- ‘ കണ്ണൂരെന്റെ ഹൃദയ രക്തം, ഞാനറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല ’ ; കുറിപ്പുമായി കെ. സുധാകരൻ
- പിങ്ക് പൗഡർ അപകടകാരി; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ‘ ഓൾ ഇന്ത്യ റെവല്യൂഷണറി ലീഡർ പീപ്പിൾസ് പ്രോഗ്രസ് ലീഗ് ‘ ; തമിഴ്നാട്ടിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
- മീത്തിലെ പ്രശസ്തമായ പബ്ബ് തുറന്നു
- ‘ സ്വന്തം സമുദായത്തെ വഞ്ചിച്ച വർഗ വഞ്ചകൻ ‘ ; സുധാകരന്റെ വീടിനടുത്ത് പ്രതിഷേധ ബാനറുകൾ ; പൊലീസ് സംരക്ഷണം ഏർപ്പെടുത്തി
- ഒമാഗിലെ ഫാമിൽ പക്ഷിപ്പനി തന്നെ; ജാഗ്രതാ നിർദ്ദേശം
- തുർക്കിയിലെ നാറ്റോ ബേസിൽ ഇറാൻ ആക്രമണം ; ആണവ ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്
- Funky,Pookie,Bhartha Mahasayulaku Wignyapthi : OTT റിലീസ് ചെയ്തു
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ വേദനസംഹാരികളുടെ ഉപയോഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. വേദനകൾക്കായി കഴിക്കുന്ന ഒപിയോയിഡ് മരുന്നുകളുടെ ഉപയോഗത്തിൽ 25 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പാരസെറ്റമോളിന്റെ ഉപയോഗത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്. റോയൽ കോളേജ് ഓഫ് സർജൻസ് നടത്തിയ ഗവേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. അയർലൻഡിൽ സമീപ വർഷങ്ങളിൽ ഡോക്ടർമാർ വേദനസംഹാരികൾ നിർദ്ദേശിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. വേദനസംഹാരികളുടെ ഉപയോഗത്തിൽ ഇംഗ്ലണ്ടിനെ ഇതിനോടകം തന്നെ അയർലൻഡ് മറികടന്നിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2014 മുതൽ 2022 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് പഠനം.
ടിപ്പററി: കൗണ്ടി ടിപ്പററിയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. നെനാഗിലെ ആർ445 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്. അദ്ദേഹം ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ 40 കാരന് സാരമായി പരിക്കേറ്റിരുന്നു. അബോധാവസ്ഥയിൽ കിടന്നിരുന്ന അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ച് ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. വംശീയമായ ആക്രമണങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്ന് സംഘടന പറഞ്ഞു. സംഭവത്തിൽ പോലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു. നഴ്‌സ് ഉൾപ്പെടെ വംശീയ ആക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി സംഘടന രംഗത്ത് എത്തിയത്. ഏകദേശം 35,500 നഴ്‌സുമാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയർലന്റിലെത്തി ജോലി ചെയ്യുന്നത്. അവരും അവരുടെ കുടുംബങ്ങളുമെല്ലാം അയർലൻഡുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വാസ്തവം. ചിലരുടെ പെരുമാറ്റത്തെ തുടർന്ന് സ്വന്തം ജോലി സ്ഥലത്തും പൊതുയിടങ്ങളിലും ഭയത്തോടെയല്ലാതെ എത്താൻ ഇവർക്ക് കഴിയുന്നില്ലെന്നും ഐഎൻഎംഒ കുറ്റപ്പെടുത്തി.
ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരായ ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ദേശി കമ്യൂണിറ്റി . ഡബ്ലിനിലെ പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരത്തിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 13 നാണ് പ്രതിഷേധം. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ആറോളം ഇന്ത്യക്കാരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണങ്ങൾ തുടർക്കഥയാകുന്നതിനാലാണ് ഇതിനെതിരെ കമ്യൂണിറ്റി ശബ്ദമുയർത്തുന്നത്. പ്രതിഷേധത്തിൽ പങ്കാളികളാകാൻ എല്ലാ പ്രവാസികളോടും സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ അനധികൃതമായി കൈവശം സൂക്ഷിച്ച തോക്കും പണവും കണ്ടെടുത്തു. സംഭവത്തിൽ 40 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബൽബ്രിഗനിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മേഖലയിൽ പോലീസ് പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെയാണ് 40 കാരന്റെ കാർ അവിടേയ്ക്ക് എത്തിയത്. സംശയം തോന്നിയ പോലീസ് കാറിൽ വിശദമായി പരിശോധന നടത്തുകയായിരുന്നു. കാറിൽ നിന്നും സെമി ഓട്ടോമാറ്റിക് പിസ്റ്റലും, ബുള്ളറ്റും, 1,53,305 യൂറോയും ആണ് കണ്ടെടുത്തത്. 40 കാരൻ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ബുധനാഴ്ചയും ഇന്ത്യക്കാരന് നേരെ ആക്രമണം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഡബ്ലിൻ 2 ലെ അനന്താര ദി മാർക്കർ ഹോട്ടലിലെ ഷെഫായ ലക്ഷ്മൺ ദാസിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മൂന്നംഗ സംഘമാണ് അദ്ദേഹത്തെ ആക്രമിച്ചത്. അവശനിലയിലായ ദാസിന്റെ പക്കൽ നിന്നും പ്രതികൾ പണവും മൊബൈൽ ഫോണുകളും ഉൾപ്പെടെ മോഷ്ടിച്ചു. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, പാസ്‌പോർട്ട്, 2600 യൂറോ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയാണ് തട്ടിയെടുത്തത്. 21 വർഷമായി അയർലൻഡിൽ താമസിച്ചുവരികയാണ് ലക്ഷ്മൺ ദാസ്.
