- ഫിംഗ്ലാസിൽ ആക്രമണം ; കൗമാരക്കാരന് ഗുരുതര പരിക്ക്
- ഡെറിയിൽ ബസ് സ്റ്റോപ്പ് തകർക്കുകയും കാറുകൾക്ക് നേരെ കല്ലെറിയുകയും ചെയ്ത സംഭവം ; മൂന്ന് കുട്ടികളെ കസ്റ്റഡിയിലെടുത്തു
- വെസ്റ്റ് ഡബ്ലിനിൽ പരിശോധന ; 88, 130 യൂറോയും , മൊബൈൽ ഫോണുകളും പിടിച്ചെടുത്തു
- അയർലൻഡിലെ ജീവിത ചിലവ് ബുദ്ധിമുട്ടിക്കുന്നു ; ഓസ്ട്രേലിയയിലേയ്ക്ക് മാറുകയാണെന്ന് കൗൺസിലർ നിയാം ഫെന്നൽ
- അനധികൃതമായി രാജ്യത്തെത്തി ക്രിമിനൽ കേസുകളിൽ പ്രതികളായി ; 34 പേരെ നാടുകടത്തി
- ആറ് വയസുകാരന്റെ തിരോധാനം ; 50 കാരി അറസ്റ്റിൽ
- മുട്ടുവേദനയോ , മാറ്റാം ജീവിതശൈലിയിലൂടെ
- ഷുഹൈബ് വധക്കേസ് ; മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു
Author: Suneesh
ന്യൂ ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോള തലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുമ്പോൾ, ഇന്ത്യയിലെ ഉപഭോക്താക്കളും ആശങ്കയിലാണ്. പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോൾ, മിക്ക സംസ്ഥാനങ്ങളിലെയും വിലയിലെ വ്യതിയാനം ചർച്ചയാകുകയാണ്. രാജ്യത്ത് ഇന്ധനവില ഏറ്റവും കുറഞ്ഞ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. ഇവിടെ ഒരു ലിറ്റർ പെട്രോളിന് 82.46 രൂപയും, ഡീസലിന് 78.05 രൂപയുമാണ് വില. ദാമൻ ദിയു, ദാദ്ര നഗർ ഹവേലി, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും പെട്രോൾ വില താരതമ്യേന കുറവാണ്. ഹരിയാന, പഞ്ചാബ്, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഡീസൽ വില കുറവാണ്. ഉത്തരാഖണ്ഡിലും പുതുച്ചേരിയിലും ഇന്ധനവില കുറവാണ്. കുറഞ്ഞ സംസ്ഥാന നികുതികളും മികച്ച വിതരണ ശൃംഖലയുമാണ് ഇവിടങ്ങളിലെ കുറഞ്ഞ വിലയ്ക്ക് കാരണം. കേരളത്തിൽ പെട്രോൾ ലിറ്ററിന് 107.33 രൂപയാണ് വില. അസം, ബിഹാർ, ചണ്ഡീഗഢ്, ചത്തീസ്ഗഢ്, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലൻഡ്, ഒഡിഷ,…
ന്യൂഡൽഹി: ഈസ്റ്റർ ദിവസം ജെഇഇ മെയിൻ രണ്ടാംഘട്ട പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം പരീക്ഷാ സൗകര്യം ഒരുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഏപ്രിൽ 2 മുതൽ 10 വരെയാണ് പരീക്ഷാ തീയതികൾ. ഈസ്റ്റർ ദിനമായ ഏപ്രിൽ അഞ്ചാം തീയതിയിലെ പരീക്ഷ മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിനായി അപേക്ഷ നൽകാം. Jeemain.query@nta.ac.in എന്ന ഈമെയിൽ വിലാസത്തിലേക്ക് വിദ്യാർത്ഥികളുടെ വിവരങ്ങൾ അയക്കാവുന്നതാണ്. മാർച്ച് 28 വരെയാണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി. ഈ വിഷയത്തിൽ കർദിനാൾ ബസേലിയോസ് ക്ലിമീസ് ബാവ സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് അടിയന്തരമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമായി സുരേഷ് ഗോപി ബന്ധപ്പെട്ടത്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന വാണിജ്യ തുറമുഖമായ ഷുവൈഖ് പോർട്ടിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ തുറമുഖത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആക്രമണത്തിൽ ആളപായമൊന്നും സംഭവിച്ചതായി റിപ്പോർട്ട് ഇല്ല. ദിവസങ്ങൾക്ക് മുൻപ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാൻ സമാനമായ രീതിയിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് ശേഷം വിമാനത്താവളത്തിന് സമീപത്ത് നിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ചരക്ക് സംഭരണം, വിതരണം, കയറ്റുമതി എന്നിവ കാര്യമായി നടക്കുന്ന കുവൈറ്റ് സിറ്റിയിലെ സുപ്രധാന തുറമുഖമാണ് ഷുവൈഖ്. തുറമുഖത്തിലെ പ്രധാന കെട്ടിടങ്ങൾ സുരക്ഷിതമാണെന്നും ചരക്ക് ഗതാഗതം അതീവ സുരക്ഷയിൽ മുന്നോട്ട് പോകുകയാണെന്നും അധികൃതർ അറിയിച്ചു.
ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഇന്ത്യ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് എഡന്റിറ്റി വേരിഫിക്കേഷൻ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ രൂപീകരണത്തിനായി പാർലമെന്ററി സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ്, വാട്സാപ്പ് എന്നിവ ഉപയോഗിക്കാൻ കെ വൈ സി നിർബന്ധമാക്കണം എന്ന നിർദേശമാണ് പാർലമന്ററി സമിതി മുന്നോട്ട് വെക്കുന്നത്. നിർദേശം നടപ്പിലായാൽ പുതിയ അക്കൗണ്ട് എടുക്കുന്നവർക്കും നിലവിലെ ഉപഭോക്താക്കൾക്കും പാൻ കാർഡ്, ആധാർ കാർഡ് എന്നിവ നിർബന്ധമാക്കിയേക്കും. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സമിതി മാർഗനിർദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി കർശനമാക്കും. ഡീപ്ഫേക്ക്, അപകടകരമായ ഗെയിമുകൾ എന്നിവയിലേക്ക് കുട്ടികൾക്കുള്ള ആക്സസ് തടയും. ഒറ്റത്തവണ ഐഡന്റിറ്റി പരിശോധനയിൽ കാര്യങ്ങൾ ഒതുങ്ങില്ല. നിശ്ചിത ഇടവേളകളിൽ വേരിഫിക്കേഷൻ നടപടികൾ ആവർത്തിച്ച് കൊണ്ടേയിരിക്കും. സാമൂഹിക മാധ്യമ സ്ഥാപനങ്ങൾക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരും. കെ വൈ…
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതായി സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളത്തെ സുരക്ഷിതമാക്കി മാറ്റാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചതായി ബൃന്ദ കാരാട്ട് പറഞ്ഞു. ജനങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടുള്ള വികസന പാതയാണ് എൽഡിഎഫ് സർക്കാർ പിന്തുടർന്നത്. ജനങ്ങളെ മാത്രം മുന്നിൽ കണ്ടാണ് സർക്കാർ പ്രവർത്തിച്ചത്. ജനങ്ങൾ അത് അംഗീകരിക്കും എന്നാണ് തനിക്ക് തോന്നുന്നത് എന്നും അവർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ പെട്രോളിയം, പാചകവാതക വിതരണം സുരക്ഷിതവും നിയന്ത്രണ വിധേയവുമാണ്. പെട്രോളിനോ ഡീസലിനോ പാചക വാതകത്തിനോ രാജ്യത്ത് എവിടെയും ക്ഷാമം നേരിടുന്ന സാഹചര്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ സംഘടിതവും ബോധപൂർവ്വവുമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ലോകത്താകമാനം രാജ്യങ്ങളിൽ വിലക്കയറ്റവും വിതരണ നിയന്ത്രണവും വാഹന നിയന്ത്രണവും നിർബന്ധിത അടച്ചുപൂട്ടലുകളും സംഭവിക്കുന്നുണ്ട്. ചില രാജ്യങ്ങളിൽ ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഒരു സാഹചര്യവും ഇന്ത്യയെ സംബന്ധിച്ച് നിലവിലില്ല. ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യത്തിലും, നാൽപ്പത്തിയൊന്നിലധികം വിതരണക്കാരിൽ നിന്ന് ഇന്ത്യക്ക് ആവശ്യമായ ഇന്ധനമെത്തിക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. അടുത്ത 60 ദിവസം കണക്കിലാക്കി ദൈനംദിനം ഇന്ത്യയിലെ ക്രൂഡോയിൽ റിസർവ്വ് പരിഷ്കരിക്കപ്പെടുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ടെഹ്രാൻ: ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണയ്ക്ക് വേണ്ടിയുള്ള പാകിസ്താന്റെ കാത്തിരിപ്പ് നീളുന്നു. ഹോർമുസ് വഴി പാകിസ്താനിലേക്ക് പോയ ചരക്ക് കപ്പൽ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർ നാവികസേന പിടിച്ചിട്ടു. നിർബന്ധമായും പാലിക്കേണ്ട സമുദ്ര പ്രോട്ടോക്കോൾ ലംഘിച്ചതിനാലാണ് ഇതെന്നാണ് വിവരം. പാകിസ്താനിലെ കറാച്ചി തുറമുഖത്തേക്ക് പോയ സെലൻ എന്ന കപ്പലാണ് വഴിയിലായത്. ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിൽ കപ്പൽ പരാജയപ്പെട്ടതായാണ് അധികൃതർ നൽകുന്ന വിശദീകരണം. അധികൃതർ ആവശ്യപ്പെടുന്ന രേഖകൾ ഇല്ലാത്ത ഒരു കപ്പലുകളെയും ഹോർമുസ് കടലിടുക്ക് കടന്ന് പോകാൻ അനുവദിക്കില്ല എന്ന് പശ്ചിമേഷ്യൻ സംഘർഷം നേരിട്ടുള്ള ആക്രമണത്തിലേക്ക് കടന്ന നാളുകളിൽ തന്നെ ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ആർ ജി സി പാക് കപ്പലിന് ക്ലിയറൻസ് നിഷേധിച്ചത്. മാർച്ച് 28ന് കറാച്ചി തുറമുഖത്ത് നങ്കൂരമിടേണ്ട കപ്പലാണ് സെന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാക വഹിക്കുന്ന സെലൻ.
