- ബാറ്റിംഗ് വെടിക്കെട്ട്; വാംഖഡെയിൽ മുംബൈയെ വീഴ്ത്തി ബംഗലൂരു
- നെയ്യാറ്റിൻകര വാഴും കണ്ണാ… മാർത്താണ്ഡ വർമയുടെ ജീവൻ രക്ഷിച്ച ഉണ്ണിക്കണ്ണൻ ഇതാണ്
- പരാതികളിൽ അന്വേഷണം ആരംഭിച്ചു; പ്രതിഷേധക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്
- വിശ്വാസക്കുറവ് നികത്താൻ അമേരിക്കയ്ക്ക് കഴിയുന്നില്ല ; പാകിസ്ഥാൻ മികച്ച മധ്യസ്ഥൻ : ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്
- ഷോപ്പിന് സമീപം പബ്ബ്; നിർണായക ചുവടുവയ്പ്പുമായി ലിഡിൽ
- പതിയിരുന്ന് ആക്രമിച്ചു; പോലീസുകാർക്കെതിരെ പ്രതിഷേധക്കാർ
- ഭരണവിരുദ്ധ വികാരമില്ല ; തൊണ്ണൂറിലേറെ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എംവി ഗോവിന്ദൻ
- കൊളറൈനിൽ വെടിവയ്പ്പ്
Author: Anu Nair
ന്യൂഡൽഹി ; ഡിസംബർ 6 മുതൽ 8 വരെ ബംഗാൾ ഉൾക്കടലിൽ മിസൈൽ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ . മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി നോട്ടം പുറപ്പെടുവിച്ചിട്ടുണ്ട് . പരീക്ഷണം 1,400 കിലോമീറ്ററിലധികം പരിധിയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് . അതുകൊണ്ട് തന്നെ പരീക്ഷിക്കുന്നത് ശക്തവും ദീർഘദൂരവുമായ മിസൈലാകുമെന്നാണ് സൂചന. NOTAM എന്നാൽ വ്യോമസേനക്കാർക്കുള്ള അറിയിപ്പ് എന്നാണ് അർത്ഥമാക്കുന്നത്. യുദ്ധം, അസാധാരണ സാഹചര്യങ്ങൾ അല്ലെങ്കിൽ തന്ത്രപരമായ നീക്കങ്ങക്ക് എന്നിവയ്ക്കിടെ പുറപ്പെടുവിക്കുന്ന നോട്ടീസാണിത്. സുരക്ഷിതമായ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നതാണ് NOTAM- പുറപ്പെടുവിക്കുന്നതിന്റെ ലക്ഷ്യം. വിമാനത്താവളത്തിലോ, വ്യോമാതിർത്തിയിലോ, മറ്റ് എയറോനോട്ടിക്കൽ സൗകര്യങ്ങളിലോ ഉള്ള താൽക്കാലിക മാറ്റങ്ങളെക്കുറിച്ചോ അപകടങ്ങളെക്കുറിച്ചോ ഇത് വിവരങ്ങൾ നൽകുന്നു. ഫ്ലൈറ്റ് ഓപ്പറേറ്റർമാർക്ക് അവരുടെ ഫ്ലൈറ്റ് പ്ലാനുകൾ വേഗത്തിൽ തിരിച്ചറിയാനും മാറ്റാനും കഴിയുന്ന തരത്തിൽ ടെലികമ്മ്യൂണിക്കേഷൻ വഴിയാണ് ഈ വിവരങ്ങൾ നൽകുന്നത്. 2025 ഒക്ടോബർ 15 നും 17 നും ഇടയിൽ ബംഗാൾ ഉൾക്കടലിൽ മിസൈൽ പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ NOTAM…
പട്ന: മുൻ ബീഹാർ മുഖ്യമന്ത്രി റാബ്റി ദേവി സർക്കുലർ റോഡിലെ സർക്കാർ വസതി ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് . കഴിഞ്ഞ 28 വർഷമായി ലാലു കുടുംബം ഈ ബംഗ്ലാവിലാണ് താമസിക്കുന്നത്. വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെട്ടിട നിർമ്മാണ വകുപ്പ് നോട്ടീസ് നൽകി. റാബ്റി ദേവിക്ക് മറ്റൊരു വീട് അനുവദിച്ചിട്ടുണ്ട് . കെട്ടിട നിർമ്മാണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം റാബ്റിയോട് പട്നയിലെ 39 ഹാർഡിംഗ് റോഡിലുള്ള സർക്കാർ വസതിയിൽ താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 10 സർക്കുലർ റോഡ് വസതി മുൻ മുഖ്യമന്ത്രിമാർക്കുള്ള ക്വാട്ടയിലാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, റാബ്രി ദേവി നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചാലും അവർക്ക് ഈ വസതി ഒഴിയേണ്ടിവരും.
