- ബെൽഫാസ്റ്റിലെ കത്തിക്കുത്ത്; രണ്ട് പേർക്കെതിരെ കേസ്
- ഐറിഷ് മലയാളി അന്തരിച്ചു
- ഹൃദയാഘാതം; അയർലൻഡിൽ മലയാളി ഡ്രൈവർ അന്തരിച്ചു
- കനത്ത ചൂട് ഇനിയും തുടരും; പുതിയ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ
- അയർലൻഡിൽ പരിശോധന; മൊബൈൽ ഫോണുകളും ക്വാഡ് ബൈക്കുകളും പിടിച്ചെടുത്തു
- കൗമാരക്കാരിയെ കാണ്മാനില്ല; വിവരങ്ങൾ തേടി പോലീസ്
- ശബരിമലയിൽ ഏത് പുഷ്പം ഉപയോഗിക്കണമെന്ന് കോടതിയാണ് തീരുമാനിക്കുന്നത് : ഹൈക്കോടതിക്കെതിരേ കെ. മുരളീധരൻ
- അമിത ആത്മവിശ്വാസം വിനയായി ; കേരളത്തിലെ പാർട്ടിയുടെ രാഷ്ട്രീയ ശൈലി പുനഃപരിശോധിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം
Author: Suneesh
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിന് 18 റൺസ് ജയം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ബംഗലൂരു 20 ഓവറിൽ 4ന് 240 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ മുംബൈയുടെ പോരാട്ടം 5ന് 222ൽ അവസാനിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ ഫിൽ സാൾട്ടും വിരാട് കോഹ്ലിയും ചേർന്ന് 11 ഓവറിൽ കൂട്ടിച്ചേർത്ത 120 റൺസ് ബംഗലൂരുവിന്റെ വിജയത്തിന് അടിത്തറ പാകി. സാൾട്ട് 36 പന്തിൽ ആറ് വീതം ഫോറുകളുടെയും സിക്സുകളുടെയും അകമ്പടിയോടെ 78 റൺസ് അടിച്ചുകൂട്ടി. കോഹ്ലി 38 പന്തിൽ 50 റൺസ് നേടി. പ്രതീക്ഷിച്ച വേഗതയിൽ കളിക്കാൻ സാധിക്കാത്തതിന്റെ നിരാശ കോഹ്ലിയിൽ പ്രകടമായിരുന്നു. അതേസമയം തകർപ്പൻ ഫോം തുടരുന്ന ക്യാപ്ടൻ രജത് പാട്ടിദാർ 20 പന്തിൽ 53 റൺസ് നേടി ഇന്നിംഗ്സിന്റെ ഗതിവേഗം കാത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡ് 16 പന്തിൽ 34 റൺസുമായി പുറത്താകാതെ നിന്നു. ബൂമ്ര ഫോമിലേക്കുയർന്ന് വിക്കറ്റ് വീഴ്ത്താത്തത് മുംബൈക്ക്…
കുംഭമേളയിലെ മാല വിൽപ്പനയിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനിയുടെ വിവാദ വിവാഹം നിയമക്കുരുക്കിലേക്ക്. വിവാഹിതയാകുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ, വരൻ ഫർമാൻ ഖാനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കാൻ മധ്യപ്രദേശ് പോലീസിന് നിയമോപദേശം ലഭിച്ചു. മാത്രമല്ല, ഡൽഹിയിൽ കമ്മീഷൻ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ മധ്യപ്രദേശ്, കേരള ഡിജിപിമാർക്ക് പട്ടിക വർഗ്ഗ കമ്മീഷൻ നിർദേശം നൽകി. മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നാടുവിട്ട് ഫർമാനൊപ്പം ട്രെയിനിൽ വന്ന യുവതി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാതെ തങ്ങളെ പിതാവും ബന്ധുക്കളും പിന്തുടരുകയാണ് എന്നായിരുന്നു പെൺകുട്ടി പോലീസിനെ ധരിപ്പിച്ചത്. പെൺകുട്ടി നൽകിയ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും പോലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണ് എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. കേട്ട പാതി കേൾക്കാത്ത പാതി പെൺകുട്ടിയുടെ വിവാഹം നടത്താൻ ഇറങ്ങി പുറപ്പെട്ട സിപിഎം ഇപ്പോൾ…
