Author: Anu Nair

പട്‌ന ; വഖഫ് നിയമത്തെക്കുറിച്ചുള്ള ആർ‌ജെ‌ഡി നേതാവ് തേജസ്വി യാദവിന്റെ പരാമർശത്തിനെതിരെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ . മുസ്ലീം പ്രീണനത്തിന്റെ രാഷ്ട്രീയം ബീഹാറിലെ ജനങ്ങൾക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിനും ഇന്ത്യൻ ഭരണഘടനയ്ക്കും എതിരായ അപമാനമാണിതെന്നും അദ്ദേഹം പറഞ്ഞു .പട്നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേശവ് പ്രസാദ് മൗര്യ . “ഇത് ഇന്ത്യൻ പാർലമെന്റിനോടും, ഇത് ഇന്ത്യൻ ഭരണഘടനയോടുമുള്ള അപമാനമാണ്. നിയമം നിർമ്മിച്ചു, തേജസ്വി യാദവ് പറയുന്നത് ഞങ്ങൾ ഈ നിയമം ചവറ്റുകുട്ടയിൽ എറിയുമെന്നാണ്. മുസ്ലീം പ്രീണനത്തിന്റെ വെറുപ്പുളവാക്കുന്ന രാഷ്ട്രീയം ബീഹാറിലെ ജനങ്ങൾക്ക് മനസ്സിലാകും. നവംബർ 6, 11 തീയതികളിൽ പൊതുജനങ്ങൾ ഇതിന് മറുപടി നൽകും.”അദ്ദേഹം പറഞ്ഞു. നേരത്തെ, ബീഹാറിൽ സഖ്യം അധികാരത്തിൽ വന്നാൽ വഖഫ് നിയമം ചവറ്റുകുട്ടയിലേക്ക് എറിയുമെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു . ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് ബീഹാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ വഖഫ് നിയമം റദ്ദാക്കുമെന്ന് ആർജെഡി നേതാവ് ഖാരി സൊഹൈബും അവകാശപ്പെട്ടിരുന്നു .…

Read More

ഇന്ത്യയിൽ പൊന്നും വിലയുള്ള കന്നുകാലികളെ കാണാനാണ് പലരും പുഷ്കർ മേളയ്ക്ക് എത്തുന്നത്. ഇത്തവണയും പുഷ്കർ മേളയിൽ ലക്ഷങ്ങളാണ് കാണികളായി എത്തിയത്. ഇക്കുറി കാണികളുടെ മനസിളക്കിയ കൂട്ടത്തിൽ ഒരു രണ്ടരവയസുകാരനും ഉണ്ടായിരുന്നു. അതെ വെറും രണ്ടരവയസുള്ള ഒരു കുതിര , വിലയോ 15 കോടിയും. ചണ്ഡീഗഡിൽ നിന്നുള്ള ഗാരി ഗില്ലിന്റെ ഉടമസ്ഥതയിലുള്ള കുതിരയാണ് ഷഹബാസ് . രണ്ടര വയസ്സുള്ള കുതിരയായ ഷഹബാസ് ഒന്നിലധികം ഷോകളിൽ വിജയിച്ചിട്ടുണ്ട്. 9 കോടി രൂപ വരെ ഓഫറുകൾ ലഭിച്ചതായി ഗാരി ഗിൽ പറയുന്നു. കുതിരയുടെ പ്രജനനച്ചെലവ് മാത്രം രണ്ട് ലക്ഷം രൂപയാണ്, വിലയേറിയ മാർവാരി ഇനത്തെ കാണാൻ സന്ദർശകർ ക്യൂവിലാണ്. 23 കോടി രൂപ വിലവരുന്ന അൻമോൾ എന്ന പോത്തും മേളയിലെ താരമാണ് . രാജസ്ഥാനിൽ നിന്നുള്ള അൻമോൾക്ക് പാൽ, നെയ്യ്, ഉണക്കിയ പഴങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം.25 ലക്ഷം രൂപ വിലവരുന്ന ഉജ്ജൈനിൽ നിന്നുള്ള റാണ എന്ന എരുമ പുഷ്കർ മേളയിലെ ഒരു പുതിയ ആകർഷണമായി…

