- ‘ പുലയനും പറയനും ഒന്നും സ്കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലന്നാ മാഷ് പറയുന്നേ , ഈ ജന്മത്തോടു തന്നെ പുച്ഛം തോന്നിയിട്ടുണ്ട് ‘ അന്ന് മണി പറഞ്ഞ വാക്കുകൾ
- ആലപ്പുഴയില് കാപ്പ കേസില് നാടുകടത്തിയ യുവാവ് ട്രെയിന് തട്ടി മരിച്ചു
- 70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്ക്ക്
- ഡെറിയിൽ വാഹനാപകടം; സ്ത്രീയ്ക്ക് പരിക്ക്
- സൗരോർജ്ജ കാർപോർട്ട് നിർമ്മിക്കാൻ കോർക്ക് വിമാനത്താവളം
- ഗതാഗതം സുഗമമായി; അയർലൻഡിലെ ജനജീവിതം സാധാരണ നിലയിലേക്ക്
- നേമത്ത് താൻ ജയിക്കും , 5,000 വോട്ടിന്റെ ഭൂരിപക്ഷവും കിട്ടുമെന്ന് വി. ശിവൻകുട്ടി
- എല്ലാം കോമ്പ്രമൈസാക്കിയെന്ന് കോൺഗ്രസ് : തമിഴ്നാട്ടിൽ ഡിഎംകെയുമായി സംയുക്ത പ്രചാരണത്തിന് രാഹുൽ എത്തും
Author: Suneesh
കൊച്ചി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദമാകുന്നു. സംഭവത്തിൽ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ നിര്യാണത്തിൽ രാജ്യം കേഴുമ്പോൾ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത നടപടി അനാദരവും അനൗചിത്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി അത്തരം ഒരു ചടങ്ങിൽ സംബന്ധിക്കാൻ പാടില്ലായിരുന്നു. പരിപാടി മാറ്റിവെക്കാൻ വിമാനത്താവള മാനേജ്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടിയിൽ ഖേദവും പ്രതിഷേധവും രേഖപ്പെടുത്തുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. സിയാൽ നിർമ്മിച്ച് ഐ എച്ച് സി എൽ താജ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. അതേസമയം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ, വിദേശരാജ്യ പ്രതിനിധികളുടെ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ന്യൂഡൽഹിയിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ…
തിരുവനന്തപുരം: ഓരോ പുതിയ സിനിമകൾക്കൊപ്പവും ഓരോ കോമാളികൾ കൂടി പിറവിയെടുക്കുന്നു എന്ന സമീപകാല ട്രെൻഡിന്റെ പുത്തൻ ആവിഷ്കാരം തിരുവനന്തപുരത്ത് അവതരിപ്പിക്കാൻ ശ്രമിച്ച ആരാധകനെ തടഞ്ഞ് സിനിമാ പ്രേമികൾ. മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട്, ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് സമാനമായ വേഷവിധാനങ്ങളോടെ ഏരീസ് പ്ലക്സ് തിയേറ്ററിൽ ഷോ ഇറക്കിയ ആളെയാണ് സിനിമാ കാണാൻ എത്തിയവർ സംഘം ചേർന്ന് തടഞ്ഞത്. തിയേറ്ററിലെ സുരക്ഷാ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. മോഹൻലാൽ നായകനായി അഭിനയിച്ച് 2022ൽ പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയുടെ റിലീസിന് യൂട്യൂബർമാരുടെ മുന്നിൽ കോപ്രായങ്ങളുമായി ആറാട്ടണ്ണൻ എന്നയാൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇതൊരു ട്രെൻഡ് ആയി മാറിയത്. ആറാട്ടണ്ണന്റെ പരാക്രമങ്ങൾ യൂട്യൂബ് ചാനലുകളിൽ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് കുപ്രസിദ്ധമായതോടെ, ഇത്തരം കോപ്രായങ്ങളിലൂടെ ശ്രദ്ധേയരാവാൻ നിരവധിയാളുകൾ പിന്നീട് വരിവരിയായി രംഗത്ത് വന്നു. മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസ് ആയപ്പോൾ അവതരിച്ച അമേഴ്സി അണ്ണൻ, ടർബോ റിലീസ് ആയപ്പോൾ അവതരിച്ച കിംബോയ്…
ബംഗലൂരു: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന കോൺഗ്രസ് യോഗത്തിൽ കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയ ഭൂപടം ഉപയോഗിച്ചുവെന്ന് ആരോപണം. മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ച കോൺഗ്രസിന്റെ ബെൽഗാം സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൽ കർണാടകയിലെ ബലെഗാവിയിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടമാണ് വിവാദമാകുന്നത്. കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി തയ്യാറാക്കിയ ഭൂപടം ഉപയോഗിച്ചതിലൂടെ കോൺഗ്രസ് ഇന്ത്യയുടെ പരമാധികാരത്തോട് തികഞ്ഞ നിന്ദ കാട്ടിയെന്ന് ബിജെപി ആരോപിച്ചു. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ നടത്തുന്ന ഇത്തരം നടപടികൾ അപമാനകരമാണെന്നും ബിജെപി വ്യക്തമാക്കി. ഇന്ത്യയെ വിഭജിക്കാൻ കാത്ത് നിൽക്കുന്ന ഛിദ്രശക്തികൾക്ക് ഊർജ്ജം പകരുകയാണ് കോൺഗ്രസെന്ന് ബിജെപി എം പി സുധാംശു ത്രിവേദി ആരോപിച്ചു. കോൺഗ്രസ് പാകിസ്താന്റെ താളത്തിനനുസരിച്ച് തുള്ളുകയാണെന്ന് ഷെഹ്സാദ് പൂനാവാല പറഞ്ഞു. അതേസമയം, അംബേദ്കറെ അപമാനിച്ച അമിത് ഷായുടെ നടപടിക്കെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി പയറ്റുന്ന തന്ത്രങ്ങളാണ് ഇതൊക്കെയെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. മുൻ…
