കൊച്ചി: കേരള ഹൈക്കോടതി കൊളീജിയം അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ ശുപാർശ ചെയ്തു. ജുഡീഷ്യൽ ഓഫീസർമാരുടെ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് ശുപാർശകൾ നൽകിയത്.
നടിയെ ആക്രമിച്ച കേസ് പരിഗണിച്ച ജഡ്ജി ഹണി എം വർഗീസും ശുപാർശ ചെയ്തവരിൽ ഉൾപ്പെടുന്നു. നിലവിൽ ആലപ്പുഴയിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന അവർ വിചാരണയിൽ വിധി പറയുന്ന സമയത്ത് എറണാകുളത്ത് പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിയായിരുന്നു.എറണാകുളത്തെ സേവനത്തിനുശേഷം, ജഡ്ജി ഹണി എം വർഗീസിനെ പതിവ് ജുഡീഷ്യൽ പുനഃസംഘടനയുടെ ഭാഗമായി ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
പി എസ് ശശികുമാർ (പ്രിൻസിപ്പൽ ജില്ലാ ജഡ്ജി, തൃശൂർ)
കെ കെ ബാലകൃഷ്ണൻ (പ്രിൻസിപ്പൽ ജില്ലാ ജഡ്ജി, എറണാകുളം)
എൻ ഹരികുമാർ (പ്രിൻസിപ്പൽ ജില്ലാ ജഡ്ജി, പത്തനംതിട്ട)
എസ് നസീറ (പ്രിൻസിപ്പൽ ജില്ലാ ജഡ്ജി, തിരുവനന്തപുരം) എന്നിവരാണ് കൊളീജിയം ശുപാർശ ചെയ്ത മറ്റ് നാല് ജുഡീഷ്യൽ ഓഫീസർമാർ. ഈ ശുപാർശകൾ ഇനി സുപ്രീം കോടതി കൊളീജിയത്തിന് അന്തിമ പരിഗണനയ്ക്കായി അയയ്ക്കും.