Read More

ന്യൂഡൽഹി : രാജ്യത്തുടനീളം 21 വർഷത്തിനു ശേഷം ആരംഭിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയ ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് . ഇതിൽ 12 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നു. എന്നാൽ അസമിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും എസ്‌ഐആറിൽ ഉൾപ്പെടുന്നു. അസമിലെ പൗരത്വം സംബന്ധിച്ച നിയമങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. അതിനാൽ, അസമിനായി ഒരു പ്രത്യേക എസ്‌ഐആർ ഉത്തരവ് പുറപ്പെടുവിക്കുകയും പ്രക്രിയ മറ്റൊരു തീയതിയിൽ ആരംഭിക്കുകയും ചെയ്യും. പൗരത്വ നിയമത്തിലെ സെക്ഷൻ 6A അസമിൽ പ്രാബല്യത്തിൽ ഉണ്ട്. അതനുസരിച്ച് 1966 ജനുവരി 1 നും 1971 മാർച്ച് 25 നും ഇടയിൽ ബംഗ്ലാദേശിൽ നിന്ന് എത്തിയ ഇന്ത്യൻ വംശജർക്ക് പൗരത്വത്തിനായി പ്രത്യേക നടപടികളാണുള്ളത് . 1966 ജനുവരി 1 ന് മുമ്പ് എത്തിയവരെ നേരിട്ടുള്ള പൗരന്മാരായി കണക്കാക്കുന്നു. 1966 നും…

Read More

ഡബ്ലിൻ : സ്ഥാനമൊഴിയുന്ന ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നിലവിൽ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം . അണുബാധ ഗൗരവമുള്ളതല്ലെങ്കിലും ചികിത്സയ്ക്കായി അദ്ദേഹം ആശുപത്രിയിൽ തുടരും. നവംബർ 11 ന് ഡബ്ലിൻ കാസിലിൽ കാതറിൻ കൊനോലിയുടെ സത്യപ്രതിജ്ഞ വരെ പ്രസിഡന്റ് ഹിഗ്ഗിൻസ് സ്ഥാനത്ത് തുടരും.കഴിഞ്ഞ വർഷം, രക്തസമ്മർദ്ദത്തിന് ചികിത്സ തേടി ഹിഗ്ഗിൻസ് സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിയിരുന്നു. നിയുക്ത പ്രസിഡന്റ് കാതറിൻ കൊനോലിയെ കഴിഞ്ഞ ദിവസം പ്രസിഡന്റ് ഹിഗ്ഗിൻസ് അഭിനന്ദിച്ചിരുന്നു. സ്ഥാനാരോഹണത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കാതറിൻ കൊനോലിയ്ക്ക് തന്റെ ഓഫീസിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് ഹിഗ്ഗിൻസ് അറിയിച്ചിട്ടുണ്ട്.

Read More

ഡബ്ലിന്‍ : ഡബ്ലിന്‍ ,കോര്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ നിന്നും പാസഞ്ചര്‍ ബോര്‍ഡിംഗ് പാസ് ഡാറ്റ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു . തേര്‍ഡ് പാര്‍ട്ടി സപ്ലയറായ കോളിന്‍സ് എയ്‌റോസ്‌പേസിന്റെ ഐ ടി വീഴ്ചയിലാണ് ഡാറ്റകള്‍ ചോര്‍ന്നത്. വിവരങ്ങൾ ചോർന്ന യാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് യാത്രക്കാരുടെ വിവരങ്ങൾ ചോർന്നതായാണ് സൂചന . ഏത് തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് എത്തിയതെന്നും വ്യക്തമല്ല. ഓഗസ്റ്റിൽ ഡബ്ലിൽ വിമാനത്താവളം വഴി 3.8 മില്യൺ യാത്രക്കാരാണ് കടന്നുപോയത് . ഈ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങളാണ് ചോർന്നത് .സൈബർ ക്രിമിനൽ സംഘം ഈ വിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതായി ഡി എ എ യ്ക്ക് വിവരം ലഭിച്ചിരുന്നു. ഐ ടി സംവിധാനങ്ങളുടെ വീഴ്ച്ചയെ പറ്റി കോളീൻസ് എയ്റോസ്പേസ് ഡി എ എ യെ അറിയിച്ചതിനെ തുടർന്ന് സെപ്തംബര്‍ 19ന് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന് ഡി എ എ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി.തുടര്‍ന്നാണ് ഐ എ എ, ഡി പി സി,എന്‍…

