- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
- പാട്ടും മേളവും, ഒപ്പം സദ്യയും; ഓണം അടിപൊളിയാക്കാൻ മലയാളി കൂട്ടായ്മ
- ശമ്പളത്തർക്കം; നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ
- യുഎസ് വനിതയുടെ കൊലപാതകം; പ്രതികരിച്ച് നീതി മന്ത്രി
- ബാക്ടീരിയകളുടെ എണ്ണം വർധിച്ചു; ഡബ്ലിനിലെ ബീച്ചിലിറങ്ങുന്നതിന് നിരോധനം
- ഇന്ന് കനത്ത ചൂട്; കൗണ്ടികളിൽ യെല്ലോ വാണിംഗ്; ജാഗ്രത പാലിക്കാൻ നിർദ്ദേശം
- ഗാൽവേ ഇന്റർനാഷണൽ ആർട്ട്‌സ് ഫെസ്റ്റിവൽ; റെക്കോർഡ് പങ്കാളിത്തം പ്രതീക്ഷിച്ച് സംഘാടകർ
ലേഖകന്‍: sreejithakvijayan
വിക്ലോ: ഐറിഷ് പൗരനെ യുകെയിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. വിക്ലോയിലെ ആർക്ലോയിൽ നിന്നുള്ള ഡെറക് ബ്രാഡ്ഷായാണ് മരിച്ചത്. 32 വയസ്സായിരുന്നു. വ്യാഴാഴ്ചയായിരുന്നു കസ്റ്റഡിയിലിരിക്കെ ഇയാൾ കൊല്ലപ്പെട്ടതെന്നാണ് യുകെ പോലീസ് അറിയിക്കുന്നത്. മുൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിലാണ് ഡെറക് അറസ്റ്റിലായത്. ഹെയ്‌സിലെ ഹാനോവർ സർക്കിളിൽ താമസിച്ചുവരികയായിരുന്നു ഇയാൾ. ഈ മാസം 11 നാണ് പങ്കാളി ബാർബറ മക്കാന്റെയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾ അറസ്റ്റിലായത്. ജൂൺ ഒൻപതിന് കാറ്റ്‌ഫോർഡിലെ വീട്ടിൽ ബാർബറയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡബ്ലിൻ: ഈ വർഷത്തെ ഓണം അടിപൊളിയാക്കാൻ സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ. സെപ്തംബർ അഞ്ചിന് ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. ന്യൂകാസിലിലെ സെന്റ് ഫിനിയൻസ് കമ്യൂണിറ്റി ഹാളിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും ഓണസദ്യയും ഒത്തുചേരുന്ന വിപുലമായ പരിപാടിയാണ് മലയാളിക്കൂട്ടായ്മ ഒരുക്കുന്നത്. സ്‌പൈസ് വില്ലേജാണ് ഇക്കുറി ഓണസദ്യയൊരുക്കുന്നത്. 30 വിഭവങ്ങൾ അടങ്ങിയ സദ്യയാണ് ഉണ്ടാകുക. പരിപാടിയിലേക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.
ഡബ്ലിൻ: ശമ്പള വർധനവുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ. നിർദ്ദേശങ്ങളെ അംഗീകരിച്ച് വോട്ട് ചെയ്തു. ശമ്പളത്തർക്കത്തെ തുടർന്ന് നാഷണൽ ആംബുലൻസ് സർവ്വീസിലെ ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നത്. എസ്‌ഐപിടിയുവിലെയും യുണൈറ്റിലെയും അംഗങ്ങളാണ് പ്രതിഷേധിച്ചത്. മെയ് മാസത്തിൽ പ്രതിഷേധ പ്രകടനങ്ങളും ഇവരുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചർച്ചകളിലാണ് ശമ്പളത്തിൽ ധാരണയായത്.
കെറി: കൗണ്ടി കെറിയിൽ അമേരിക്കൻ വനിത കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്യാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. ജോർദാൻ പോലീസുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാർഡയ്ക്ക് ജോർദാനിൽ അറസ്റ്റിലായ പ്രതിയുമായി ഉടനെ തന്നെ സംസാരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ ഗാർഡ ഷിക്കോണ ലോകത്തിലെ മുഴുവൻ പോലീസുമായും ബന്ധപ്പെടുന്നുണ്ട്. നിലവിൽ ജോർദാനുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ല. എന്നാൽ ചോദ്യം ചെയ്യലിനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധ്യമെങ്കിൽ അയാളെ ഇവിടേയ്ക്ക് എത്തിക്കുമെന്നും കെല്ലഗൻ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ ബീച്ചിൽ നീന്തുന്നതിന് നിരോധനം ഏർപ്പെടുത്തി. ഹൗത്തിലെ ക്ലെയർമൗണ്ട് ബീച്ചിലാണ് ഇറങ്ങുന്നതിനും കുളിക്കുന്നതിനുമെല്ലാം നിരോധനം ഏർപ്പെടുത്തിയത്. ഉയർന്ന നിലയിൽ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. ഫിൻഗൽ കൗണ്ടി കൗൺസിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ച ബീച്ചിലെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ ഗുണനിലവാരം വളരെ മോശമാണെന്ന് വ്യക്തമാകുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബീച്ചിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുത് എന്നാണ് നിർദ്ദേശം. അതേസമയം വെള്ളത്തിൽ ബാക്ടീരിയയുടെ അളവ് ഉയരാനുള്ള കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. ഡബ്ലിനിലെ മറ്റ് ബീച്ചുകളിലെ വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇതിന്റെ ഫലം ലഭിക്കും.
