- ആർഎസ്എസിനും ബിജെപിക്കുമെതിരെ വിവാദ പ്രസ്താവനകൾ ; മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ കേസ്
- വിദ്യാർത്ഥിയുടെ കൊലപാതകം; വിവരങ്ങൾ തേടി പോലീസ്
- ചാൾസ് ലിഫോർഡ് വധശ്രമക്കേസ്; ഒരാൾ അറസ്റ്റിൽ
- ലൂക്കനിലെ ലഹരിവേട്ട; പ്രതിയെ കോടതിയിൽ ഹാജരാക്കി
- അവധിക്കാലത്ത് പൊലിഞ്ഞത് മൂന്ന് ജീവനുകൾ; വേഗപരിധി ലംഘിച്ചത് നാലായിരം ഡ്രൈവർമാർ
- കാവനിൽ വീടിനുള്ളിൽ സ്ത്രീ മരിച്ച നിലയിൽ
- ഗുവാഹഠിയിൽ രാജസ്ഥാന്റെ ആറാട്ട്; മുംബൈക്ക് തോൽവി
- ഇസ്താംബൂളിലെ ഇസ്രായേൽ കോൺസുലേറ്റിൽ ഭീകരാക്രമണം നടത്താനെത്തി ; മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു
Author: Anu Nair
ഇസ്ലാമാബാദ് : പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾ ശനിയാഴ്ച ഇസ്താംബൂളിൽ ആരംഭിച്ചു. എന്നാൽ അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധമുണ്ടാകുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് . ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ഒക്ടോബർ 18-19 തീയതികളിൽ ദോഹയിൽ വെച്ചാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ഘട്ട ചർച്ചകൾ നടന്നത്. ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി റഹ്മത്തുള്ള മുജീബാണ് അഫ്ഗാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. അഫ്ഗാൻ ആഭ്യന്തര മന്ത്രി നൂർ അഹമ്മദ് നൂറിന്റെ സഹോദരൻ അനസ് ഹഖാനിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടംഗ സംഘമാണ്. ആദ്യ റൗണ്ട് ചർച്ചകൾക്ക് നേതൃത്വം നൽകിയത് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ്. പുതിയ റൗണ്ട് ചർച്ചകളുടെ ഫലങ്ങൾ ഞായറാഴ്ചയോടെ പുറത്തുവരുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടാൽ, അഫ്ഗാനിസ്ഥാനുമായി തുറന്ന സംഘർഷത്തിൽ ഏർപ്പെടുകയല്ലാതെ പാകിസ്ഥാന് മറ്റ് മാർഗമില്ലെന്നും ഖ്വാജ പറഞ്ഞു. തുർക്കിയും ഖത്തറും സഹകരിച്ച് നേതൃത്വം നൽകുന്ന…
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . കർണാടക-ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതൽ ഒക്ടോബർ 29 വരെയും മത്സ്യബന്ധനം നടത്തരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. കേരള തീരത്തും സമീപ കടൽ പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചേക്കാം. തിങ്കളാഴ്ച സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു . 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് കനത്ത മഴയായി നിർവചിക്കുന്നത്.
ന്യൂഡൽഹി: ജാർഖണ്ഡിലെ ചൈബാസയിൽ തലസീമിയ ബാധിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ജില്ലയിലെ ഒരു രക്തബാങ്കിൽ നിന്ന് രക്തം സ്വീകരിച്ചതാണ് കുട്ടികളിലെ രോഗത്തിന് കാരണമെന്നാണ് സൂചന. ഏഴ് വയസ്സുള്ള ആൺകുട്ടിക്ക് പ്രാദേശിക രക്തബാങ്കിൽ നിന്ന് എച്ച്ഐവി ബാധിത രക്തം നൽകിയെന്ന പരാതിയെത്തുടർന്ന്, ശനിയാഴ്ച റാഞ്ചിയിൽ നിന്നുള്ള മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു. ഇതിൽ തലസീമിയ ബാധിച്ച നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.ഇതോടെ, രോഗം ബാധിച്ച കുട്ടികളുടെ ആകെ എണ്ണം അഞ്ചായി രക്തബാങ്കിൽ നിന്ന് ഒരു കുട്ടിക്ക് ഏകദേശം 25 യൂണിറ്റ് രക്തം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ആഴ്ച മുൻപാണ് ഏഴ് വയസ്സുകാരന് എച്ച്ഐവി ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുസാന്റോ മാജി പറഞ്ഞു. അതേസമയം മാലിന്യമുക്തമാക്കാത്ത സൂചികൾ ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാലും എച്ച്ഐവി അണുബാധ ഉണ്ടാകാമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണ സംഘം സദർ ആശുപത്രിയിലെ രക്ത ബാങ്കിലും പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലും…
