- Funky,Pookie,Bhartha Mahasayulaku Wignyapthi : OTT റിലീസ് ചെയ്തു
- യുകെ- അയർലൻഡ് ഉച്ചകോടി; മീഹോൾ മാർട്ടിനെ കണ്ട് സ്റ്റാർമർ
- മീത്തിൽ വാഹനാപകടം; 40 കാരി മരിച്ചു; നാല് പേർക്ക് പരിക്ക്
- കനത്ത മഞ്ഞ് വീഴ്ച; യെല്ലോ വാണിംഗ് തുടരുന്നു
- ഡബ്ലിനിൽ 50 കാരന് നേരെ ആക്രമണം
- കാറ്റിനും മഴയ്ക്കും പിന്നാലെ മഞ്ഞ് വീഴ്ചയും; 11 കൗണ്ടികളിൽ വാണിംഗ്
- പുതിയ മയക്കുമരുന്നുകൾ കൂടുതൽ അപകടകാരികൾ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ലുവാസ് സേവനങ്ങൾക്ക് തടസ്സം
Author: sreejithakvijayan
ഡബ്ലിൻ: ബാക്ക് ടു സ്‌കൂൾ അലവൻസ് കൂടുതൽ പേർക്ക് നൽകണമെന്ന ആവശ്യവുമായി കുട്ടികളുടെ ചാരിറ്റി സംഘടന. കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണ് സംഘടനയായ ബർണാഡോ അലവൻസ് വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. സ്‌കൂൾ കാപ്പിറ്റേഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈ വർഷം ഇതുവരെ 2,36,560 കുട്ടികൾക്കാണ് അലവൻസ് നൽകിയത്. എന്നാൽ ഇവർക്ക് പുറമേ സഹായം ആവശ്യമായ ധാരാളം കുട്ടികൾ അയർലൻഡിൽ ഉണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു. ഇവർക്കും സഹായം ലഭ്യമാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. സ്‌കൂൾ കാപ്പിറ്റേഷൻ നിരക്ക് കൂട്ടുന്നതിന് പുറമേ സ്വമേധയാലുള്ള സംഭാവനകളെ ആശ്രയിക്കുന്നത് സ്‌കൂളുകൾ കുറയ്ക്കണമെന്നും സംഘടന വ്യക്തമാക്കുന്നു.
ഡബ്ലിൻ: കടുത്ത ചൂടേറിയ ദിനങ്ങളിലൂടെയായിരുന്നു ജൂലൈ മാസം അയർലൻഡ് കടന്ന് പോയത്. താപനില 30 ഡിഗ്രി സെൽഷ്യസ് മറികടന്നിരുന്നു. ജൂലൈ മാസം ആരംഭിച്ചത് മുതൽ ചൂടുളള കാലാവസ്ഥയായിരുന്നു രാജ്യത്ത് അനുഭവപ്പെട്ടത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ ഒൻപതാമത്തെ മാസം ആയിരുന്നു 2025 ജൂലൈ എന്നാണ് റിപ്പോർട്ടുകൾ. 12ാം തിയതി ശനിയാഴ്ച ആയിരുന്നു ജൂലൈ മാസത്തിലെ ഏറ്റവും ചൂടേറിയ ദിനം. അന്നേ ദിവസം താപനില 31 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. റോസ്‌കോമണിലെ മൗണ്ട് ഡില്ലനിൽ ആയിരുന്നു ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 2022 ഓഗസ്റ്റ് 12 ന് ശേഷം ഇത്രയും അധികം താപനില രേഖപ്പെടുത്തുന്നത് അന്നേ ദിവസമാണെന്നാണ് റിപ്പോർട്ടുകൾ.
കോർക്ക്: കോർക്കിൽ മലയാളി നഴ്‌സ് അന്തരിച്ചു. 38 കാരനായ യോഗിദാസ് ആണ് മരിച്ചത്. ഇന്നലെയോടെയായിരുന്നു സംഭവം. കഴിഞ്ഞ രണ്ട് വർഷമായി കോർക്കിലെ വിൽട്ടണിലാണ് അദ്ദേഹം താമസിക്കുന്നത്. 2018 ഫെബ്രുവരിയിൽ ആയിരുന്നു യോഗീദാസ് അയർലൻഡിൽ എത്തിയത്. സിയുഎച്ചിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. കോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ സ്ഥാപക അംഗം കൂടിയാണ് അദ്ദേഹം.