ശബരിമല സന്നിധാനത്തെ അന്നദാനത്തിന് ഇനിമുതൽ കേരളീയ സദ്യ. ഭക്തർക്ക് പപ്പടവും പായസവുമടക്കം സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഭക്തരുടെ പണമാണ്. അതിൽ നല്ല ഭക്ഷണം നൽകണം. രണ്ട് ദിവസങ്ങൾക്കകം പുതിയ ഭക്ഷണമെനു നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ‘ പൊലീസും ദേവസ്വവുമായുള്ള ഏകീകരണം മെച്ചപ്പെട്ടു. എരുമേലിയിൽ സ്പോട്ട് ബുക്കിംഗ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അരവണ സ്റ്റോക്ക് ഉണ്ട്. ഒന്നിലും ആശങ്കയില്ല.തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയമായി. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്തും 10 ലക്ഷം രൂപ അഡ്വാൻസ് നൽകി. മാസ്റ്റർ പ്ലാൻ സമയബന്ധിതമായി തീർക്കാൻ ശ്രമിക്കും.ബോർഡിൻ്റെ മുൻഗണന അറിയിക്കും. അടുത്ത വർഷത്തെ ശബരിമല സീസൺ അടിസ്ഥാനമാക്കിയാണ് തീരുമാനം. ഡിസംബർ 26 ന് ഫുൾ മാസ്റ്റർ പ്ലാൻ ഹൈ പവർ കമ്മിറ്റി ചേരും. ഒരു വർഷത്തിനുള്ളിൽ മാസ്റ്റർ പ്ലാനിലെ എന്ത് വികസനം പ്രവർത്തനം നടത്താൻ സാധിക്കുമെന്ന് വിലയിരുത്തും.. തിരക്ക് നിയന്ത്രിക്കാൻ എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസും നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്നും ‘…
തിരുവനന്തപുരം: എസ്‌എസ്‌കെ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചു. കഴിഞ്ഞ രണ്ടര വർഷമായി കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചത് . വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള വിഹിതവും വികലാംഗ വിദ്യാർത്ഥികൾക്കുള്ള ഫണ്ടും കാലതാമസമില്ലാതെ നൽകണമെന്നും കത്തി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് എസ്‌എസ്‌കെ ഫണ്ടിൽ 1,158 കോടി രൂപ കേരളത്തിന് ലഭിക്കാൻ അർഹതയുണ്ട്. 2023, 2024 വർഷങ്ങളിലെ കുടിശ്ശിക 440.87 കോടി രൂപയാണ്. 2025–26 വർഷത്തേക്ക് കേന്ദ്രം 456 കോടി രൂപ അനുവദിച്ചിരുന്നു, എന്നാൽ ഈ മാസം ആദ്യം ഇതുവരെ 92.41 കോടി രൂപയുടെ ആദ്യ ഗഡു മാത്രമേ അനുവദിച്ചിട്ടുള്ളൂ. കേരളം PM SHRI പദ്ധതിയിൽ ഒപ്പുവച്ചതിനുശേഷം മാത്രമാണ് തടഞ്ഞുവച്ച ഫണ്ടിന്റെ ഒരു ഭാഗം അനുവദിച്ചത്. അർഹമായ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. കാലതാമസത്തിന് സംസ്ഥാന ബിജെപി നേതാക്കളും കേന്ദ്ര…
കൊൽക്കത്ത : സംസ്ഥാനത്ത് എസ്ആർഐ അനുവദിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ആർക്കും സംസ്ഥാനം വിട്ടു പോകേണ്ടി വരില്ലെന്നും മമത ബാനർജി പറഞ്ഞു. എസ്‌ഐആർ വിരുദ്ധ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു മമത . ‘ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്ത് ബിജെപി പരാജയപ്പെടാൻ പോകുന്നു. ബംഗാൾ ജയിക്കാൻ അവർ ഗുജറാത്ത് തോൽപ്പിക്കും. എന്തുകൊണ്ടാണ് എസ്‌ഐആർ ഇത്ര തിടുക്കത്തിൽ നടപ്പിലാക്കുന്നത്? തിരഞ്ഞെടുപ്പിന് മുമ്പ് എസ്‌ഐആർ നടപ്പിലാക്കുന്നത് എന്തുകൊണ്ട്? മൂന്ന് വർഷമെടുക്കൂ, ഞങ്ങൾ നിങ്ങളെ സഹായിക്കും. ഇക്കാലമത്രയും അതിർത്തി ജില്ലകളിൽ അനധികൃത കുടിയേറ്റക്കാർ താമസിച്ചിരുന്നെങ്കിൽ, അന്താരാഷ്ട്ര അതിർത്തി കാക്കേണ്ട ഉത്തരവാദിത്തം ആർക്കാണെന്ന് ഞാൻ ചോദിക്കട്ടെ? വിമാനത്താവളങ്ങളും കസ്റ്റംസും എല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്,പക്ഷേ ഞാൻ ഇവിടെയുള്ളിടത്തോളം കാലം, നിങ്ങളെ പുറത്താക്കാൻ ഞാൻ അവരെ അനുവദിക്കില്ല.