Author: Anu Nair

മുംബൈ: മുതിർന്ന ബോളിവുഡ് നടനും മുൻ എംപിയുമായ ധർമ്മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി മകളും നടിയുമായ ഇഷ ഡിയോൾ . തന്റെ പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരുന്നുവെന്നും ഇഷ ഡിയോൾ അറിയിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അദ്ദേഹം . 89 വയസാണ് അദ്ദേഹത്തിന് . പ്രകാശ് കൗർ, ഹേമ മാലിനി എന്നീ രണ്ട് ഭാര്യമാരുണ്ട്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ ആറ് മക്കളുണ്ട്. ‘മാധ്യമങ്ങൾ അമിതവേഗത്തിലാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായും തോന്നുന്നു. എന്റെ അച്ഛൻ ഇപ്പോൾ സുഖം പ്രാപിക്കുന്നുണ്ട്. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പപ്പയുടെ വേഗം സുഖം പ്രാപിക്കാനുള്ള പ്രാർത്ഥനകൾക്ക് നന്ദി,” ഇഷ ഡിയോൾ തന്റെ പോസ്റ്റിൽ എഴുതി. ശ്വാസതടസ്സം മൂലം ഒരാഴ്ച മുൻപാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹത്തിന് നേത്ര ശസ്ത്രക്രിയ നടത്തിയിരുന്നു. ധർമ്മേന്ദ്രയുടെ ഭാര്യ ഹേമ മാലിനും…

Read More

ന്യൂഡൽഹി : സംസ്ഥാനത്തെ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രമായ പരിഷ്കരണ (SIR) നടപടിക്കെതിരെ പശ്ചിമ ബംഗാൾ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. പശ്ചിമ ബംഗാളിലെ വോട്ടർമാരുടെ പട്ടിക അപ്ഡേറ്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന മുഴുവൻ നടപടിയും പരിശോധിക്കാൻ കോടതി ഇടപെടണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തിയത് . മറ്റ് സംസ്ഥാനങ്ങളിലെ SIR പ്രക്രിയയുമായി ബന്ധപ്പെട്ട സമാനമായ ഹർജികൾ അടുത്ത ദിവസം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഈ കേസ് അതിനൊപ്പം ചേർക്കണമെന്നും പശ്ചിമ ബംഗാൾ കോൺഗ്രസ് അഭിഭാഷകൻ പറഞ്ഞു. ബീഹാർ SIR വിഷയം തങ്ങളുടെ ബെഞ്ച് കൈകാര്യം ചെയ്യുന്നുണ്ടെന്നും പശ്ചിമ ബംഗാൾ കേസ് പരിഗണിക്കാമോ ഇല്ലയോ എന്നത് ചീഫ് ജസ്റ്റിസ് (CJI) ബിആർ ഗവായിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്നും ജസ്റ്റിസ് സൂര്യകാന്ത് ആദ്യം പറഞ്ഞു. എന്നാൽ, തമിഴ്‌നാട് എസ്‌ഐആറുമായി ബന്ധപ്പെട്ട ഒരു ഹർജിയും ഇതേ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോൾ, അത്…