ഡബ്ലിൻ: ഡബ്ലിനിൽ മദ്യവും മയക്കുമരുന്നും വ്യാജ ഉത്പന്നങ്ങളും പിടിച്ചെടുത്ത് റവന്യൂ ഉദ്യോഗസ്ഥർ. മിഡ്‌ലാൻഡുകളിലും ഡബ്ലിൻ വിമാനത്താവളത്തിലും, റോസ്ലെയർ യൂറോപോർട്ടിലും നടത്തിയ പരിശോധനയിലാണ് ഉത്പന്നങ്ങൾ പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ പരിശോധനയാണ് റെവന്യൂ ഉദ്യോഗസ്ഥർ നടത്തിവരുന്നത് എന്നാണ് വിവരം. 1,48,900 യൂറോ വിലവരുന്ന 7.5 കിലോ ഹെർബൽ കഞ്ചാവ്, 1,100 എൽഎസ്ഡി ഗുളികൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ 349 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ 1,38,000 യൂറോ വിലവരുന്ന എയർ ഗണ്ണും ടീ ഷർട്ടുകളും ഉൾപ്പെടെയുള്ള വ്യാജ ഉത്പന്നങ്ങളും പിടിച്ചെടുത്തു. അമേരിക്ക, തായ്‌ലൻഡ്, കാനഡ, നെതർലൻഡ്‌സ്, യുകെ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ ഉത്പന്നങ്ങൾ എത്തിച്ചത് എന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: അയർലൻഡിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നും മല്ലിയില തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഇലകളിൽ ലിസ്റ്റീരിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ടെസ്‌കോ, ആൽദി എന്നീ ബ്രാൻഡുകളുടെ ഉൾപ്പെടെ തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുന്നു. ഒ ഹാൻലോൺ വിതരണക്കാരായ ഒൻപത് ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഇവയുടെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു. Aldi: Egans Potted Coriander, Batches 273, 275, Display Until Dates – 05/08/2025, 06/08/2025, 07/08/2025, 08/08/2025, 09/08/2025, 10/08/2025, 11/08/2025 Tesco: Tesco Growing Herb Coriander, Batches 273, 275, Display Until Dates – 03/08/2025, 04/08/2025, 05/08/2025, 06/08/2025, 07/08/2025, 08/08/2025, 09/08/2025 Dunnes Stores: O’Hanlon Herbs Potted Coriander, Batches 273, 275, 277, 283, Display Until Dates – 03/08/2025, 05/08/2025, 06/08/2025, 07/08/2025, 08/08/2025, 09/08/2025, 10/08/2025 Dunnes Stores: O’Hanlon Herbs Compostable Potted Coriander,…
ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. 19 കാരനാണ് ബ്യൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 27 ന് ആയിരുന്നു 19 കാരന്റെ സൈക്കിൾ അപകടത്തിൽപ്പെട്ടത്. ഫോണ്ട്ഹിൽ റോഡിൽവച്ചായിരുന്നു അപകടം. സംഭവത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില മോശമാവുകയായിരുന്നു. 19 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവം കണ്ടവരോ സംഭവത്തിന്റെ ക്യാമറ ദൃശ്യങ്ങൾ കയ്യിലുള്ളവരോ ക്ലോണ്ടാൽക്കിൻ ഗാർഡ സ്റ്റേഷനെ 01 666 7600 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈനിനെ 1800 666 111 എന്ന നമ്പറിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ബെൽഫാസ്റ്റ്: പോലീസുകാരെ വംശീയമായി അധിക്ഷേപിച്ച പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ബെൽഫാസ്റ്റ് സ്വദേശിയ്ക്കാണ് നാല് മാസം കോടതി തടവ് ശിക്ഷ വിധിച്ചത്. മോഷണക്കേസിൽ പ്രതിയായ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പോലീസുകാർക്ക് നേരെ വംശീയ അധിക്ഷേപം നടത്തിയത്. 27 കാരനായ ഒദ്രാൻ ഗെരാഗ്റ്റിയാണ് പോലീസുകാരെ അധിക്ഷേപിച്ചത്. വംശീയ പരാമർശങ്ങൾക്ക് പുറമേ സ്വവർഗാനുരാഗ വിരുദ്ധ പരാമർശങ്ങൾ നടത്തി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 1 ന് ബൊട്ടാനിക് അവന്യൂവിലെ ഒരു കടയിൽ ആയിരുന്നു ഇയാൾ മോഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങൾ തെളിവായി കോടതിയിൽ സമർപ്പിച്ചു.