ഡബ്ലിൻ: അവധിക്കാല യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ ഭയന്ന് അയർലൻഡിലെ ജനങ്ങൾ. മോഷണം ഭയന്നാണ് ഇവർ യാത്രയുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ മടിക്കുന്നത്. വീടിന്റെ എല്ലാ വാതിലുകളും ജനാലകളും പൂട്ടിപ്പോകാൻ മടിയ്ക്കുന്നവരും ഏറെയാണ്. മോട്ടോർ ഇൻഷൂറൻസ് ദാതാക്കളായ റെഡ്ക്ലിക്ക് നടത്തിയ സർവ്വേയിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. അയർലൻഡിലെ 28 ശതമാനം പേർ മോഷണം ഭയന്ന് യാത്രയുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ ഭയക്കുന്നു. 17 ശതമാനം പേർ ദൂരേയ്ക്ക് യാത്ര പോകുമ്പോൾ വീട്ടിൽ ആളുണ്ടെന്ന പ്രതീതിയുണ്ടാക്കാൻ മുഴുവൻ വാതിലുകളും ജനാലകളും പൂട്ടാതെ യാത്ര പോകുന്നു. 51 ശതമാനം പേർ വീട് നോക്കാൻ മറ്റൊരാളെ ഏൽപ്പിച്ച ശേഷമാണ് യാത്ര പോകുന്നത് എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ ഞായറാഴ്ച വരെ ചൂട് തുടരുമെന്ന് മെറ്റ് ഐറാൻ. ഈ വാരം മഴ മാറി നിൽക്കും. ചൂടുള്ള കാലാവസ്ഥയായതിനാൽ മെർക്കുറിയുടെ അളവ് വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. ഞായറാഴ്ചയോടെ നിലവിലെ കാലാവസ്ഥയിൽ മാറ്റം ഉണ്ടാകുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ താപനില 23 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താം. ഈ ദിവസങ്ങളിൽ മെർക്കുറിയുടെ അളവും വർദ്ധിക്കാം. വ്യാഴാഴ്ച പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. വൈകീട്ടോടെ കാർമേഘം മൂടിയ അന്തരീക്ഷം ഉണ്ടാകും. എന്നാൽ മഴ ലഭിക്കില്ല.
ഡബ്ലിൻ: അയർലൻഡിൽ 3,70,000 പേർക്ക് എഐ ചാറ്റ്‌ബോട്ടിനോട് പ്രണയം. പ്യുവർ ടെലികോമിനു വേണ്ടി സെൻസസ് വൈഡ് നടത്തിയ ഗവേഷണത്തിലാണ് നിർണായക കണ്ടെത്തൽ. ചാറ്റ്‌ബോട്ടുമായി പ്രണയത്തിലുള്ളവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. രാജ്യത്ത് 13 ശതമാനം പുരുഷന്മാരാണ് എഐ ചാറ്റ്‌ബോട്ടുമായി പ്രണയ ബന്ധം കാത്തു സൂക്ഷിക്കുന്നത്. ഏഴ് ശതമാനം സ്ത്രീകളും ചാറ്റ്‌ബോട്ടിനെ പ്രണയിക്കുന്നുണ്ട്. മുതിർന്നവരിൽ 20 ശതമാനം പേർ എഐയുമായുള്ള പ്രണയ ബന്ധം മനുഷ്യരുമായുള്ളത് പോലെ സങ്കീർണ്ണമല്ലെന്ന് വിശ്വസിക്കുന്നു. വ്യക്തി ജീവിതത്തിൽ ബന്ധങ്ങൾ കാത്ത് സൂക്ഷിക്കാൻ എഐയുമായുള്ള പ്രണയം നല്ലതാണെന്നാണ് അയർലൻഡിലെ 10 ശതമാനം പേർ വിശ്വസിക്കുന്നത്. എഐയുമായി പ്രണയത്തിലുള്ളവരിൽ 16 ശതമാനം പേർ 25 നും 34 നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് സർവ്വേയിലെ കണ്ടെത്തൽ.
ഡബ്ലിൻ: ജോഗിംഗിനിടെ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്ക്ക് തടവ്. സിറിയക്കാരനായ ഹോയ്ദ ഹമദിനാണ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസം 26 ന് ആയിരുന്നു ഇയാൾ യുവതിയെ ആക്രമിച്ചത്. ഡബ്ലിനിലെ ഈസ്റ്റ് വാൾ റോഡിൽ രാവിലെയോടെയായിരുന്നു സംഭവം. ജോഗിംഗിനിടെ യുവാവ് യുവതിയുടെ വയറ്റിൽ ഇടിയ്ക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ യുവതി നിലത്ത് വീണു. പിന്നാലെ യുവതിയ്ക്ക് നേരെ ഇയാൾ അസഭ്യവർഷം നടത്തി. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
