- നായ്ക്കുട്ടികളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
- 300 പുതിയ അവസരങ്ങളുമായി വെർട്ടിവ്
- എം50 യിലെ അപകടം; അന്വേഷണവുമായി ഫിയോസ്രു
- ഇതുവരെ മരിച്ചത് 16 പേർ; പ്രത്യേക ക്യാമ്പയ്നുമായി ആർഎസ്എ
- കടന്ന് പോയത് 3.8 ദശലക്ഷത്തിലധികം യാത്രികർ; ചരിത്രത്തിൽ ആദ്യം
- ഐഎൻഎംഒ നഴ്‌സസ് വിംഗിന്റെ സമ്മേളനം സെപ്തംബറിൽ
- ഉയർന്ന മർദ്ദം; ചൂടിൽ വിയർക്കാൻ അയർലൻഡ്
- അർജുൻ ആയങ്കിയെ പൂട്ടാൻ പോലീസ് ; കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിച്ചു
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ : ഫിൻഗ്ലാസിൽ നായ്ക്കുട്ടികളെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ട് നായ്ക്കുട്ടികളെയാണ് കണ്ടെത്തിയത്. രണ്ട് നായ്ക്കുട്ടികളെയും ഡോഗ്‌സ് ട്രസ്റ്റ് അയർലൻഡ് ഏറ്റെടുത്തു. അഞ്ച് മാസം പ്രായമായ ക്രോസ്ബ്രീഡ് നായ്ക്കുട്ടികളെയായിരുന്നു മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയത്. അതുവഴി പോയ വഴിയാത്രികന്റെ ശ്രദ്ധയിലാണ് നായ്ക്കുട്ടികൾ പെട്ടത്. ഉടനെ തന്നെ അദ്ദേഹം നായ്ക്കുട്ടികളുമായി അടുത്തുള്ള പെറ്റ് ഷോപ്പിലേക്ക് പോകുകയായിരുന്നു. ഇവിടെ നിന്നും നായ്ക്കുട്ടികൾക്ക് ആവശ്യമായ പരിചരണം നൽകി. പിന്നീട് വിവരം ഡോഗ്‌സ് ട്രസ്റ്റ് അയർലൻഡിലെ അറിയിക്കുകയായിരുന്നു. നായ്ക്കളുടെ ശരീരത്തിൽ മൈക്രോചിപ്പുകൾ ഉണ്ടായിരുന്നില്ല.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷടിക്കാൻ ടെക്‌നോളജി നിർമ്മാതാക്കളായ വെർട്ടിവ്. ലെറ്റർകെന്നിയിലെ സ്ഥാപനം വിപുലീകരിക്കുന്നതാണ് പുതിയ തൊഴിലവസരങ്ങൾക്ക് വഴി തുറക്കുന്നത്. 300 ഓളം അവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെടുക. ലെറ്റർകെന്നിയിലെ സ്ഥാപനത്തിന്റെ സൗകര്യം കൂടുതൽ വിപുലമാക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിലുള്ള സൗകര്യത്തിനൊപ്പം 7000 ചതുരശ്ര മീറ്ററിൽ കൂടിയുള്ള കെട്ടിട നിർമ്മാണത്തിനായി വെർട്ടിവ് ഡൊണഗൽ കൗണ്ടി കൗൺസിലിന് അപേക്ഷ സമർപ്പിക്കാനൊരുങ്ങുകയാണ്. എഐ, കൊളോക്കേഷൻ, ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്റർ എന്നിവയ്ക്ക് കൂടുതൽ പിന്തുണ നൽകുന്ന സൗകര്യങ്ങളാണ് പുതുതായി നിർമ്മിക്കുന്നത്.
