- നെയ്യാറ്റിൻകര വാഴും കണ്ണാ… മാർത്താണ്ഡ വർമയുടെ ജീവൻ രക്ഷിച്ച ഉണ്ണിക്കണ്ണൻ ഇതാണ്
- പരാതികളിൽ അന്വേഷണം ആരംഭിച്ചു; പ്രതിഷേധക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് പോലീസ്
- വിശ്വാസക്കുറവ് നികത്താൻ അമേരിക്കയ്ക്ക് കഴിയുന്നില്ല ; പാകിസ്ഥാൻ മികച്ച മധ്യസ്ഥൻ : ഇറാനിയൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്
- ഷോപ്പിന് സമീപം പബ്ബ്; നിർണായക ചുവടുവയ്പ്പുമായി ലിഡിൽ
- പതിയിരുന്ന് ആക്രമിച്ചു; പോലീസുകാർക്കെതിരെ പ്രതിഷേധക്കാർ
- ഭരണവിരുദ്ധ വികാരമില്ല ; തൊണ്ണൂറിലേറെ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എംവി ഗോവിന്ദൻ
- കൊളറൈനിൽ വെടിവയ്പ്പ്
- അഞ്ച് ജുഡീഷ്യല് ഓഫിസര്മാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന് ശുപാര്ശ; പട്ടികയില് ഹണി എം വര്ഗീസും
Author: Anu Nair
ഭോപ്പാൽ : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ “അന്യായവും, കൃത്രിമത്വവും, അസ്വീകാര്യവുമാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്ങും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയും . എൻഡിഎ വൻ വിജയം നേടിയ ബീഹാർ ജനവിധിയെ ഉത്തരകൊറിയ, റഷ്യ, ചൈന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളുമായാണ് ദിഗ് വിജയ് സിംഗ് താരതമ്യം ചെയ്തത്. കാരണം വോട്ടുകൾ ഭൂരിഭാഗവും ഒരൊറ്റ പാർട്ടിക്കാണ് പോയതെന്നും ദിഗ് വിജയ് സിംഗ് പറയുന്നു. 62 ലക്ഷം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയതായും 20 ലക്ഷം പുതിയ പേരുകൾ ചേർത്തതായും ദിഗ് വിജയ് സിംഗ് പറയുന്നു . എൻഡിഎ വിജയിച്ചത് ഇവിഎമ്മുകളിലും ,വോട്ടർ പട്ടികയിലും കൃത്രിമം കാണിച്ചാണെന്നും ദിഗ് വിജയ് സിംഗ് പറയുന്നു . ഇൻഡോറിൽ, റോബർട്ട് വാദ്രയും അവകാശവാദങ്ങൾ ആവർത്തിച്ചു. ബീഹാർ ഫലങ്ങൾ അന്യായവും അസ്വീകാര്യവുമാണെന്നും , അത് അംഗീകരിക്കില്ലെന്നും റോബർട്ട് വാദ്ര പറഞ്ഞു. “ബീഹാറിലെ ജനങ്ങൾ ഫലങ്ങളിൽ സന്തുഷ്ടരല്ല. സംഭവിച്ചതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെയാണ് സംഭവിച്ചത്. ബീഹാറിൽ വീണ്ടും തിരഞ്ഞെടുപ്പ്…
ന്യൂഡൽഹി ; ഇന്ത്യ ഏത് സാഹചര്യത്തിലും ഒരു നീണ്ട യുദ്ധത്തിന് തയ്യാറാണെന്ന് ജനറൽ ദ്വിവേദി. ശത്രു പാകിസ്ഥാനോ അതിന്റെ പിന്തുണയുള്ള തീവ്രവാദികളോ ആകട്ടെ, എല്ലാ ഭീഷണികൾക്കും ഉചിതമായ മറുപടി നൽകാൻ സൈന്യത്തിന് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ പാകിസ്ഥാൻ എത്ര രഹസ്യമായി ഭീകരതയെ പ്രോത്സാഹിപ്പിച്ചാലും ഇന്ത്യൻ സൈന്യം അതിന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ട് . . കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കശ്മീരിലെ ഭീകരത ഗണ്യമായി കുറഞ്ഞു . കൊല്ലപ്പെട്ട തീവ്രവാദികളിൽ 61% പേരും പാകിസ്ഥാനികളാണ്. അതിർത്തിക്കപ്പുറത്ത് നിന്ന് ഭീകരത പ്രചരിപ്പിക്കാനുള്ള ഗൂഢാലോചന തുടരുകയാണ് . ജമ്മു കശ്മീരിലെ സ്ഥിതി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് . ഓപ്പറേഷൻ സിന്ദൂർ ഒരു ട്രെയിലർ മാത്രമായിരുന്നു. ആവശ്യമെങ്കിൽ, ഉത്തരവാദിത്തമുള്ള ഒരു രാജ്യം അയൽക്കാരനെ എങ്ങനെ പരിഗണിക്കണമെന്ന് പാകിസ്ഥാനെ പഠിപ്പിക്കും. തീവ്രവാദികളിൽ നിന്ന് ഒരു കത്ത് വന്നാലും, സൈന്യത്തിന് അതിന്റെ ഉത്ഭവം കണ്ടെത്താൻ കഴിയും. ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണിയെയും ഭയപ്പെടുന്നില്ല, യുദ്ധം നാല് മാസമോ നാല്…