ബംഗാളിൽ എന്നെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ, ഇന്ത്യയിലുടനീളം അവരുടെ അടിത്തറ ഞാൻ ഇളക്കും. ബീഹാർ തിരഞ്ഞെടുപ്പ് ഫലം എസ്‌ഐആറിന്റെ ഫലമാണ്; അവിടെ ബിജെപിയുടെ നീക്കങ്ങൾ പ്രതീക്ഷിക്കുന്നതിൽ പ്രതിപക്ഷം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉടൻ നടപടിയെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . കുറ്റപത്രം സമർപ്പിച്ചതിനുശേഷം മാത്രമേ ശക്തമായ നടപടി സ്വീകരിക്കുകയുള്ളൂവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു . ഈ വിവരം ഇന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട് . പത്മകുമാർ നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ് പാർട്ടി ചുമതലകൾ നൽകിയവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. “എൻ. വാസു ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. പക്ഷേ, പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കും. അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സ്വർണക്കൊള്ളയിൽ സിപിഎമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്നും “ എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, മുൻ എംഎൽഎ കൂടിയായ പത്മകുമാറിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട് . പത്മകുമാർ ജില്ലാ കമ്മിറ്റിയിൽ…
ഗാസ : ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹെയ്തം അലി തബതബായിയെ വധിച്ച ഇസ്രായേലി പ്രതിരോധ സേനയ്ക്കെതിരെ ഭീഷണി മുഴക്കി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് . ലെബനനിലെ ബെയ്‌റൂട്ടിൽ നടന്ന വ്യോമാക്രമണത്തിലാണ് അലി തബതബായിയെ വധിച്ചത്.തബതബായിയുടെ നേതൃത്വത്തിലുള്ള ഹിസ്ബുള്ള വീണ്ടും ആയുധം എടുക്കാൻ തുടങ്ങുന്നതായി ഇസ്രായേൽ നേരത്തെ ആരോപിച്ചിരുന്നു. ഹിസ്ബുള്ള ആർമി മേധാവി ഹൈതം അലി തബതബായി ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തിങ്കളാഴ്ച പ്രസ്താവന പുറത്തിറക്കി. അതിൽ ഇസ്രായേൽ ആക്രമണത്തെ ഐആർജിസി അപലപിക്കുകയും പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . ഹൈതം അലി തബതബായിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ഹിസ്ബുള്ളയ്ക്കും ഇറാൻ പിന്തുണയുള്ള എല്ലാ സായുധ ഗ്രൂപ്പുകൾക്കും അവകാശമുണ്ടെന്ന് ഐആർജിസി പ്രസ്താവിച്ചു. തങ്ങളുടെ പിന്തുണയുള്ള ഗ്രൂപ്പുകൾ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും ഉചിതമായ സമയത്ത് ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്നും IRGC ഭീഷണിപ്പെടുത്തി. ഹിസ്ബുള്ള മേധാവിയുടെ കൊലപാതകവും ബെയ്റൂട്ടിലെ ഇസ്രായേൽ ആക്രമണവും വെടിനിർത്തലിന്റെ നഗ്നമായ…
