Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ മലയാളികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നതായി വിവരം. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപ്  സഹായം തേടേണ്ടതാണ്. . അടുത്തിടെ അയർലൻഡിൽ നിരവധി മലയാളികളാണ് വിവിധ കാരണങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധി, കുടുംബകലഹം, ഏകാന്തത, മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നിവയാണ് ആളുകളെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങൾ. വിവിധ പ്രശ്‌നങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് നേരിടുന്നവർക്കായി 24 മണിക്കൂർ നേരം പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകൾ നിലവിലുണ്ട്. Pieta – 1800 247 247 / Text HELP 51444 ആത്മഹത്യാ പ്രവണത, സ്വയംപീഡനം, മാനസിക പ്രശ്‌നങ്ങൾക്കുള്ള സൗജന്യ പിന്തുണ. Samaritans – 116 123?? രഹസ്യവും സൗജന്യവുമായ മാനസിക പിന്തുണ, 24 മണിക്കൂറും. Crisis Text Line (Ireland) – Text HELLO 50808 അടിയന്തിര മാനസിക പിന്തുണ ടെക്സ്റ്റ് വഴി. Childline – 1800 66 66 66?? 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യുവാക്കൾക്കും. SOSAD – 1800 901 909??…

Read More

ഡബ്ലിൻ: അയർലൻഡിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ്‌സ്. ഈ യാഥാർത്ഥ്യം സർക്കാരും തിരിച്ചറിയണം. ഡബ്ലിൻ സുരക്ഷിതമാണെന്നായിരുന്നു മുൻ മന്ത്രിയുടെ വാദം. ഇതേ പോലെയാണ് ഇപ്പോഴത്തെ  ജസ്റ്റിസ് മന്ത്രി ജിം ഒ കെല്ലഗൻ സംസാരിക്കുന്നത് എന്നും മേരി പറഞ്ഞു. കഴിഞ്ഞ ദിവസം ഡബ്ലിൻ സുരക്ഷിതമാണെന്ന മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മേരി ലൂ. മുൻ മന്ത്രിയെ പോലെ ഡബ്ലിൻ സുരക്ഷിതമാണെന്നാണ് ഇപ്പോഴത്തെ മന്ത്രിയും പറയുന്നത്. എന്നാൽ അടുത്തിടെയായി ഡബ്ലിൻ ഇവിടുത്തുകാർക്കും സന്ദർശകർക്കും സുരക്ഷിതമല്ലാത്തതായി മാറിയിട്ടുണ്ട്. ഇത് സർക്കാർ അംഗീകരിക്കണം. പബ്ലിക് ട്രാൻസ്‌പോർട്ടിൽ ഉൾപ്പെടെ അക്രമ സംഭവങ്ങൾ ഉണ്ടായി എന്നും മേരി ലൂ വ്യക്തമാക്കി.

Read More

വാട്ടർഫോർഡ്: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ഐക്യത്തിന്റെയും സാംസ്‌കാരിക തനിമയുടെയും പ്രതീകമായ ചുമർചിത്രം അനാച്ഛാദനം ചെയ്തു. വാട്ടർഫോർഡ് വാൾസ് ഫെസ്റ്റിവലിന്റെ ഭാഗമായിട്ടാണ് ചുമർചിത്രം അനാച്ഛാദനം ചെയ്തത്. നിലവിലെ അയർലൻഡിലെ സാമൂഹിക ചുറ്റുപാടിൽ വലിയ പ്രാധാന്യമാണ് ചിത്രത്തിനുള്ളത്. ഇന്ത്യൻ കുട്ടിയും ഐറിഷ് കുട്ടിയും ചേർന്ന് നിൽക്കുന്ന ചിത്രത്തിന് യുണൈറ്റഡ് അയർലൻഡ് എന്നാണ് പേര്. പ്രമുഖ ഐറിഷ് കലാകാരനായ അൻഡിമക് ആണ് ചിത്രം രൂപ കൽപ്പന ചെയ്തിരിക്കുന്നത്. ജെൻകിസ് ലെയ്‌നിൽ സ്ഥാപിച്ചിരിക്കുന്ന ചുമർ ചിത്രം പൊതുജനങ്ങൾക്കും സന്ദർശിക്കാം. ചുമർചിത്രം സാംസ്‌കാരിക വൈദ്യത്തെ ആദരിക്കുന്നതായി ദി വാൾസ് പ്രോജക്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ ഓ കോണൽ വ്യക്തമാക്കി. ഈ ചുമർചിത്രം ചുമരിലെ കേവലം ചായം മാത്രമല്ല. വാട്ടർഫോർഡിലെ ജനങ്ങൾ അവരുടെ അയൽക്കാരെ, നഗരത്തെ എങ്ങനെ കാണുന്നു എന്നതിന്റെ പ്രതിബിംബം കൂടിയാണ്. നമുക്ക് ആരാകാൻ ആഗ്രഹമുണ്ടെന്നതിന്റെ പ്രസ്താവന കൂടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ട്വന്റി 20 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ നേരിടാനുള്ള തയ്യാറെടുപ്പിൽ അയർലൻഡ്. അടുത്ത മാസം 17, 19, 21 തിയതികളിലാണ് ഇംഗ്ലണ്ടും അയർലൻഡും തമ്മിലുള്ള മത്സരങ്ങൾ. മികച്ച പ്രകടനത്തിലൂടെ വമ്പൻ ടീമുകളെ തകർത്തെറിഞ്ഞ ആത്മവിശ്വാസം നൽകിയ കരുത്തിലാണ് അയർലൻഡിന്റെ തയ്യാറെടുപ്പുകൾ. ഡബ്ലിനിലെ മലാഹിദിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. പകൽ 1.30 മുതലാണ് മത്സരങ്ങൾ. കാണികൾക്കായുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 35 യൂറോയും, വേദിയിൽ നേരിട്ട് എത്തുന്നവർക്ക് 45 യൂറോയുമാണ് ടിക്കറ്റ് നിരക്ക്. https://cricketireland.ie/events/  എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കാം.