മദീനയ്ക്ക് സമീപം ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഡീസൽ ടാങ്കറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 42 പേർ മരിച്ചു. മരിച്ചവരിൽ പലരും ഇന്ത്യക്കാരാണെന്ന് സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് മുഫ്രിഹത്തിന് സമീപം പുലർച്ചെ 1.30 ഓടെയാണ് അപകടത്തിൽപ്പെട്ടത്. ബസിലെ മിക്ക യാത്രക്കാരും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ളവരാണ്. മക്കയിൽ നിന്ന് ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന സംഘം അപകടസമയത്ത് മദീനയിലേക്കുള്ള യാത്രയിലായിരുന്നു.നിരവധി യാത്രക്കാർ ആ സമയത്ത് ഉറങ്ങുകയായിരുന്നുവെന്നും, കൂട്ടിയിടിക്ക് ശേഷം ബസ് പൊട്ടിത്തെറിച്ചപ്പോൾ അവർക്ക് രക്ഷപ്പെടാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞത് 11 സ്ത്രീകളും 10 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ബസ് പൂർണ്ണമായും കത്തിനശിച്ചതായും യാത്രക്കാരെ തിരിച്ചറിയുന്നത് വളരെ വെല്ലുവിളിയാണെന്നും റിപ്പോർട്ടുണ്ട്.റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. സർക്കാർ കൺട്രോൾ റൂം നമ്പറുകളും നൽകിയിട്ടുണ്ട് — +91 7997959754, +91 9912919545. ജിദ്ദയിലെ ഇന്ത്യൻ എംബസി 24×7 കൺട്രോൾ റൂം സ്ഥാപിക്കുകയും സഹായത്തിനായി…
ന്യൂഡൽഹി : മുതിർന്ന രാഷ്ട്രീയനേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലെ അസ്വാരസ്യങ്ങൾക്കിടയിൽ രോഹിണി ആചാര്യയുടെ വേദന തനിക്ക് മനസ്സിലാകുമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തിപാർട്ടി (റാം വിലാസ്) തലവനുമായ ചിരാഗ് പവൻ . മാതൃഭവനത്തിൽ സഹോദരങ്ങളെപ്പോലെ തന്നെ അവകാശം രോഹിണിയ്ക്കും ഉണ്ടെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു. താൻ കുടുംബവും, രാഷ്ട്രീയവും ഉപേക്ഷിക്കാൻ കാരണം സഹോദരൻ തേജസ്വി യാദവും അദ്ദേഹത്തിന്റെ അടുത്ത സഹായികളായ ആർജെഡിയുടെ എംപി സഞ്ജയ് യാദവും , റമീസുമാണെന്ന് കഴിഞ്ഞ ദിവസം രോഹിണി ആചാര്യ പറഞ്ഞിരുന്നു. മാത്രമല്ല തന്റെ പോസ്റ്റിൽ “വിവാഹിതരായ സ്ത്രീകൾ താൻ ചെയ്തതുപോലെ ഒരു “തെറ്റ്” ഒരിക്കലും വരുത്തരുതെന്നും, ഭർതൃഭവനത്തേക്കാൾ അവരുടെ മാതൃഭവനത്തിന് മുൻഗണന നൽകരുതെന്നും രോഹിണി പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചിരാഗ് . “വിവാഹിതയായ ഒരു സ്ത്രീയുടെ ഭർതൃവീട് അവളുടെ ഒരേയൊരു വീടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവൾ ജനിച്ചു വളർന്ന വീട്ടിൽ അവളുടെ സഹോദരന്മാർക്കുള്ളതുപോലെ അവകാശം അവൾക്കുണ്ട്. ഇന്നലെ, അവൾ ഇതെല്ലാം പറഞ്ഞപ്പോൾ, എനിക്ക് ആ…
