- മാർച്ചിനിടെയുണ്ടായ സംഘർഷം: എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ , 31 പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
- ഐസ്ലാൻഡിൽ ഐറിഷ് യുവതി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു
- ഡബ്ലിനിലെ മോഷണങ്ങൾ; അന്വേഷണം ആരംഭിച്ച് പോലീസ്
- കോർക്കിൽ പരിശോധന; മയക്കുമരുന്ന് ഉൾപ്പെടെ നിരവധി വസ്തുക്കൾ പിടിച്ചെടുത്തു
- അമ്മയെ കൊലപ്പെടുത്തിയ സംഭവം; മകനെതിരെ കുറ്റം ചുമത്തി
- പാകിസ്ഥാനെ തകർത്തെറിഞ്ഞ ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ , ഇനി ശ്രീരാമ ജന്മഭൂമിയുടെ അമരക്കാരൻ , ജിതേന്ദ്ര മിശ്ര
- കെ.കെ. രാഗേഷിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള വരുമാനത്തെക്കുറിച്ച് അന്വേഷണം നടത്തണം ; ടി.കെ. ഗോവിന്ദൻ
- ഖുറാനെയും പ്രവാചകനെയും കുറിച്ച് കൂടുതലറിയാൻ വിഡി സതീശൻ ശ്രമിക്കണം ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം ; കാന്തപുരം സമസ്ത വിഭാഗം
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: അയർലൻഡിലെ കാലാവസ്ഥയിൽ വരും മാസങ്ങളിൽ ഉണ്ടാകുക വലിയ മാറ്റം. ശക്തമായ മഴയും കാറ്റും നിറഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനഫലമായിട്ടാണ് രാജ്യത്ത് ശക്തമായ കാറ്റും മഴയും ലഭിക്കുന്നത്. എൽ നിനോ പ്രതിഭാസം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 100 വർഷത്തേതിൽവച്ച് ശക്തികൂടിയ പ്രതിഭാസമായിരിക്കും ഇത്. ആഗോളതാപനിലയിൽ തന്നെ വലിയ മാറ്റങ്ങൾ ആയിരിക്കും ഇത് സൃഷ്ടിക്കുക. ഉഷ്ണമേഖലാ പസഫിക്കിലെ സമുദ്ര താപനിലയിലെ സ്വാഭാവിക ചൂട് വരും മാസങ്ങളിൽ 3 ഡിഗ്രിയിൽ കൂടുതലാകുമെന്ന് പ്രവചിക്കപ്പെടുന്നു. എൽ നിനോ ശരാശരി രണ്ട് മുതൽ ഏഴ് വർഷം വരെ സംഭവിക്കാറുണ്ട്.
ഡബ്ലിൻ: മദ്യത്തിന് ഏറ്റവും ഉയർന്ന എക്‌സൈസ് തീരുവ അടയ്ക്കുന്ന രണ്ടാമത്തെ രാജ്യമായി അയർലൻഡ്. പുതിയ ഗവേഷത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. ഡ്രിങ്ക്‌സ് ഇൻഡസ്ട്രി ഗ്രൂപ്പ് ഓഫ് അയർലൻഡ് നിയോഗിച്ച ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ ആന്റണി ഫോളി നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. മദ്യത്തിന് ഏറ്റവും കൂടുതൽ ലെവി ചുമത്തുന്ന രാജ്യം ഫിൻലാൻഡ് ആണ്. രണ്ടാം സ്ഥാനമാണ് അയർലൻഡിനുള്ളത്. വീഞ്ഞിന് ഏറ്റവും കൂടുതൽ തീരുവ നൽകുന്ന രണ്ടാമത്തെ രാജ്യമാണ് അയർലൻഡ്. എന്നാൽ ബിയറിനും സ്പിരിറ്റിനും മേലുള്ള എക്‌സൈസ് തീരുവയിൽ മൂന്നാം സ്ഥാനമാണ് അയർലൻഡിനുള്ളത്. സ്‌പെയിനിലും ജർമ്മനിയിലും 0.05 യൂറോയാണ് നികുതി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ ഒരു പൈന്റ് ബിയറിന് 0.55 യൂറോ തീരുവയായി ഈടാക്കുന്നു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പരിശോധന. ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എയർ റൈഫിൾ, കൊക്കെയ്ൻ, മറ്റ് മയക്കുമരുന്നുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ആംഡ് സപ്പോർട്ട് യൂണിറ്റിന്റെയും ഡോഗ് യൂണിറ്റിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന. ഗാർഡ ഇനിഷോവൻ പ്രദേശത്തെ വീടുകളിൽ ആയിരുന്നു പരിശോധന. 25,000 യൂറോ വിലവരുന്ന കൊക്കെയ്‌നും മറ്റ് അളവിലുള്ള നിയന്ത്രിത മരുന്നുകളും എയർ റൈഫിളുമാണ് പിടിച്ചെടുത്തത്. 40 വയസ്സുള്ളയാളെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ സ്‌റ്റേഷനിലാണ്.
കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്കായി രാത്രി പ്രാർത്ഥന സംഘടിപ്പിച്ചു. നൂറ് കണക്കിന് പേരാണ് പ്രാർത്ഥനയിൽ പങ്കുകൊണ്ടത്. സഹോദരങ്ങളായ മൂന്ന് യുവതികൾക്കും ഇവരുടെ മരുമകനായ ഏഴ് വയസ്സുള്ള കുട്ടിയ്ക്കുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ലാവോയിസ് അതിർത്തിയ്ക്കടുത്തുള്ള കാർലോയിലെ ഗ്രെയ്ഗുകുല്ലെനിലുള്ള സെന്റ് ക്ലെയേഴ്‌സ് പള്ളിയിൽ ആയിരുന്നു പ്രാർത്ഥന. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു പ്രാർത്ഥന സംഘടിപ്പിച്ചത്. വൈകുന്നേരം ആറര മുതൽ പ്രാർത്ഥനയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു. അതേസമയം ദുരിത ബാധിതരുടെ കുടുംബത്തിന് സഹായമെന്ന നിലയിൽ 675,000 യൂറോയിലധികം സമാഹരിച്ചു.
ഡണ്ടാൽക്ക്: ഡണ്ടാൽക്കിലെ ഹൗസിംഗ് എസ്‌റ്റേറ്റിലെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ഇത് ഇഒഡി സംഘമെത്തി നിർവ്വീര്യമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. നിരവധി വസ്തുക്കളാണ് പിടിച്ചെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ വേപ്പ് ഉത്പന്നങ്ങളിൽ കൃത്രിമ കഞ്ചാവിന്റെ സാന്നിദ്ധ്യം. എച്ച്എസ്ഇ നാഷണൽ ഡ്രഗ് ട്രീറ്റ്‌മെന്റ് സെന്ററിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയർലൻഡിലെ കടകളിൽ വിൽപ്പന നടത്തുന്ന കഞ്ചാവ് വേപ്പുകൾ പരിശോധനകൾക്ക് വിധേയമാക്കുകയായിരുന്നു. സിന്തറ്റിക് കന്നാബിനോയിഡുകൾ, സിബിഡി, മറ്റ് ലഹരി വസ്തുക്കൾ എന്നിവയാണ് വേപ്പിൽ പൊതിഞ്ഞ് വിൽപ്പന നടത്തുന്നത്. ഇവ ശരീരത്തിലെത്തുന്നത് വലിയ അപകടകരമാണ്. ഇവ കരിഞ്ചന്തയിൽ മാത്രമല്ല, കടകളിലും ലഭ്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വേപ്പ് ജ്യൂസുകളിലും സമാനമായ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ജ്യൂസുകളും കുടിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബ്രസൽസ്: അടുത്ത വർഷം യൂറോപ്പിൽ ഭക്ഷ്യവിലക്കയറ്റത്തിന് സാധ്യത. യൂറോപ്യൻ സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഭക്ഷ്യവിലക്കയറ്റം വലിയ തോതിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് ആയ ഫിലിപ്പ് ലെയ്‌നിന്റേതാണ് വിലയിരുത്തൽ. എണ്ണവില നിലവിൽ ബാരലിന് 90 ഡോളർ കടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അടുത്ത വർഷം വേനൽക്കാലത്താണ് വിലക്കയറ്റം ഏറ്റവും രൂക്ഷമാകുക. ഇതിനോടകം തന്നെ അരിയുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഭക്ഷ്യപണപ്പെരുപ്പം താരതമ്യേന കുറവാണ്. ഈ വർഷം മുഴുവനായി പണപ്പെരുപ്പം മൂന്ന് ശതമാനമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിമെറിക്ക്: ലിമെറിക്കിൽ യുവതിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർല്‌ട്ടോൺ ഹൗസ് കോംപ്ലക്‌സ് സെയിൽ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. രാവിലെയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴത്തെ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ് സാന്നിദ്ധ്യമുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
ഡബ്ലിൻ: അയർലൻഡിലെ ലീവിംഗ് സെർട്ട് പരീക്ഷകളിൽ ഉന്നത ഗ്രേഡുകൾ കരസ്ഥമാക്കുന്നവരുടെ എണ്ണത്തിൽ കുറവ്. ഈ വർഷം 10.2 ശതമാനമായി എച്ച്1 ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ വർഷം 11.7 ശതമാനം ആയിരുന്നു വിദ്യാർത്ഥികളുടെ എണ്ണം. ഇന്നലെ ആയിരുന്നു ലീവിംഗ് സെർട്ട് പരീക്ഷാഫലം പ്രഖ്യാപിച്ചത്. സാധാരണ തലത്തിലും ഒ1 ഗ്രേഡുകളുടെ ശതമാനത്തിൽ ഒരു ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. 2.7 ആണ് നിലവിലെ ശതമാനം. കോവിഡ് കാലത്ത് കൊണ്ടുവന്ന മാർക്കിംഗ് ക്രമീകരണ സംവിധാനം ഘട്ടംഘട്ടമായി പിൻവലിക്കുകയാണ്. ഇതിനിടെയാണ് ഗ്രേഡിംഗിൽ ഇത്രയും കുറവ് ഉണ്ടായിരിക്കുന്നത്.
ഡബ്ലിൻ: രാജ്യവിരുദ്ധ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് റഷ്യയിൽ യുവാവ് അറസ്റ്റിൽ. 21 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച യെക്കാറ്റെറിൻബെർഗിൽവച്ചാണ് ഇയാൾ പിടിയിലായത്. നാസിയുമായി ബന്ധപ്പെട്ട ടാറ്റൂകൾ ഇയാൾ ശരീരത്തിൽ കുത്തിയിരുന്നു. ഇതിന് പുറമേ ഇയാളുടെ വീട്ടിൽ നിന്നും നാസി ചിഹ്നങ്ങളും അതുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
