- ലുവാസ് റെഡ് ലൈൻ സേവനങ്ങൾ പുന:രാരംഭിച്ചു
- ലൗത്തിലെ വാഹനാപകടം; പരിക്കേറ്റ കുഞ്ഞിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല
- വീടിന് തീയിട്ട സംഭവം; പ്രതികൾ അറസ്റ്റിൽ
- കാറ്റിന്റെ ഭീതി ഒഴിയാതെ അയർലൻഡ്; മുന്നറിയിപ്പ്
- വർക്കലയിൽ വൻ തീപിടുത്തം ; റിസോർട്ട് കത്തി നശിച്ചു ; ഓടി രക്ഷപെട്ട് വിനോദസഞ്ചാരികൾ
- ഇന്ത്യയുടെ ദീപോത്സവം ; ദീപാവലി ഇനി യുനെസ്കോ സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയിൽ
- ലുവാസ് ഗ്രീൻ ലൈൻ സേവനങ്ങൾ നിർത്തിവച്ചു
- വേതന വർധനവും ജീവനക്കാരുടെ കുറവും; അയർലൻഡിലെ ഹെൽത്ത് കെയർ സ്ഥാപനങ്ങൾ പ്രതിസന്ധിയിലേക്ക്
Author: Anu Nair
കോഴിക്കോട് ; ചലച്ചിത്ര നടൻ മേഘനാഥൻ അന്തരിച്ചു . ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണം . സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഷൊർണൂർ വാടാനംകുറിശ്ശിയിലെ വീട്ടിൽ നടക്കും വില്ലൻ വേഷങ്ങളിലൂടെയും, സ്വാഭാവനടനായും മലയാളി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച നടനാണ് മേഘനാഥൻ . പ്രശസ്ത നടൻ ബാലൻ കെ നായരുടെ മകനാണ്. ഭാര്യ സുസ്മിത . മകൾ പാർവ്വതി. തിരുവനന്തപുരത്ത് ജനിച്ച മേഘനാഥന്റെ പ്രാഥമികവിദ്യാഭ്യാസം ചെന്നൈയിലായിരുന്നു . പി എൻ മേനോന്റെ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത് .സിനിമയ്ക്കൊപ്പം കൃഷിയെയും ഇഷ്ടപ്പെട്ടിരുന്ന മേഘനാഥൻ നല്ലൊരു കർഷകൻ കൂടിയായിരുന്നു.പഞ്ചാഗ്നി, ചമയം , ഉദ്യാനപാലകൻ , ഈ പുഴയും കടന്ന് തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു . 2022 ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.
ന്യൂഡൽഹി : പരമോന്നത ബഹുമതി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് ഡൊമിനിക്കയും, ഗയാനയും . കൊറോണ മഹാമാരി ഇന്ത്യ നൽകിയ സംഭാവനകൾ പരിഗണിച്ചും, കരീബിയൻ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളെ പ്രശംസിച്ചുമാണ് അദ്ദേഹത്തിന് പരമോന്നത പുരസ്‌കാരം നൽകി ആദരിച്ചത്. ഗയാന പ്രസിഡന്റ് ഇർഫാൻ അലിയാണ് ‘ ദി ഓർഡർ ഓഫ് എക്സലൻസ് ‘ അവാർഡ് മോദിയ്ക്ക് സമ്മാനിച്ചത്. ‘ ഗയാനയുടെ പരമോന്നത ബഹുമതിയായ‘ ദി ഓർഡർ ഓഫ് എക്സലൻസ് ‘ എനിക്ക് സമ്മാനിച്ചതിന് ഇർഫാൻ അലിയ്ക്ക് നന്ദി പറയുന്നുവെന്നും , പുരസ്കാരം ഇന്ത്യൻ ജനതയ്ക്ക് സമർപ്പിക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു. ആരോഗ്യം , കണക്ടിവിറ്റി, പുനരുപയോഗ ഊർന്നം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും, ഗയാനയും ദീര്‍ഘകാല വികസന പങ്കാളിത്തം പങ്കിടുന്നു. ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്ക പ്രസിഡന്റ് സിൽവാനി ബർട്ടനാണ് പുരസ്‌കാരം സമ്മാനിച്ചത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് മോദി ഇവിടെ എത്തിയത്. പുരസ്‌കാരം സ്വീകരിച്ചതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ…
