 ഓഗസ്റ്റ് 14, 15 തീയതികളിലായിരുന്നു വിഭജനം സാങ്കേതികമായി നിലവിൽ വന്നത്. വിഭജനത്തിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങൾക്കിടയിലും അതിർത്തികൾ നിർണ്ണയിക്കപ്പെട്ടു. വിഭജനം ദശലക്ഷക്കണക്കിന് മനുഷ്യരുടെ പലായനത്തിനും ഭീകരമായ അക്രമങ്ങൾക്കും വഴിവെച്ചു. രണ്ട് നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിനൊടുവിൽ 1947ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത്. അക്കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു ഏകീകൃത ഇന്ത്യക്ക് വേണ്ടി വാദിച്ചു. എന്നാൽ മുഹമ്മദലി ജിന്ന നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ മുസ്ലീം ലീഗ്, മുസ്ലീങ്ങൾക്ക് വേണ്ടി പാകിസ്താൻ എന്ന പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ടു. ഏകീകൃത ഇന്ത്യയിൽ ഭൂരിപക്ഷമായ ഹിന്ദുക്കൾക്ക് രാഷ്ട്രീയ ആധിപത്യം ഉണ്ടായിരിക്കും എന്ന ന്യായമാണ് വിഭജനം എന്ന ആവശ്യത്തിന്…

Read More

സുനീഷ് വി ശശിധരൻ അർജുൻ അശോകനെ നായകനാക്കി അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ‘സുമതി വളവ്‘. തിരുവനന്തപുരം ജില്ലയിലെ ഒരു നാട്ടിൻപുറത്ത് പ്രചാരത്തിലുള്ള യക്ഷിക്കഥയെയും അതേ പേരിലുള്ള യഥാർത്ഥ സ്ഥലത്തെയും അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഒരു ഹൊറർ ഫാമിലി റൊമാന്റിക് ത്രില്ലറാണ് ചിത്രം. അർജുൻ അശോകനൊപ്പം മാളവിക മനോജ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ബാലു വർഗീസ്, ശിവദ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരിക്കുന്നു. വർഷങ്ങളായി സുമതി എന്ന തമിഴ് സ്ത്രീയുടെ ആത്മാവിന്റെ സാന്നിധ്യമുള്ള ഗ്രാമാതിർത്തിയിലെ ഒരു വളവിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. പൂർണ്ണ ഗർഭിണിയായിരിക്കെ ബലി നൽകപ്പെട്ട സുമതി, ആ വഴി സന്ധ്യക്ക് ശേഷം വരുന്നവർക്ക് സമ്മാനിക്കുന്ന ഭീതിദമായ അനുഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ. മാളികപ്പുറം എന്ന സർപ്രൈസ് ബ്ലോക്ക് ബസ്റ്ററിന് ശേഷം വീണ്ടും അതേ ടീം ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷ നൽകിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.…

Read More

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം രണ്ട് പേർ പങ്കിട്ടു. 12ത്ത് ഫെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസിയും ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനും പുരസ്കാരത്തിന് അർഹരായി. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. 12ത്ത് ഫെയിലാണ് മികച്ച ചിത്രം. ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ സുദീപ്തൊ സെൻ മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി. മലയാളത്തില്‍ നിന്ന് പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവ്വശി മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. 2018 എന്ന ചിത്രത്തിലൂടെ മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡിന് അർഹനായി. ആനിമൽ എന്ന ചിത്രത്തിലെ റീ റിക്കോർഡിംഗിനും മിക്സിംഗിനും മലയാളിയായ എം ആർ രാജകൃഷ്ണൻ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. പൂക്കാലം എന്ന ചിത്രത്തിലെ എഡിറ്റിംഗ് നിർവ്വഹിച്ച മിഥുൻ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ലിറ്ററിന് 525 രൂപയാണ് ഇന്നത്തെ വില. ഓണക്കാലം അടുത്തതോടെ, വില വർദ്ധനവിൽ വലിയ ആശങ്കയിലാണ് ജനങ്ങൾ. അതേസമയം, വിലക്കയറ്റത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താൻ വിപണിയിൽ ഇടപെടൽ നടത്തും. സപ്ലൈക്കോ വഴി ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം വിളിക്കും. ഓണവിപണിയിൽ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി ന്യായ വിലക്ക് ലഭ്യമാക്കും. ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പാദക‍രുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയിൽ വിൽക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിലെ പന്ത്രണ്ട് പ്രതികളെ വിട്ടയച്ച ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. പ്രതികളുടെ ജയിൽ മോചനത്തെ ബാധിക്കാത്ത തരത്തിലാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസുമാരായ എം എം സുന്ദരേശ്, എൻ കോടീശ്വർ സിംഗ് എന്നിവർ വ്യക്തമാക്കി. പ്രതികളെ വിട്ടയച്ച ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീലിന്മേലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതികളെ വിട്ടയച്ച നടപടി മക്കോക്ക നിയമ പ്രകാരം വിചാരണ നടക്കുന്ന മറ്റ് കേസുകളെ ബാധിക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. മക്കോക്ക നിയമ പ്രകാരം അറസ്റ്റിലായ മറ്റ് പ്രതികൾ, ഹൈക്കോടതി വിധി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾ കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴച പറ്റി എന്ന് ചൂണ്ടിക്കാട്ടിയാണ് മലയാളികൾ ഉൾപ്പെടെയുള്ള 12 പേരെ ജൂലൈ 21ന് ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇവരിൽ അഞ്ച് പേർക്ക്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി , പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 5.30 മുതല്‍ 26-ന് രാത്രി 8.30 വരെ 2.6 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം അറിയിക്കുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കന്യാകുമാരി തീരത്ത് ഇന്ന് വൈകുന്നേരം 5.30 മുതല്‍ 26 ന് രാത്രി 8.30 വരെ 2.5 മുതല്‍ 2.6 മീറ്റര്‍ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