Read More

ഡബ്ലിൻ: അയർലൻഡിൽ നഴ്‌സിംഗ് ഹോമുകളുടെ ചട്ടലംഘനം തുടർക്കഥയാകുന്നു. പ്രായമായവർക്കായുള്ള 10 നഴ്‌സിംഗ് ഹോമുകൾ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നാണ് ഹിഖ്വയുടെ ( ഹെൽത്ത് ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റി ) കണ്ടെത്തൽ. നഴ്‌സിംഗ് ഹോമുകളുടെ ചട്ടലംഘനങ്ങൾ നേരത്തെയും ചർച്ചാ വിഷയം ആയിരുന്നു. ഈ വർഷം വേനൽക്കാലത്ത് പരാതികളുടെ അടിസ്ഥാനത്തിൽ ഹിഖ്വ 46 പരിശോധനകൾ നടത്തി. ഇതിൽ 13 സെന്ററുകളിലാണ് പ്രശ്‌നമുള്ളതായുള്ള കണ്ടെത്തൽ. അതേസമയം ഭൂരിഭാഗം സെന്ററുകളും നിലവാരം സൂക്ഷിക്കുന്നതായാണ് ഹിഖ്വയുടെ കണ്ടെത്തൽ. എച്ച്എസ്ഇയ്ക്ക് കീഴിലുള്ള ഒരു കേന്ദ്രത്തിൽ തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സംവിധാനം ഇല്ലെന്ന് ഹിഖ്വ വ്യക്തമാക്കുന്നു. കൗണ്ടി ടിപ്പററിയിലെ സ്വാകാര്യ ഉടമസ്ഥതയിലുള്ള കേന്ദ്രത്തിൽ അന്തേവാസികൾക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും ഹിഖ്വ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രശ്‌ന പരിഹാരത്തിനായി ജീവനക്കാർക്ക് ഹിഖ്വ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ലിമെറിക്ക്: വിദ്യാർത്ഥികൾക്ക് ചിലവേറിയ അയർലൻഡിലെ അഞ്ചാമത്തെ നഗരമായി ലിമെറിക്ക്. നഗരത്തിൽ മൂന്നാം ലെവൽ വിദ്യാഭ്യാസത്തിനുള്ള ചിലവിൽ 4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കാർലോ, ലെറ്റർകെന്നി, സ്ലൈഗോ എന്നിവിടങ്ങളും വിദ്യാർത്ഥികൾക്ക് ഏറ്റവും ചിലവേറിയ പട്ടണങ്ങളാണ്. ചിലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിനാണ് ഒന്നാം സ്ഥാനം. 16,291 യൂറോയാണ് ലിമെറിക്കിലെ വിദ്യാർത്ഥികളുടെ ശരാശരി വാർഷിക ചിലവ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏഴ് ശതമാനത്തിന്റെ വർദ്ധനവാണ് നഗരത്തിൽ വിദ്യാർത്ഥികളുടെ ചിലവിൽ ഉണ്ടായത്. 2024 ൽ ചിലവിൽ 572 യൂറോയുടെ വർദ്ധനവും 2023 ൽ 1,037 യൂറോയുടെ വർദ്ധനവും ഉണ്ടായി. അതേസമയം ചിലവ് വർദ്ധിച്ചെങ്കിലും ലെറ്റർകെന്നി വിദ്യാർത്ഥികൾക്ക് ചിലവ് താങ്ങാവുന്ന നഗരമായി തുടരുന്നു, വിദ്യാർത്ഥികൾ പ്രതിമാസം 1,256 യൂറോ ആണ് നഗരത്തിൽ ചിലവിടേണ്ടിവരുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ നിക്കോട്ടിൻ പൗച്ചുകളുടെ നിയന്ത്രണം ശക്തമാക്കണമെന്ന ആവശ്യവുമായി ഐറിഷ് ക്യാൻസർ സൊസൈറ്റി. കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ ഇതിന്റെ ഉപയോഗം വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. പ്രമുഖ മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ഐറിഷ് ക്യാൻസർ സൊസൈറ്റിയുടെ സിഇഒ അവെറിൽ പവറാണ് ഈ ആവശ്യം ഉന്നയിച്ചത്. ച്യൂയിംഗം പോലെ ഉപയോഗിക്കാവുന്ന നിക്കോട്ടിൻ പൗഡർ അടങ്ങിയ ലഹരി വസ്തുവാണ് നിക്കോട്ടിൻ പൗച്ചുകൾ. ചുണ്ടിനും മോണയ്ക്കും ഇടയിൽവച്ചാണ് ഇവ ഉപയോഗിക്കുക. വർണാഭമായ പാക്കറ്റുകളിൽ ഏവരെയും ആകർഷിക്കുന്ന തരത്തിലാണ് ഇത്തരം പൗച്ചുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നതെന്നും അവെറിൽ പവർ പറഞ്ഞു. 15 മുതൽ 20 പൗച്ചുകളുള്ള ഒരു ക്യാനിന് ഏകദേശം 5 മുതൽ 7 യൂറോ വരെ വിലവരും. സിഗരറ്റിനേക്കാൾ വളരെ വിലകുറഞ്ഞ ഇതിന്റെ ഉപയോഗം രക്ഷിതാക്കൾക്ക് പോലും കണ്ടെത്താൻ പ്രയാസമാണെന്നും അവെറിൽ പവർ കൂട്ടിച്ചേർത്തു.