ഡബ്ലിൻ: കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്ന് മുഴുവൻ ജാഗ്രതാ നിർദ്ദേശം. രാജ്യത്തിന്റെ ഭൂരിഭാഗം കൗണ്ടികളിലും ഇന്ന് യെല്ലോ താപനില മുന്നറിയിപ്പാണ് ഉള്ളത്. ഇന്ന് അന്തരീക്ഷ താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. കാർലോ, കിൽക്കെന്നി, ലാവോയിസ്, ഓഫാലി, വെക്‌സ്‌ഫോർഡ്, കോർക്ക്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ് ന്നെീ കൗണ്ടികളിൽ ഇന്ന് പ്രത്യേക യെല്ലോ വാണിംഗാണ്. ഇത് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽവരും. രാത്രി 8 മണിവരെ ആയിരിക്കും ഈ വാണിംഗ് തുടരുക. ചൂടിന്റെ പശ്ചാത്തലത്തിൽ ചില കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന യെല്ലോ വാണിംഗ് ഇന്ന് പകൽ ആറ് മണിയോടെ അവസാനിച്ചു. ഇന്ന് രാത്രി 9 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില.
ഗാൽവേ: ഗാൽവേ ഇന്റർനാഷണൽ ആർട്ട്‌സ് ഫെസ്റ്റിവലിൽ റെക്കോർഡ് പങ്കാളിത്തം പ്രതീക്ഷിച്ച് സംഘാടകർ. ഇക്കുറി 5 ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. പടിഞ്ഞാറൻ മേഖലയുടെ ഏറ്റവും വലിയ വാർഷിക സാംസ്‌കാരിക പരിപാടിയാണ് ഗാൽവേ ഇന്റർനാഷണൽ ആർട്ട്‌സ് ഫെസ്റ്റിവൽ. നിലവിൽ അയർലൻഡിൽ നിലനിൽക്കുന്ന തെളിഞ്ഞ കാലാവസ്ഥ ഫെസ്റ്റിവലിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. അനുകൂല കാലാവസ്ഥ കൂടുതൽ ആളുകൾ ഇവിടേയ്ക്ക് എത്തുന്നതിന് കാരണമാകും. മാത്രവുമല്ല പരിപാടിയ്ക്ക് ഏറിവരുന്ന ജനപ്രീതിയും ഘടകമാണ്. തുടർച്ചയായ 49ാം വർഷമാണ് ഗാൽവേ ഇന്റർനാഷണൽ ആർട്ട്‌സ് ഫെസ്റ്റിവൽ നടത്തുന്നത്.
ഡബ്ലിൻ: യാത്രക്കാരുടെ പരിധിയെന്ന നിയന്ത്രണത്തിൽ നിന്നും മോചിതമായി ഡബ്ലിൻ വിമാനത്താവളം. വിമാന യാത്രികരുടെ പരിധി ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് ഡെയിൽ പാസാക്കിയ ബില്ലിൽ പ്രസിഡന്റ് കാതറിൻ കനോലി ഒപ്പുവച്ചു. നേരത്തെ 32 മില്യൺ എന്നതായിരുന്നു ഒരു വർഷത്തിൽ വിമാനത്താവളം വഴി യാത്ര ചെയ്യാവുന്നവരുടെ പരിധി. 2007 മുതലാണ് ഡബ്ലിനിൽ വിമാനത്താവളത്തിൽ യാത്രികർക്ക് പരിധിയേർപ്പെടുത്തിയത്. വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡിലെ തിരക്ക് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ തീരുമാനത്തിനെതിരെ അന്ന് മുതൽക്കേ എതിർപ്പുകളും ഉയർന്നിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ബില്ല് ഡെയ്ൽ പാസാക്കിയത്. ഇതിന് ശേഷം അനുമതിയ്ക്കായി പ്രസിഡന്റിന് അയക്കുകയായിരുന്നു. യാത്രികരുടെ പരിധി നീക്കം ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും.
ഫിൻഗൽ: പടിഞ്ഞാറൻ ഡബ്ലിനിൽ ആസൂത്രണം ചെയ്യുന്ന പുതിയ ഭവനപദ്ധതിയ്‌ക്കെതിരെ എതിർപ്പ് പ്രകടമാക്കി പ്രദേശവാസികൾ. പദ്ധതി നടപ്പിലായാൽ അത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇക്കാര്യം ഇവർ ഫിൻഗൽ കൗണ്ടി കൗൺസിലിനെ അറിയിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ഡബ്ലിനിൽ ഫിംഗ്ലാസിനും ബ്ലാഞ്ചാർഡ്സ്ടൗണിനും ഇടയിലുള്ള 1,000 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പണ്ട് ഡബ്ലിനിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രം ആയിരുന്നു ഇത്. ഇവിടെ 18,500 വീടുകൾവരെ നിർമ്മിക്കാനാണ് പദ്ധതി. ഡൻസിങ്ക് അർബൻ ക്വാർട്ടർ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എം50 നുള്ളിൽ അവശേഷിക്കുന്ന ഏറ്റവും വലിയ പ്രദേശത്താണ് ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ പദ്ധതി നടപ്പിലായാൽ അത് മേഖലയിൽ വലിയ തിരക്കിന് കാരണം ആകുമെന്നാണ് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നത്. ഗതാഗത പ്രശ്‌നങ്ങൾ രൂക്ഷമാകും. സേവനങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ രണ്ട് മരണം. 70 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് മരിച്ചത്. വ്യാഴാഴ്ച ലൗത്തിലെ ദി ബുഷിലെ ആർ173 ൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിവുള്ളവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.10 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ഒരു കാറിൽ ഉണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇരുവർക്കും സംഭവസ്ഥലത്തുവച്ചു തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ലൗത്ത് കൗണ്ടി ആശുപത്രയിലേക്ക് മാറ്റി.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
