ഹൈദരാബാദ് : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രാജ്യമെമ്പാടും വേദനയിലാണ് . അതേസമയം, ഹൈദരാബാദിൽ നിന്നുള്ള എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി സംഭവത്തെ അപലപിച്ച് രംഗത്തെത്തി.
ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ‘ ഈ നായ്ക്കളും തെണ്ടികളും നിരപരാധികളെ അവരുടെ മതം ചോദിച്ച് കൊന്നൊടുക്കി‘ യതായി ഒവൈസി പറഞ്ഞു. ഈ തീവ്രവാദികൾ മൃഗങ്ങളെക്കാൾ മോശമായാണ് പെരുമാറിയതെന്നും ഒവൈസി പറഞ്ഞു.
പഹൽഗാം ആക്രമണം മുഴുവൻ മനുഷ്യരാശിക്കുമെതിരായ ആക്രമണമാണ്. ഈ ഭീകരതയെ നമ്മൾ വേരോടെ പിഴുതെറിയണം. വിനോദസഞ്ചാര കേന്ദ്രത്തിൽ പോലീസോ കേന്ദ്ര റിസർവ് പോലീസ് സേനയോ (സിആർപിഎഫ്) ക്യാമ്പ് ഉണ്ടായിരുന്നില്ല. സൈനികർ സ്ഥലത്തെത്താൻ 40 മിനിറ്റിലധികം എടുത്തുവെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.