Read More

വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴി തന്റെ മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രചരിപ്പിച്ചതായി നടി അനുപമ പരമേശ്വരൻ. കേരളത്തിലെ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതിനുപിന്നിൽ തമിഴ്നാട്ടുകാരിയായ 20 വയസുള്ള പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞെന്നും താരം പറഞ്ഞു. വിദ്വേഷം പ്രചരിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇവരുടെ ഉദ്ദേശ്യം. പ്രായം കണക്കിലെടുത്ത്, പെൺകുട്ടിയുടെ ഭാവിയെയോ മനസമാധാനത്തെയോ തകർക്കാൻ ആഗ്രഹിക്കാത്തതുകൊണ്ട്, താൻ അവരുടെ വ്യക്തിവിവരം വെളിപ്പെടുത്തുന്നില്ല. നിയമനടപടികളെടുത്തിട്ടുണ്ടെന്നും ചെയ്ത പ്രവൃത്തിയുടെ പ്രത്യാഘാതം അവർ നേരിടേണ്ടിവരുമെന്നും അനുപമ പരമേശ്വരൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. ‘ കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെയും കുടുംബത്തെയും കുറിച്ച് അങ്ങേയറ്റം അനുചിതവും വ്യാജവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ശ്രദ്ധയിൽപ്പെട്ടു. എൻ്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അതിൽ ടാഗ് ചെയ്തിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ആ പോസ്റ്റുകളിൽ ഉണ്ടായിരുന്നു. ഓൺലൈനിൽ ഇത്തരമൊരു ലക്ഷ്യം വെച്ചുള്ള ഉപദ്രവം കാണുന്നത് വളരെ വിഷമമുണ്ടാക്കുന്ന ഒന്നായിരുന്നു. തുടരന്വേഷണത്തിൽ, എന്നെ സംബന്ധിച്ച എല്ലാ പോസ്റ്റുകളിലും…

Read More

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. പ്രമുഖ നേതാക്കൾ ഉൾപ്പെടെ ആദ്യ ഘട്ടത്തിൽ 67 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത് . മുൻ ഡിജിപി ആർ ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും, കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടം, പാളയത്ത് പത്മിനി തോമസ്, കരമനയിൽ നിന്ന് കരമന അജിത്ത് തുടങ്ങി നിരവധി പേർ പട്ടികയിൽ ഉൾപ്പെടുന്നു. മുൻ പൂജപ്പുര കൗൺസിലറും മുൻ കോൺഗ്രസ് നേതാവുമായ മഹേശ്വരൻ നായർ പുന്നക്കമുഗളിൽ മത്സരിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സംഘടിപ്പിച്ച ചടങ്ങിലാണ് പട്ടിക പുറത്തിറക്കിയത്. പാർട്ടി ഷാൾ അണിയിച്ചാണ് ബിജെപി അധ്യക്ഷൻ സ്ഥാനാർത്ഥികളെ സ്വീകരിച്ചത്.

Read More

നോയിഡ: ഗ്രേറ്റർ നോയിഡയിൽ മതവിദ്വേഷം പ്രചരിപ്പിച്ചതിനും കോടിക്കണക്കിന് രൂപയുടെ ഹവാല പണം വെളുപ്പിച്ചതിനും യുവാവ് അറസ്റ്റിൽ . ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് (എടിഎസ്) ഫർഹാൻ നബി സിദ്ദിഖി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. മതഗ്രന്ഥങ്ങളുടെ മറവിൽ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക, വിദേശത്ത് നിന്ന് നിയമവിരുദ്ധമായി ഫണ്ട് സ്വീകരിക്കുക, ഇന്ത്യയിൽ നിയമവിരുദ്ധമായി എത്തിയ ആളുകളെ പാർപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഫർഹാൻ നബി സിദ്ദിഖിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിദ്ദിഖിയും മറ്റ് ചിലരും ഇസ്താംബുൾ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഹക്കികത് വഖ്ഫി ഫൗണ്ടേഷൻ, റിയൽ ഗ്ലോബൽ എക്‌സ്‌പ്രസ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികൾ നടത്തിയിരുന്നതായി എടിഎസ് പ്രസ്താവനയിൽ പറഞ്ഞു. ഈ കമ്പനികൾ വഴി, ഗ്രേറ്റർ നോയിഡയിലെ ഹക്കികത് പ്രിന്റിംഗ് പബ്ലിക്കേഷൻസ് ശത്രുതയും അക്രമവും ഉളവാക്കുന്ന ഉള്ളടക്കമുള്ള മതഗ്രന്ഥങ്ങൾ അച്ചടിച്ചു.ഈ മൂന്ന് കമ്പനികളും തുർക്കി, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളെ സർക്കാർ അറിയിപ്പില്ലാതെ താമസിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശികൾക്ക് അഭയം നൽകിയിട്ടുണ്ടെന്നും എടിഎസ് പറഞ്ഞു.…