ലക്നൗ : നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഉത്തർപ്രദേശിന്റെ പുരോഗതിയുടെ അടയാളമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ എത്തിയതാണ് അദ്ദേഹം . ആഭ്യന്തര ടെർമിനലിന്റെ പുരോഗതി, ഉദ്ഘാടന ചടങ്ങ് സ്ഥലം, സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ, മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു. ജില്ലാ ഭരണകൂടം, പോലീസ്, നോയിഡ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (എൻഐഎഎൽ), വിമാനത്താവള നിർമ്മാണ ഏജൻസി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി യോഗി ഉന്നതതല അവലോകന യോഗം നടത്തി. പദ്ധതിയുടെ പുരോഗതി, വരാനിരിക്കുന്ന പ്രവർത്തന പദ്ധതികൾ, ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ചർച്ച ചെയ്തു. നോയിഡ അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന്റെ വികസനത്തിന്റെ പ്രതീകമായിരിക്കുമെന്നും അതിനാൽ നിർമ്മാണത്തിൽ ഗുണനിലവാരം, സമയബന്ധിതത, ഏകോപനം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും യോഗി പറഞ്ഞു. എല്ലാ ജോലികളും നിശ്ചിത സമയപരിധിക്കുള്ളിലും ഉയർന്ന നിലവാരത്തിലും പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങളിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.…
ന്യൂഡൽഹി : ഇന്ത്യ മഹത്തായ ജനാധിപത്യരാജ്യവും ലോകത്തിന് മാതൃകയുമാണെന്ന് വിശേഷിപ്പിച്ച് നോബൽ സമ്മാന ജേതാവ് മരിയ കൊറിന മച്ചാഡോ. ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മരിയ. ഇന്ത്യയ്ക്ക് വെനിസ്വേലയുടെ ഒരു പ്രധാന പങ്കാളിയാകാൻ കഴിയുമെന്നും ജനാധിപത്യ പുനഃസ്ഥാപനത്തിനുശേഷം ഇരു രാജ്യങ്ങൾക്കും പല മേഖലകളിലും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും മരിയ കൊറിന മച്ചാഡോ പറഞ്ഞു. ” പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാനും ഉടൻ തന്നെ സ്വതന്ത്ര വെനിസ്വേലയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനും ഞാൻ ആഗ്രഹിക്കുന്നു .“ മരിയ കൊറിന മച്ചാഡോ പറഞ്ഞു. വെനിസ്വേലയിലെ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പരാമർശിച്ചുകൊണ്ട്, പ്രതിപക്ഷം വൻ വിജയം നേടിയെങ്കിലും നിക്കോളാസ് മഡുറോ സർക്കാർ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന് അവർ പറഞ്ഞു. ‘ സമാധാനപരമായി അധികാരം ഉപേക്ഷിക്കാൻ മഡുറോയ്ക്ക് സമയം വാഗ്ദാനം ചെയ്തു . എന്നാൽ മഡുറോ അത് നിരസിക്കുകയും രാജ്യത്തിനെതിരെ കടുത്ത നടപടികൾ ആരംഭിക്കുകയും ചെയ്തു. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിൽ തന്റെ പ്രധാന സഖ്യകക്ഷികളിൽ ഒരാളാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്…
ന്യൂയോർക്ക് : പാക് അധീന കശ്മീരിൽ പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യുഎന്നിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ . പാകിസ്ഥാന്റെ സൈനിക അധിനിവേശം, അടിച്ചമർത്തൽ, ക്രൂരത, വിഭവങ്ങളുടെ നിയമവിരുദ്ധമായ ചൂഷണം എന്നിവയ്‌ക്കെതിരെ ജനങ്ങൾ തുറന്ന കലാപത്തിലാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് പറഞ്ഞു . പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിലെ ഗുരുതരമായതും തുടർച്ചയായതുമായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് പർവ്വതനേനി ഹരീഷ് പറഞ്ഞു . ‘ ജമ്മു കശ്മീർ എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമായിരിക്കും . ഇന്ത്യയുടെ കാലാതീതമായ ജനാധിപത്യ പാരമ്പര്യങ്ങൾക്കും ഭരണഘടനാ ചട്ടക്കൂടിനും അനുസൃതമായി ജമ്മു കശ്മീർ ജനത അവരുടെ മൗലികാവകാശങ്ങൾ വിനിയോഗിക്കുന്നു. തീർച്ചയായും, ഇവ പാകിസ്ഥാന് അന്യമായ ആശയങ്ങളാണെന്ന് നമുക്കറിയാം . എല്ലാ സമൂഹങ്ങൾക്കും ജനങ്ങൾക്കും നീതി, അന്തസ്സ്, അവസരം, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യ സ്ഥിരമായി വാദിച്ചതിന്റെ കാരണം നമ്മുടെ ലോകവീക്ഷണത്തെ ഉറപ്പിക്കുന്ന ഒരു കാഴ്ചപ്പാട് ഇതാണ് എന്നതാണ്. ബഹുരാഷ്ട്രവാദത്തിലും…