ടെൽഅവീവ് : യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഇസ്രായേൽ ബന്ദികളായവരെ ഒരിക്കലും വിട്ടുനൽകില്ലെന്ന് ഹമാസ്. ഭീകരരെ വേട്ടയാടി ഇല്ലാതാക്കുമെന്ന നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഹമാസിന്റെ ഭീഷണി. ” യുദ്ധം അവസാനിക്കാതെ തടവുകാരുടെ കൈമാറ്റം സാദ്ധ്യമല്ല “ യുദ്ധം അവസാനിക്കാതെ, തടവുകാരുമായുള്ള കൈമാറ്റം സാധ്യമല്ല,” അൽ-അഖ്സ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ പറഞ്ഞു. തടവുകാർ ആക്കിയവരെ വിട്ടുനൽകിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉണ്ടാക്കില്ലെന്നും ഖലീൽ അൽ ഹയ്യ പറയുന്നു. ‘ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ചെറുത്ത് നിൽപ്പ് . എന്തിനാണ് ഹമാസ് തടവുകാരെ വിട്ടയക്കുന്നത് . യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ബന്ദികളെ വിട്ടുനൽകുക എന്നത് അതിന് ശേഷമുള്ള കാര്യമാണ് ‘ ഖലീൽ അൽ ഹയ്യ പറഞ്ഞു. ചർച്ചകളിലെ പുരോഗതി തടസ്സപ്പെടുത്തുന്നത് നെതന്യാഹുവാണെന്നും” അൽ ഹയ്യ ആരോപിച്ചു.ഹമാസിന്റെ സൈനികശേഷി ഇസ്രായേൽ സേന പൂർണ്ണമായും ഇല്ലാതാക്കി കഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം നെതന്യാഹു പറഞ്ഞത് . യുദ്ധം കഴിഞ്ഞാലും…
പാലക്കാട് ; ത്രികോണ മത്സരത്തിന് വേദിയായ പാലക്കാട് 70 ശതമാനം പോളിംഗ് . പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് . കണ്ണാടി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് . കഴിഞ്ഞ തവണ 74 ആയിരുന്നു വോട്ടിംഗ് ശതമാനം . പാലക്കാട് നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. കണ്ണാടി ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തവണ 74 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. 10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ബിജെപിയുടെ സി. കൃഷ്ണകുമാറും കോൺഗ്രസിൻ്റെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎം സ്വതന്ത്രനായി പി. സരിനും നിയമസഭ സീറ്റിലേക്ക് മത്സരിക്കുന്നു. ഫലമറിയാൻ ഇനി രണ്ടു ദിവസത്തെ കാത്തിരിപ്പാണുള്ളത് .184 ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതിയത് .രാവിലെ ഏഴ് മണി മുതൽ തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. ആദ്യ രണ്ട് മണിക്കൂറിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത് . എന്നാൽ പത്ത് മണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. വൈകിട്ടോടെ പോളിംഗ് ബൂത്തുകൾ…
ഗാസ : ഗാസയിൽ ഹമാസ് ഭീകരർ കൊലപ്പെടുത്തിയ ഓരോ ഇസ്രായേലിയ്ക്കും 5 മില്യൺ ഡോളർ (42.18 കോടി രൂപ ) വീതം നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു .ഗാസയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് . ബുധനാഴ്ച്ചയാണ് അദ്ദേഹം ഗാസയിലെത്തിയത് . ഗാസയിൽ നിന്ന് ബന്ദികളാക്കിയവരെ ഇസ്രായേൽ സൈന്യം മോചിപ്പിക്കും . ബന്ദികളുടെ കുടുംബത്തിനും 5 മില്യൺ ഡോളഎ നൽകും .അവരെ സംരക്ഷിക്കുക എന്നത് നമ്മുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളെ ദ്രോഹിക്കുന്ന ഹമാസ് ഭീകരർ അതിന്റെ വില നൽകേണ്ടി വരും . ആരെയും വെറുതെ വിടില്ല . ഹമാസിന്റെ സൈനികശേഷി ഇസ്രായേൽ സേന പൂർണ്ണമായും ഇല്ലാതാക്കി കഴിഞ്ഞു . യുദ്ധം കഴിഞ്ഞാലും പലസ്തീൻ ഭരിക്കാൻ ഹമാസിനാകില്ല . ഗാസയിൽ കാണാതായ 101 ഇസ്രായേലുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. ബന്ദികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ വേട്ടയാടി പിടികൂടുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേൽ സൈന്യത്തിന്റെ പ്രവർത്തനം നേരിട്ടറിയാനാണ് നെതന്യാഹു ഗാസയിലെത്തിയത് . പ്രതിരോധമന്ത്രിയും ,…