ഡബ്ലിൻ: എം50 യിൽ ഉണ്ടായ വാഹനാപകടത്തിൽ അന്വേഷണം ആരംഭിച്ച് ഫിയോസ്രു. ഗാർഡ ഷിക്കോണയിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 9 പേർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയാണ് ഗാർഡ ഷിക്കോണയിൽ നിന്നും നിർദ്ദേശം ലഭിച്ചതെന്ന് ഫിയോസ്രൂ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രസ്താവനയും ഫിയോസ്രൂ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എം50 ജംഗ്ഷൻ 12 ൽ ഫിർഹൗസിന് സമീപമാണ് അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൗമാരക്കാരായ എട്ട് പേർക്കും 20 വയസ്സുള്ള യുവാവിനുമാണ് സംഭവത്തിൽ പരിക്കേറ്റത്. രണ്ടാമത്തെ കാറിലുണ്ടായിരുന്ന വ്യക്തിയാണ് 20 കാരൻ. പരിക്കേറ്റ എല്ലാവരും ആശുപത്രികളിൽ ചികിത്സയിലാണ്.
ഡബ്ലിൻ: അയർലൻഡിൽ ഈ വർഷം വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഇരുചക്രവാഹന യാത്രികരുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ആരംഭിച്ച് ഏഴ് മാസങ്ങൾ പിന്നിടുമ്പോൾ അപകടങ്ങളിൽ 16 മോട്ടോർസൈക്കിൾ യാത്രികർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. അതേസമയം കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ ക്യാമ്പയ്ൻ ആരംഭിക്കാനാണ് റോഡ് സുരക്ഷാ അതോറിറ്റിയുടെ തീരുമാനം. വാഹന യാത്രികരിൽ ഇരുചക്രവാഹന യാത്രികരെ ദുർബല വിഭാഗക്കാരായിട്ടാണ് കണക്കാക്കുന്നത്. കാരണം മറ്റ് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അപകടത്തിൽ ഇവർക്ക് ആഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 2021 നും 2025 നും ഇടയിൽ വിവിധയപകടങ്ങളിൽ 954 മോട്ടോർസൈക്കിൾ യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഡബ്ലിൻ: ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസത്തിന് സാക്ഷ്യം വഹിച്ച് ഡബ്ലിൻ വിമാനത്താവളം. കഴിഞ്ഞ മാസം റെക്കോർഡ് എണ്ണം യാത്രികരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. ജൂലൈ മാസത്തിൽ 3.8 ദശലക്ഷത്തിലധികം യാത്രികരാണ് വിമാനത്താവളത്തിലൂടെ കടന്ന് പോയത്. കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രികരുടെ എണ്ണത്തിൽ 2.3 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ജൂലൈയിൽ 3,839,635 യാത്രക്കാർ ഡബ്ലിൻ വിമാനത്താവളം വഴി കടന്നുപോയി എന്നാണ് കണക്കുകൾ. തുടർച്ചയായ 16ാം മാസമാണ് യാത്രികരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നത്. ഡബ്ലിൻ വിമാനത്തിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടാണ് ഇത്രയുമധികം യാത്രികർ സഞ്ചരിക്കുന്നത്. ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ 22 ദശലക്ഷം യാത്രികർ വിമാനത്താവളം വഴി സഞ്ചരിച്ചു. കഴിഞ്ഞ വർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 5.2 ശതമാനത്തിന്റെ വർധനവാണ് ഇത്.
ഡബ്ലിൻ: മൈഗ്രന്റ് നഴ്‌സസ് അയർലൻഡിന്റെ നഴ്‌സസ് വിംഗിന്റെ ദേശീയ സമ്മേളനം അടുത്ത മാസം. സെപ്തംബർ 19 ശനിയാഴ്ച ഡബ്ലിനിലെ ഐഎൻഎംഒ ആസ്ഥാനത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. നഴ്‌സസ് വിംഗിന്റെ രണ്ടാമത് ദേശീയ സമ്മേളനമാണ് നടക്കാനിരിക്കുന്നത്. അയർലൻഡിന്റെ ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ ആണ് സമ്മേളനത്തിലെ മുഖ്യാതിഥി. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ പ്രസിഡന്റും മലയാളിയുമായ ബിജോയ് സെബാസ്റ്റിയൻ, ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നിഹെ, അയർലൻഡ് ഡെപ്യൂട്ടി ചീഫ് നഴ്‌സിംഗ് ഓഫീസർ എന്നിവർ പരിപാടിയിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വിദേശ നഴ്‌സുമാർക്കെതിരെ രാജ്യത്ത് വർധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ചാണ് സമ്മേളനം ചർച്ച ചെയ്യുക.
