- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
ഡബ്ലിൻ: നഗരത്തിൽ ഭവനപദ്ധതികൾ കാര്യക്ഷമമായി പൂർത്തീകരിക്കാൻ കഴിയാതെ ഡബ്ലിൻ സിറ്റി കൗൺസിൽ. 2022 മുതൽ 2024 വരെ ലക്ഷ്യമിട്ടതിൽ 49 ശതമാനം വീടുകൾ മാത്രമാണ് കൗൺസിലിന് നിർമ്മിച്ച് നൽകാൻ കഴിഞ്ഞിട്ടുള്ളത്. വിഷയത്തിൽ കൗൺസിലിനെതിരെ വിമർശനം ഉയരുന്നുണ്ട്. ഇന്നലെ കൗൺസിലിൽ നടന്ന ഭവന സമിതി യോഗത്തിൽ ഭവനനിർമാണ വിഭാഗം മേധാവി മിക്ക് മുൾഹെർൻ ആണ് ഇത് സംബന്ധിച്ച കണക്കുകൾ കൗൺസിലർമാർക്ക് നൽകിയത്. രണ്ട് വർഷം കൊണ്ട് 4,800 വീടുകൾ നിർമ്മിച്ച് നൽകാനായിരുന്നു കൗൺസിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2,341 വീടുകൾ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്. 2022 ൽ 895 വീടുകൾ നിർമ്മിക്കേണ്ടിയിരുന്ന സ്ഥാനത്ത് 613 വീടുകൾ മാത്രമാണ് നിർമ്മിച്ചത്. അടിയന്തിര സാഹചര്യം പരിഗണിച്ച് 2023 ലും 2024 ലും 1931, 1947 എന്നിങ്ങനെ വീടുകൾ നിർമ്മിക്കാൻ ആയിരുന്നു പദ്ധതി. എന്നാൽ 2023 ൽ 759 വീടുകളും 2024 ൽ 969 വീടുകളും കൈമാറാനേ കൗൺസിലിന് സാധിച്ചുള്ളൂ. ഈ വർഷം ഇതുവരെ 235 വീടുകൾ വിതരണം…
ഡെറി: വംശീയ കലാപത്തിന്റെ ഭാഗമായി ഡെറിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 11 പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 11 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഇവരുടെ ആക്രമണത്തിൽ 14 പോലീസുകാർക്ക് പരിക്കേറ്റിരുന്നു. നെയ്‌ലോഴ്‌സ് റോയിൽ ആയിരുന്നു അക്രമം റിപ്പോർട്ട് ചെയ്തത്. ഇവിടെ സംഘടിച്ച കലാപകാരികൾ പെട്രോൾ ബോംബുകളും പടക്കങ്ങളും മറ്റും ഉപയോഗിച്ച് പോലീസിനെയും പ്രദേശവാസികളെയും ആക്രമിക്കുകയായിരുന്നു. വയോധികർമാത്രം താമസിക്കുന്ന ഹൗസിംഗ് അസോസിയേഷന് സമീപമായിരുന്നു ആക്രമണം. പരിക്കേറ്റ 14 പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. പകൽ താപനില 15 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിൽ അനുഭവപ്പെടും. അതേസമയം ഞായറാഴ്ചയോടെ അസ്ഥിര കാലാവസ്ഥ ആരംഭിക്കുമെന്നും മെറ്റ് ഐറാൻ അറിയിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കും. ഇതാണ് അയർലന്റിൽ അസ്ഥിരകാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. ശനിയാഴ്ച വൈകീട്ട് മുതൽ രാജ്യത്ത് മഴ സജീവമാകും. തുടർന്നുള്ള ദിവസങ്ങളിൽ വെയിലും മഴയും കലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുക.
ഡബ്ലിൻ: അയർലന്റിൽ വ്യാഴാഴ്ച കനത്ത മൂടൽ മഞ്ഞ്. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം എന്നും മെറ്റ് ഐറാൻ അറിയിച്ചു. ലെയ്ൻസ്റ്റർ, കാവൻ, മൊനാഗൻ, മുൻസ്റ്റർ എന്നിവിടങ്ങളിൽ രാവിലെ 9 മണിവരെയാണ് മുന്നറിയിപ്പ് . തെക്ക്, കിഴക്ക് ഭാഗത്ത് മൂടൽ മഞ്ഞ് കുറച്ച് സമയം കൂടി നീണ്ട് നിൽക്കും. മൂടൽ മഞ്ഞ് നീങ്ങിയാൽ നല്ല വെയിൽ അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ അറിയിച്ചു. കടുത്ത മൂടൽ മഞ്ഞ് വാഹനയാത്രികരുടെ കാഴ്ച മറച്ചേയ്ക്കാം.