മയോ: മയോ തീരത്ത് തിമിംഗലത്തെയും തിമിംഗല കുട്ടിയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്കോസ്റ്റിക് ട്രോമയാണ് തിമിംഗലവും കുട്ടി തിമിംഗലവും ചാകാൻ കാരണം എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കഴിഞ്ഞ മാസം 27 നായിരുന്നു സംഭവം. വളരെ ഉറക്കെയുള്ള ശബ്ദത്തെ തുടർന്ന് ചെവിയുടെ ശ്രവണ സംവിധാനത്തിന് ഉണ്ടാകുന്ന പരിക്കാണ് അക്കോസ്റ്റിക് ട്രോമ. മനുഷ്യനിർമ്മിത ശബ്ദങ്ങൾ, പ്രത്യേകിച്ച് സോണാർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ഇത്തരത്തിൽ തിമിംഗലങ്ങളിൽ പരിക്കേൽപ്പിക്കാറുള്ളത്. സോണാറാണ് തിമിംഗലങ്ങൾ ചാകാനും കാരണം എന്നാണ് ഐറിഷ് വെയിൽ ആന്റ് ഡോൾഫിൻ ഗ്രൂപ്പ് സിഇഒ ഡോ. സൈമൺ ബെറോ പറയുന്നത്. തിമിംഗലങ്ങൾ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന അതേ ആവൃത്തിയാണ് സോണാർ ഉപയോഗിക്കുമ്പോഴും ഉണ്ടാകുന്നത്. അതേസമയം ഈ ആവൃത്തിയോട് തിമിംഗലങ്ങൾ വളരെ സെൻസിറ്റീവ് ആണെന്നും അദ്ദേഹം പറയുന്നു.
ഡബ്ലിൻ: ഐറിഷ് വനിതയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് ഹെയ്തി വിദേശകാര്യമന്ത്രിയുമായി സംസാരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഫോണിലൂടെയാണ് അദ്ദേഹം മന്ത്രി ഹാർവെൽ ജീൻ ബാപ്റ്റിസ്റ്റുമായി സ്ഥിതിഗതികൾ വിലയിരുത്തിയത്. അതേസമയം ജെന ഹെരാട്ടിയെ മോചിപ്പിക്കുന്നതിനായി സാദ്ധ്യമായതെല്ലാം ചെയ്തുവരികയാണെന്ന് സൈമൺ ഹാരിസ് വ്യക്തമാക്കി. രാവിലെയോടെയായിരുന്നു ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചത്. ബന്ദികളെ മോചിതരാക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ജെനയുടെ മോചനം മന്ത്രി ഉറപ്പ് നൽകിയതായി സൈമൺ ഹാരിസ് പറഞ്ഞു. ഇന്നലെയാണ് ഹെയ്തിയിലെ അനാഥാലയത്തിൽ നിന്നും ജെനയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയത്. ഇവർക്കൊപ്പം അനാഥാലയത്തിലെ 9 ജീവനക്കാരെയും തട്ടിക്കൊണ്ട് പോയിട്ടുണ്ട്.
ഓഫ്‌ലേ: കൗണ്ടി ഓഫാലിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന അറിയിപ്പും പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ബല്ലിന ക്രോസിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 30 കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