മോഹൻലാൽ സംവിധായകനാകുന്ന ബറോസിന്റെ വിർച്വൽ ത്രി ഡി ട്രെയിലർ പുറത്തിറങ്ങി. ലോകസിനിമയിൽ തന്നെ അത്ഭുതമാകുമെന്ന് ഉറപ്പിക്കുന്ന തരമാണ് ട്രെയിലർ. ദൃശ്യവിസ്മയം പകർന്ന് പ്രേക്ഷകരെ മറ്റൊരു ലോകത്ത് എത്തിക്കുന്ന ട്രെയിലറാണിത് . മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. സിനിമാസ്വാദകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ട്രെയിലറിലെ ഓരോ സീനും. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. . ക്രിസ്തുമസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്.മോഹൻലാലിന്റെ ഹിറ്റ് ചിത്രങ്ങളായ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസമാണ് ബറോസും എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.സന്തോഷ് ശിവനാണ് ഛായാഗ്രഹണം . മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം. https://youtu.be/tQ_VDT2eNWk
വിവാഹവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും വിചിത്രമായ ആചാരങ്ങൾ നിലനിൽക്കുന്നുണ്ട് . ചിലതൊക്കെ നമ്മളെ ഞെട്ടിപ്പിക്കാറുമുണ്ട്. കൈയിംഗ് വെഡ്ഡിംഗ് സിസ്റ്റം എന്ന് അറിയപ്പെടുന്ന ആചാരം നിലനിൽക്കുന്നത് ചൈനയിലെ തുജിയ വിഭാഗങ്ങക്കിടയിലാണ് . ഇവർക്കിടയിൽ വിവാഹത്തിന് 30 ദിവസം മുൻപ് എല്ലാ ദിവസവും 1 മണിക്കൂർ വീതം വധു കരയണം .ഇത് തുജിയ വിഭാഗത്തിന്റെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. ചൈനയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഹുബെയ്, ഹുനാൻ , ഗുയിഷൗ എന്നീ പ്രവിശ്യകളിൽ തുജിയ സമൂഹമുണ്ട്. തനതായ വിവാഹരീതികളാണിവർക്ക്.വ്യത്യസ്തങ്ങളായ ആചാരങ്ങളും , പാരമ്പര്യങ്ങളുമാണ് ഇവർക്കുള്ളത് .തുജിയ വിഭാഗക്കാർ തങ്ങളുടെ സാംസ്ക്കാരിക പാരമ്പര്യത്തിൽ ഏറെ അഭിമാനം കൊള്ളുന്നവരാണ് .വധുവിന് വിവാഹത്തിനായി മാനസികമായും , വൈകാരികപരമായും തയ്യാറെടുക്കാനുള്ള മാർഗമായാണ് വിവാഹത്തിനു മുൻപുള്ള കരച്ചിലിനെ ഇവർ കാണുന്നത് . ഓരോ ദിവസവും വധുവിന്റെ കരച്ചിലുകൾ വ്യത്യസ്തമാണ് . അമ്മയും , മുത്തശിയും വധുവിനൊപ്പം കരയണമെന്നും നിർബന്ധമാണ് . സ്വന്തം വീടും , കുടുംബവും ഉപേക്ഷിച്ച് പോകുന്നതിന്റെ പേരിലാണ് ആദ്യ…
ന്യൂഡൽഹി : ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാനായി കൃത്രിമ മഴ പെയ്യിക്കാനുള്ള തീരുമാനവുമായി ഡൽഹി സർക്കാർ. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതിയും തേടി. ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്തയച്ചു . പുകമഞ്ഞിൽ നിന്ന് രക്ഷ നേടാനുള്ള ഏക മാർഗം മഴ പെയ്യിക്കുക എന്നതാണ് . മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം . പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തിൽ ഇടപെടണമെന്നും കത്തിൽ പറയുന്നു. പല ഭാഗങ്ങളിൽ വായു മലിനീകരണത്തിന്റെ തോത് 490 കടന്നു . ഇതുവരെയുണ്ടായതിൽ ഏറ്റവും അപകടകരമായ സാഹചര്യമാണ് ഇത്തവണ ഡൽഹിയിൽ . പലരും മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത് .കഴിഞ്ഞ ദിവസം സുപ്രീം കോടതിയും വിഷയത്തിൽ ഇടപെട്ടിരുന്നു . ജി ആർ പി നിയന്ത്രണങ്ങൾ തുടരണമെന്നും കോടതി നിർദേശിച്ചു . എല്ലാ ഓഫ് ലൈൻ ക്ലാസുകളും നിർത്തണമെന്നും എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ നൽകണമെന്നും കോടതി നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേയ്ക്ക് വരുന്ന…
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഗയാനയിലെത്തി . 56 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി തെക്കേ അമേരിക്കൻ രാജ്യത്ത് സന്ദർശനത്തിന് എത്തുന്നത് . ജോർജ് ടൗൺ വിമാനത്താവളത്തിൽ ഗയാന പ്രസിഡൻ്റ് മുഹമ്മദ് ഇർഫാൻ അലിയും കാബിനറ്റ് മന്ത്രിമാരും ചേർന്ന് മോദിയെ സ്വീകരിച്ചു. ജോർജ് ടൗണിൽ മോദിയ്ക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി. ഗയാന പാർലമെന്റിനെയും അദ്ദേഹം അഭിസംബോധന ചെയ്യും. കരീബിയൻ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും . ജോർജ്ജ്ടൗണിൽ പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി, ഗയാന പാർലമെൻ്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ് മോദി. കരീബിയൻ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും . പ്രസിഡന്റ് ഇർഫാൻ അലിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഗയാനയിലെത്തിയത് . ഈ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന്…
ന്യൂഡൽഹി: എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സിന്റെ റോക്കറ്റിലേറി ബഹിരാകാശത്തേക്ക് ജിസാറ്റ്- എൻ 2 ഉപഗ്രഹവുമായി ഇന്ത്യ ബന്ധം സ്ഥാപിച്ചു.കർണാടകയിലെ ഹാസനിൽ ഐഎസ് ആർ ഒ യുടെ മാസ്റ്റർ കൺട്രോൾ ഫസിലിറ്റിയാണ് ഡേറ്റ സ്വീകരിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്- എൻ 2 ബഹിരാകാശത്തേക്ക് കുതിച്ചത് . ഐ സ് ആർ ഒ യുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ്ഇന്ത്യ ലിമിറ്റഡിന്റെ അവശ്യാധിഷ്ഠിത ഉപഗ്രഹമായ ജിസാറ്റ് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് വിക്ഷേപിച്ചത്. വരും ദിവസങ്ങളിൽ ഭ്രമണപഥം ഉയർത്തി ജിടിഒയിൽ നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹം എത്തും.ഇന്ത്യയുടെ തദ്ദേശീയ ഹെവി റോക്കറ്റ് വിക്ഷേപണ വാഹനമായ മാർക്ക്-3 ന് ഇത്രയും ഭാരമുള്ള ഉപഗ്രഹം ഉയർത്താനുള്ള ശേഷി ഇല്ലാതിരുന്നതിനാലാണ് ജിസാറ്റ്-20 വിക്ഷേപിക്കാൻ ഐഎസ്ആർഒ സ്‌പേസ് എക്‌സിനെ തിരഞ്ഞെടുത്തത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളും ലക്ഷദ്വീപും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തുടങ്ങി ഇന്നും ഇന്റർനെറ്റ് അപര്യാപ്തമായ ഇന്ത്യൻ പ്രദേശങ്ങളിലും ഇന്ത്യൻ പരിധിയിലെ ആകാശം സമുദ്ര…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