ഡബ്ലിൻ: ചൂടിൽ വിയർക്കാൻ അയർലൻഡ്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ തോതിൽ വർധനവ് ഉണ്ടാകുമെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഇന്ന് മുതൽ അന്തരീക്ഷ താപനിലയിൽ വർധനവ് ഉണ്ടാകും. 20 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും അന്തരീക്ഷ താപനില ഉണ്ടാകുക. ഒറ്റപ്പെട്ടയിടങ്ങളിൽ ചില നേരങ്ങളിൽ ചെറിയ ചാറ്റൽ മഴയുണ്ടാകും. എന്നിരുന്നാലും പൊതുവെ ചൂടുള്ള കാലാവസ്ഥ ആണ് അനുഭവപ്പെടുക. അയർലൻഡിൽ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം ശക്തമാണ്. ഇതാണ് അന്തരീക്ഷ താപനില ഉയരാൻ കാരണമാകുന്നത്.
കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. 60 വയസ്സുകാരന് സാരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4.20 ഓടെ ആയിരുന്നു സംഭവം. 60 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. കില്ലർണിയ്ക്കും കെന്മാരിനും ഇടയിൽ ആയിരുന്നു അപകടം ഉണ്ടായത്. 60 കാരൻ ഓടിച്ചിരുന്ന മോട്ടോർസൈക്കിളും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരം ലഭിച്ച അടിയന്തിര സേവനങ്ങൾ ഉടനെത്തി അദ്ദേഹത്തെ ആശുപത്രിയിലാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകീട്ട് നാലിനും നലരയ്ക്കുമിടയിൽ പ്രദേശം വഴി കടന്ന് പോയർ വാഹനങ്ങളുടെ ഡാഷ്‌ക്യാം പരിശോധിക്കേണ്ടതാണ്. ദൃക്‌സാക്ഷികൾ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
ലിമെറിക്ക്: ലിമെറിക്കിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്ക് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഐലൻഡ് റോഡിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. 21,700 യൂറോ വിലവരുന്ന ഓട്ടോമാറ്റിക് പിസ്റ്റൽ, വെടിയുണ്ടകൾ, ഡയമോർഫിൻ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 19 കാരനാണ് അറസ്റ്റിലായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തോക്ക് സാങ്കേതിക പരിശോധനയ്ക്കായി അയച്ചു. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. സംഭവത്തിൽ സ്ത്രീ അറസ്റ്റിലായി. ഒരു ലക്ഷം യൂറോയോളം വിലവരുന്ന ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആംഭിച്ചു. യുവതിയെ ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച ആയിരുന്നു സംഭവം. ബാഗിലാണ് ലഹരി വസ്തുക്കൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ക്രിസ്റ്റൽ മെത്തും കഞ്ചാവും ആയിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. കാനഡയിൽ നിന്നാണ് സ്ത്രീ എത്തിയത് എന്നാണ് പോലീസ് പറയുന്നത്. ബാഗിൽ വാക്വം പായ്ക്ക് ചെയ്ത നിലയിൽ ആയിരുന്നു മയക്കുമരുന്നുണ്ടായിരുന്നത്. ഡിറ്റക്ടർ നായയായ ചാർളിയുടെ സഹായത്തോടെയാണ് റവന്യൂ ഉദ്യോഗസ്ഥർ ലഹരി പിടിച്ചെടുത്തത്. ആറ് കിലോ കഞ്ചാവും ക്രിസ്റ്റൽ മെത്താംഫെറ്റാമൈനുമായിരുന്നു കണ്ടെത്തിയത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