ഹൈദരാബാദ് : കുർനൂലിൽ ബസിന് തീ പിടിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത് . അപകടസമയത്ത് പൊട്ടിത്തെറിച്ച ബസിനുള്ളിൽ 234 സ്മാർട്ട്‌ഫോണുകൾ ഉണ്ടായിരുന്നു. ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് ബസിലെ തീയുടെ തീവ്രതയ്ക്ക് കാരണമായതെന്ന് ഫോറൻസിക് വിദഗ്ധർ പറയുന്നു. അപകടത്തിൽ 19 യാത്രക്കാരാണ് മരിച്ചത്. 46 ലക്ഷം രൂപയുടെ 234 സ്മാർട്ട്‌ഫോണുകൾ ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി മംഗനാഥ് പാഴ്‌സലായി അയച്ചതായിരുന്നു . ബെംഗളൂരുവിലെ ഇ-കൊമേഴ്‌സ് കമ്പനിയിലേക്കാണ് ഈ സാധനം അയച്ചത്. അവിടെ നിന്ന് ഫോണുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി. ബസിന് തീപിടിക്കുന്നതിനിടയിൽ ബാറ്ററികൾ പൊട്ടിത്തെറിക്കുന്നത് കേട്ടതായി ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു. സ്മാർട്ട്‌ഫോണുകൾ പൊട്ടിത്തെറിച്ചതിന് പുറമേ, ബസിലെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ ബാറ്ററികളും പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് ഫയർ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ പി വെങ്കട്ടരാമൻ ചൂണ്ടിക്കാട്ടി. ചൂട് വളരെ ശക്തമായിരുന്നതിനാൽ ബസിലെ അലുമിനിയം ഷീറ്റുകൾ വരെ ഉരുകിപ്പോയി . ഇന്ധന ചോർച്ച മൂലമാണ് മുൻവശത്ത് തീ പടർന്നതെന്ന് കരുതുന്നതായും…
കോഴിക്കോട് : അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ഔദ്യോഗികമായി ഒഴിവാക്കി. നവംബറിലാണ് ടീം കേരളത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നത് . മത്സരത്തിന്റെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സോഷ്യൽ മീഡിയ വഴി വാർത്ത സ്ഥിരീകരിച്ചു. മത്സരം നടത്താൻ ഫിഫ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സ്പോൺസർമാരിൽ ഒരാളായ ആന്റോ അഗസ്റ്റിൻ പറയുന്നത് . ലോകകപ്പ് അർജന്റീന ടീം കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ ആരംഭിച്ചിവെങ്കിലും പൂർത്തിയാക്കാൻ ആയിട്ടില്ല. “ഫിഫയുടെ അനുമതി ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസം കണക്കിലെടുത്ത്, അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി (എ.എഫ്.എ) നടത്തിയ ചർച്ചകൾക്ക് ശേഷം, നവംബർ വിൻഡോയിൽ നിന്ന് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചു,” എന്നാണ് ആന്റോ അഗസ്റ്റിൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പറയുന്നത്. കേരളത്തിലെ മത്സരം അടുത്ത അന്താരാഷ്ട്ര വിൻഡോയിൽ നടക്കുമെന്നും പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാറ്റിവയ്ക്കൽ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കായിക മന്ത്രി…
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ മോഷണത്തിൽ ശരിയായ അന്വേഷണം നടക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. സ്വർണ്ണ മോഷണം മറയ്ക്കാൻ വേണ്ടി ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചില്ല എന്നാണ് കോടതിയുടെ നിരീക്ഷണം. ബോർഡിന് തെറ്റ് പറ്റിയെന്ന് മനസ്സിലാക്കിയ ശേഷമാണ് ബന്ധപ്പെട്ട അധികാരികൾക്ക് വിശദീകരണ നോട്ടീസ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ്ണ മോഷണത്തിൽ ഉൾപ്പെട്ട എല്ലാ കുറ്റവാളികളെയും ശിക്ഷിക്കണം. അയ്യപ്പന്റെ ഒരു തരി പോലും നഷ്ടപ്പെടരുത്. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരെ കൂടാതെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, കുറ്റവാളികളെ കണ്ടെത്തുമെന്നും അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം കുറ്റവാളികളിലേക്ക് എത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുരാരി ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടയുമെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം ബോർഡിന് ഒന്നും മറച്ചുവെക്കാൻ ഇല്ല. ദേവസ്വം ബോർഡിനെ കുടുക്കുക എന്നതായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ ലക്ഷ്യമെന്ന് പ്രശാന്ത് വ്യക്തമാക്കി. ചിലർ അനാവശ്യമായി തന്നെ ഈ വിഷയത്തിലേക്ക്…
കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് യുവാവിനെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി അഭിജിത്താണ് പിടിയിലായത്. ആലുവയിലെ കൊട്ടാരക്കടവിലുള്ള നടന്റെ വീട്ടിൽ മദ്യലഹരിയിൽ യുവാവ് ഇന്നലെ രാത്രി അതിക്രമിച്ചു കയറുകയായിരുന്നു. രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീട്ടുകാർ കണ്ടതോടെ കാവൽക്കാരുടെ സഹായത്തോടെ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് . വീട്ടുകാരുടെ പരാതിയിൽ ആലുവ പോലീസ് കേസെടുത്തു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും മോഷണമല്ല ഇയാളുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