Read More

ഡബ്ലിൻ ; പ്രസിഡൻഷ്യൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ തന്റെ കുടുംബം ഭയാനകമായ വിഭാഗീയ അധിക്ഷേപത്തിന് വിധേയമായതായി ഫൈൻ ഗെയ്ൽ പ്രസിഡന്റ് സ്ഥാനാർത്ഥി ഹീതർ ഹംഫ്രീസ് . അന്തിമ ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് കാതറിൻ കൊനോലിയോട് പരാജയം സമ്മതിച്ച ഹംഫ്രീസ്, മത്സരിച്ചതിൽ തനിക്ക് “ഒരു ഖേദവുമില്ല” എന്നും പറഞ്ഞിരുന്നു. “എന്റെ കുടുംബവും ഞാനും, വളരെ മോശമായ ചില വിഭാഗീയ ദുരുപയോഗങ്ങൾക്ക് വിധേയരായി. ഈ രാജ്യത്തെ മറ്റ് പാരമ്പര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. കാരണം ഇവിടെ ധാരാളം തെറ്റിദ്ധാരണകൾ ഉണ്ട് . നമുക്ക് എപ്പോഴെങ്കിലും ഒരു ഏകീകൃത അയർലൻഡ് ഉണ്ടാകണമെങ്കിൽ എല്ലാ പാരമ്പര്യങ്ങളെയും ബഹുമാനിക്കണം.” ഹീതർ ഹംഫ്രീസ് പറഞ്ഞു. തിരികെ പോയി കുടുംബത്തോടൊപ്പം കുറച്ച് സമയം ആസ്വദിക്കാനാണ് തന്റെ തീരുമാനമെന്നും ഹീതർ ഹംഫ്രീസ് പറഞ്ഞു. “എനിക്ക് ഏഴ് ആഴ്ച പ്രായമുള്ള ഒരു കൊച്ചുമകനുണ്ട്, അവനെ ഞാൻ അധികം കണ്ടിട്ടില്ല, എന്റെ പൂന്തോട്ടത്തോട് എനിക്ക് വളരെ ഇഷ്ടമാണ്, എനിക്ക് ധാരാളം ജോലികൾ ചെയ്യാനുണ്ടെന്ന് എനിക്ക്…

Read More

സ്വകാര്യ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വംശീയവും സെമിറ്റിക് വിരുദ്ധവുമായ സന്ദേശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഓണ്ടുവിന്റെ യുവജന വിഭാഗത്തിലെ ആറ് അംഗങ്ങളെ പുറത്താക്കി. പുറത്താക്കപ്പെട്ടവരിൽ ഒഗ്ര ഓണ്ടുവിന്റെ നേതാവായ ജോൺ ബ്രയാനും ഉൾപ്പെടുന്നു. അദ്ദേഹത്തെ പാർട്ടി നേതാവായ പീഡാർ തോയിബാണ് പുറത്താക്കിയത്.ജൂത ജനതയെക്കുറിച്ചുള്ള വംശീയ അധിക്ഷേപങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പോസ്റ്റുകളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ച മാത്രമാണ് ഗ്രൂപ്പിനെക്കുറിച്ച് തനിക്ക് അറിവ് ലഭിച്ചതെന്നും, ഇത് അസ്വീകാര്യമാണെന്നും പീഡാർ തോയിബ് പറഞ്ഞു. “ഇത് നിരവധി ആളുകൾക്കെതിരായ ആക്രമണം മാത്രമല്ല , ഇത് ഞങ്ങളുടെ പാർട്ടിയുടെ നയങ്ങൾക്കും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണവുമാണ് . ഞങ്ങൾ ഒരു ബഹുസ്വര റിപ്പബ്ലിക്കൻ രാഷ്ട്രീയ പാർട്ടിയാണ്, കുടിയേറ്റക്കാരായ നിരവധി വിലപ്പെട്ട അംഗങ്ങളുമുണ്ട്. തീർച്ചയായും, സമീപകാല തിരഞ്ഞെടുപ്പുകളിൽ ഇവയിൽ പലതിനെയും ഞങ്ങൾ പ്രതിരോധിച്ചു. അങ്ങനെ ചെയ്തതിന് ഞങ്ങൾ തീവ്രമായ ആക്രമണത്തിന് വിധേയരായി, അത് ഞങ്ങളെ പിന്തിരിപ്പിച്ചില്ല, കാരണം സമത്വം ഞങ്ങളുടെ സംഘടനയുടെ അടിത്തറയാണ്.“ – പീഡാർ തോയിബ് പറഞ്ഞു.

