- ഈസ്റ്റർ വെള്ളത്തിലാകുമോ?; അയർലൻഡിൽ വാരാന്ത്യം അതിശക്തമായ കാറ്റ്
- എല്ലാവർക്കും ജോലി, 3000 രൂപ പെൻഷൻ , സൗജന്യ ബിരുദ വിദ്യാഭ്യാസം ; വമ്പൻ പ്രഖ്യാപനങ്ങളുമായി എൽ ഡി എഫ് പ്രകടന പത്രിക
- കശ്മീരിലേയ്ക്ക് കടക്കാൻ ശ്രമിച്ച 14 ബംഗ്ലാദേശികളെ പിടികൂടി ആർ പി എഫ്
- അഴീക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്കായി വോട്ട് അഭ്യർത്ഥിച്ച് നിഖില വിമൽ
- കാരവാൻ കണ്ടെത്തി ; രഞ്ജിത്തിനെ സഹായിച്ചവരും കുടുങ്ങും
- മീൻ പിടിയ്ക്കുന്നതിനിടെ കടലിൽ വീണു; ദാരുണാന്ത്യം സഹോദരങ്ങൾക്ക്
- സ്വകാര്യ ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടി നിസ്ക്കരിക്കുന്നത് വിലക്കി അലഹബാദ് ഹൈക്കോടതി ; വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ സമാധാനം ഇല്ലാതാക്കരുതെന്ന് കോടതി
- പ്രമുഖ സ്വിമ്മിംഗ് സ്പോട്ടിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു
Author: sreejithakvijayan
ഡബ്ലിൻ: ഒമാനിൽ നിന്നുള്ള ആദ്യ സർക്കാർ ചാർട്ടേർഡ് വിമാനം ഡബ്ലിനിൽ എത്തി. ഇന്ന് പുലർച്ചെ 5 മണിയ്ക്ക് മുൻപായിട്ടായിരുന്നു വിമാനം ഡബ്ലിനിൽ ലാൻഡ് ചെയ്തത്. മസ്‌ക്കറ്റിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ 194 യാത്രികരാണ് ഉണ്ടായിരുന്നത്. ഇവരെ വിമാനത്താവളത്തിലെത്തിയ ഉറ്റവർ സ്വീകരിച്ചു. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആകെ 194 പേരിൽ 180 പേരാണ് ഐറിഷ് പൗരന്മാരായി ഉള്ളത്. ശനിയാഴ്ച ഡബ്ലിനിൽ എത്തേണ്ടതായിരുന്നു വിമാനം. എന്നാൽ പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ഇത് വൈകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിമാനം ഡബ്ലിനിൽ നിന്നും പുറപ്പെട്ടത്. ഈ വിമാനത്തിന് ഈജിപ്തിലെ കെയ്‌റോയിൽ സ്‌റ്റോപ്പ് ഉണ്ടായിരുന്നു. ഇവിടെവച്ച് വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടു. ഇത് വിമാനം വീണ്ടും താമസിക്കാൻ ഇടയാക്കി.
ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് നിന്നും വൻ തോതിൽ സിഗരറ്റ് ശേഖരം പിടിച്ചെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ സംഭവത്തിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ ഇപ്പോഴാണ് പുറത്തുവിട്ടത്. റിച്ച്മണ്ട് എന്ന ബ്രാൻഡിവന്റെ സിഗരറ്റുകളാണ് പിടിച്ചെടുത്തത്. ഇതിന് 8.5 മില്യൺ യൂറോയുടെ മൂല്യം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. റെവന്യൂവിഭാഗം വക്താവാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ ആയിരുന്നു സിഗരറ്റ് ശേഖരം പിടിച്ചെടുത്തത്. ഇവ വിപണിയിൽ എത്തിയാൽ ഖജനാവിന് 6.6 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ ഫോർകോർട്ട് ജീവനക്കാർക്കെതിരെയുണ്ടാകുന്ന ആക്രമണത്തെ അപലപിച്ച് മന്ത്രി പീറ്റർ ബർക്ക്. ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ആയി ജീവനക്കാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം അദ്ദേഹം ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു പ്രതികരണം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനവ് സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ദുബായിൽ നിന്നും ഡബ്ലിനിലേക്കുള്ള എമിറേറ്റ്‌സ് വിമാന സർവ്വീസ് വൈകി. ദുബായി വിമാനത്താവളത്തിൽ ഇറാനിയൻ ഡ്രോൺ പതിച്ച സാഹചര്യത്തിലായിരുന്നു വിമാനം വൈകിയത്. ഡ്രോൺ ആക്രമണത്തിന് പിന്നാലെ സുരക്ഷാകാരണങ്ങളായി ദുബായി വിമാനത്താവളം അടച്ചിരുന്നു. ഇന്നലെ രാവിലെ 9.45 ഓടെ ആയിരുന്നു ദുബായി വിമാനത്താവളത്തിൽ നിന്നും എമിറേറ്റ്‌സ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ വിമാനത്താവളം അടച്ചതോടെ വിമാനത്തിന് യാത്ര പുറപ്പെടാൻ കഴിയാതെ വരികയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷമാണ് ഡബ്ലിനിലേക്ക് വിമാനം യാത്ര തിരിച്ചത്.