റോസ്‌കോമൺ: റോസ്‌കോമൺ കൗണ്ടിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ 40 കാരന് ദാരുണാന്ത്യം. ഫ്രഞ്ച്പാർക്കിലെ ഓക്‌സ് ഹൗസിംഗ് എസ്റ്റേറ്റിൽ ആയിരുന്നു സംഭവം. 40 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് 7.15 ഓടെയാണ് വീട്ടിൽ തീപിടിത്തം ഉണ്ടായത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതോടെ പ്രദേശവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: നഗരത്തിൽ ഡ്രോൺ ഡെലിവറി വ്യാപിപ്പിക്കാനുള്ള മന്ന എയർ ഡെലിവറിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി പ്രദേശവാസികളുടെ പ്രതിഷേധം. ഡ്രോൺ ഡെലിവറി വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രദേശവാസികളുടെ നിലപാട്. ഡബ്ലിൻ 14 ലെ ഡൺട്രമിൽ ഡ്രോൺ ഡെലിവറി ഹബ്ബ് ആരംഭിക്കാനുള്ള മന്നയുടെ പദ്ധതിയാണ് ഇതോടെ പ്രതിസന്ധിയിലായത്. കഴിഞ്ഞ ദിവസം ഹോളി ക്രോസ് പള്ളിയുടെ പിൻഭാഗത്ത് ഏരിയൽ ഡെലിവറി ഹബ്ബിനായുള്ള പദ്ധതിയുടെ വിശദാംശങ്ങൾ മന്ന ഡ്രോൺസ് ലിമിറ്റഡ് ഡൺ ലാവോഘെയർ റാത്ത്ഡൗൺ കൗണ്ടി കൗൺസിലിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എതിർപ്പ് ശക്തമായത്. നിലവിൽ ഡബ്ലിൻ 15 ൽ മന്നയുടെ സഹായത്തോടെ ഡെലിവ്രൂവിന്റെ ഡ്രോൺ ഡെലിവറി സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് എന്ന് പ്രദേശവാസികൾ വ്യക്തമാക്കി. ഇതിനോടകം തന്നെ 77 ലധികം പരാതികൾ മന്ന എയർ ഡെലിവറിയ്ക്കെതിരെ പ്രദേശവാസികൾ നൽകിയിട്ടുണ്ട്.
മൺസ്റ്റർ: യൂറോമില്യൺ ജാക്ക്‌പോട്ട് നേടിയ ഐറിഷ് പൗരനായുള്ള അന്വേഷണം തുടരുന്നു. ഫലം പുറത്തുവന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും വിജയി ആരെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതേസമയം മൺസ്റ്ററിലെ കടയിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത് എന്ന് ഐറിഷ് നാഷണൽ ലോട്ടറി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് യൂറോമില്യൺ ജാക്ക്‌പോട്ട് ഫലം പ്രസിദ്ധീകരിച്ചത്. 250 മില്യൺ യൂറോ ഐറിഷ് പൗരനാണെന്ന വാർത്തകൾ വലിയ അമ്പരപ്പ് ആളുകളിൽ സൃഷ്ടിച്ചിരുന്നു. ഇതുവരെ ലഭിച്ചതിൽവച്ച് ഏറ്റവും വലിയ സമ്മാനത്തുകയാണ് ഐറിഷ് പൗരന് ലഭിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. 2019 ലാണ് ഇതിന് മുൻപ് യൂറോമില്യൺ ജാക്ക്‌പോട്ട് അയർലന്റിന് സ്വന്തമായിരുന്നത്. അന്ന് 175 മില്യൺ ആയിരുന്നു തുകയായി വിജയിക്ക് ലഭിച്ചത്.
ഡബ്ലിൻ: ഇസ്രായേലിലേക്കും ഇറാനിലേക്കുമുള്ള പോസ്റ്റൽ സേവനങ്ങൾ അവസാനിപ്പിച്ച് ആൻ പോസ്റ്റ്. ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവച്ച സാഹചര്യത്തിലാണ് ആൻ പോസ്റ്റിന്റെ നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇരു രാജ്യങ്ങളിലേക്കും സേവനങ്ങൾ ഉണ്ടായിരിക്കുകയില്ലെന്ന് ആൻ പോസ്റ്റ് അറിയിച്ചു.
ഡബ്ലിൻ: ആറ് വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കേസിൽ സഹോദരന് കോടതി പിന്നീട് ശിക്ഷവിധിക്കും. വാദം കേട്ടതിന് ശേഷമായിരുന്നു കോടതി പിന്നീട് ശിക്ഷവിധിക്കാമെന്ന കാര്യം അറിയിച്ചത്. വാദങ്ങൾ വിശദമായി പരിശോധിച്ച ശേഷമാകും കോടതി ശിക്ഷയിൽ തീരുമാനം എടുക്കുക. 13 കാരനാണ് സംഭവത്തിൽ പ്രതി. അയർലന്റിലെ ഒരു തെക്കൻ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 2022 ജൂണിനും ഡിസംബറിനും ഇടയിൽ ആയിരുന്നു പെൺകുട്ടിയെ 13 കാരൻ പീഡിപ്പിച്ചത്. പെൺകുട്ടിയെ പീഡിപ്പിക്കുന്ന 64 ചിത്രങ്ങളാണ് ആൺകുട്ടി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.
ഡബ്ലിൻ: പരിചരണത്തിൽ വീഴ്ചവരുത്തിയ അയർലന്റിലെ നഴ്‌സിംഗ് ഹോമുകൾക്കെതിരെ ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റിയ്ക്ക് (ഹിഖ്വ) ലഭിച്ചത് നിരവധി പരാതികൾ. 2022 ജനുവരി മുതൽ ഏകദേശം 200 ഓളം പരാതികളാണ് ഹിഖ്വയ്ക്ക് ലഭിച്ചത് എന്നാണ് വിവരം. നഴ്‌സിംഗ് ഹോമുകളിലെ ഗുരുതര വീഴ്ചകൾ പരാതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹിഖ്വ പുറത്തുവിട്ട ഇടക്കാല റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഉള്ളത്. ശാരീരിക ദുരുപയോഗം, പരിപാലനത്തിൽ വീഴ്ച, സുരക്ഷയില്ലായ്മ തുടങ്ങിയവയെല്ലാം പരാതിയായി ഉയർന്നിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ഹിഖ്വയുടെ റിപ്പോർട്ടിലുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