സുനീഷ് വി ശശിധരൻ അതിതീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലായതിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 26,953,644 വോട്ടർമാർക്കാണ് സംസ്ഥാനത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കാനുള്ള അവസരം. ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും, പ്രതിപക്ഷമായ ഐക്യ ജനാധിപത്യ മുന്നണിയും തമ്മിൽ നേരിട്ട് നടക്കുന്ന പോരാട്ടത്തിൽ സാന്നിധ്യം അറിയിക്കാൻ ദേശീയ ജനാധിപത്യ സഖ്യവും കച്ച മുറുക്കുന്നു. മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത എന്നത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെങ്കിലും, വിധിയെഴുത്ത് എന്നത് അന്തിമവും അനിവാര്യവുമായിരിക്കും. ലോക ചരിത്രത്തിൽ ആദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് ജന്മം നൽകി എന്നതിൽ തുടങ്ങുന്ന കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ നിർണായക വഴിത്തിരിവായിരുന്നു പിന്നാലെ വന്ന വിമോചന സമരവും തുടർന്നുള്ള ഭരണമാറ്റവും. പിന്നീട് പലകുറിയും ഒഴുക്കിനെതിരെ നീന്തി രാഷ്ട്രീയ വിദ്യാർത്ഥികളെ അത്ഭുതപ്പെടുത്തിയിട്ടുള്ള കേരളം, അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്നു. രാജ്യത്ത് കഴിഞ്ഞ മൂന്നര നാല് പതിറ്റാണ്ടിനിടയ്ക്ക് ദേശീയ…
ഡൽഹി: ഐപിഎൽ നിലവിലെ സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ, ഡൽഹി ക്യാപ്പിറ്റൽസിനെ ഒരു റണ്ണിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്. കൂറ്റൻ സ്കോറുകൾ പിറന്ന മത്സരത്തിൽ, ഡൽഹി ബാറ്റ്സ്മാൻ ഡേവിഡ് മില്ലറുടെ അമിത ആത്മവിശ്വാസമാണ് ഗുജറാത്തിന് അവസാന പന്തിൽ തകർപ്പൻ ജയം സമ്മാനിച്ചത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഡൽഹിക്കെതിരെ ഗുജറാത്ത് 4ന് 210 എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. അർദ്ധസെഞ്ച്വറികൾ നേടിയ ക്യാപ്ടൻ ശുഭ്മാൻ ഗിൽ (45 പന്തിൽ 70), വാഷിംഗ്ടൺ സുന്ദർ (32 പന്തിൽ 55,) ജോസ് ബട്ട്ലർ (27 പന്തിൽ 52) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ഗുജറാത്തിന് വമ്പൻ സ്കോർ സമ്മാനിച്ചത്. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ 2 വിക്കറ്റ് വീഴ്ത്തി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹിക്ക് വേണ്ടി പാത്തും നിസങ്കയും കെ എൽ രാഹുലും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 76 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 41 റൺസുമായി നിസ്സങ്ക…
ഗുവാഹഠി: രാജസ്ഥാൻ യുവ ഓപ്പണർമാർ കളം നിറഞ്ഞാടിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തോൽവി. മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ 27 റൺസിനാണ് രാജസ്ഥാൻ മുംബൈയെ തറപറ്റിച്ചത്. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത മുംബൈ ക്യാപ്ടൻ സൂര്യകുമാർ യാദവിനെ ഞെട്ടിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും പുറത്തെടുത്തത്. ബൂമ്ര ഉൾപ്പെടെയുള്ള മുംബൈ ബൗളർമാരെ ഇരുവരും ചേർന്ന് ഒരു ദാക്ഷിണ്യവുമില്ലാതെ തുടർച്ചയായി സ്റ്റേഡിയത്തിലേക്ക് പായിച്ച് കൊണ്ടേയിരുന്നു. അഞ്ചാം ഓവറിൽ ഓപ്പണിംഗ് കൂട്ടുകെട്ട് വേർപിരിയുമ്പോൾ 80 റൺസായിരുന്നു സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. അവിടെ തന്നെ മത്സരത്തിന്റെ ഗതി തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരുന്നു. വെറും 14 പന്തിൽ ഒരു ഫോറും 5 സിക്സറുകളും ഉൾപ്പെടെ 39 റൺസുമായി വൈഭവ് സൂര്യവംശി മടങ്ങിയെങ്കിലും, മറുവശത്ത് ജയ്സ്വാൾ വെടിക്കെട്ട് തുടർന്നു. 3ന് 150 എന്ന സ്കോറിൽ രാജസ്ഥാൻ ഇന്നിംഗ്സ് അവസാനിക്കുമ്പോഴും 32 പന്തിൽ 77 റൺസുമായി ജയ്സ്വാൾ ക്രീസിൽ തന്നെ ഉണ്ടായിരുന്നു. മുംബൈക്ക്…