മെൽബൺ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം മത്സരത്തിൽ ഒന്നാം ദിനം ആതിഥേയരായ ഓസ്ട്രേലിയക്ക് മേൽക്കൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. മുൻ നിര ബാറ്റ്സ്മാന്മാരുടെ മികച്ച ബാറ്റിംഗാണ് ഓസീസിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഓപ്പണർ സാം കോൺസ്റ്റാസ് 60 റൺസും ഉസ്മാൻ ഖവാജ 57 റൺസും നേടിയപ്പോൾ ഓപ്പണിംഗ് വിക്കറ്റിൽ ഓസീസ് 89 റൺസ് നേടി. മികച്ച ബാറ്റിംഗ് പുറത്തെടുത്ത മാർനസ് ലബൂഷെയ്ൻ സെഞ്ച്വറി പ്രതീക്ഷ ഉണർത്തിയെങ്കിലും 72 റൺസിൽ മടങ്ങി. അലക്സ് കെയ്രി 31 റൺസെടുത്തു. നിലവിൽ 68 റൺസുമായി ബാറ്റിംഗ് തുടരുന്ന സ്റ്റീവ് സ്മിത്തിന് കൂട്ടായി 8 റൺസുമായി ക്യാപ്ടൻ പാറ്റ് കമ്മിൻസാണ് ക്രീസിൽ. തകർപ്പൻ ഫോം തുടരുന്ന ജസ്പ്രീത് ബൂമ്ര 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആകാശ്ദീപിനും ജഡേജക്കും വാഷിംഗ്ടൺ സുന്ദറിനും ഓരോ വിക്കറ്റ് ലഭിച്ചു.
മലപ്പുറം: കരുത്തുറ്റ ബ്രാൻഡാണ് മിൽമയെന്നും അനേകം ജനങ്ങൾ മിൽമയുമായി ബന്ധപ്പെടുന്നവരണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് മൂർഖനാട് പുതിയ മിൽമ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയുടെയും മലപ്പുറം ഡയറിയുടെയും ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു പുത്തൻ ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ വെല്ലുവിളികളെ നേരിടുന്ന മേഖലയാണെങ്കിലും, ആവശ്യമുള്ളതിനേക്കാൾ 80% പാൽ സംഭരിക്കാൻ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. വെല്ലുവിളികളെ മറികടന്ന് ക്ഷീര മേഖലയുടെ ഉന്നമനത്തിന് വേണ്ടി പുതിയ പദ്ധതികൾ ആലോചിക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കാർഷിക മേഖലയും അക്കാദമിക് മേഖലയും സംയോജിപ്പിച്ചു കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വീണ്ടും പാമ്പിനെ കണ്ടെത്തിയതോടെ ഭീതിയിലായിരിക്കുകയാണ് ജീവനക്കാർ. ഇത് മൂന്നാം തവണയാണ് പാമ്പിനെ കണ്ടെത്തുന്നത്. ഇന്ന് രണ്ട് തവണയാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ ഒരു പാമ്പിനെ ജീവനക്കാർ കൊന്നിരുന്നു. പിന്നാലെ വീണ്ടും പാമ്പിനെ കണ്ടതോടെ ജീവനക്കാർ പരിഭ്രാന്തരായി. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലെ ജലവിഭാഗം വകുപ്പ് ഓഫീസിൽ ജീവനക്കാർ ഉപയോഗിക്കുന്ന വാഷ്ബേസിന് സമീപത്തെ പടിയിലാണ് പാമ്പിനെ കണ്ടത്. പിടിക്കാൻ ശ്രമിച്ചുവെങ്കിലും അന്ന് കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എൻജിനീയറുടെ ഓഫീസിനു സമീപം കണ്ടെത്തിയ പാമ്പിനെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തല്ലിക്കൊല്ലുകയായിരുന്നു. കഴിഞ്ഞദിവസം കണ്ട പാമ്പ് ആയിരിക്കും ഇതെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് വീണ്ടും പാമ്പിനെ കണ്ടെത്തുന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി
ശബരിമല : 101 വയസ്സിലും ശബരിമല ദർശനത്തിന് വന്ന പാറുക്കുട്ടി അമ്മയെ തിരുവിതാംകൂർ ദേവസ്യം ബോർഡ് ആദരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പൊന്നാടയണിയിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് നൂറു വയസ്സ് പിന്നിട്ടപ്പോഴാണ് കന്നി സ്വാമിയായി ശബരിമലയിൽ എത്തുന്നത്. 101ആം വയസ്സിൽ വീണ്ടും ദർശനം നടത്തിയതിന്റെ സന്തോഷത്തിലാണ് വയനാട് സ്വദേശിയായ പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴിയിലെ വീട്ടിൽ നിന്നും കെട്ടുനിറച്ച് , കൊച്ചുമകൻ ഗിരീഷ് കുമാർ, ഗിരീഷിന്റെ മക്കളായ അമൃതേഷ്, അവന്തിക എന്നിവർക്കൊപ്പമായിരുന്നു ഇത്തവണത്തെ ദർശനം. ആരോഗ്യപ്രശ്നങ്ങൾ കാരണം പമ്പയിൽ നിന്നും ഡോളി വഴിയാണ് നടപ്പന്തൽ വരെ എത്തിയത്. സന്നിധാനത്തെ തിരക്കിൽ പതിനെട്ടാം പടി കയറുന്നതിനായി പാറുക്കുട്ടി അമ്മയ്ക്ക് ദേവസ്വം ബോർഡ് ജീവനക്കാരും പോലീസിന്റെ പ്രത്യേക സംഘവും സഹായമായി.
