Author: Anu Nair

ആലപ്പുഴ: അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കളർകോട് അപകടത്തിൽ കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കാറിലിടിച്ച കെഎസ്ആർടിസിയുടെ ഡ്രൈവറെ പ്രതിയാക്കിയാണ് ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഇത് റദ്ദാക്കിയാണ് പുതിയ റിപ്പോർട്ട് നൽകിയത്. വിദ്യാർത്ഥിയുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളുമായി മോട്ടോർ വാഹനവകുപ്പും മുന്നോട്ട് പോകും . മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് തൊട്ടുമുൻപ് കെഎസ്ആർടിസിയെ മറികടന്നെത്തിയ കാറിന്റെ ശക്തമായ വെളിച്ചത്തിൽ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞിരിക്കാമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിഗമനം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന വിദ്യാർത്ഥികളുടെ നില മെച്ചപ്പെട്ടുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്സിന്‍, കൃഷ്ണദേവ് എന്നിവരുടെ നിലയാണ് മെച്ചപ്പെട്ടത്. ആനന്ദ് മനു, കൃഷ്ണദേവ്…

Read More

ചെന്നൈ: പ്രളയബാധിത പ്രദേശത്ത് എത്തിയ മന്ത്രി പൊന്മുടിക്കു നേരെ ജനക്കൂട്ടത്തിന്‌റെ ആക്രമണം . മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ പരാജയപ്പെട്ട തമിഴ്‌നാട് സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്‌റെ ഭാഗമായാണ് പൊന്മുടിക്കു നേരെയുള്ള ജനക്കൂട്ടത്തിന്‌റെ ആക്രമണം. വില്ലുപുരത്തെ ഇരുവല്‍പെട്ടിയില്‍ ദുരിതം കാണാനെത്തിയ മന്ത്രിക്കു നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത് . മന്ത്രിയെ നാട്ടുകാര്‍ ചെളിയഭിഷേകം നടത്തി. ഒപ്പമുണ്ടായിരുന്ന മകനും മുന്‍ എംപിയുമായ ഗൗതം സിക്കാമണിയെയും ആക്രമിച്ചു. നില്‍ക്കക്കള്ളിയില്ലാതെ മന്ത്രിയ്ക്ക് തിരിച്ചുപോകേണ്ടിവന്നു. ഇവിടങ്ങളില്‍ മഴ കുറഞ്ഞെങ്കിലും വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പെയ്ത മഴയില്‍ വില്ലുപുരം, തിരുവണ്ണാമലൈ, കടലൂര്‍ ജില്ലകളില്‍ മിക്കപ്രദേശങ്ങളും വെള്ളം കയറിയ നിലയിലാണ് . ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും പോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

Read More

കൊച്ചി: നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്. ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനാണ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ലെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു. സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി ചോദിച്ചു. ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടത്. കോടതി നിർദ്ദേശം നടപ്പാക്കണം. സുരക്ഷ കാരണമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന് എന്തുകൊണ്ടാണ് മനസിലാക്കാത്തത്. ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടികൾ എടുക്കും. ഹൈക്കോടതിയുടെ അധികാരത്തെ ക്ഷേത്ര ഭരണസമിതി പരസ്യമായി വെല്ലുവിളിച്ചു. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മനപൂര്‍വം ലംഘിക്കുന്നുവെന്നും കോടതി വിമർശിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പിന്നീട് പറഞ്ഞ ഡിവിഷന്‍ ബെഞ്ച്…

