- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
- ബീഹാറിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം ; നിരവധി പേർക്ക് പരിക്ക്
- സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു ; ഗണേഷിന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൊഴി
- വിജയ്ക്ക് ആസ്തി 625 കോടി ; സംഗീതയ്ക്ക് സ്വന്തമായി 391 പവൻ
- ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം
- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
Author: Anu Nair
ഹൈദരാബാദ്: അല്ലു അർജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ എട്ട് വയസ്സുകാരനെ അഞ്ച് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ന്യൂറോ റിഹാബിലിറ്റേഷൻ സെൻ്ററിലേക്ക് മാറ്റി.ന്യൂറോ റിഹാബ് സേവനങ്ങൾ തുടരുന്നതിനാണ് ശ്രീതേജിനെ ന്യൂറോ റിഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് സെക്കന്തരാബാദിലെ കിംസ് കഡിൽസ് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഓക്സിജനോ ശ്വസന പിന്തുണയോ ആവശ്യമില്ലെന്നും അതിൽ പറയുന്നു. 2024 ഡിസംബർ 4 നായിരുന്നു അപകടം .പുഷ്പ സിനിമയുടെ റിലീസിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ശ്രീതേജയുടെ അമ്മ മരണപ്പെട്ടിരുന്നു . പോലീസും സമീപത്തുണ്ടായിരുന്നവരുമാണ് CPR നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കേസിൽ പെട്ട് അല്ലു അർജുനെ ഹൈദരാബാദ് പോലീസ് ഡിസംബർ 13 ന് അറസ്റ്റ് ചെയ്യുകയും തെലങ്കാന ഹൈക്കോടതി പിന്നീട് ജാമ്യം നൽകുകയും ചെയ്തു. അല്ലു അർജുനും ‘പുഷ്പ’ സിനിമയുടെ നിർമ്മാതാക്കളും കുട്ടിയുടെ കുടുംബത്തിന് രണ്ട് കോടി രൂപ ധനസഹായം…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുടുംബത്തിൻ്റെ സാന്നിധ്യം ചോദ്യം ചെയ്ത് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ഉദ്യോഗസ്ഥർ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ പിണറായി വിജയന്റെ കൊച്ചുമകന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് “VISL ചെയർപേഴ്സണും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുത്ത യോഗത്തിലെ ഈ യുവ അധികാരി ആരാണ്?” എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ ടി വീണ, ചെറുമകൻ ഇഷാൻ എന്നിവർക്ക് മുന്നിലാണ് വിഐഎസ്എൽ മാനേജിംഗ് ഡയറക്ടർ ദിവ്യ എസ് അയ്യർ വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡുമായി ബന്ധപ്പെട്ട ചർച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യാനാണ് മുഖ്യമന്ത്രി വിഴിഞ്ഞം സന്ദർശിച്ചത്. വാസവൻ, ജില്ലാ ചുമതലയുള്ള മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, തുറമുഖ വകുപ്പിലെയും അദാനി തുറമുഖങ്ങളിലെയും മുതിർന്ന…
കാസർകോട്: പഹൽഗാം ഭീകരാക്രമണത്തിൽ സി.പി.എമ്മും കോൺഗ്രസും പാകിസ്ഥാൻ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ .വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വികാസ് കേരള കൺവെൻഷനിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. പാകിസ്ഥാൻ ഭീകരർക്കെതിരെ സംസാരിക്കുന്നതിനെ ഇസ്‌ലാമോഫോബിയ എന്ന് മുദ്രകുത്തുന്നത് എങ്ങനെയാണ്. . ഈ വിഷയത്തിൽ ഇരു പാർട്ടികളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അവരുടെ നിലപാടിൽ വ്യക്തമാകുന്നത് . പഹൽഗാം ഭീകരാക്രമണത്തിനെതിരെ ബിജെപി ശക്തമായ നിലപാടെടുത്തപ്പോൾ കോൺഗ്രസും സിപിഎമ്മും പാകിസ്ഥാൻ അനുകൂല സമീപനമാണ് സ്വീകരിച്ചത്. ഇരുപാർട്ടികളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇത് തുറന്നുകാട്ടുന്നത്. ജനങ്ങളെ വഞ്ചിക്കുകയും കള്ളം പറയുകയും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. പ്രത്യയശാസ്ത്രം തകർന്നതോടെ സി.പി.എം കോൺഗ്രസിൻ്റെ മിനി പതിപ്പായി മാറി.സമ്പന്നരായ മുസ്ലീം പുരുഷന്മാരെ പ്രതിനിധീകരിക്കുന്ന സംഘടനയായി മുസ്ലീം ലീഗും മാറി . ഭിന്നതകൾ പരിഗണിക്കാതെ എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏക പാർട്ടി ബിജെപിയാണെന്നും രാജീവ്…
മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി . വയനാട് പുൽപ്പള്ളി സ്വദേശി അഷറഫാണ് കൊല്ലപ്പെട്ടത്. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് കുടുംബം പറഞ്ഞു . കർണാടകയിലെ മംഗളൂരുവിൽ കുടുപ്പു ഭത്ര കല്ലുരുട്ടി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 19 പേർക്കെതിരെ ആൾക്കൂട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സച്ചിൻ ടി (26), ദേവദാസ് (50), മഞ്ജുനാഥ് (32), സായിദീപ് (29), നിതേഷ് കുമാർ എന്ന സന്തോഷ് (33), ധീക്ഷിത് കുമാർ (32), സന്ദീപ് (23), വിവിയൻ അൽവാരസ് (41), ശ്രീദത്ത (32), രാഹുൽ (23), പ്രദീപ് കുമാർ (32), ദഹന്തി (32), ദഹന്തി (32), ദഹന്തി (32), (27), കിഷോർ കുമാർ (37) എന്നിവരാണ് പിടിയിലായത്. പ്രാദേശിക ക്രിക്കറ്റ് ടൂർണമെൻ്റിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചത്. കുടുപ്പു സ്വദേശി സച്ചിനാണ് ആക്രമണത്തിന്…
കോഴിക്കോട്: മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച അഞ്ച് വയസുകാരിയുടെ ശരീരത്തിൽ ആകെ 13 മുറിവുകളുണ്ടെന്ന് ചികിത്സിച്ച ഡോക്ടർമാർ. ഇതിൽ നാലും നെറ്റിയിൽ വളരെ ആഴത്തിലുള്ളതായിരുന്നു.കാലുകൾ, ചുണ്ടുകൾ, മുഖം, തോളുകൾ എന്നിവിടങ്ങളിലായിരുന്നു മറ്റ് മുറിവുകൾ. തലയിലെ ആഴത്തിലുള്ള മുറിവുകളിലൂടെ മസ്തിഷ്‌കത്തിലേക്ക് വൈറസ് അതിവേഗം പടർന്നതാകാം ആൻറിവൈറൽ മരുന്നിൻ്റെ പ്രവർത്തനം തടഞ്ഞതെന്ന് ഡോക്‌ടർമാർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിൻ്റെ മകൾ സിയ ഫാരിസ് മരിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് സിയയുടെ മുറിവുകൾ കഴുകിയത്. കുട്ടിക്ക് ഐഡിആർവി വാക്സിൻ നൽകിയെങ്കിലും വൈറസ് പടരാതിരിക്കാനുള്ള സുപ്രധാന ഇമ്യൂണോഗ്ലോബുലിൻ താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തിയതിന് ശേഷമാണ് ഇആർഐജി നൽകിയതെന്ന് ഡോക്ടർമാർ പറഞ്ഞു. കൃത്യമായ പരിചരണം നൽകിയ ശേഷം മാർച്ച് 29 ന് കുട്ടിയെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ, പേവിഷബാധയുടെ ലക്ഷണങ്ങൾ…
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനെതിരെയുള്ള നിലപാടുകൾ ഇന്ത്യ കർശനമാക്കിയിരുന്നു . സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതും ആക്രമണത്തിന് പിന്നാലെയായിരുന്നു . എന്നാൽ ഇന്ത്യയുടെ ഈ തീരുമാനം പാകിസ്ഥാന് നൽകിയത് വൻ തിരിച്ചടിയാണെന്നാണ് സൂചന . ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജലപ്രവാഹം കുറഞ്ഞതായി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നു. സിയാല്‍കോട്ട് പ്രദേശത്തെ മാറാല ഹെഡ്വര്‍ക്സിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കേണല്‍ വിനായക് ഭട്ടാണ് എക്‌സില് പങ്കുവച്ചത്. കരാർ റദ്ദാക്കിയ ആദ്യ ദിവസങ്ങളിൽ തന്നെ പാകിസ്ഥാനിൽ കടുത്ത വരൾച്ചയെന്ന് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത് .പഹല്‍ഗാം ആക്രമണത്തിന്റെ തലേന്ന് ഏപ്രില്‍ 21ന് എടുത്ത ഉപഗ്രഹ ചിത്രങ്ങളും കരാര്‍ റദ്ദാക്കലിന് ശേഷം ഏപ്രില്‍ 26ന് എടുത്ത ചിത്രങ്ങളും താരതമ്യം ചെയ്താല്‍ വരള്‍ച്ചയുടെ ആഴം ബോധ്യമാകും കരാര്‍ റദ്ദാക്കിയതിന് പിന്നാലെ സിന്ധു നദിയില്‍ നിന്നുള്ള ജലവിതരണവും അതിന്റെ വിതരണക്കാരായ ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയില്‍ നിന്നുമുള്ള ജലവിതരണവും…
കൊച്ചി: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് എറണാകുളത്തെ ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാകാനുള്ള തീരുമാനത്തിലൂടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ബി.എ. ആളൂർ . സംസ്ഥാന മനഃസാക്ഷിയെ ഞെട്ടിച്ച കേസുകളിൽ കുറ്റവാളികളെ പിന്തുണയ്ക്കാനുള്ള ആളൂരിന്റെ തീരുമാനങ്ങൾ പലപ്പോഴും ദുരൂഹമായിരുന്നു . ജിഷ വധക്കേസിൽ പ്രതിയായ അമീറുൾ ഇസ്ലാമിനുവേണ്ടിയും, കൂടത്തായി ജോളി കേസിലും ആളൂർ ഹാജരായി. 1999 ൽ ആളൂർ അഭിഭാഷകനായി ചേരുകയും നാല് വർഷം കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു.