തിരുവനന്തപുരം: കടകംപള്ളി ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കുടപ്പനക്കുന്ന് ഇരപ്പുകുഴി നിവാസിയായ വിഷ്ണു (42) ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സ്ഥലം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്റെ മാനസിക പീഡനമാണെന്നും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ ആവശ്യപ്പെട്ടു. പൂജാരിയുടെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസമായിരുന്നു ക്ഷേത്രപരിസരത്ത് മേൽശാന്തി വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് വിഷ്ണുവുമായി ബന്ധമുള്ളവർ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ ആചാരലംഘനം നടത്തിയതായും ഇത് വിഷ്ണു ചൂണ്ടിക്കാട്ടിയതായും സുഹൃത്തുക്കൾ പറഞ്ഞു. ഇതിനെ തുടർന്ന് ഉത്സവകാലത്ത് കടകംപള്ളിയുമായി ബന്ധമുള്ള സിപിഎം ക്ഷേത്രഭരണസമിതി വിഷ്ണുവിനെ കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചു. ഇതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. തന്റെ മരണത്തിന് ഉത്തരവാദികളായ ക്ഷേത്രഭരണസമിതി അംഗങ്ങളുടെ പേര് ആത്മഹത്യാ കുറിപ്പിൽ…
ന്യൂഡൽഹി: അബുദാബിയിൽ ഇറാൻ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. അജ്ബാൻ മേഖലയിലായിരുന്നു സംഭവം. ഇറാൻ അയച്ച മിസൈലിനെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നു. പരിക്കേറ്റവരിൽ 6 പേർ നേപ്പാൾ സ്വദേശികളാണ്. ഇതിൽ ഒരു നേപ്പാൾ സ്വദേശിയുടെ പരിക്ക് ഗുരുതരമാണെന്ന് അബുദാബി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യു എ ഇയിലെ ക്രൈസ്തവ ദേവാലയങ്ങൾ ഈസ്റ്റർ ദിനത്തിലും അടച്ചിടണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അതിനിടെ, യുദ്ധത്തിൽ അമേരിക്കയെയും ഇസ്രയേലിനെയും സഹായിക്കുന്ന ടെക് സ്ഥാപനങ്ങളെ ആക്രമിക്കുമെന്ന ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
തൃശൂർ: കൊരട്ടിയിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കൊരട്ടി കോനൂർ പള്ളി വികാരി ഫാദർ ജോസഫ് കോടിയനെതിരെ പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ വികാരി ഒളിവിൽ പോയി. കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം എന്നാണ് പരാതി. അസ്വസ്ഥതകൾ അനുഭവപ്പെട്ട കുട്ടി ബന്ധുക്കളോട് പറയുകയും, തുടർന്ന് ബന്ധുക്കൾ പോലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ ഫാ.ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വികാരിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, അലർട്ട് ഇല്ല. അതേസമയം, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ന്യൂ ഡൽഹി: പത്താം ക്ലാസ് പരീക്ഷയിൽ മൂന്നാം ഭാഷ നിർബന്ധമാക്കുമെന്ന് സി ബി എസ് ഇ. 2031 ബാച്ച് മുതൽ ഇത് പൂർണ്ണ തോതിൽ നിലവിൽ വരും. ഇതിന്റെ ഭാഗമായി, 2026-27 അദ്ധ്യയന വർഷം മുതൽ ആറാം ക്ലാസിൽ മൂന്നാം ഭാഷ പഠനം ഉൾപ്പെടുത്തുമെന്ന് സി ബി എസ് ഇ അധികൃതർ അറിയിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരങ്ങൾ. മൂന്ന് ഭാഷകൾ പഠിപ്പിക്കുന്നതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകൾ ആയിരിക്കണം എന്ന് നിർബന്ധമുണ്ട്. കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും, ഇന്ത്യൻ ഭാഷാ പഠനം കാര്യക്ഷമാക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് ഭാഷാ പണ്ഡിതർ അഭിപ്രായപ്പെടുന്നു. മൂന്നാം ഭാഷയ്ക്ക് പുറമേ 9,10 ക്ലാസ്സുകളിൽ കല, തൊഴിൽ പരിശീലനം, ശാരീരിക ക്ഷമതാ പരിശീലനം എന്നിവയും നിർബന്ധമാക്കും. കല, ശാരീരിക ക്ഷമതാ പരിശീലനം എന്നിവ ആന്തരികമായി വിലയിരുത്തുമ്പോൾ, നൈപുണ്യ പരിശീലനം നിർബന്ധിതമാക്കും. 2027-28 അദ്ധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കും. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