Read More

ലണ്ടന്‍ : ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്. ഹിന്ദുക്കള്‍ നേരിടുന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ‘അടിയന്തര’ വിഷയമായി ചര്‍ച്ചചെയ്തു. . ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അടിയന്തര സമ്മേളനം വിളിക്കണമെന്ന് ലേബര്‍ പാര്‍ട്ടി എംപി ബാരി ഗാര്‍ഡിനര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നത്തില്‍ ബ്രിട്ടന്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇന്തോ-പസഫിക് മേഖലയുടെ വിദേശകാര്യ ഓഫീസ് ചുമതലയുള്ള കാതറിന്‍ വെസ്റ്റ് സഭയെ അറിയിച്ചു. കഴിഞ്ഞ മാസം ബംഗ്ലാദേശ് സന്ദര്‍ശിക്കുകയും രാജ്യത്തെ ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി അവര്‍ പറഞ്ഞു. വിഷയം ആദ്യം ഉന്നയിച്ച രാജ്യങ്ങളില്‍ ഒന്നാണ് യുകെയെന്നും ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് വാക്കാലുള്ള ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഹിന്ദു ന്യൂനപക്ഷത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഹിന്ദു സന്യാസിമാര്‍ക്കെതിരെ നടത്തുന്ന മതപരമായ…

Read More

തിരുവനന്തപുരം: പുതിയ എംഎല്‍എമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗ് ഉപഹാരമായി നല്‍കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങളുമാണ് ട്രോളി ബാഗില്‍ ഉള്ളത്. ബാഗ് എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചു. ഉടന്‍ ഉപഹാരം രാഹുലിനും യു ആര്‍ പ്രദീപിനും കൈമാറും. തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയ രാഹൂല്‍ മാങ്കൂട്ടത്തിലിനും യുആര്‍ പ്രദീപിനും നീല ട്രോളി ബാഗ് നല്‍കിയത് ഒരു ‘ട്രോള്‍’ ആണെന്ന രീതിയില്‍ ചര്‍ച്ചയാവുകയാണ്.എന്നാൽ നീല ട്രോളി ബാഗ് യാദൃശ്ചികമാണെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്. യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് ഉച്ചയോടെയാണ് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്തിമാരും ചടങ്ങില്‍ പങ്കെടുത്തു. മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാനാകും മുഖ്യപരിഗണനയെന്ന് പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആദ്യ പരിഗണനയെന്ന് രാഹുലും പ്രതികരിച്ചു.

Read More

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പൂജാ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. കൊല്ലം ബസ് സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ലോട്ടറീസ് വിറ്റ JC 325526 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കായംകുളം സബ് ഓഫീസില്‍നിന്നാണ് ലോട്ടറി ഏജന്‍സി ഉടമയായ ലയ എസ് വിജയകുമാർ ഈ ടിക്കറ്റ് വാങ്ങിയത് . 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ: JA 378749,JB 939547, JC 616613,JD 211004,JE 584418 എന്നിവയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.

Read More

കൊച്ചി : ഷവർമ അടക്കമുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കുന്ന തീയതിയും സമയവും പായ്ക്കറ്റുകളിൽ കർശനമായും രേഖപ്പെടുത്തണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. കാസർകോട് പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ജേവൻ രാമചന്ദ്രൻ മുൻ ഉത്തരവിലെ നിർദ്ദേശം കർശനമായി നടപ്പിലാക്കണം എന്ന് അറിയിച്ചത്. മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായുള്ള പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ​ഗുണനിലവാരം ഉറപ്പാക്കാത്തതുകൊണ്ടാണെന്ന് ചൂണ്ടികാട്ടിയാണ് മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത് . ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത് കണക്കിലെടുത്ത് കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹർജി നൽകിയതിനെ അഭിനന്ദിക്കുകയും ചെയ്തു.

Read More

കൊച്ചി : ശബരിമലയിൽ ഡോളി തൊഴിലാളികൾ നടത്തിയ സമരത്തെ വിമർശിച്ച് ഹൈക്കോടതി. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും ഇത്തരം സമരങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.ഭാവിയിൽ ഇത് ആവർത്തിക്കരുതെന്നും നിർദേശം നൽകി. ഡോളി സർവീസ് പ്രീപെയ്ഡ് സംവിധാനം തുടങ്ങിയതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ 11 മണിക്കൂർ പണി മുടക്കിയത്.തുടർന്ന്, ചർച്ച നടത്താമെന്ന ശബരിമല എഡിഎമ്മിന്റെ ഉറപ്പിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഡോളി ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപേ ദേവസ്വം ബോർഡിനെ അറിയിക്കുകയാണ് വേണ്ടതെന്നും കോടതി വിമർശിച്ചു. ആഴ്ച്ചകളും, മാസങ്ങളും വ്രതം എടുത്താണ് ചിലർ വരുന്നത്. ചിലർ കടം വാങ്ങിയും വരുന്നുണ്ട്. പ്രായമേറിയവരും , നടക്കാൻ വയ്യാത്തവരും വരുമ്പോൾ ഡോളി സർവ്വീസ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും . തീർ‍ഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.