ബെംഗളൂരു: കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ (കെഎംഎഫ്) ബ്രാൻഡായ ‘നന്ദിനി’ എന്ന പേരിൽ വ്യാജ നെയ്യ് വിൽക്കുന്ന റാക്കറ്റ് പിടിയിൽ . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സെൻട്രൽ ക്രൈം ബ്രാഞ്ച് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡും കെഎംഎഫ് വിജിലൻസ് വിംഗും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ പിടികൂടിയത്. യഥാർത്ഥ നന്ദിനി നെയ്യ് തമിഴ്‌നാട്ടിൽ ഉൽപ്പാദിപ്പിച്ച് ബെംഗളൂരുവിലാണ് വിൽക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളിൽ ഒന്നാണിത്. ബെംഗളൂരുവിലെ ചാമരാജ്‌പേട്ടിലെ നഞ്ചംബ അഗ്രഹാരയിലാണ് കൃഷ്ണ എന്റർപ്രൈസ് വ്യാജ നന്ദിനി നെയ്യ് ഉത്പാദിപ്പിക്കുന്നത്. കമ്പനിയുടെ ഗോഡൗണുകളിലും കടകളിലും വാഹനങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയ്ക്കിടെ നെയ്യ് കുപ്പികളും ചെറിയ പാക്കറ്റുകളും കൊണ്ടുപോകുന്ന വാഹനവും പിടിച്ചെടുത്തു. ഗുണനിലവാരം കുറഞ്ഞ പാമോയിലും വെളിച്ചെണ്ണയും പിടിച്ചെടുത്തു. വ്യാജ നെയ്യ് നിർമ്മിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റെയ്ഡിൽ 1.26 കോടി രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്തു. ഇതിൽ 56.95 ലക്ഷം രൂപ വിലമതിക്കുന്ന 8,136…
തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ മത്സരിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി . “പത്താം ക്ലാസ് പാസായ ഒരു വിദ്യാർത്ഥിയെ എട്ടാം ക്ലാസിൽ തിരികെ ചേർക്കുമോ?” എന്നായിരുന്നു ആര്യ രാജേന്ദ്രനെ മത്സരിപ്പിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോൾ ശിവൻ കുട്ടി തിരികെ ചോദിച്ചത് . തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റണമെന്ന് ആര്യ രാജേന്ദ്രൻ അഭ്യർത്ഥിച്ചുവെന്ന വാർത്തകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.ഉള്ളൂരിൽ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനെ പറ്റിയും മന്ത്രി പ്രതികരിച്ചു. “ജനാധിപത്യത്തിന്റെ തുടക്കം മുതൽ വിമതർ അവിടെയുണ്ട്. 101 സ്ഥാനാർത്ഥികളെ മാത്രമേ പ്രഖ്യാപിക്കാൻ കഴിയൂ. സീറ്റ് ലഭിക്കാത്തതിൽ ചിലർ നിരാശരാകുന്നത് സാധാരണമാണ്. എന്നിരുന്നാലും, ബിജെപിക്കുള്ളിൽ കാണുന്നതുപോലെ ക്രൂരതയിലോ മരണത്തിലോ ഇത് അവസാനിക്കില്ല. “ – ശിവൻകുട്ടി പറഞ്ഞു. ആര്യ തന്റെ പ്രവർത്തന മേഖല കോഴിക്കോടിലേക്ക് മാറ്റുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. ബാലുശ്ശേരി എംഎൽഎ കെ.എം. സച്ചിൻ ദേവ് ആണ് ആര്യയുടെ…
കണ്ണൂർ: കണ്ണൂരിലെ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശിയായ സിജോയാണ് കൊല്ലപ്പെട്ടത് . വെള്ളോറയിലെ ഒരു റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. വേട്ടയാടുന്നതിനിടെയുണ്ടായ അപകടമായിരിക്കാം മരണമെന്നാണ് പ്രാഥമിക വിവരം. സിജോയുടെ സുഹൃത്ത് ഷൈനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കൾ നാടൻ തോക്കുകൾ കൈവശം വച്ചിരുന്നു. കാട്ടുപന്നിയെ പിടിക്കാൻ പോയപ്പോഴാണ് അപകടം നടന്നതെന്ന് ഷൈൻ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പെരിങ്ങോം പോലീസ് അന്വേഷണം ആരംഭിച്ചു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റും. പ്രദേശത്ത് കാട്ടുപന്നികൾ മനുഷ്യവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. മരണത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കും.
