- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
- ബീഹാറിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം ; നിരവധി പേർക്ക് പരിക്ക്
- സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു ; ഗണേഷിന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൊഴി
- വിജയ്ക്ക് ആസ്തി 625 കോടി ; സംഗീതയ്ക്ക് സ്വന്തമായി 391 പവൻ
- ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം
- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
Author: Anu Nair
ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യൻ സർക്കാർ പാകിസ്ഥാനെതിരെ കർശന നടപടിയെടുക്കുകയും സിന്ധു നദീജല കരാർ റദ്ദാക്കുകയും ചെയ്തിരുന്നു . ഇന്ത്യയുടെ ഈ തീരുമാനം പാകിസ്ഥാനിലെ ജലക്ഷാമം കൂടുതൽ രൂക്ഷമാക്കുമെന്ന് പാക് അധികൃതർക്ക് ആശങ്കയുണ്ട് . അതേസമയം, ഇന്ത്യയുടെ കടുത്ത നിലപാടിന് പിന്നാലെ ഭീഷണിയുമായി പാക് ഭീകരൻ ഹാഫിസ് സയീദ് രംഗത്തെത്തി. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹാഫിസ് സയീദ് പരസ്യമായി ഭീഷണി ഉയർത്തുന്നതും കാണാം. “മോദി, നിങ്ങൾ പാകിസ്ഥാന്റെ വെള്ളം നിർത്തിയാൽ, ഞങ്ങൾ നിങ്ങളുടെ നാവ് പിഴുതെടുക്കും. മോദി, നിങ്ങൾ പാകിസ്ഥാന്റെ വെള്ളം നിർത്തിയാൽ, ഞങ്ങൾ നിങ്ങളുടെ ശ്വാസം നിർത്തും, കശ്മീരിലെ നദികളിൽ രക്തം ഒഴുകും.“ എന്നാണ് ഹാഫീസ് സയീദിന്റെ ഭീഷണി. അതേസമയം അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നത് തുടർന്നാൽ, ഇന്ത്യയും ഇനി നിശബ്ദത പാലിക്കില്ല. ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ, അതിനെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരെ തിരിച്ചറിഞ്ഞു. ഇവരിൽ രണ്ട് പേർ പാകിസ്ഥാനിൽ നിന്നുള്ളവരും രണ്ട് പേർ കശ്മീരിൽ നിന്നുള്ളവരുമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് പാക് ഭീകരൻ ഹാഷിം മൂസയാണ്. അലി തൻഹയും ആസിഫ് ഫൗജിയുമാണ് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ. ആദിൽ തോക്കറും അഹ്‌സാനും കശ്മീരിൽ നിന്നുള്ളവരാണ്. പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഹാഷിം മൂസ ഇതിന് മുമ്പ് രണ്ട് ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രേഖാചിത്രം പുറത്തുവന്നെങ്കിലും സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭീകരർക്കായി അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുകയാണ്. ഭീകരരെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ജമ്മു കശ്മീർ പോലീസ് അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എൻഐഎ സംഘം ബൈസാരനിൽ നിന്ന്…
കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്‌കാരം ഇന്ന് കൊച്ചിയിൽ നടക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഏഴുമണിയോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചു. കേരള ഗവർണർ രാജേന്ദ്ര അർലേക്കർ, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, മന്ത്രി പി രാജീവ്, കൊച്ചി മേയർ എം അനിൽ കുമാർ, എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ്, നടൻ ജയസൂര്യ തുടങ്ങി നിരവധി പേർ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഇടപ്പള്ളി ശ്മശാനത്തിൽ നടക്കും . ഭാര്യയ്ക്കും മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം കശ്മീരിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രൻ വെടിയേറ്റ് മരിച്ചത്. ദുബായിൽ നിന്ന് മകൾ ആരതി എത്തിയ ശേഷമാണ് യാത്ര പ്ലാൻ ചെയ്തത്. മകൾ ആരതിയുടെ കൺമുന്നിൽ വെച്ചാണ് രാമചന്ദ്രനെ ഭീകരർ വെടിവെച്ചുകൊന്നത്. തൻ്റെ മക്കൾ കരയുന്നത് കണ്ടാകണം തീവ്രവാദികൾ തന്നെ കൊല്ലാതിരുന്നതെന്നും അവർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന്…