Read More

കാബൂൾ : അഫ്ഗാനിസ്ഥാനിൽ മിഡ്‌വൈഫറി, നഴ്‌സിങ് എന്നീ മേഖലകളിലെ ക്ലാസുകളിൽ പെൺകുട്ടികൾക്ക് വിലക്ക്.ഇനിമുതൽ സ്ത്രീകൾ ക്ലാസുകളിലേക്ക് വരേണ്ടതില്ലെന്ന് ഈ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ നിർദ്ദേശം നൽകികഴിഞ്ഞു. സ്ത്രീകളെ ചികിത്സിക്കാൻ പുരുഷ ഡോക്ടർമാർക്ക് അനുവാദമില്ല എന്ന കാരണത്താലാണ് ഈ മേഖലയിൽ മാത്രം സ്ത്രീകൾക്ക് ഇളവ് ലഭിച്ചിരുന്നത്. ആരോഗ്യ ഉദ്യോഗസ്ഥരും , വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും തമ്മിൽ ചേർന്ന യോഗത്തിൽ താലിബാന്റെ പരമോന്നത നേതാവാണ് ഈ നിർദേശം പുറപ്പെടുവിച്ചതെന്നാണ് സൂചന.വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പ് നൽകിയെങ്കിലും താലിബാൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല . 17,000ത്തിലധികം യുവതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മെഡിക്കൽ പരിശീലനം നടത്തിവന്നിരുന്നത്. അതേസമയം ‘ ഔദ്യോഗിക കത്ത് ഒന്നുമില്ല , സ്ത്രീകൾക്കും , പെൺകുട്ടികൾക്കും ഇനി ഈ സ്ഥാപനങ്ങളിൽ പഠിക്കാൻ കഴിയില്ലെന്ന് യോഗത്തിൽ ഡയറക്ടർമാരെ അറിയിച്ചു. കാരണങ്ങളൊന്നും നൽകിയിട്ടില്ല ‘ എന്നാണ് ഇതിനെ പറ്റി താലിബാൻ ഉദ്യോഗസ്ഥർ പറയുന്നത്. താലിബാൻ അധികാരത്തിലേറിയ സമയം മുതൽ സ്ത്രീകൾക്കും…

Read More

ശ്രീഹരിക്കോട്ട : സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചുമറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച് പഠിക്കാനുള്ള പ്രോബ-3 ദൗത്യ പേടകം ഇന്ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും വൈകിട്ട് 4.08 നാണ് വിക്ഷേപണം. യൂറോപ്യൻ ബഹിരാകാശ ഏജൻസിയും, ഐഎസ്ആർഒയുടെ കൊമേഷ്യൽ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ രണ്ട് പേടകങ്ങളേയും വേർപെടുത്തുകയെന്ന സങ്കീർണതയും ഈ ദൗത്യത്തിനുണ്ട്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപത്തറയിൽ നിന്നാണ് പിഎസ്എൽവി-സി59 റോക്കറ്റിൽ പ്രോബ 3 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാനാണ് ഉദ്ദേശ്യം . രണ്ട് ഉപഗ്രഹങ്ങളാണ് ദൗത്യത്തിൽ ഒരുമിച്ച് വിക്ഷേപിക്കുന്നത്. 200 കിലോഗ്രാം ഭാരമുള്ള ഓക്യുല്‍റ്റര്‍, 340 കിലോഗ്രാം ഭാരമുള്ള കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങള്‍. ഒറ്റത്തവണ തുടർച്ചയായി ആറ് മണിക്കൂർ വരെ കൊറോണയെ നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ യാത്രാപഥം നിശ്ചയിച്ചിരിക്കുന്നത്. 2001 ൽ വിക്ഷേപിച്ച പ്രോബ -1,…

Read More