ടിപ്പററി: ടിപ്പററിയും വാട്ടർഫോർഡും തമ്മിലുള്ള ഡിവിഷൻ 1എ ഹർളിംഗ് ലീഗ് മാറ്റിവച്ചു. മത്സരിക്കുന്ന താരങ്ങളിൽ ഒരാളുടെ പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്നാണ് ലീഗ് മാറ്റിവച്ചത്. വാൽഷ് പാർക്കിലായിരുന്നു മത്സരം നടക്കാനിരുന്നത്. വാർട്ടർഫോർ താരം മൈക്കൽ കീലിയുടെ പിതാവ് ബെന്നി കീലിയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇന്ന് മത്സരം നടത്താൻ ആയിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ മൈക്കളിന്റെ അസൗകര്യത്തെ തുടർന്ന് മത്സരം മാറ്റുകയായിരുന്നു. മത്സരങ്ങൾ ഇനി എന്ന് നടക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. തിയതി ഉടൻ പുറത്തുവിടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: ഒമാനിൽ നിന്നുള്ള വിമാനത്തിൽ ഡബ്ലിനിൽ എത്തുക 194 പേർ. ഇവരിൽ കുട്ടികൾ മുതൽ പ്രായമായവർവരെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വിമാനം പുറപ്പെടുമെന്നായിരുന്നു ഒടുവിലായി ലഭിച്ച വിവരം. ഒമാനിലെ മസ്‌ക്കറ്റിൽ നിന്നാണ് വിമാനം പുറപ്പെടുക. യാത്രാമധ്യേ ഈജിപ്തിലെ കെയ്‌റോയിൽ വിമാനത്തിന് സ്‌റ്റോപ്പ് ഉണ്ടാകും. പ്രായമായവർ, കുട്ടികൾ, ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർ എന്നിവരെയാണ് ഈ വിമാനത്തിൽ തിരികെ എത്തിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടർ വിമാനം ആണ് ഒമാനിൽ നിന്നും ഡബ്ലിനിൽ എത്തുന്നത്.
മയോ: കൗണ്ടി മയോയിലെ പുതിയ കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ്‌പോർട്ടിലാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ഉദ്ഘാടന പരിപാടിയിൽ നിരവധി പേർ പങ്കുകൊണ്ടു. മന്ത്രി സീൻ കാനിയാണ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. മന്ത്രി കെവിൻ ബോക്‌സർ മൊറാനും പരിപാടിയുടെ ഭാഗമായി. ഐറിഷ് കോസ്റ്റ് ഗാർഡ് ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പുതിയ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. 6.8 മില്യൺ യൂറോ ചിലവിട്ടാണ് നിർമ്മാണം.
ഡബ്ലിൻ: അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിക്കാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്. വനിതാ ദിനത്തിന്റെ ഭാഗമായി ഇന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. വനിതകൾക്കായുള്ള ഓൺലൈൻ യോഗ സെഷനുകളാണ് ഇതിൽ പ്രധാനപ്പെട്ടത്. പരിപാടി വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ആനി ഉദ്ഘാടനം ചെയ്യും. യോഗ ട്രെയിനർ സുജ എ.വി ലിബുവാണ് സെഷൻ കൈകാര്യം ചെയ്യുന്നത്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് സെഷൻ.
ഡബ്ലിൻ: അയർലൻഡിലേക്ക് കഞ്ചാവെത്തിച്ച സംഭവത്തിൽ അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ താരത്തിന് തടവ് ശിക്ഷ. മൂന്നര വർഷത്തെ തടവ് ശിക്ഷയാണ് 22 കാരനായ ക്രിസ്റ്റാപ്‌സ് കംബാലയ്ക്ക് കോടതി വിധിച്ചത്. നെവാഡയിലെ ഹെൻഡേഴ്‌സൺ സ്വദേശിയാണ് കംബാല. സുഹൃത്തിനെ സഹായിക്കാൻ 3,81,000 യൂറോ വിലവരുന്ന കഞ്ചാവുമായിട്ടായിരുന്നു കംബാല എത്തിയത്. ബാംങ്കോക്കിൽ നിന്നും ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ കംബാലയെ ഇവിടെവച്ച് സുരക്ഷ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന് നടപടി സ്വീകരിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു സംഭവം.
ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷം മുതലെടുത്ത് അമിത ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഐറിഷ് പമ്പുടമകൾക്കെതിരെ ഫിയന്ന ഫെയിൽ ടിഡി ഷേയ് ബ്രെണ്ണൻ. ഓരോ പെട്രോൾ സ്റ്റേഷനും അവരുടെ പെട്രോൾ, ഡീസൽ വിലകൾ തത്സമയം പ്രസിദ്ധീകരിക്കണമെന്ന് നിർബന്ധമാക്കുന്ന ദേശീയ ‘പമ്പ് വാച്ച്’ സംവിധാനം ഏർപ്പെടുത്തണമെന്ന് ബ്രണ്ണൻ ആവശ്യപ്പെട്ടു. പമ്പുടമകൾ അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ടിഡി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ധന വിലയിൽ മാറ്റം സംഭവിച്ച് 30 മിനിറ്റിനുള്ളിൽ തന്നെ പെട്രോൾ പമ്പുകൾ ഇക്കാര്യം വ്യക്തമാക്കണം. ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവ വഴി ഇത് പ്രസിദ്ധീകരിക്കുന്നത് ഡ്രൈവർമാർക്ക് വില എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. രാജ്യത്ത് ഏകദേശം 1,200 പെട്രോൾ പമ്പുകളാണ് ഉള്ളത്. എന്നാൽ ഇവിടെയെത്താതെ പെട്രോൾ വിലകൾ അറിയാനുള്ള മാർഗ്ഗം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