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൊച്ചി സ്വദേശിയായ മോഡലിനെയും മുൻ റിയാലിറ്റി ഷോ താരത്തെയും തിങ്കളാഴ്ച എക്സൈസ് ചോദ്യം ചെയ്യും. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എക്സൈസ് വകുപ്പ് നേരിട്ട് ഇവർക്ക് നോട്ടീസ് കൈമാറി. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്കും ഈ ദിവസം ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. കേസിൽ കണ്ണൂർ സ്വദേശി തസ്ലീമ സുൽത്താന (ക്രിസ്റ്റീന-43), ഭർത്താവ് സുൽത്താൻ അക്ബർ അലി (43), കൂട്ടാളി മണ്ണഞ്ചേരി സ്വദേശി കെ.ഫിറോസ് (26) എന്നിവരെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണർ അശോക് കുമാറിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി. തസ്ലീമ സുൽത്താൻ്റെ ഫോണിൽ നിന്നും ലഭിച്ച ചാറ്റുകളിൽ നിന്നും ശാസ്ത്രീയ പരിശോധനയിലൂടെ ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ റിയാലിറ്റി ഷോ താരത്തിൻ്റെയും മോഡലിൻ്റെയും വിവരങ്ങൾ എക്‌സൈസ് ശേഖരിക്കും. നോട്ടീസ് ലഭിച്ചവർ തസ്ലീമയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായി സ്ഥിരീകരിച്ചു. ഇത് മയക്കു മരുന്നിനായാണോ…
കൊച്ചി : പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫെയ്സ്‍ബുക്കിൽ വിദ്വേഷ പ്രചരണം നടത്തിയ മാഹി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റെജിലേഷ് അറസ്റ്റിൽ. പൊലീസ് ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റത്തിനാണ് കേസെടുത്തത്. റെജിലേഷിനെ യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്നും മാറ്റിയതായി മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. ബിജെപി പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ റെജിലേഷിനെതിരെ നടപടിയെടുത്തത് . ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത് . പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാൾ സോഷ്യൽ മീഡിയയിൽ ഖേദപ്രകടനവും നടത്തിയിരുന്നു. ‘ ജനാധിപത്യ വിശ്വസി എന്ന നിലയിൽ ഇന്നലെ കാശ്മീരിലെ പൽഗാമിൽ ഉണ്ടായ തീവ്രവാദികളുടെ ആക്രമണവുമായി ബന്ധപ്പെട്ട് അനവസരത്തിൽ നവമാധ്യമങ്ങളിൽ ഇട്ട പോസ്റ്റിൽ വാക്കുകളിൽ ചില താളപ്പിഴകൾ സംഭവിച്ചു എന്നത് എനിക്ക് മനസിലായി. അത് തെറ്റാണെന്ന് മനസിലായത് കൊണ്ട് തന്നെ പോസ്റ്റ് ഞാൻ പിൻവലിച്ചിരുന്നു.അതുകൊണ്ട് ഈയോരു സാഹചര്യത്തിൽ അത്തരത്തിലുള്ള ഒരു പോസ്റ്റ് ഇട്ടതിൽ ഞാൻ ക്ഷമാപണം നടത്തുന്നു.‘ എന്നാണ് പുതിയ…
ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നിലെ ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ വീടുകൾ തകർന്നു. പുൽവാമയിലും ബിജ്ബെഹറയിലുമാണ് സംഭവം. വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിലാണ് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ കത്തി നശിച്ചത്. ഇവയെന്ന് സ്‌ഫോടനത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം വീടുകൾക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതായും സൂചനയുണ്ട്. ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നെന്നും ഇതിനിടെ വീടുകളിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ താമസിക്കുന്ന തോക്കർ, ചൊവ്വാഴ്ച നടന്ന പഹൽഗാം കൂട്ടക്കൊലയിലെ പ്രധാന പ്രതികളിലൊരാളാണ്. പുൽവാമ ജില്ലയിലെ ത്രാലിൽ താമസിക്കുന്ന ആസിഫ് ഷെയ്ഖിനും ആക്രമണത്തിൻ്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു.
ഹൈദരാബാദ് : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രാജ്യമെമ്പാടും വേദനയിലാണ് . അതേസമയം, ഹൈദരാബാദിൽ നിന്നുള്ള എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ‘ ഈ നായ്ക്കളും തെണ്ടികളും നിരപരാധികളെ അവരുടെ മതം ചോദിച്ച് കൊന്നൊടുക്കി‘ യതായി ഒവൈസി പറഞ്ഞു. ഈ തീവ്രവാദികൾ മൃഗങ്ങളെക്കാൾ മോശമായാണ് പെരുമാറിയതെന്നും ഒവൈസി പറഞ്ഞു. പഹൽഗാം ആക്രമണം മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണമാണ്. ഈ ഭീകരതയെ നമ്മൾ വേരോടെ പിഴുതെറിയണം. വിനോദസഞ്ചാര കേന്ദ്രത്തിൽ പോലീസോ കേന്ദ്ര റിസർവ് പോലീസ് സേനയോ (സിആർപിഎഫ്) ക്യാമ്പ് ഉണ്ടായിരുന്നില്ല. സൈനികർ സ്ഥലത്തെത്താൻ 40 മിനിറ്റിലധികം എടുത്തുവെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ഇസ്ലാമാബാദ് : കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ ശക്തമായ നീക്കങ്ങളാണ് ഇന്ത്യ പാകിസ്ഥാനെതിരെ എടുത്തത് . 