ഡൽഹി : 1199 രൂപ മുതൽ വിമാന ടിക്കറ്റുകൾ നൽകുന്ന വമ്പൻ ഓഫറുമായി ഇൻഡിഗോ എയർലിൻസ്. ആഭ്യന്തര യാത്രക്കാർക്ക് 1199 രൂപ മുതലും അന്താരാഷ്ട്രാ യാത്രക്കാർക്ക് 4499 രൂപ മുതലും ടിക്കറ്റ് ലഭ്യമാണ്. പരിമിത കാല ഓഫിറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2024 ഡിസംബർ 25 വരെയാണ് ഓഫറിന്റെ കാലാവധി. ഈ കാലയളവിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്താലാണ് ഇളവ് ലഭിക്കുക. 2025 ജനുവരി 23 നും ഏപ്രിൽ 30 നും ഇടയിലുള്ള തീയതിയിലെ യാത്രകൾക്കാണ് ഡിസ്കൗണ്ട് ലഭ്യമാക്കുക . ടിക്കറ്റ് നിരക്കിൽ ഡിസ്കൗണ്ട് നൽകുന്നതിന് പുറമേ പ്രീപെയ്ഡ് അധിക ബാഗേജ് ഓപ്ഷനുകൾ (15 കിലോ, 20 കിലോ, 30 കിലോ ) സ്റ്റാൻഡേർഡ് സീറ്റ് സെലക്ഷൻ, എമർജൻസി എക്സൽ സീറ്റുകൾ, എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത 6 E ആഡ് ഓണുകളിൽ ഇൻഡിഗോ 15 ശതമാനം വരെ സേവിങ്സും ഓഫർ ചെയ്യുന്നുണ്ട്. ഇവ ആഭ്യന്തര യാത്രക്കാർക്ക് 599 രൂപ മുതലും അന്താരാഷ്ട്ര യാത്രക്കാർക്ക് 699 രൂപ…
കാസർകോട് : പെരിയ ഇരട്ടക്കൊല കേസിൽ വിചാരണ പൂർത്തിയായി. സിബിഐ അന്വേഷണം നടത്തിയ കേസിൽ ഈ മാസം 28 ന് എറണാകുളം സിബിഐ കോടതി വിധി പറയും . കേസിൽ ആദ്യം ലോക്കൽ പോലീസിലെ പ്രത്യേക സംഘവും, ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. പിന്നീട് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ നിയമ പോരാട്ടത്തിനൊടുവിലാണ് സിബിഐക്ക് കേസ് കൈമാറിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിൽ 270 സാക്ഷികളാണുള്ളത്. സിബിഐ അന്വേഷണം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ കോടികൾ ചിലവാക്കി വാദം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും 2019 ഫെബ്രുവരി 17നാണ് കൊലപ്പെടുത്തിയത്. മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ, പാക്കം മുൻ…
കൊച്ചി: ഉത്തർപ്രദേശിലെ നേപ്പാൾ അതിർത്തിയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ കുപ്രസിദ്ധ ഗുണ്ട മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷമ്നാദിന്റെ തീവ്രവാദ ബന്ധം ചർച്ചയാകുന്നു. യു എ പി എ ചുമത്തിയത് ഉൾപ്പെടെ 22 കേസുകളിലെ പ്രതിയാണ് ഷമ്നാദ്. തടിയന്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളായിരുന്നു ഇയാൾ എന്നാണ് വിവരം. 2016 വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽ കയറി സ്വർണാഭരണങ്ങളും മറ്റും കവർച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഷമ്നാദ്. 2023 ഓഗസ്റ്റ് 17ന് വെള്ളിയാംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശ്ശൂർ സിറ്റി വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഷംനാദിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കേസ് കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. എ. ടി.എസ് ഡിഐജി പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