Read More

മോസ്കോ: കാണാതായ റഷ്യൻ വിമാനം വനത്തിൽ തകർന്ന് വീണതായി റിപ്പോർട്ട്. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 50 പേർ ഉണ്ടായിരുന്നതായാണ് വിവരം. എയർ ട്രാഫിക് കണ്ട്രോളുമായുള്ള ബന്ധം നഷ്ടമായി അൽപ്പസമയത്തിനകം വിമാനം തകർന്ന് വീഴുകയായിരുന്നു. എൻ- 24 യാത്രാവിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനം തീ പിടിച്ച് കത്തിയമരുന്നത് കണ്ടതായി പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന എം ഐ-8 ഹെലികോപ്റ്റർ സംഘം വിവരം നൽകിയിട്ടുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന അമൂർ മേഖലയിലെ ടിൻഡയിലേക്ക് പുറപ്പെട്ട സൈബീരിയൻ എയർ ലൈൻ കമ്പനിയായ അംഗാറയുടെ വിമാനമാണ് അപകടത്തിൽ പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ട് മുൻപ് റഡാറിൽ നിന്നും അപ്രത്യക്ഷമായ വിമാനം അപകടത്തിൽ പെടുകയായിരുന്നു. യാത്രക്കാരിൽ 5 പേർ കുട്ടികളാണ്. ആറ് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ടിൻഡ വിമാനത്താവളത്തിന് 15 കിലോമീറ്റർ അകലെ നിന്നും വിമാനത്തിന്റെ കത്തിയ അവശിഷ്ടങ്ങൾ ലഭിച്ചതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.…

Read More

ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 387 റൺസെടുത്ത ആതിഥേയർക്കെതിരെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ദിനം കളി തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ജോ റൂട്ട് സെഞ്ച്വറി പൂർത്തിയാക്കി. എന്നാൽ 104 റൺസ് എടുത്ത റൂട്ടിനെ ബൗൾഡാക്കി ബൂമ്ര വിക്കറ്റ് വേട്ട പുനരാരംഭിച്ചു. 44 റൺസെടുത്ത സ്റ്റോക്സിനെയും ബൂമ്ര തന്നെ വീഴ്ത്തി. 271 റൺസിൽ 7 വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിന് വേണ്ടി 56 റൺസ് എടുത്ത ബ്രൈഡൻ കാഴ്സും 51 റൺസെടുത്ത ജേമി സ്മിത്തും പിടിച്ച് നിന്നതോടെ, 387 എന്ന ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് എത്താൻ അവർക്ക് സാധിച്ചു. 5 വിക്കറ്റ് വീഴ്ത്തിയ ബൂമ്രക്ക് പുറമെ നിതീഷ് റെഡ്ഡിയും മുഹമ്മദ് സിറാജും 2 വിക്കറ്റുകൾ വീതം സ്വന്തമാക്കിയപ്പോൾ, ജഡേജക്ക് ഒരു വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗിൽ 13 റൺസെടുത്ത ജയ്സ്വാളിനെ പുറത്താക്കി ജോഫ്ര…

Read More

കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ എന്ന പേരിൽ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ തണുത്ത പ്രതികരണം. കർണാടകയിലും ബംഗാളിലും ചില ഒറ്റപ്പെട്ട പ്രതിഷേധ സമരങ്ങൾ അരങ്ങേറി എന്നതൊഴിച്ചാൽ മറ്റിടങ്ങളിൽ സമരം യാതൊരുവിധ ചലനങ്ങളും ഉണ്ടാക്കിയില്ല. സർക്കാർ, സ്വകാര്യ ഓഫീസുകൾ പതിവ് പോലെ പ്രവർത്തിച്ചു. ബിഹാറിൽ ഇൻഡി സഖ്യം ആഹ്വാനം ചെയ്ത ബന്ദിൽ അങ്ങിങ്ങ് അക്രമങ്ങൾ ഉണ്ടായെങ്കിലും, പോലീസ് അക്രമികളെ കൃത്യമായി കൈകാര്യം ചെയ്തതോടെ ക്രമസമാധാന പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ അവസാനിച്ചു. എന്നാൽ, കേരളത്തിലെ സ്ഥിതി നേരെ മറിച്ചായിരുന്നു. ഒരു നാട് ഒന്നടങ്കം ദീർഘകാലത്തെ ശ്രമഫലമായി നേടിയെടുത്ത സകല പുരോഗതിയെയും കേവലം സെക്കൻഡുകൾ കൊണ്ട് എങ്ങനെ നൂറ്റാണ്ടുകൾ പിന്നോട്ടടിക്കാം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് അരങ്ങേറിയ സംഘടിത ഗുണ്ടായിസം. പണിമുടക്കിനെതിരായ മാറുന്ന കാലത്തിന്റെ സമീപനം വ്യക്തമാക്കി, ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിൽ ധാരാളമായി ജനങ്ങളും വാഹനങ്ങളും നിരത്തിലിറങ്ങി. സ്വകാര്യ. ചെറുകിട…

Read More