1960ൽ ഒപ്പുവെച്ച സിന്ധുനദീതട ഉടമ്പടി റദ്ദാക്കുകയും പാക്കിസ്ഥാനികൾക്കുള്ള വിസ സസ്പെൻഡ് ചെയ്യുകയും 72 മണിക്കൂറിനുള്ളിൽ എല്ലാ പാകിസ്ഥാൻ പൗരന്മാരോടും ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം പാകിസ്ഥാൻ വ്യാപാരവും ഉഭയകക്ഷി കരാറും നിർത്തിവച്ച് വാഗാ അതിർത്തിയും അടച്ചു. ഇപ്പോൾ ഇന്ത്യയ്ക്കെതിരെ നടപടികൾ ആരംഭിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യ-പാക് യുദ്ധത്തിനുശേഷം 1972-ൽ ഇന്ത്യയുമായി ഒപ്പുവെച്ച ഷിംല കരാർ പാകിസ്ഥാൻ താൽക്കാലികമായി നിർത്തിവച്ചു. ഇസ്ലാമാബാദിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഉന്നത സർക്കാർ-സൈനിക ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പാക്കിസ്ഥാനുള്ളിൽ തീവ്രവാദം വളർത്തൽ, അന്തർദേശീയ കൊലപാതകങ്ങൾ, അന്താരാഷ്ട്ര നിയമങ്ങളും കശ്മീരിലെ യുഎൻ പ്രമേയങ്ങളും പാലിക്കാത്തതിൻ്റെ പ്രകടമായ പെരുമാറ്റം എന്നിവയിൽ നിന്ന് ഇന്ത്യ പിന്മാറുന്നതുവരെ, സിംല ഉടമ്പടി ഉൾപ്പെടെ എന്നാൽ അതിൽ മാത്രം പരിമിതപ്പെടുത്താതെ ഇന്ത്യയുമായി എല്ലാ ഉഭയകക്ഷി കരാറുകളും വേണ്ടവിധം ഉപയോഗിക്കാനുള്ള അവകാശം പാകിസ്ഥാൻ…
ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് (അതിർത്തി സുരക്ഷാ സേന) ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. അതിർത്തി കടന്നെന്നാരോപിച്ച് പാകിസ്ഥാൻ റേഞ്ചേഴ്‌സ് ജവാനെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. 182-ാം ബറ്റാലിയനിലെ സിംഗ്, ഫിറോസ്പൂർ അതിർത്തിക്ക് സമീപമാണ് പിടിയിലായത് . ജവാൻ്റെ മോചനത്തിനായി ഇരു സൈനിക സേനകളും ഇപ്പോൾ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഈ സംഭവവികാസം. പിടിക്കപ്പെടുമ്പോൾ യൂണിഫോമിലായിരുന്നു ജവാൻ, സർവീസ് റൈഫിൾ കൈവശം വച്ചിരുന്നു. അതിർത്തി കടന്നെത്തിയ കർഷകരെ ഇയാൾ അനുഗമിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. സീറോ ലൈനിന് 30 മീറ്ററോളം അകലെ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിടികൂടിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആയുധങ്ങളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു.
ഈ ലോകത്ത് ചില വിചിത്രരായ ആളുകളുണ്ട്. അവരുടെ ജീവിതശൈലിയും കഴിക്കുന്ന ഭക്ഷണവും വളരെ വിചിത്രമാണ്. ചിലർ പ്രാണികളെയും തേളുകളെയും പാമ്പുകളെയും ഭക്ഷിക്കുന്നു. ഈ രീതിയിലുള്ള ഭക്ഷണക്രമം നമുക്കെല്ലാവർക്കും അറപ്പുളവാക്കുന്നതായി തോന്നിയേക്കാം, പക്ഷേ അവർ ജീവിക്കുന്ന രീതി മാത്രമാണ് അതിന് കാരണം. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ, ചൈനയിൽ നിന്നുള്ള വ്യത്യസ്തമായ ഒരു മധുരപലഹാരം നമുക്ക് കാണാൻ കഴിയും. അതെ, ചൈനയിലെ ഷാങ്ഹായിലെ ഒരു റസ്റ്റോറന്റിൽ ആനയുടെ പിണ്ഡം ഉപയോഗിച്ച് മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നു. ഷെയർ ചൈനീസ് ഡൂയിൻ എന്ന അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. “ഷാങ്ഹായിലെ ഒരു റെസ്റ്റോറന്റ് ആന പിണ്ഡം കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾക്ക് ഒരാളിൽ നിന്ന് നാലായിരം യുവാൻ ഈടാക്കുന്നുണ്ടെന്നും അതിനെ പറ്റിയുള്ള അന്വേഷണത്തിലാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.” എന്നായിരുന്നു അടിക്കുറിപ്പ്. ആനയുടെ പിണ്ഡത്തിൽ നിന്ന് ഉണ്ടാക്കുന്ന പലഹാരത്തിന് എലിഫന്റ് ഡങ് ഡെസേർട്ട് എന്നാണ് പേര് . വെയിലത്ത് ഉണക്കി അണുനാശിനി തളിക്കുന്നു. പിന്നെ, ഔഷധസസ്യങ്ങളും തേനും ചേർത്താണ് മധുരപലഹാരം തയ്യാറാക്കി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