Read More

ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ഡെറിയിൽ ഇന്നലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസിൽഡോസണിലെ ഗ്ലെൻഷെയ്ൻ റോഡിലാണ് അപകടം ഉണ്ടായത്. വോൾവോയും കറുത്ത നിറത്തിലുള്ള ഫോക്സ്വാഗൺ പാസാറ്റും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ നാല് പേരും പുരുഷന്മാരാണ്. ഇതിൽ 20 വയസ്സുള്ള യുവാവിന്റെ നില ഗുരുതരമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read More

മയോ: കൗണ്ടി മയോയിലെ രണ്ട് ബീച്ചുകളിൽ നീന്തരുതെന്ന് മുന്നറിയിപ്പ്. മുൾറാനിക്ക്, ഗോൾഡൻ സ്ട്രാൻഡ് എന്നിവിടങ്ങളിൽ നീന്തരുതെന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. മയോ കൗണ്ടി കൗൺസിൽ അധികൃതരാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ശക്തമായ മഴയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകി കടലിൽ പതിച്ചിട്ടുണ്ട്. ഇതിൽ ശുചിമുറി മാലിന്യങ്ങൾ ഉൾപ്പെടെ ഉണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. അതുകൊണ്ട് തന്നെ ബീച്ചിലെ വെള്ളത്തിന്റെ സുരക്ഷ പരിശോധനയിലൂടെ ബോധ്യപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കനത്ത മഴയ്ക്ക് ശേഷം രണ്ട് ദിവസത്തേക്ക് നീന്തുന്നതും മറ്റ് വിനോദങ്ങളും ഒഴിവാക്കണം എന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Read More

ക്ലെയർ: ക്ലെയറിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. മോയ്‌മോറിലെ വീട്ടിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല.  വീട് മുഴുവനായും കത്തിനശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ എത്തി സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി. 70 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനകൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More