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് പാകിസ്ഥാൻ സൈന്യം സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കിയെങ്കിലും , രാജ്യം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും വ്യാപകമായ ദാരിദ്ര്യവും നേരിടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽനിന്ന് ആക്രമണം ഉണ്ടായേക്കുമെന്ന ഭയം ശക്തമാകുന്നതിനിടെ, പാക് കറൻസിയുടെ വിലയിടിവ് തുടരുകയാണ്. രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് റിപ്പോർട്ട്. പഹൽഗാം സംഭവത്തെത്തുടർന്ന്, ഇന്ത്യ പാക്കിസ്ഥാനിലേക്കുള്ള മരുന്നുകളുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി. ഇതോടെ ദുർബലമായ ആരോഗ്യമേഖല വീണ്ടും പ്രതിസന്ധിയിലായി. ഓരോ ദിവസം കഴിയുന്തോറും പാക്കിസ്ഥാൻ രൂപയുടെ മൂല്യം കൂടുതൽ ദുർബലമാവുകയും രാജ്യത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിലെ മറ്റ് കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ, പാകിസ്ഥാൻ രൂപ വളരെ പിന്നിലാണ്. ഈ രൂക്ഷമായ മൂല്യത്തകർച്ച വ്യാപകമായ പണപ്പെരുപ്പത്തിന് കാരണമായി. അരി, പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം തുടങ്ങിയ അവശ്യവസ്തുക്കൾ സാധാരണ പൗരന് കണി…
ന്യൂദൽഹി : പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യക്കാർ പാകിസ്ഥാനെതിരെ ശക്തമായ രോഷം പ്രകടിപ്പിക്കുന്നുണ്ട് . പാകിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന ആവശ്യം സാധാരണ പൗരന്മാരിൽ നിന്ന് പോലും ഉയർന്നു കഴിഞ്ഞു . പാകിസ്ഥാൻ നടൻ ഫഹദ് ഖാൻ അഭിനയിച്ച ‘അബിർ ഗുലാൽ’ എന്ന സിനിമയുടെ റിലീസ് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. അതിനു പിന്നാലെ, ഇപ്പോഴിതാ മറ്റൊരു പുതിയ ഇന്ത്യൻ സിനിമയിൽ നിന്ന് പാകിസ്ഥാൻ നടിയെ ഒഴിവാക്കുകയും ചെയ്തു. ദിൽജിത് ദുസ്സാൻ ചിത്രം ‘സർദാർ ജി 3’യുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത് . പ്രശസ്ത പാകിസ്ഥാൻ നടിയും ഗായികയുമായ ഹനിയ ആമിറിനെയാണ് ‘സർദാർ ജി 3’ എന്ന സിനിമയിൽ നായികയായി കാസ്റ്റ് ചെയ്തിരുന്നത് . ഇതിനെക്കുറിച്ച് ചർച്ചകൾ പോലും നടന്നിരുന്നു. എന്നാൽ പഹൽഗാം കലാപത്തിന് ശേഷം ഹനിയ ആമിറിനെ ഈ സിനിമയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ദിൽജിത് ദുസ്സാൻജ് മുമ്പ് ‘ഇല്ലുമിനാറ്റി’ എന്ന പേരിൽ ഒരു ലൈവ് മ്യൂസിക് ടൂർ നടത്തിയിരുന്നു. ബ്രിട്ടനിൽ ലൈവ് ഷോ നടത്തിയപ്പോൾ,…
ന്യൂഡൽഹി ; കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈനിക നീക്കത്തിന്റെ രീതി, ലക്ഷ്യങ്ങൾ, സമയം എന്നിവ തീരുമാനിക്കാൻ സായുധ സേനയ്ക്ക് ‘പൂർണ്ണ സ്വാതന്ത്ര്യം’ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഭീകരതയെ ശക്തമായി ചെറുക്കുക എന്നത് ദേശീയ നയമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരിയിലെ പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ആക്രമണത്തിൽ 40 സൈനികരാണ് അന്ന് കൊല്ലപ്പെട്ടത് . തുടർന്ന് ഇന്ത്യ പാകിസ്ഥാനിലെ ബാലക്കോട്ടിലെ ഭീകര ക്യാമ്പുകളിൽ വ്യോമാക്രമണം നടത്തി. പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ നിരോധിത ഭീകര…
Subscribe to Updates
Get the latest creative news from FooBar about art, design and business.