തളിപ്പറമ്പ് : പയ്യന്നൂരിൽ പോലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവും പിഴയും ശിക്ഷ . അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രസ്താവിച്ചത്. പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ 46-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ കൗൺസിലറും കാരമേൽ സ്വദേശിയുമായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ഡിവൈഎഫ്ഐ നേതാവും വെള്ളൂരിലെ സഹകരണ ബാങ്ക് ജീവനക്കാരനുമായ ടി.സി. വിനോദ് കുമാർ (35) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. മറ്റ് രണ്ട് പ്രതികളായ എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെ കോടതി വെറുതെവിട്ടു. 2012 ഓഗസ്റ്റ് 1 നാണ് സംഭവം നടന്നത്. അരിയിൽ ഷുക്കൂർ കൊലപാതകക്കേസിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് പയ്യന്നൂർ ടൗണിൽ ആക്രമണം നടന്നത്. പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദും മറ്റ് മൂന്ന് പേരും ബൈക്കിൽ എത്തിയതായി പ്രോസിക്യൂഷൻ പറയുന്നു. പോലീസ്…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8 ന് കോടതി വിധി പറയും. കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും ആണ്. 2017 ഫെബ്രുവരി 17 ന് ഓടുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടുവെന്നാണ് കേസ് . തുടക്കത്തിൽ 12 പ്രതികളുണ്ടായിരുന്നു. അവരിൽ ഒരാളെ മാപ്പുസാക്ഷിയാക്കി, മറ്റ് രണ്ട് പേരെ ഒഴിവാക്കി. കേസിലെ അന്തിമ വാദങ്ങൾ മാസങ്ങൾക്ക് മുമ്പ് പൂർത്തിയായി. ഏപ്രിൽ 9 ന് പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർത്തിയായിരുന്നു . കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് സിബിഐ ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ വാദം. കേസിൽ ഗൂഢാലോചനയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. കേസിൽ 2017 ജൂലൈയിൽ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു . കുറച്ചുകാലം റിമാൻഡിലായിരുന്ന നടന് പിന്നീട് ജാമ്യം ലഭിച്ചു. 2017 നവംബറിൽ കുറ്റപത്രം സമർപ്പിച്ചു. 2018…
കൊച്ചി : ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ യെ പിന്തുണച്ച് നടി സീമാ ജി നായർ . തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം ,അത് തെറ്റ് ചെയ്യതാൽ മാത്രം ,ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സീമാ ജി നായർ പറയുന്നു. രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന് തന്നെ പലരും ആക്ഷേപിച്ചതായും സീമ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…. ശുഭദിനം ഇന്നലെ ചില പ്രശ്നങ്ങൾ വീണ്ടും ഉടലെടുത്തിട്ടുണ്ട് ,അതിന്റെ പേരിൽ സൈബർ അറ്റാക്കും തുടങ്ങിയിട്ടുണ്ട് ,അതിൽ “തീക്കുട്ടി “എന്ന മുഖമില്ലാത്ത വ്യക്തിയിൽ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനികെതിരെ പോസ്റ്റ് വന്നിട്ടുണ്ട് ,(തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ് ,ദൈവം തമ്പുരാൻ തീകുട്ടിയുടെ രൂപത്തിൽ അവതരിച്ചു എന്നുള്ളത് അടിയൻ അറിഞ്ഞില്ല ..പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ )ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