Read More

ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെ പോലെ, അദ്വാനിയും ദശാബ്ദങ്ങളായി പൊതുസേവനം നടത്തുന്നുവെന്നും തരൂർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. “അദ്ദേഹത്തിന്റെ നീണ്ട സേവനകാലം, എത്ര പ്രാധാന്യമുള്ളതാണ് , അത് ഒരു സംഭവത്തിന്റെ പേരിൽ ചുരുക്കുന്നത് അന്യായമാണ്. ചൈനയുടെ തിരിച്ചടി കൊണ്ട് മാത്രം നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ നീതി കാണിക്കണം ” തരൂർ എക്‌സിൽ എഴുതി. അദ്വാനിയുടെ “പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത”യെ പ്രശംസിച്ച തരൂർ ‘ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ’ എന്നാണ് അദ്വാനിയെ വിശേഷിപ്പിച്ചത്. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം കാണിച്ച പങ്ക് മായാത്തതാണ്. സേവന ജീവിതം മാതൃകാപരമാണ് – എന്നും തരൂർ പോസ്റ്റിൽ കുറിച്ചു. അതേസമയം അദ്വാനിയെ പ്രശംസിച്ചതിന്റെ പേരിൽ ശശി തരൂരിനെതിരെ…

Read More

അഹമ്മദാബാദ് ; ഗുജറാത്ത് എ.ടി.എസും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ അറസ്റ്റ് ചെയ്ത ഐ.എസ്.കെ.പി ഭീകരർ ആസൂത്രണം ചെയ്തത് മാരക വിഷങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളാണെന്ന് സൂചന. ചൈനയിൽ നിന്ന് എം.ബി.ബി.എസ് നേടിയ 35 കാരനായ ഡോക്ടറായ അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ് , കൂട്ടാളികളായ മുഹമ്മദ് സുഹേൽ, ആസാദ് സൈഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂവരും അഹമ്മദാബാദ്, ലഖ്‌നൗ, ഡൽഹി എന്നിവിടങ്ങളിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് എടി എസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് . ഇവർ വളരെക്കാലമായി എടി എസ് നിരീക്ഷണത്തിലായിരുന്നു. അവരുടെ സ്ഥലങ്ങളും, നീക്കങ്ങളും നിരന്തരം നിരീക്ഷിക്കുകയും ചെയ്തു. ഐ.എസ്.ഐ.എസിന്റെ ഭീകര വിഭാഗമായ ഐ.എസ്.കെ.പി (ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ) യുമായി ബന്ധമുള്ള രണ്ട് വ്യത്യസ്ത മൊഡ്യൂളുകളുടെ ഭാഗമാണ് ഇവർ എന്നാണ് പറയപ്പെടുന്നത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അഹമ്മദ് മൊഹിയുദ്ദീനെക്കുറിച്ച് നിരവധി മാസങ്ങളായി വിവരങ്ങൾ ലഭിച്ചിരുന്നുവെന്ന് ഗുജറാത്ത് എ.ടി.എസ് ഡി.ഐ.ജി സുനിൽ ജോഷി പറഞ്ഞു.രണ്ട് ദിവസം മുമ്പ് അദലാജ് ടോൾ…

Read More

തിരുവനന്തപുരം : എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ഉദ്ഘാടനത്തിനിടെ കുട്ടികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി. സംഭവം അതീവ ഗൗരവകരമാണെന്നും , കുട്ടികളെ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും പ്രതിഷേധാർഹവുമാണെന്നും ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. നമ്മുടെ കുട്ടികളുടെ മതനിരപേക്ഷ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Read More