കണ്ണൂർ : പയ്യന്നൂരിലെ എട്ടുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്തു. എട്ടുകുടുക്ക സ്വദേശിയായ അനീഷാണ് ആത്മഹത്യ ചെയ്തത് . കുന്നരു യുപി സ്കൂളിലെ പ്യൂണായിരുന്നു അനീഷ്. ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് സൂചന. ബിഎൽഒ ആയി ജോലി ചെയ്തതിന്റെ സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം പറയുന്നു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പമാണ് അനീഷ് താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്ഫോടനത്തിൽ ഉപയോഗിച്ച സ്ഫോടകവസ്തു സാത്താന്റെ മാതാവ് എന്നറിയപ്പെടുന്ന ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) ആയിരിക്കാമെന്ന് സൂചന . ഡിറ്റണേറ്റർ ഇല്ലാതെ ചൂടോടെ പൊട്ടിത്തെറിക്കുന്ന ഒരു തരം സ്ഫോടകവസ്തുവാണിത്. ഡൽഹിയിൽ നടന്നത് ഇത്തരം സ്ഫോടനമാണോയെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് വിദഗ്ധർ ശ്രമിക്കുകയാണ്. സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിരിക്കാമെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. കാർ ഓടിച്ചിരുന്ന ഡോ. ഉമർ മുഹമ്മദിന് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡുയുടെ സ്ഫോടനാത്മക സാധ്യതയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു .TATP വളരെ റിയാക്ടീവ് ആയ ഒരു സ്ഫോടകവസ്തുവായിട്ടാണ് വിദഗ്ധർ കണക്കാക്കുന്നത്. ഘർഷണം, മർദ്ദം അല്ലെങ്കിൽ താപനിലയിലെ വർദ്ധനവ് പോലുള്ള ഭൗതിക അന്തരീക്ഷത്തിലെ ഏത് മാറ്റവും സ്ഫോടനത്തിന് കാരണമാകും. രാസപരമായും താപപരമായും സ്ഥിരതയുള്ളതും ബാഹ്യ ഇടപെടൽ ആവശ്യമുള്ളതുമായ അമോണിയം നൈട്രേറ്റിൽ നിന്ന് വ്യത്യസ്തമായി, TATP-ക്ക് ഒരു ഡിറ്റണേറ്റർ ആവശ്യമില്ല. നിയമവിരുദ്ധ ബോംബ് നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ TATP ‘സാത്താന്റെ മാതാവ്’ എന്നറിയപ്പെടുന്നു. 2017-ലെ ബാഴ്‌സലോണ ആക്രമണം, 2015-ലെ പാരീസ് ആക്രമണം,…
ഗാന്ധിനഗർ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വധുവിനെ പ്രതിശ്രുത വരൻ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിലുള്ള വധുവിന്റെ വീട്ടിലാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് സോണി ഹിമ്മത് റാത്തോഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് . വരൻ സാജൻ ബരയ ഒളിവിലാണ്. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഏകദേശം ചടങ്ങുകളൊക്കെ പൂർത്തിയായ ശേഷമാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇന്നലെയായിരുന്ന മുഖ്യ ചടങ്ങ് നടക്കേണ്ടിയിരുന്നത്. ഇന്നലെ രാവിലെ വരൻ യുവതിയുടെ വീട്ടിലെത്തി.വിവാഹത്തിന് ധരിക്കേണ്ട സാരിയെ സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ദേഷ്യത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സാജൻ യുവതിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു. തല ചുമരിൽ ഇടിക്കുകയും ചെയ്തു. ബഹളം കേട്ട് കുടുംബാംഗങ്ങൾ ഉണർന്നപ്പോഴേക്കും സാജൻ സ്ഥലം വിട്ടിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും സോണിയുടെ ജീവൻ രക്ഷിക്കാനായില്ല
Subscribe to Updates
Get the latest creative news from FooBar about art, design and business.