കൊവിഡ് കാലത്ത് ഒടിടി റിലീസായെത്തി പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു ദൃശ്യം 2. ദൃശ്യം ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രം എന്ന നിലയിൽ വൻ ഹൈപ്പോടെ എത്തിയ ചിത്രം, ഒടിടിയിൽ വലിയ വിജയമായി മാറുകയായിരുന്നു. എന്നാൽ ചിത്രം തിയേറ്ററിൽ കാണാൻ സാധിക്കാത്തതിന്റെ പരിഭവം അന്ന് ആരാധകർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. ദൃശ്യം 2 ബിഗ് സ്ക്രീൻ അരങ്ങേറ്റം എന്ന വിവരണത്തോടെ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച മോഹൻലാൽ, റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഓൾ ഇന്ത്യ റിലീസായി ഏപ്രിൽ 10നാണ് ചിത്രം ആദ്യമായി ബിഗ് സ്ക്രീനിൽ എത്തുന്നത്. https://www.facebook.com/ActorMohanlal/posts/pfbid0xZmLcXNRCNXSUsfHtbmMhRjJ3SU4pU4K1Tq2o7mYhKa91ms5RohpYKJAk17gfDfYl മോഹൻലാലിന്റെ തിയേറ്റർ റിലീസുകൾ വേണ്ടത്ര വിജയമാകാതെ പോയ 2020- 2021 കാലഘട്ടത്തിൽ, ഒടിടി റിലീസായെത്തി മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളായിരുന്നു ദൃശ്യം 2, ട്വെൽത്ത് മാൻ, ബ്രോ ഡാഡി തുടങ്ങിയവ. ഇവയിൽ തന്നെ ഏറ്റവും കൂടുതൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ദൃശ്യം 2 ആയിരുന്നു. മോഹൻലാലിനൊപ്പം മീന, സിദ്ദീഖ്, അൻസിബ…
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ ഡോക്ടർ എം കെ മുനീറിന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ ഇടപെട്ട് പാർട്ടി നേതൃത്വം. മുനീറിന്റെ വീടായ ക്രസന്റ് ഹൗസിന് മേൽ ഉണ്ടായിരുന്ന 49 ലക്ഷം രൂപയുടെ വായ്പ കുടിശ്ശിക ലീഗ് അടച്ച് തീർത്തു. ഇതോടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. കിഴക്കേ നടക്കാവിലെ വീട് നവീകരണത്തിനായി ടൗൺ സർവീസ് സഹകരണ ബാങ്കിൽ നിന്ന് മുനീർ 35 ലക്ഷം രൂപയുടെ വായ്പയാണ് എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശ ഉൾപ്പെടെ കുടിശ്ശിക 58 ലക്ഷം രൂപയായി. ഒരു തവണ വായ്പ പുതുക്കിയിരുന്നു. എന്നാൽ പിന്നീട് തിരിച്ചടവ് ഇല്ലാതെ വന്നതോടെ ബാങ്ക് നോട്ടീസുകൾ അയക്കുകയായിരുന്നു. ജപ്തി നോട്ടീസ് വന്നതോടെ, വായ്പയിൽ ഇളവ് തേടി മുനീറിന്റെ കുടുംബം ബാങ്കിനെ സമീപിച്ചു. ഇതോടെ കുടിശ്ശിക 58 ലക്ഷത്തിൽ 49 ലക്ഷമായി കുറച്ചു. ഇത് അടയ്ക്കാനും സാധിക്കാതെ വന്നതോടെ, പാർട്ടിയിൽ നിന്നും സഹായം ആവശ്യപ്പെടാൻ പലരും ഉപദേശിച്ചു. എന്നാൽ, വ്യക്തിപരമായ…
ഡൽഹി: ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. കഴിഞ്ഞ ദിവസം രാത്രിയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ കുറിച്ചും മൂത്രാശയ അണുബാധയെ കുറിച്ചുമുള്ള പരിശോധനകൾ തുടരുകയാണെന്നും സർ ഗംഗാറാം ആശുപത്രി അധികൃതർ അറിയിച്ചു. സോണിയ ഗാന്ധിയെ വിദഗ്ധസംഘം പരിശോധിച്ച് വരികയാണ്. ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. തണുത്ത കാലാവസ്ഥയും ഡൽഹിയിലെ വായു മലിനീകരണവും സോണിയയുടെ ആസ്ത്മ രോഗത്തെ ബാധിച്ചതായി സംശയിക്കുന്നതായും ഡോക്ടർമാർ പറഞ്ഞു. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ജൂൺ മാസത്തിലും സോണിയ ഗാന്ധി ചികിത്സ തേടിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