പോർച്ചുഗലിൽ മുങ്ങിമരിച്ച ഐറിഷ് യുവാവിന് ജനങ്ങളുടെ ആദരാഞ്ജലികൾ .അലക്സ് എന്നറിയപ്പെട്ടിരുന്ന ഒലെക്സാണ്ടർ കുരിന്നി (44) ആഫ്രിക്കയുടെ തീരത്തുള്ള പോർച്ചുഗീസ് ദ്വീപായ മദീരയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് മുങ്ങിമരിച്ചത്. കൗണ്ടി ടിപ്പററിയിലെ തുർലെസിലെ ബാലികുറേനിലാണ് അലക്സാണ്ടർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ കുടുംബം കിഴക്കൻ യൂറോപ്പിൽ നിന്നുള്ളവരാണ്. പത്ത് വർഷത്തിലേറെയായി അലക്സ് ഡ്യൂ വാലി ഫുഡ്സ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബം വളരെക്കാലമായി തുർലെസിൽ താമസിക്കുകയാണ് . സഹപ്രവർത്തകരും അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു .‘ ഒലെക്സാണ്ടറിന്റെ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനം. നിരവധി വർഷങ്ങളായി ഒലെക്സാണ്ടറിനെ അറിയാനും ഒപ്പം പ്രവർത്തിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നിങ്ങളോടൊപ്പമുണ്ട്.”ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്  സഹപ്രവർത്തകർ പറഞ്ഞു.

Read More

രാജ്യത്തുടനീളമുള്ള കർഷകർക്ക് നൽകാനുള്ള 575,000 യൂറോ കുടിശിഖ വരുത്തിയ ഷാനൺ ആസ്ഥാനമായുള്ള ഹലാൽ മീറ്റ് പ്ലാന്റിന്റെ നടത്തിപ്പുകാരൻ കോടതിയിൽ ഹാജരായി. അസ്ബ മീറ്റ്സ് ലിമിറ്റഡിന്റെ ഡയറക്ടർ താരേഖുർ റഹ്മാൻ ഖാനാണ് അസ്ബ മീറ്റ്സ് ലിമിറ്റഡിനെതിരായ 24 സമൻസുകളിൽ, കോടതിയിൽ ഹാജരായത് . പരാതിക്കാരനായ ഗാൽവേയിലെ കിൻവാരയിലെ ലൗകുറയിലെ ഡെനിസ് ഹെഫെർനാൻ എന്ന കർഷകന് അസ്ബ മീറ്റ്സും മിസ്റ്റർ ഖാനും ചേർന്ന് 243,238 യൂറോ നൽകാനുണ്ടെന്ന് കോടതി കണ്ടെത്തി. അസ്ബ മീറ്റ്സ് ലിമിറ്റഡിനും മിസ്റ്റർ ഖാനുമെതിരെ അന്യായമായ വ്യാപാര രീതികൾ (യുടിപി) ചട്ടങ്ങൾ ചുമത്തി അഗ്രി-ഫുഡ് റെഗുലേറ്റർ കേസ് എടുത്തിട്ടുണ്ട് . അസ്ബ മീറ്റ്സിനും മിസ്റ്റർ ഖാനുമെതിരായ 24 സമൻസുകളിൽ 576,386 യൂറോ കുടിശ്ശികയുണ്ടെന്ന് അഗ്രി-ഫുഡ് റെഗുലേറ്ററിനായുള്ള ഫീൽഡ്ഫിഷർ അയർലൻഡ് എൽഎൽപിയുടെ സോളിസിറ്റർ ജോനാഥൻ മൂർ കോടതിയെ അറിയിച്ചു. അതേസമയം സമൻസിൽ കാണുന്ന 576,386 യൂറോയിൽ നിന്ന് “ഒരു വലിയ തുക ഇതിനകം അടച്ചിട്ടുണ്ടെന്ന് അസ്ബ മീറ്റ്സിന്റെയും മിസ്റ്റർ ഖാനിന്റെയും സോളിസിറ്റർ കോളം…

Read More