Read More

അയർലൻഡിൽ വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ . ഇന്നും, നാളെയും ആകാശം മേഘാവൃതമായിരിക്കും. രാജ്യത്തുടനീളം തെക്കുകിഴക്ക് ദിശയിൽ മഴ തുടരും. രാജ്യത്തിന്റെ വടക്കൻ പകുതിയിൽ ഇടവിട്ട് മഴ ഉണ്ടാകും. 10 മുതൽ 13 ഡിഗ്രി വരെ ഉയർന്ന താപനിലയും അനുഭവപ്പെടാം. ശക്തമായ പടിഞ്ഞാറൻ കാറ്റും ഉണ്ടാകാമെന്ന് മെറ്റ് ഐറാൻ പറയുന്നു. ഇന്ന് രാത്രി തെക്ക് പടിഞ്ഞാറ് ഭാഗത്ത് മേഘാവൃതവും ഒറ്റപ്പെട്ടതുമായ മഴയോ ചാറ്റൽ മഴയോ ഉണ്ടാകും . 7 മുതൽ 11 ഡിഗ്രി വരെ കുറഞ്ഞ താപനില അനുഭവപ്പെടും. നാളെ രാവിലെ മിക്കയിടത്തും വരണ്ട കാലാവസ്ഥയായിരിക്കും. ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മേഘാവൃതവും മഴയും വ്യാപിക്കും. ഇത് താൽക്കാലികമായി കുറയുമെങ്കിലും ഉച്ചകഴിഞ്ഞ് കൊണാച്ചിലും മുൻസ്റ്ററിലും വീണ്ടും വർദ്ധിക്കും. 10 മുതൽ 14 ഡിഗ്രി വരെ ഉയർന്ന താപനിലയും പ്രതീക്ഷിക്കുന്നു.

Read More

ഐറിഷ് ലൈഫ് ഡബ്ലിൻ മാരത്തണിൽ അമേരിക്കൻ ഓട്ടക്കാരനായ ഡാനിയേൽ മെസ്ഫിന് വിജയം . 2:08.51 സമയം കൊണ്ടാണ് ഡാനിയേൽ ഓടിക്കയറിയത് . വനിതാ ഓട്ടത്തിൽ എത്യോപ്യയുടെ ഈബിസി അദ്ദുന്യ 2:26.28 സമയം കൊണ്ട് വിജയത്തിലെത്തി. ലിമെറിക്കിന്റെ അവാ ക്രീനും വാട്ടർഫോർഡിന്റെ ഡേവിഡ് മക്ഗ്ലിന്നും ഈ വർഷത്തെ ഡബ്ലിൻ മാരത്തണിൽ ഐറിഷ് ചാമ്പ്യന്മാരാണ്. നേരിയ തണുപ്പും, മഴയും ഉണ്ടായിരുന്നുവെങ്കിലും ആകെ 22,500 പേർ മാരത്തണിൽ പങ്കെടുത്തു. ആയിരക്കണക്കിന് പേരാണ് മാരത്തോൺ കാണാനായി എത്തിയിരുന്നത് . ഗതാഗത നിയന്ത്രണങ്ങൾ അടക്കമുള്ള സജ്ജീകരണങ്ങളും നടത്തിയിരുന്നു.

Read More

തിരുവനന്തപുരം : വടക്കുകിഴക്കൻ കാലവർഷം കേരളത്തിലുടനീളം ശക്തി പ്രാപിക്കുന്നു . സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് മധ്യ, വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റുവീശിയേക്കാം. 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്ററിനും 204.4 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയിൽ ആലപ്പുഴയിലെ അർത്തുങ്കൽ തീരത്ത് കടലാക്രമണത്തിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പോളിശ്ശേരി പോൾ ദേവസ്തി (55) ആണ് മരിച്ചത് . പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ‘മോന്ത’ എന്ന ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതോടെ കടൽ പ്രക്ഷുബ്ധമായി. ചൊവ്വാഴ്ച ആന്ധ്രാപ്രദേശിൽ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, കനത്ത മഴയിൽ നഗരത്തിലെ…

Read More